ഇന്ത്യയെ നടുക്കിയ കത്വ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ 'ചിലപ്പോൾ പെൺകുട്ടി'ക്ക് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ച് കേരള സെൻസർ ബോർഡ് സമിതി; ഒന്നും പറയാതെ ഇറങ്ങിപ്പോയി വിജി തമ്പി; അഭിപ്രായം പറയാതെ ചിപ്പി; സർട്ടിഫിക്കറ്റ് തരാൻ ആകില്ലെന്ന് പറഞ്ഞ് സന്ദീപ് സേനനും ഭാഗ്യലക്ഷ്മിയും; വിഷയം സംഘപരിവാറിന് എതിരായതോടെ ചിത്രീകരണം മുതൽ തടസ്സപ്പെടുത്തൽ തുടങ്ങിയവർ ഇപ്പോഴും വെറുതെ വിടുന്നില്ല; പിണറായിക്ക് മുന്നിൽ പരാതിയുമായി നിർമ്മാതാവും സംവിധായകനും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കത്വയിൽ അതിക്രൂരമായി പെൺകുട്ടി കൊലചെയ്യപ്പെട്ട സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ 'ചിലപ്പോൾ പെൺകുട്ടി' എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ച് കേരള സെൻസർബോർഡ്. കഴിഞ്ഞദിവസം സെൻസർ ചെയ്ത സമിതി എന്തുകൊണ്ട സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് പറയാൻപോലും തയ്യാറാകുന്നില്ലെന്നും ആക്ഷേപം.
സംഘപരിവാറിനെ ഏറെ പ്രതിരോധത്തിലാക്കിയ കത്വ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം എന്നതിനാൽ ചിത്രീകരണം മുതൽതന്നെ പലവിധത്തിൽ എതിർപ്പു നേരിട്ടിരുന്നു. എന്നാൽ പ്രതിസന്ധികളെ തരണം ചെയ്ത് ചിത്രീകരണം പൂർത്തിയാക്കി. പക്ഷേ, ചിത്രം സെൻസറിംഗിന് എത്തിച്ചപ്പോൾ കേരള സെൻസർ ബോർഡ് അംഗങ്ങളിലെ സംഘപരിവർ ബന്ധമുള്ളവർ സർട്ടിഫിക്കറ്റ് നൽകുന്നത് തടയുകയായിരുന്നു എന്നാണ് ആക്ഷേപം. വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് സുനീഷ് ചുനക്കരയും സംവിധായകൻ പ്രസാദ് നൂറനാടും.
ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടി ചിപ്പി, സംവിധായകൻ വിജി തമ്പി, നിർമ്മാതാവ് സന്ദീപ് സേനൻ, സെൻസർ ഡയറക്ടർ പാർവ്വതി ഐ.എ.എസ്. എന്നിവരുൾപ്പെട്ട സമിതിയാണ് ഇവിടെ ചിത്രം സെൻസർ ചെയ്തത്. സെൻസറിങ് ഷോയ്ക്ക് എത്തിയെങ്കിലും ഒന്നും പറയാതെ വിജി തമ്പി ഇറങ്ങിപ്പോയി. ചിപ്പി അഭിപ്രായമൊന്നും പറഞ്ഞില്ല. ഭാഗ്യലക്ഷ്മിയും സേനനും സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് പറയുകയായിരുന്നുവെന്ന് ഇരുവരും പറയുന്നു.
മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം ഇങ്ങനെ:
ചിലപ്പോൾ പെൺകുട്ടി കേരളത്തിലെ പെൺകുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടി നിർമ്മിച്ച സിനിമയാണെന്ന് സംവിധായകനും നിർമ്മാതാവും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കത്വയിലെ സംഭവത്തെ ഓർമ്മപ്പെടുത്തി പെൺകുട്ടികൾക്ക് കരുത്തുപകരാൻ ഒരുക്കിയിട്ടുള്ള ചിത്രമാണ്. എന്നാൽ സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമ പ്രദർശിപ്പിക്കാൻ സെൻസർ ബോർഡ് തയ്യാറല്ല. കത്വ വിഷയം ചർച്ചചെയ്യുന്നതാണ് പ്രധാനമായി പ്രദർശനാനുമതി നിഷേധിക്കപ്പെടുവാനുള്ള കാരണം.മഹാത്മാഗാന്ധിയുടെ മരണം കഴിഞ്ഞാൽ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു വിഷയമാണ് കാശ്മീർ കത്വയിലെ കൊലപാതകം.
എന്തിന്റെ പേരിലാണെങ്കിലും 8 വയസ്സുകാരിയായ പെൺകുട്ടിയോട് കാട്ടിയത് കടുത്ത അനീതി തന്നെയാണ്. സിനിമയുടെ നിർമ്മാതാവായ ഞാൻ ഒരു ക്രിസ്ത്യൻ വിശ്വാസിയും, കഥയെഴുതിയ എം. കമറുദീൻ മുസ്ലിം വിശ്വാസിയും ഇതിന്റെ സംവിധായകൻ പ്രസാദ് നൂറനാട് ഒരു ഹിന്ദു മതവിശ്വാസിയുമാണ്. പക്ഷേ കാശ്മീരിലെ കത്വ സംഭവത്തോട് പ്രതികരിക്കാതിരിക്കാൻ ഒരിക്കലും കഴിയുന്നതല്ല, ഏതൊരു മതവിശ്വാസിക്കും.
2018 മെയ് 16 ചിത്രീകരണം ആരംഭിച്ച ചിത്രം നൂറനാട്, പടനിലം, തിരുവനന്തപുരം, വാഗമൺ, കാശ്മീർ എന്നീ സ്ഥലങ്ങളിലായി ജൂലൈ ആദ്യ വാരത്തോടെ ചിത്രീകരണവും അണിയറപ്രവർത്തനങ്ങളും പൂർത്തിയായി എങ്കിലും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന്റെ ഭാഗമായി ഇതിന്റെ എല്ലാ പ്രവർത്തനങ്ങളും തൽക്കാലം നിർത്തിവയ്ക്കുകയായിരുന്നു.
സിനിമയിൽ മൃഗങ്ങളെ ഉപയോഗിച്ചതിനാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ഫരീദാബാദിലുള്ള അനിമൽ വെൽഫെയർ ബോർഡിൽനിന്നും എൻഒസി. ലഭിക്കേണ്ടതാകുന്നു. യഥാർത്ഥത്തിൽ നാമമാത്രമായിട്ടുള്ള മൃഗങ്ങളെമാതം ഉപയോഗിച്ചിട്ടതും, അവയോട് എങ്ങനെ മനുഷ്യത്വപരമായി പെരുമാറണം എന്ന തരത്തിലുള്ള ചിത്രീകരണ രംഗങ്ങളുമാണ് സിനിമയിലുള്ളത്. നമ്മുടെ കൊച്ചു കേരളത്തിൽ നിർമ്മിക്കുന്ന ഒരു ചിത്രത്തിന് എൻഒസി. ലഭിക്കാൻ ഫരീദാബാദിലെ ആർഎസ്എസ്. മേലാളരുടെ പാദസേവ ചെയ്യേണ്ട അവസ്ഥയാണ് എല്ലാ സിനിമക്കാരും നേരിടുന്നത്.
ബിജെപി. ഭരിക്കുന്ന സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കേന്ദ്ര സ്ഥാപനമായ അനിമൽ വെൽഫെയർ ബോർഡിന്റെ തലവൻ ആർഎസ്എസ്. നേതാവാണ്. തിരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് നിർമ്മാതാക്കളിൽനിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതിനുള്ള ഏജൻസിയായി പ്രവർത്തുക്കുന്ന ഒരു ബോർഡാണ് ഇതെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ചിലപ്പോൾ പെൺകുട്ടിയുടെ എൻഒസി.ക്കായി അവിടെ എത്തിയെങ്കിലും കൈക്കൂലി കൊടുക്കാത്തതിനാൽ പല മുടന്തൻ ന്യായങ്ങൾ പറഞ്ഞ് 6 മാസത്തോളം എൻഒസി. തടഞ്ഞുവച്ചു. അവസാനം പലരുടെയും ഇടപെടൽകൊണ്ട് എൻഒസി. ലഭിച്ചു. ഇതിനിടയിൽ ട്രെയിലറിൽ കാശ്മീർ, കഠ്വ, ആസിഫ വിഷയങ്ങൾ റീജിയണൽ കമ്മിറ്റി തടഞ്ഞ്, മുംബൈയിലെ ആർ.സി. കമ്മിറ്റിക്ക് അയച്ച് വീണ്ടും മൂന്നുമാസത്തോളം കാലതാമസം വരുത്തി. നടി ഗൗതമി അടങ്ങുന്ന ചെന്നൈ കമ്മിറ്റി സിനിമ മുഴുവനും കണ്ട് ഒരു തീരുമാനമെടുക്കുവാൻ തിരുവനന്തപുരം റീജിയണൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും രേഖാമൂലം അറിയിച്ചില്ല എന്ന പേരിൽ 'ചിലപ്പോൾ പെൺകുട്ടി' 2018-ൽ സെൻസർ ചെയ്യാതെ വീണ്ടും തഴയപ്പെട്ടു. 2018 ഡിസംബറിൽ റിലീസ് പ്ലാൻ ചെയ്തിരുന്നതിനാൽ നിർമ്മാതാവിന് വലിയ സമ്പത്തിക നഷ്ടം ഉണ്ടായത് ശ്രദ്ധിക്കപ്പെടാതെ പോയി.
നിർമ്മാതാവിന്റെയും സംവിധായകന്റെയും നിരന്തര ഇടപെടലിന്റെ ഫലമായി ചെന്നൈ കമ്മിറ്റി സെൻസർ നടത്താൻ ആവശ്യപ്പെടുകയും, 2019 ജനുവരി 16 ബുധനാഴ്ച തിരുവനന്തപുരം കൈരളി നിള തിയേറ്ററിൽ സിനിമ സെൻസർ ചെയ്യപ്പെടുകയും ചെയ്തു. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടി ചിപ്പി, സംവിധായകൻ വിജി തമ്പി, നിർമ്മാതാവ് സന്ദീപ് സേനൻ, സെൻസർ ഡയറക്ടർ പാർവ്വതി ഐ.എ.എസ്. എന്നീ അഞ്ചംഗ കമ്മിറ്റി 'ചിലപ്പോൾ പെൺകുട്ടി'യുടെ പ്രദർശനനാനുമതി നിഷേധിക്കുകയായിരുന്നു.
ബിജെപി. അനുഭാവിയായ വിജി തമ്പി സിനിമ കണ്ട്, സംവിധായകനോടോ, നിർമ്മാതാവിനോടോ ആശയവിനിമയം നടത്താതെ ഇറങ്ങിപ്പോയി. ചിപ്പിയും സിനിമയെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല. സെൻസർ ഓഫീസർ എഴുതിവച്ച തിരക്കഥപോലെ, 'ചിലപ്പോൾ പെൺകുട്ടി' ക്ക് സർട്ടിഫിക്കറ്റ് തരാൻ ഞങ്ങൾക്ക് ആകില്ല എന്ന് ഭാഗ്യലക്ഷ്മിയും സന്ദീപും മാത്രം പറഞ്ഞു. സിനിമ മുംബൈ സി.ബി.എഫ്.സി. (CBFC) ചെയർമാന് അയക്കുകയും, അവിടെനിന്നും തീരുമാനമുണ്ടാകുമെന്നും അറിയിച്ചു.
ഒരു യഥാർത്ഥ സംഭവം പറയാനുള്ള സ്വാതന്ത്ര്യം എങ്ങനെ നഷ്ടമാകുന്നു? ഒരു സംവിധായകന്റെ, എഴുത്തുകാരന്റെ കലാപരമായ ചിന്തയെ ചോദ്യം ചെയ്യപ്പെടുന്നതെങ്ങനെ? ഇത്തരം പല കേസുകളും സുപ്രീംകോടതി വരെ ശരിവയ്ക്കുന്നതാണ്. അപ്പോൾ ഞങ്ങൾ സുപ്രീം കോടതി വരെ പോകണം എന്നത് ആരുടെയോ നിർബ്ബന്ധമാണ്.
'ചിലപ്പോൾ പെൺകുട്ടി' റിലീസ് ഇനിയും വൈകും. ഒരു യഥാർത്ഥ്യം ചിത്രീകരിച്ച സിനിമ കേരളത്തിൽ ഞങ്ങളുടേത് മാത്രമല്ല. ഒരു വലിയ സന്ദേശം കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകുന്നതാണ് ഈ സിനിമ. പീഡനങ്ങൾക്കെതിരെ മാധ്യമസ്വാതന്ത്ര്യത്തിലൂടെ ശബ്ദമുയർത്തിയ ഞങ്ങൾക്ക് നിരന്തരം തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്. ഇത് തികച്ചും രാഷ്ട്രീയപ്രേരിതമാണ്. ബിജെപി.ക്കെതിരെ ആയുധമാക്കി ഉയർത്തപ്പെട്ട ഇന്ത്യയിലെ ഒരു വലിയം സംഭവം വിഷയമായതാണ് ഇതിനൊക്കെ കാരണമെന്ന് ഞങ്ങൾ വിശ്വസിച്ചുപോകുന്നു.
കേരളത്തിൽ സ്ഥിതിചെയ്യുന്ന സെൻസർ ബോർഡിന് 'ചിലപ്പോൾ പെൺകുട്ടി' എന്ന സിനിമയ്ക്ക് പ്രദർശനാനുമതി തരാൻ കഴിയില്ലപോലും. കത്വ വിഷയം സിനിമയിൽ വന്നത് ചൂണ്ടിക്കാട്ടിയാണ് ബോധപൂർവ്വം സിനിമയുടെ പ്രദർശനാനുമതി തടഞ്ഞിരിക്കുന്നത്. മാധ്യമങ്ങളിൽ വന്ന ഒരു വാർത്ത കേരളത്തിലെ ഒരു പെൺകുട്ടിയിലുണ്ടാക്കിയ ഭയമാണ് സിനിമയിലൂടെ വിവരിക്കുന്നത്. ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരു പെൺകുട്ടിക്കോ സ്ത്രീക്കോ പ്രായഭേദമില്ലാതെ ഏതു നിമിഷം സംഭവിക്കാവുന്ന കാര്യങ്ങളാണ് പ്രമേയം. ഇതൊന്നും കണക്കിലെടുക്കാതെ കത്വാ സംഭവത്തെ മാത്രം ചൂണ്ടിക്കാണിച്ച് ഞങ്ങളെ ദ്രോഹിക്കുകയാണ്.
ഒന്നര കോടി രൂപ ചെലവാക്കി സിനിമയെടുത്ത നിർമ്മാതാവ് വലിയ പ്രതിസന്ധിയിലാണ്. സിനിമ സെൻസർചെയ്ത 5 പേരിൽ 3 പേർ സ്ത്രീകളാണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേരിടേണ്ടിവരുന്ന പീഡനങ്ങൾക്കെതിരെ പ്രതികരിച്ച ഞങ്ങൾ ഇനി സുപ്രീം കോടതിവരെ പോകേണ്ട പരിതാപകരമായ അവസ്ഥയാണ്. സ്ത്രീയുടെ ഏറ്റവും വലിയ ശത്രു സ്ത്രീ തന്നയാണെന്ന് ഒന്നുകൂടി അടിവരയിട്ട് ഉറപ്പിക്കുകയാണ് സെൻസർ ബോർഡിന്റെ രാഷ്ട്രീയപ്രേരിതമായ ഗൂഢാലോചന. ആയതിനാൽ സർക്കാരും സാംസ്കാരിക വകുപ്പും കാര്യമായ ഇടപെടൽ നടത്തി ഞങ്ങൾക്ക് നീതി ഉറപ്പാക്കി ഈ സിനിമ ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. - നിർമ്മാതാവും സംവിധായകനും മുഖ്യമന്ത്രി പിണറായിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
Stories you may Like
- 16 കാരനെ അമ്മയും കാമുകനും മുത്തശ്ശിയും തല്ലിച്ചതച്ചതിന് പിന്നിൽ
- അയൽവാസിയെ കുടുക്കാൻ ആറുമാസമായി അശ്ലീല ഊമക്കത്തുകൾ; മൂന്ന് പേർ പിടിയിൽ
- യൂത്ത് ലീഗ് നേതാക്കളെ വെല്ലുവിളിച്ച് കെ ടി ജലീൽ
- സത്യം പറയുന്ന മാധ്യമ പ്രവർത്തകരെ കടന്നാക്രിച്ച് സൈബർ സഖാക്കൾ
- ചാരുംമൂട് മേഖലയിൽ ഭീതി വിതച്ച് മോഷ്ടാക്കൾ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്