വിക്ടേഴ്സിൽ ക്ലാസ് തുടങ്ങി പത്താഴ്ച്ചകൾ തികയുമ്പോഴും പഠിപ്പിച്ച് തീർത്തത് ഒന്നോ രണ്ടോ അധ്യായങ്ങൾ; ആദ്യ ടേമിൽ പഠിപ്പിക്കേണ്ടതിന്റെ പകുതി പോലും തീർക്കാതെ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്; സിലബസ് റിവൈസ് ചെയ്ത് സിബിഎസ്ഇ ബഹുദൂരം മുന്നേറുമ്പോഴും സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ ഒന്നും മിണ്ടാതെ സർക്കാരും മന്ത്രിയും; കൊറോണയുടെ പേരിൽ ഇടത് സർക്കാർ വിദ്യാർത്ഥികളെ കയ്യൊഴിയുന്നു
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് തുടങ്ങി ആദ്യടേം അവസാനിക്കാറായിട്ടും സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാതെ സംസ്ഥാന സർക്കാർ. സാധാരണ സ്കൂൾ സമയം ആറ് മണിക്കൂറാണ്. ഇതിൽ ഒരുമണിക്കൂർ ഉച്ചഭക്ഷണത്തിനും മറ്റുമായി നൽകിയ ശേഷം അഞ്ച് മണിക്കൂറാണ് പഠനത്തിനായി ചിലവഴിക്കുക. എന്നാൽ, നിലവിൽ ദിവസം അരമണിക്കൂർ മാത്രമാണ് ക്ലാസ് നടക്കുന്നത്. അതുകൊണ്ട് തന്നെ മുഴുവൻ പാഠങ്ങളും പഠിപ്പിച്ച് തീരാൻ വളരെയധികം സമയമെടുക്കും. അതുകൊണ്ട് തന്നെ സിലബസ് വെട്ടിക്കുറയ്ക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. ആദ്യ ടേമിൽ പത്ത് ആഴ്ച്ച പിന്നിടുമ്പോഴും പല വിഷയങ്ങളിലും ഒന്നോ രണ്ടോ പാഠങ്ങൾ മാത്രമാണ് ഇതുവരെ പഠിപ്പിച്ച് തീർത്തത്. നാലും അഞ്ചും പാഠങ്ങളാണ് ആദ്യ ടേമിൽ പഠിപ്പിച്ച് തീർക്കേണ്ടത് എന്നിരിക്കെയാണ് വളരെ കുറച്ച് പാഠഭാഗങ്ങൾ മാത്രം പഠിപ്പിച്ചിരിക്കുന്നത്. ഇത് വിദ്യാർത്ഥികളിൽ വലിയ മാനസിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ പഠനം എങ്ങനെയാകും എന്നറിയാതെ വിഷമിക്കുകയാണ് സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ.
സംസ്ഥാനത്തെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് മലയാളം പുസ്കത്തിൽ ആദ്യ ടേമിൽ പഠിക്കാനുള്ളത് അഞ്ച് പാഠങ്ങളാണ്. അതിൽ ഇപ്പോൾ രണ്ടാമത്തെ പാഠമാണ് ഇപ്പോൾ വിക്ടേവ്സ് ചാനലിലൂടെ പഠിപ്പിക്കുന്നത്. ഇംഗ്ലീഷ് മൂന്ന് പാഠങ്ങളുള്ളതിൽ ഒന്ന് പോലും ഇതുവരെ പഠിപ്പിച്ച് തീർത്തിട്ടില്ല. ഇവി എസ് ആദ്യ ടേമിൽ ആറ് പാഠങ്ങൾ ഉള്ളതിൽ രണ്ടാമത്തെ പാഠം ആരംഭിച്ചിട്ടേയുള്ളു. കണക്കിന് നാല് പാഠങ്ങളാണ് ആദ്യ ടേമിൽ ഉള്ളത്. അതിൽ ഒന്നുപോലും ഇതുവരെ പഠിപ്പിച്ച് തീർന്നിട്ടില്ല.
പ്ലസ്ടുവിന് ഇംഗ്ലീഷ് ഈ വർഷം ആകെ പഠിക്കാനുള്ളത് അഞ്ച് പാഠങ്ങളാണ്. അതിൽ ആദ്യത്തെ ചാപ്റ്ററിലെ രണ്ട് ഭാഗങ്ങൾ മാത്രമാണ് ഇതുവരെ പഠിപ്പിച്ചത്. മലയാളം ഈ വർഷം പഠിക്കാനുള്ളത് നാല് ചാപ്റ്ററാണ്. അതിൽ ആദ്യത്തെ പാഠം മാത്രമാണ് പഠിപ്പിച്ചത്. ഫിസിക്സ് ആദ്യ ടേമിൽ എട്ട് പാഠങ്ങളുണ്ട്. ഇതിൽ ആദ്യ പാഠഭാഗം മാത്രമാണ് പഠിപ്പിച്ചത്. കെമിസ്ട്രി ആദ്യ ടേമിൽ എട്ട് ചാപ്റ്ററുകൾ ഉള്ളതിൽ ഒന്ന് മാത്രമാണ് പഠിപ്പിച്ചത്. ബോട്ടണി ആദ്യ ടേമിലുള്ള നാല് ചാപ്റ്ററുള്ളതിൽ ഒരെണ്ണവും സുവേളജിയിൽ ആദ്യ ചാപ്റ്ററിന്റെ പകുതിയും മാത്രമാണ് വിക്ടേഴ്സിൽ ഇതുവരെ പഠിപ്പിച്ചത്. കണക്ക് ആകെ 15 ചാപ്റ്ററാണ് ഉള്ളത് അതിൽ ആദ്യ ചാപ്റ്റർ മാത്രമാണ് ഇതുവരെ പഠിപ്പിച്ചത്. ഹിന്ദി ആകെയുള്ള നാല് യൂണിറ്റുള്ളതിൽ ഒരു യൂണിറ്റ് മാത്രമാണ് പഠിപ്പിച്ചത്.
ഏതാണ്ട് എല്ലാ ക്ലാസുകളുടെയും സ്ഥിതി സമാനമാണ്. അതുകൊണ്ട് തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. ഇനിയും സിലബസ് വെട്ടിക്കുറയ്ക്കുന്നത് വെച്ച് താമസിപ്പിക്കരുത് എന്നാണ് രക്ഷിതാക്കളിൽ പലരും ആവശ്യപ്പെടുന്നത്. സ്വാഭാവികമായും സിലബസ് വെട്ടിക്കുറയ്ക്കുമ്പോൾ അപ്രധാനമായ പാഠഭാഗങ്ങളാകും ഒഴിവാക്കുക. തീരുമാനം വൈകുന്നതിനിടെ അത്തരം പാഠങ്ങൾ പഠിപ്പിച്ച് തീർക്കുന്നതിനും കുട്ടികൾ പിന്നീട് വളരെ കുറഞ്ഞ സമയം കൊണ്ട് സിലബസിൽ ഉൾപ്പെട്ടിട്ടുള്ള പാഠങ്ങൾ പഠിക്കേണ്ട സാഹചര്യവും സംജാതമാകും. ഇത് കുട്ടികൾക്ക് കൂടുതൽ മാനസിക സമ്മർദ്ദത്തിന് ഇടയാക്കുമെന്നും രക്ഷകർത്താക്കൾ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് സാഹചര്യം പരിഗണിച്ച് ജൂലൈ ആദ്യവാരം തന്നെ സിബിഎസ്ഇ, ഒമ്പതാ മുതൽ 12 വരെ ക്ലാസുകളിലെ സിലബസ് 30ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു. ഈ അധ്യയന വർഷത്തേക്കാണ് പരിഷ്കാരം. ഒഴിവാക്കിയ പാഠഭാഗങ്ങൾ, വർഷാവസാന പരീക്ഷയിലും ഇന്റേണൽ പരീക്ഷകളിലും പരിഗണിക്കില്ല. ഇതേസമയം, ഈ പാഠഭാഗങ്ങളും സാഹചര്യവും സമയവും പരിഗണിച്ച് കുട്ടികൾക്കു പകർന്നു കൊടുക്കാൻ സ്കൂളുകളോടു നിർദ്ദേശിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു. പഠനവിഷയങ്ങളിലെ അടിസ്ഥാന കാര്യങ്ങൾ പരമാവധി നിലനിർത്തിയാവും സിലബസ് വെട്ടിക്കുറയ്ക്കുന്നതെന്നാണ് തീരുമാനം പ്രഖ്യാപിച്ച കേന്ദ്ര മാനവശേഷി മന്ത്രി ഡോ. രമേശ് പൊക്രിയാൽ അറിയിച്ചത്.
രാജ്യത്തെ വിദ്യാലയങ്ങൾ എല്ലാം തന്നെ മാർച്ച് 16 മുതൽ അടഞ്ഞുകിടക്കുകയാണ്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. മാർച്ച് 24നാണ് ദേശീയതലത്തിൽ ലോക്ക് ഡൗണും പ്രഖ്യാപിക്കപ്പെട്ടത്. മറ്റ് പല നിർദ്ദേശങ്ങളും എടുത്തുകളഞ്ഞെങ്കിലും സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
വരും തലമുറയോടുള്ള വെല്ലുവിളി: ആനന്ദ് കണ്ണശ
സംസ്ഥാന സർക്കാർ സിലബസ് വെട്ടിക്കുറയ്ക്കുന്നതിൽ തീരുമാനം എടുക്കാത്തത് വരും തലമുറയോടുള്ള വെല്ലുവിളിയാണെന്ന് കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ പറയുന്നു. സിബിഎസ്ഇ-ഐസ്എസ്ഇ സിലബസുകൾ വളരെ നേരത്തേ തന്നെ റിവൈസ് ചെയ്ത് നൽകിയതിനാൽ കുട്ടികൾക്ക് ഏതൊക്കെ പാഠഭാഗങ്ങൾ പഠിക്കണം എന്നത് സംബന്ധിച്ച് ആദ്യമേ തന്നെ വ്യക്തമായ ധാരണയുണ്ട്. എത്രയും വേഗം സിലബസ് പരിഷ്കരിച്ച് നൽകിയില്ലെങ്കിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നും ആനന്ദ് കണ്ണശ വ്യക്തമാക്കി.
സാധാരണ സ്കൂൾ സമയം ആറ് മണിക്കൂറാണ്. ഇതിൽ ഒരുമണിക്കൂർ ഉച്ചഭക്ഷണത്തിനും മറ്റുമായി നൽകിയ ശേഷം അഞ്ച് മണിക്കൂറാണ് പഠനത്തിനായി ചിലവഴിക്കുക. എന്നാൽ, നിലവിൽ ദിവസം അരമണിക്കൂർ മാത്രമാണ് ഒരു സ്റ്റാ ഡേർഡിന് ക്ലാസ് നടക്കുന്നത്. അതുകൊണ്ട് തന്നെ മുഴുവൻ പാഠങ്ങളും പഠിപ്പിച്ച് തീർക്കാൻ കഴിയില്ല എന്നത്ത് ഏവർക്കും മനസിലാക്കാൻ കഴിയുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ സിലബസ് വെട്ടിക്കുറയ്ക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. എല്ലാ ക്ലാസിലേയും ഒരോ വിഷയത്തിലും താരതമ്യേന പ്രാധാന്യം കുറഞ്ഞതും കുട്ടികളുടെ മുന്നാടുള്ള പഠനത്തിന് അത്യാവശ്യമല്ലാത്തത്തുമായ പാoങ്ങൾ ഒഴിവാക്കേണ്ടത് ഈ സാഹചര്യത്തിൽ അനിവാര്യമാണ്.
സിബിഎസ്ഇ-ഐസ്എസ്ഇ സിലബസുകൾ വളരെ നേരത്തേ തന്നെ റിവൈസ് ചെയ്ത് നൽകിയതിനാൽ കുട്ടികൾക്ക് ഏതൊക്കെ പാഠഭാഗങ്ങൾ പഠിക്കണം എന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ നിർദ്ദേശാനുസരണം ആദ്യമേ തന്നെ വ്യക്തമായ ധാരണയുണ്ട്. എന്നാൽ, സംസ്ഥാന സർക്കാർ സിലബസ് പുനപരിശോധിക്കാത്തത് കടുത്ത അലംഭാവമാണ്.കൂടാതെ സംസ്ഥാന സിലബസിൽ കുട്ടികൾക്ക് പഠിക്കാനുള്ള സംസ്കൃതം ,അറബി, ഉറുദു, തമിഴ്, കന്നഡ, എന്നിവയ്ക്കും ഹയർ സെക്കന്ററി ക്ലാസുകളിൽ കോമൺ വിഷയങ്ങൾ ഒഴികെ ഒന്നിനും ചാനൽ ക്ലാസുകൾ ഇല്ല എന്നതാണ് വസ്തുതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാത്തിരിക്കണം: ശ്രീകുമാർ
സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് കുറച്ച് കൂടി കാത്തിരിക്കണമെന്ന് ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ മറുനാടനോട് പറഞ്ഞു. ജൂൺ ഒന്നാം തീയതി മുതൽ തന്നെ കേരളത്തിൽ ക്ലാസുകൾ ആരംഭിച്ചു. കുട്ടികൾക്ക് സിലബസ് അനുസരിച്ച് കൃത്യമായ പാഠഭാഗങ്ങൾ തീരുന്നില്ലായിരിക്കാം. പക്ഷേ ജൂൺ ഒന്ന് മുതൽ പഠനം ആരംഭിക്കാൻ നമുക്ക് കഴിഞ്ഞത് വലിയ കാര്യമാണ്. ഒരുപക്ഷേ, സ്കൂളുകൾ തുറന്ന ശേഷം എല്ലാ ശനിയാഴ്ച്ചകളും സ്കൂളുകൾ പ്രവർത്തിക്കാനും മധ്യവേനലവധി ഒഴിവാക്കി ആ രണ്ട് മാസം കൂടി പഠിപ്പിച്ച് പാഠഭാഗങ്ങൾ തീർക്കാനും സർക്കാർ തീരുമാനിക്കുകയാണെങ്കിൽ നമുക്ക് മുഴുവൻ പാഠഭാഗങ്ങളും പഠിപ്പിച്ച് തീർക്കാനാകും. സിബിഎസ്ഇ സിലബസ് ചുരുക്കിയത് പോലെ സംസ്ഥാന സിലബസ് വെട്ടിക്കുറയ്ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരുപക്ഷേ സെപ്റ്റംബറിൽ എങ്കിലും ക്ലാസുകൾ തുടങ്ങാൻ കഴിയും എന്നാണ് മുഖ്യമന്ത്രി തന്നെ പ്രതികരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്റ്റംബറിലും ക്ലാസുകൾ ആരംഭിക്കാൻ സാധ്യതയില്ലെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വരുന്നുണ്ട്. അങ്ങനെ സെപ്റ്റംബറിലും സ്കൂളുകൾ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രം സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് ആലോചിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പാഠഭാഗങ്ങളും പൂർണമായും പഠിക്കണം എന്നാണ് നമ്മുടെ പാഠ്യപദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. കാരണം ഇതിൽ ഏതെങ്കിലും ഒരുഭാഗം വിട്ടുപോയാൽ പിന്നീട് ഒരിക്കലും അത് പഠിക്കാൻ അവസരം ലഭിക്കുന്നില്ല. സ്പൈറൽ പാഠ്യപദ്ധതി ആയതിനാൽ ഈ വർശത്തേ പാഠഭാഗങ്ങളുടെ തുടർച്ചയാണ് അടുത്ത വർഷം. ഈ വർഷ കുട്ടി ഏതെങ്കിലും ഒരു പാഠം പഠിക്കാതെ പോയാൽ അടുത്ത വർഷത്തെ അവന്റെ പഠന പ്രവർത്തനങ്ങളെ അത് ബാധിതക്കും.അതുകൊണ്ട് സാധ്യമാകുന്നു എങ്കിൽ സിലബസ് വെട്ടിക്കുറയ്ക്കാതെ മുന്നോട്ട് പോകണം എന്നാണ് സംഘടനയുടെ നിലപാട് എന്നും അദ്ദേഹം മറുനാടനോട് വ്യക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്