എൻആർസി വിവാദം കത്തിനിൽക്കെ കേരളത്തിലും തടങ്കൽ പാളയങ്ങൾ നിർമ്മിക്കാൻ നീക്കം നടക്കുന്നെന്ന് വാർത്ത; ഇതിന്റെ ഭാഗമായി വിദേശികളുടെ എണ്ണമെടുക്കാൻ സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് സാമൂഹ്യ നീതി വകുപ്പ് കത്തെഴുതി; പണി പൂർത്തിയാക്കേണ്ടത് സംസ്ഥാന സർക്കാറിന്റെ പണം എടുത്താണെന്നും വാർത്ത പുറത്തുവിട്ട ദ ഹിന്ദു പത്രം; അസം മോഡലിൽ കേരളത്തിലും ഡിറ്റൻഷൻ സെന്റർ ഒരുങ്ങിയന്ന വാർത്തയുടെ നിജസ്ഥിയിയെന്താണ്?
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: എൻആർസിയുമായി ബന്ധപ്പെട്ട രാജ്യത്ത് വൻ വിവാദങ്ങൾ ഉയരുന്നതിനിടെ കേരളത്തിലും തടങ്കൽ പാളയങ്ങൾ നിർമ്മിക്കാൻ നീക്കം നടക്കുയാണെന്ന് വാർത്ത. ദ ഹിന്ദു പുറത്തുവിട്ട വാർത്ത സോഷ്യൽ മീഡിയിയിൽ അടക്കം വലിയ ചർച്ചയും ആശങ്കയും ഉയർത്തിയിരിക്കയാണ്. എൻആർസി നടപ്പാക്കില്ലെന്ന് പറയുന്ന പിണറായി വിജയന്റെ സർക്കാറും ഈ ഗൂഢാലോചനക്ക് കൂട്ടുനിൽക്കയാണെന്ന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയരുന്നുണ്ട്. എന്നാൽ ഇതിന് എൻആർസിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് യാഥാർഥ്യം. ഫുട്ബോൾ കളിക്കും മറ്റുമായി കേരളത്തിൽ എത്തുകയും വിസാകാലാവധി ലംഘനം നടത്തി പിടിക്കപ്പെടുന്നതുമായ സുഡാനികളെയും നൈജീരിയക്കാരെയും പാർപ്പിക്കുക, എന്നതാണ് കേരളം ഇത്തരം ഡിറ്റൻഷൻ സെന്ററുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തിലെ എല്ലാരാജ്യങ്ങളിലും ഇതുപോലെ ഡിറ്റൻഷൻ സെന്ററുകൾ ഉണ്ട്. പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിന് എത്രയോ മുമ്പാണ്, ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിക്കുന്നതും. എന്നാൽ ദ ഹിന്ദു പത്രത്തിന്റെ വാർത്തയിൽ ഇത് എൻആർസിയുമായി ബന്ധപ്പെട്ടാണെന്ന് പറയന്നില്ല. പക്ഷേ സോഷ്യൽ മീഡിയയിൽ ആ രീതിയിലാണ് പ്രചാരണം വന്നത്.
കെ എസ് സുധിയുടെ ബൈലൈനോടെ, 'കേരള പ്ലാൻസ് ഡിറ്റൻഷൻ സെന്റർ' എന്ന തലക്കെട്ടിൽ ഹിന്ദുകൊടുത്തിരിക്കുന്ന വാർത്തയിൽ, വിദേശികൾക്ക് വേണ്ടി എന്ന് മാത്രമാണ് ഡിറ്റൻഷൻ സെന്ററിനെ കുറിച്ച് പറയുന്നത്. സാമൂഹ്യനീതി വകുപ്പിനാണ് ഡിറ്റൻഷൻ സെന്റർ നിർമ്മിക്കാനുള്ള ചുമതലയെന്നും വാർത്തയിൽ പറയുന്നു. ഇതിനായി ശിക്ഷിക്കപ്പെട്ടതോ വിവിധ കുറ്റങ്ങളിൽപ്പെട്ട് നാടുകടത്തേണ്ടതോ ആയ വിദേശികളുടെ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. അതു ലഭിച്ചാൽ നിർമ്മാണം സംബന്ധിച്ച നീക്കവുമായി വകുപ്പ് മുന്നോട്ടുപോകും.എത്ര പേരെ പാർപ്പിക്കേണ്ടി വരുമെന്നതിന്റെ വിവരങ്ങൾ ലഭിച്ചതിനു ശേഷം മാത്രമേ കെട്ടിടത്തെക്കുറിച്ച് അന്തിമധാരണയാകൂ. നിലവിൽ വകുപ്പിന്റെ കീഴിലുള്ള ഒരു കെട്ടിടവും ലഭ്യമല്ല. അതുപ്രകാരം പുതിയ കെട്ടിടം നിർമ്മിക്കുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യുമെന്ന് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഹിന്ദു റിപ്പോർട്ട് ചെയ്തു.തടങ്കൽ കേന്ദ്രം നിർമ്മിക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ എണ്ണമെടുക്കാൻ സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് സാമൂഹ്യ നീതി വകുപ്പ് കത്തെഴുതിയിരുന്നെങ്കിലും കാര്യമുണ്ടായില്ല. ഏറ്റവുമൊടുവിലായി കഴിഞ്ഞമാസം 26-നാണ് വകുപ്പ് കത്തെഴുതിയതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുവിന്റെ റിപ്പോർട്ടിൽ പറയുന്നു.
വിദേശികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും സഞ്ചാരം നിയന്ത്രിക്കുന്നതിനായി തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തെഴുതിയിരുന്നു.ഇതു സംബന്ധിച്ച് മാതൃകാ തടങ്കൽ കേന്ദ്രത്തിന്റെ രൂപരേഖയും അവർ അയച്ചിരുന്നു. ജനുവരിയിലായിരുന്നു ഇതെന്ന് രാജ്യസഭാ വെബ്സൈറ്റിലെ വിവരങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.അനധികൃതമായി രാജ്യത്തു പ്രവേശിച്ചവർ, വിസയുടെയും പാസ്പോർട്ടിന്റെയും കാലാവധി തീർന്നവർ, വിചാരണ നേരിടുന്ന വിദേശികൾ, ശിക്ഷാ കാലാവധി കഴിഞ്ഞ് നാടുകടത്തൽ കാത്തിരിക്കുന്നവർ എന്നിവരെയാണു തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിക്കേണ്ടത് എന്നായിരുന്നു കേന്ദ്ര നിർദ്ദേശം.എന്നാൽ ഇതു സംബന്ധിച്ച് കേന്ദ്രം എന്തെങ്കിലും തരത്തിലുള്ള ഫണ്ട് സംസ്ഥാന സർക്കാരിനു നൽകിയിട്ടില്ല. അതിനാൽത്തന്നെ സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നു വേണം തടങ്കൽ കേന്ദ്രം നിർമ്മിക്കാൻ.
പൗരത്വ പട്ടികയിൽനിന്ന് പുറത്താവുന്നവരെയല്ല പ്രധാനമായും ആഫ്രിക്കക്കാരെയാണ് കേരളത്തിലെ ഡിറ്റൻഷൻ സെന്ററുകളിൽ ഇടാൻ ഉദ്ദേശിക്കുന്നത്. സെവൻസ് കളിക്കാൻ ആഫ്രിക്കയിൽ നിന്നൊക്കെ ആൾക്കാർ വിസാ ചട്ടം ലംഘിച്ച് നിരവധി തവണ പിടിയിൽ ആയിട്ടുണ്ട്. ഇവരെ മറ്റു തടവുകാരുടെ കൂടെ പാർപ്പിക്കുന്നത് അവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായുള്ള പഠനങ്ങൾ ഉണ്ട്. അത്തരക്കാർക്ക് ആണ് ഈ സെന്റർ. ഡിപ്പാർട്മെന്റ് ഓഫ് സോഷ്യൽ ജസ്റ്റിസ് ആണ് ഈ പദ്ധതിയുടെ പിറകിൽ. അല്ലാതെ ഹോം മിനിസ്ട്രി അല്ല. പക്ഷേ ഇ്െതാന്നും മനസ്സിലാക്കാതെ കേരളത്തിലും ഡിറ്റൻഷൻ സെന്ററുകൾ ഒരുങ്ങുകയാണെന്ന വ്യാപക കുപ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്.
ബംഗലൂരിവിലും തടങ്കൽ പാളയങ്ങൾ ഉയരുന്നുണ്ടോ?
അസം മോഡലിൽ ബംഗലൂരുവിലും മഹാരാഷ്ട്രയിലും ഡിറ്റൻഷൻ സെന്റുകൾ ഒരുങ്ങുകയാണെന്ന് വ്യാജ വാർത്ത നേരത്തെയും പ്രചരിപ്പിരുന്നു. കമ്പിവേലിയുള്ള ചുറ്റുമതിലും അടുക്കളയും കുളിമുറിയും അടക്കം 15 മുറികളുമുള്ള ബംഗലൂരുവിലെ ഈ തടങ്കൽപാളയത്തിന്റെ ചിത്രമാണ് വാട്സാപ്പിൽ പ്രചരിച്ചിരുന്നത്. മഹാരാഷ്ട്രയിലും ഇതുപോലുള്ള ഡിറ്റൻഷൻ സെന്ററുകൾ ഉയരുന്നുണ്ടെന്നും ചിത്രങ്ങൾ പ്രചരിച്ചിരുന്നു.
എന്നാൽ ഇതിന് പൗരത്വ ഭേദഗതി നിയമവുമായോ പൗരത്വ രജിസ്റ്ററുമായോ യാതൊരു ബന്ധവുമില്ലെന്നാണ് വസ്തുത. മതിയായ രേഖകളില്ലാത്ത ആഫ്രിക്കൻ വംശജരെയും ബംഗ്ലാദേശ് പൗരന്മാരെയും ഉദ്ദേശിച്ചുള്ളതാണ് മാതൃകാ തടങ്കൽ കേന്ദ്രം എന്ന്, കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. ഇത് പൗരത്വഭേദഗതി നിയമമൊക്കെ വരുന്നതിന് എത്രയോ മുമ്പ് തുടങ്ങിയതാണ്. മാത്രവുമല്ല ഹൈക്കോടതി നിർദ്ദേശവും ഇതിനു പിന്നിലുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശം വരുന്നതിന് മുമ്പ് തന്നെ അനധികൃത കുടിയേറ്റക്കാർക്കായി കേന്ദ്രം തുറക്കാൻ കർണാടക ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അനധികൃതമായി ബെംഗളൂരുവിൽ തങ്ങിയ പതിനഞ്ച് ബംഗ്ലാദേശ് പൗരന്മാർ പിടിയിലായ കേസിലായിരുന്നു ഇത്. തടവിലാവുന്നവർ മൂന്ന് മാസത്തിലധികം ഇവിടെ തങ്ങേണ്ടി വരില്ലെന്നാണ് സർക്കാർ പറയുന്നത്. അതിനുള്ളിൽ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. സമാനമായ മുപ്പത്തിയഞ്ച് കേന്ദ്രങ്ങൾ തയ്യാറാവുന്നുവെന്നാണ് കർണാടക സർക്കാർ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന വിവരം.
ലോകത്തിലെ എല്ലാരാജ്യങ്ങളിലും ഇതുപോലെ ഡിറ്റൻഷൻ സെന്ററുകൾ ഉണ്ട്. ഇതിന് പൗരത്വഭേദഗതിയുമായി യാതൊരു ബന്ധവുമില്ല. ബെംഗളൂരുവിൽ നിന്ന് മുപ്പത് കിലോ മീറ്റർ അകലെ തയ്യാറായ ആദ്യ കേന്ദ്രം അടുത്ത മാസം തുറക്കും. അനധികൃത കുടിയേറ്റക്കാരെ തടവിൽ പാർപ്പിക്കാനുള്ള കേന്ദ്രങ്ങൾ ജനുവരിക്ക് മുമ്പ് ഒരുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്. യെദിയൂരപ്പ സർക്കാർ വന്ന ശേഷം കർണാടകത്തിൽ ഇതിന്റെ നടപടികൾ വേഗത്തിലായി. ആദ്യത്തെ കേന്ദ്രം ബെംഗളൂരു നഗരത്തിന് പുറത്ത് സെണ്ടിക്കൊപ്പയിലാണ് തയ്യാറാവുന്നത്.കമ്പിവേലിയുള്ള ചുറ്റുമതിലാണ് തടങ്കൽ കേന്ദ്രത്തിന്റേത്. അടുക്കളയും കുളിമുറിയുമുള്ള 15 മുറികൾ ഇവിടെയുണ്ട്. രണ്ട് നിരീക്ഷണ ടവറുകളും സ്ഥാപിച്ചിട്ടുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുണ്ടായിരുന്ന ഹോസ്റ്റൽ കെട്ടിടം ജയിലിന് സമാനമായി മാറ്റുകയായിരുന്നു.
സമാനമായ അവസ്ഥയാണ് മഹാരാഷ്ട്രയിലും. നൈജീരിയ സുഡാൻ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് നൂറുകണക്കിന്പേരാണ് ഇന്ത്യയിൽ എത്തുന്നത്. ഇതോടെയാണ് കഴിഞ്ഞ ബിജെപി സർക്കാർ ഡിറ്റൻഷൻ സെന്ററുകൾ തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ പുതിയ ശിവസേന സർക്കാർ ഈ വിവാദങ്ങളെ തുടർന്ന് ഈ തീരുമാനം മാറ്റിയിരിക്കയാണ്. അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനുള്ള തടങ്കൽ കേന്ദ്രങ്ങൾ മഹാരാഷ്ട്രയിൽ സ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കാനായി ഫഡ്നാവിസ് സർക്കാർ തുടങ്ങിവച്ച നടപടികളെല്ലാം റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫഡ്നാവിസ് സർക്കാരിന്റെ അവസാന കാലത്ത് തടങ്കൽ കേന്ദ്രം നിർമ്മിക്കാനായി നവി മുംബൈയിൽ മൂന്ന് ഏക്കർ സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ മുസ്ലീങ്ങളെ താമസിപ്പിക്കാനുള്ള തടങ്കൽ പാളയമാണ് ഇതെന്ന പ്രചാരണം മാറ്റിയതോടെയാണ് സർക്കാർ നയം മാറ്റിയത്.
Stories you may Like
- കിട്ടാത്ത വിസ പുതുക്കി തരാം എന്ന ഓഫറും സജീവം; ചതിയുടെ വലയിൽ ഇനിയും കുടുങ്ങരുത്
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- മൈക്രോബയോം രൂപീകരണം: ധാരണാപത്രം അംഗീകരിച്ചു: മന്ത്രിസഭാ തീരുമാനം ഇങ്ങനെ
- യുകെയിൽ മറ്റൊരു തൊഴിൽ മേഖല കൂടി കുടിയേറ്റക്കാർക്ക് നഷ്ടമാകുന്ന സാഹചര്യം
- മുതുകാടിനെതിരെ കല്ലേറുകൾ തുടരുമ്പോൾ ജെഎസ് അടൂർ എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്