വിക്ടേഴ്സിൽ ക്ലാസ് തുടങ്ങി പത്താഴ്ച്ചകൾ തികയുമ്പോഴും പഠിപ്പിച്ച് തീർത്തത് ഒന്നോ രണ്ടോ അധ്യായങ്ങൾ; ആദ്യ ടേമിൽ പഠിപ്പിക്കേണ്ടതിന്റെ പകുതി പോലും തീർക്കാതെ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്; സിലബസ് റിവൈസ് ചെയ്ത് സിബിഎസ്ഇ ബഹുദൂരം മുന്നേറുമ്പോഴും സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ ഒന്നും മിണ്ടാതെ സർക്കാരും മന്ത്രിയും; കൊറോണയുടെ പേരിൽ ഇടത് സർക്കാർ വിദ്യാർത്ഥികളെ കയ്യൊഴിയുന്നു

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് തുടങ്ങി ആദ്യടേം അവസാനിക്കാറായിട്ടും സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാതെ സംസ്ഥാന സർക്കാർ. സാധാരണ സ്കൂൾ സമയം ആറ് മണിക്കൂറാണ്. ഇതിൽ ഒരുമണിക്കൂർ ഉച്ചഭക്ഷണത്തിനും മറ്റുമായി നൽകിയ ശേഷം അഞ്ച് മണിക്കൂറാണ് പഠനത്തിനായി ചിലവഴിക്കുക. എന്നാൽ, നിലവിൽ ദിവസം അരമണിക്കൂർ മാത്രമാണ് ക്ലാസ് നടക്കുന്നത്. അതുകൊണ്ട് തന്നെ മുഴുവൻ പാഠങ്ങളും പഠിപ്പിച്ച് തീരാൻ വളരെയധികം സമയമെടുക്കും. അതുകൊണ്ട് തന്നെ സിലബസ് വെട്ടിക്കുറയ്ക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. ആദ്യ ടേമിൽ പത്ത് ആഴ്ച്ച പിന്നിടുമ്പോഴും പല വിഷയങ്ങളിലും ഒന്നോ രണ്ടോ പാഠങ്ങൾ മാത്രമാണ് ഇതുവരെ പഠിപ്പിച്ച് തീർത്തത്. നാലും അഞ്ചും പാഠങ്ങളാണ് ആദ്യ ടേമിൽ പഠിപ്പിച്ച് തീർക്കേണ്ടത് എന്നിരിക്കെയാണ് വളരെ കുറച്ച് പാഠഭാഗങ്ങൾ മാത്രം പഠിപ്പിച്ചിരിക്കുന്നത്. ഇത് വിദ്യാർത്ഥികളിൽ വലിയ മാനസിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ പഠനം എങ്ങനെയാകും എന്നറിയാതെ വിഷമിക്കുകയാണ് സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ.
സംസ്ഥാനത്തെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് മലയാളം പുസ്കത്തിൽ ആദ്യ ടേമിൽ പഠിക്കാനുള്ളത് അഞ്ച് പാഠങ്ങളാണ്. അതിൽ ഇപ്പോൾ രണ്ടാമത്തെ പാഠമാണ് ഇപ്പോൾ വിക്ടേവ്സ് ചാനലിലൂടെ പഠിപ്പിക്കുന്നത്. ഇംഗ്ലീഷ് മൂന്ന് പാഠങ്ങളുള്ളതിൽ ഒന്ന് പോലും ഇതുവരെ പഠിപ്പിച്ച് തീർത്തിട്ടില്ല. ഇവി എസ് ആദ്യ ടേമിൽ ആറ് പാഠങ്ങൾ ഉള്ളതിൽ രണ്ടാമത്തെ പാഠം ആരംഭിച്ചിട്ടേയുള്ളു. കണക്കിന് നാല് പാഠങ്ങളാണ് ആദ്യ ടേമിൽ ഉള്ളത്. അതിൽ ഒന്നുപോലും ഇതുവരെ പഠിപ്പിച്ച് തീർന്നിട്ടില്ല.
പ്ലസ്ടുവിന് ഇംഗ്ലീഷ് ഈ വർഷം ആകെ പഠിക്കാനുള്ളത് അഞ്ച് പാഠങ്ങളാണ്. അതിൽ ആദ്യത്തെ ചാപ്റ്ററിലെ രണ്ട് ഭാഗങ്ങൾ മാത്രമാണ് ഇതുവരെ പഠിപ്പിച്ചത്. മലയാളം ഈ വർഷം പഠിക്കാനുള്ളത് നാല് ചാപ്റ്ററാണ്. അതിൽ ആദ്യത്തെ പാഠം മാത്രമാണ് പഠിപ്പിച്ചത്. ഫിസിക്സ് ആദ്യ ടേമിൽ എട്ട് പാഠങ്ങളുണ്ട്. ഇതിൽ ആദ്യ പാഠഭാഗം മാത്രമാണ് പഠിപ്പിച്ചത്. കെമിസ്ട്രി ആദ്യ ടേമിൽ എട്ട് ചാപ്റ്ററുകൾ ഉള്ളതിൽ ഒന്ന് മാത്രമാണ് പഠിപ്പിച്ചത്. ബോട്ടണി ആദ്യ ടേമിലുള്ള നാല് ചാപ്റ്ററുള്ളതിൽ ഒരെണ്ണവും സുവേളജിയിൽ ആദ്യ ചാപ്റ്ററിന്റെ പകുതിയും മാത്രമാണ് വിക്ടേഴ്സിൽ ഇതുവരെ പഠിപ്പിച്ചത്. കണക്ക് ആകെ 15 ചാപ്റ്ററാണ് ഉള്ളത് അതിൽ ആദ്യ ചാപ്റ്റർ മാത്രമാണ് ഇതുവരെ പഠിപ്പിച്ചത്. ഹിന്ദി ആകെയുള്ള നാല് യൂണിറ്റുള്ളതിൽ ഒരു യൂണിറ്റ് മാത്രമാണ് പഠിപ്പിച്ചത്.
ഏതാണ്ട് എല്ലാ ക്ലാസുകളുടെയും സ്ഥിതി സമാനമാണ്. അതുകൊണ്ട് തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. ഇനിയും സിലബസ് വെട്ടിക്കുറയ്ക്കുന്നത് വെച്ച് താമസിപ്പിക്കരുത് എന്നാണ് രക്ഷിതാക്കളിൽ പലരും ആവശ്യപ്പെടുന്നത്. സ്വാഭാവികമായും സിലബസ് വെട്ടിക്കുറയ്ക്കുമ്പോൾ അപ്രധാനമായ പാഠഭാഗങ്ങളാകും ഒഴിവാക്കുക. തീരുമാനം വൈകുന്നതിനിടെ അത്തരം പാഠങ്ങൾ പഠിപ്പിച്ച് തീർക്കുന്നതിനും കുട്ടികൾ പിന്നീട് വളരെ കുറഞ്ഞ സമയം കൊണ്ട് സിലബസിൽ ഉൾപ്പെട്ടിട്ടുള്ള പാഠങ്ങൾ പഠിക്കേണ്ട സാഹചര്യവും സംജാതമാകും. ഇത് കുട്ടികൾക്ക് കൂടുതൽ മാനസിക സമ്മർദ്ദത്തിന് ഇടയാക്കുമെന്നും രക്ഷകർത്താക്കൾ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് സാഹചര്യം പരിഗണിച്ച് ജൂലൈ ആദ്യവാരം തന്നെ സിബിഎസ്ഇ, ഒമ്പതാ മുതൽ 12 വരെ ക്ലാസുകളിലെ സിലബസ് 30ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു. ഈ അധ്യയന വർഷത്തേക്കാണ് പരിഷ്കാരം. ഒഴിവാക്കിയ പാഠഭാഗങ്ങൾ, വർഷാവസാന പരീക്ഷയിലും ഇന്റേണൽ പരീക്ഷകളിലും പരിഗണിക്കില്ല. ഇതേസമയം, ഈ പാഠഭാഗങ്ങളും സാഹചര്യവും സമയവും പരിഗണിച്ച് കുട്ടികൾക്കു പകർന്നു കൊടുക്കാൻ സ്കൂളുകളോടു നിർദ്ദേശിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു. പഠനവിഷയങ്ങളിലെ അടിസ്ഥാന കാര്യങ്ങൾ പരമാവധി നിലനിർത്തിയാവും സിലബസ് വെട്ടിക്കുറയ്ക്കുന്നതെന്നാണ് തീരുമാനം പ്രഖ്യാപിച്ച കേന്ദ്ര മാനവശേഷി മന്ത്രി ഡോ. രമേശ് പൊക്രിയാൽ അറിയിച്ചത്.
രാജ്യത്തെ വിദ്യാലയങ്ങൾ എല്ലാം തന്നെ മാർച്ച് 16 മുതൽ അടഞ്ഞുകിടക്കുകയാണ്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. മാർച്ച് 24നാണ് ദേശീയതലത്തിൽ ലോക്ക് ഡൗണും പ്രഖ്യാപിക്കപ്പെട്ടത്. മറ്റ് പല നിർദ്ദേശങ്ങളും എടുത്തുകളഞ്ഞെങ്കിലും സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
വരും തലമുറയോടുള്ള വെല്ലുവിളി: ആനന്ദ് കണ്ണശ
സംസ്ഥാന സർക്കാർ സിലബസ് വെട്ടിക്കുറയ്ക്കുന്നതിൽ തീരുമാനം എടുക്കാത്തത് വരും തലമുറയോടുള്ള വെല്ലുവിളിയാണെന്ന് കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ പറയുന്നു. സിബിഎസ്ഇ-ഐസ്എസ്ഇ സിലബസുകൾ വളരെ നേരത്തേ തന്നെ റിവൈസ് ചെയ്ത് നൽകിയതിനാൽ കുട്ടികൾക്ക് ഏതൊക്കെ പാഠഭാഗങ്ങൾ പഠിക്കണം എന്നത് സംബന്ധിച്ച് ആദ്യമേ തന്നെ വ്യക്തമായ ധാരണയുണ്ട്. എത്രയും വേഗം സിലബസ് പരിഷ്കരിച്ച് നൽകിയില്ലെങ്കിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നും ആനന്ദ് കണ്ണശ വ്യക്തമാക്കി.
സാധാരണ സ്കൂൾ സമയം ആറ് മണിക്കൂറാണ്. ഇതിൽ ഒരുമണിക്കൂർ ഉച്ചഭക്ഷണത്തിനും മറ്റുമായി നൽകിയ ശേഷം അഞ്ച് മണിക്കൂറാണ് പഠനത്തിനായി ചിലവഴിക്കുക. എന്നാൽ, നിലവിൽ ദിവസം അരമണിക്കൂർ മാത്രമാണ് ഒരു സ്റ്റാ ഡേർഡിന് ക്ലാസ് നടക്കുന്നത്. അതുകൊണ്ട് തന്നെ മുഴുവൻ പാഠങ്ങളും പഠിപ്പിച്ച് തീർക്കാൻ കഴിയില്ല എന്നത്ത് ഏവർക്കും മനസിലാക്കാൻ കഴിയുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ സിലബസ് വെട്ടിക്കുറയ്ക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. എല്ലാ ക്ലാസിലേയും ഒരോ വിഷയത്തിലും താരതമ്യേന പ്രാധാന്യം കുറഞ്ഞതും കുട്ടികളുടെ മുന്നാടുള്ള പഠനത്തിന് അത്യാവശ്യമല്ലാത്തത്തുമായ പാoങ്ങൾ ഒഴിവാക്കേണ്ടത് ഈ സാഹചര്യത്തിൽ അനിവാര്യമാണ്.
സിബിഎസ്ഇ-ഐസ്എസ്ഇ സിലബസുകൾ വളരെ നേരത്തേ തന്നെ റിവൈസ് ചെയ്ത് നൽകിയതിനാൽ കുട്ടികൾക്ക് ഏതൊക്കെ പാഠഭാഗങ്ങൾ പഠിക്കണം എന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ നിർദ്ദേശാനുസരണം ആദ്യമേ തന്നെ വ്യക്തമായ ധാരണയുണ്ട്. എന്നാൽ, സംസ്ഥാന സർക്കാർ സിലബസ് പുനപരിശോധിക്കാത്തത് കടുത്ത അലംഭാവമാണ്.കൂടാതെ സംസ്ഥാന സിലബസിൽ കുട്ടികൾക്ക് പഠിക്കാനുള്ള സംസ്കൃതം ,അറബി, ഉറുദു, തമിഴ്, കന്നഡ, എന്നിവയ്ക്കും ഹയർ സെക്കന്ററി ക്ലാസുകളിൽ കോമൺ വിഷയങ്ങൾ ഒഴികെ ഒന്നിനും ചാനൽ ക്ലാസുകൾ ഇല്ല എന്നതാണ് വസ്തുതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാത്തിരിക്കണം: ശ്രീകുമാർ
സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് കുറച്ച് കൂടി കാത്തിരിക്കണമെന്ന് ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ മറുനാടനോട് പറഞ്ഞു. ജൂൺ ഒന്നാം തീയതി മുതൽ തന്നെ കേരളത്തിൽ ക്ലാസുകൾ ആരംഭിച്ചു. കുട്ടികൾക്ക് സിലബസ് അനുസരിച്ച് കൃത്യമായ പാഠഭാഗങ്ങൾ തീരുന്നില്ലായിരിക്കാം. പക്ഷേ ജൂൺ ഒന്ന് മുതൽ പഠനം ആരംഭിക്കാൻ നമുക്ക് കഴിഞ്ഞത് വലിയ കാര്യമാണ്. ഒരുപക്ഷേ, സ്കൂളുകൾ തുറന്ന ശേഷം എല്ലാ ശനിയാഴ്ച്ചകളും സ്കൂളുകൾ പ്രവർത്തിക്കാനും മധ്യവേനലവധി ഒഴിവാക്കി ആ രണ്ട് മാസം കൂടി പഠിപ്പിച്ച് പാഠഭാഗങ്ങൾ തീർക്കാനും സർക്കാർ തീരുമാനിക്കുകയാണെങ്കിൽ നമുക്ക് മുഴുവൻ പാഠഭാഗങ്ങളും പഠിപ്പിച്ച് തീർക്കാനാകും. സിബിഎസ്ഇ സിലബസ് ചുരുക്കിയത് പോലെ സംസ്ഥാന സിലബസ് വെട്ടിക്കുറയ്ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരുപക്ഷേ സെപ്റ്റംബറിൽ എങ്കിലും ക്ലാസുകൾ തുടങ്ങാൻ കഴിയും എന്നാണ് മുഖ്യമന്ത്രി തന്നെ പ്രതികരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്റ്റംബറിലും ക്ലാസുകൾ ആരംഭിക്കാൻ സാധ്യതയില്ലെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വരുന്നുണ്ട്. അങ്ങനെ സെപ്റ്റംബറിലും സ്കൂളുകൾ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രം സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് ആലോചിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പാഠഭാഗങ്ങളും പൂർണമായും പഠിക്കണം എന്നാണ് നമ്മുടെ പാഠ്യപദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. കാരണം ഇതിൽ ഏതെങ്കിലും ഒരുഭാഗം വിട്ടുപോയാൽ പിന്നീട് ഒരിക്കലും അത് പഠിക്കാൻ അവസരം ലഭിക്കുന്നില്ല. സ്പൈറൽ പാഠ്യപദ്ധതി ആയതിനാൽ ഈ വർശത്തേ പാഠഭാഗങ്ങളുടെ തുടർച്ചയാണ് അടുത്ത വർഷം. ഈ വർഷ കുട്ടി ഏതെങ്കിലും ഒരു പാഠം പഠിക്കാതെ പോയാൽ അടുത്ത വർഷത്തെ അവന്റെ പഠന പ്രവർത്തനങ്ങളെ അത് ബാധിതക്കും.അതുകൊണ്ട് സാധ്യമാകുന്നു എങ്കിൽ സിലബസ് വെട്ടിക്കുറയ്ക്കാതെ മുന്നോട്ട് പോകണം എന്നാണ് സംഘടനയുടെ നിലപാട് എന്നും അദ്ദേഹം മറുനാടനോട് വ്യക്തമാക്കി.
Stories you may Like
- സിലബസ് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി
- സിബിഎസ്ഇ വെട്ടിക്കുറച്ച സിലബസ് വിവരങ്ങൾ ഇങ്ങനെ
- സംസ്ഥാനത്തെ സ്കൂൾ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മറ്റി
- രണ്ടാം ടേം പാഠപുസ്കമില്ലാതെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ
- കോവിഡ് പ്രതിസന്ധി; സി.ബി.എസ്.ഇ സിലബസുകൾ ലഘൂകരിക്കാൻ ഒരുങ്ങുന്നു
- TODAY
- LAST WEEK
- LAST MONTH
- ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
- കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
- ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- വിജയസാധ്യത കണക്കിലെടുക്കുമ്പോൾ വെട്ടപ്പെടുക തന്റെ മിക്ക ഗ്രൂപ്പ് മാനേജർമാരും; ഹസനേയും കെസി ജോസഫിനേയും എങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി; വിജയ സാധ്യത കണക്കിലെടുത്ത് വിട്ടിനിരത്തുമ്പോൾ പൊള്ളുന്നവരിൽ ഏറെയും എ ഗ്രൂപ്പുകൾ; അഞ്ചിൽ നിന്നും ഒന്നാകുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ട് ഹൈക്കമാണ്ട്
- രണ്ട് സിറ്റിങ് സീറ്റുകൾ അടക്കം ഏഴ് സീറ്റ് വിട്ടുകൊടുത്ത് സിപിഎം; സിപിഐയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് സീറ്റുകൾ; ഏഴു സീറ്റിൽ മത്സരിച്ച ശ്രേയംസ് കുമാറിന്റെ പാർട്ടിക്ക് വെറും മൂന്ന് സീറ്റുകൾ; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ചാലക്കുടിയും പെരുമ്പാവൂരും അടക്കം വാരിക്കോരി കൊടുത്ത് പിണറായി; ഇടതു മുന്നണിയിൽ സൂപ്പർസ്റ്റാറായി ജോസ് കെ മാണി
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ഐഫോൺ കിട്ടിയത് ബിനീഷിന്; ഇട്ടു വിളിച്ചത് വിനോദിനിയുടെ പേരിലെ സിം; കാർ പാലസ് ഉടമയുടെ ഇടപാടുകൾ സംശയത്തിലായപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; സന്തോഷ് ഈപ്പന്റെ ഫോൺ കോടിയേരിയുടെ വീട്ടിൽ എത്തിയതിന് പിന്നിലെ കഥ തേടി ഇഡിയും; കോടിയേരിയുടെ ഭാര്യയുടെ മൊഴി നിർണ്ണായകമാകും
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്