മോശം ഭക്ഷണം വിളമ്പുന്ന ഇത്രയേറെ ഹോട്ടലുകൾ കേരളത്തിലോ? റെയിഡിൽ കുരുങ്ങി പൂട്ട് വീണത് 44 സ്ഥാപനങ്ങൾക്ക്; പിഴയായി മാത്രം ഖജനാവിൽ എത്തിയത് 20,55,000 രൂപയും; നല്ല ഭക്ഷണം നൽകുക, അല്ലെങ്കിൽ ഹോട്ടലുകൾ അടച്ചുപൂട്ടുക എന്ന നയം കേരളത്തിൽ നടപ്പിലാക്കുന്നത് ആദ്യമായി; ഭക്ഷ്യവിഷയത്തിലെ ആരോഗ്യമന്ത്രിയുടെ ഇടപെടലിന് കൈയടികൾ; ദേശീയ ആരോഗ്യ സൂചികയിൽ തുടർച്ചയായി കേരളം ഒന്നാമതെത്തുമ്പോൾ കെ കെ ഷൈലജയ്ക്ക് വീണ്ടും പൊൻതൂവൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറിന്റെ നേരിട്ടുള്ള നിർദ്ദേശം അനുസരിച്ച് കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന റെയിഡ് കേരളത്തിലെ ഹോട്ടലുകളെയും അനുബന്ധ സ്ഥാപനങ്ങളെയും വിറപ്പിക്കുന്നു. രണ്ടാഴ്ച കൊണ്ട് 44 സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് തുടരൻ റെയ്ഡുകൾ വഴി ഭക്ഷ്യസുരക്ഷാവകുപ്പ് ഇല്ലാതെയാക്കിയത്. പൊതുജനങ്ങൾക്ക് നല്ല ഭക്ഷണം നൽകാൻ ഈ സ്ഥാപനങ്ങൾക്ക് ശേഷിയില്ലെന്ന് കണ്ടാണ് സ്ഥാപനങ്ങൾക്ക് വകുപ്പിന്റെ വക പൂട്ട് വീണത്. റെയിഡിനെ തുടർന്ന് 44 സ്ഥാപനങ്ങൾക്ക് പൂട്ട് വീഴുകയും 20,55,000 രൂപ പിഴ ഈടാക്കുകയും ചെയ്തു എന്ന വസ്തുത തന്നെ റെയിഡിന്റെ കർക്കശസ്വഭാവം വ്യക്തമാക്കുന്നതാണ്.
ഓണക്കാലത്ത് പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശം അനുസരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ റെയിഡിലാണ് ശുചിത്വ പ്രശ്നങ്ങൾ മുൻ നിർത്തി 44 സ്ഥാപനങ്ങൾ അടച്ചു പൂട്ടിയത്. ആദ്യ ഘട്ട പരിശോധനയിൽ 3359 ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങൾ ആണ് പരിശോധിച്ചത്. ഈ സ്ഥാപനങ്ങളിൽ നിന്ന് മാത്രമായി 20,55,000 രൂപ പിഴ ഈടാക്കുകയും 1316 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 347 ഭക്ഷ്യസാമ്പിളുകൾ പരിശോധിക്കുകയും 44 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ ജാഗ്രത വ്യക്തമാക്കുന്ന ഫലമാണ് റെയിഡുകളിൽ തെളിഞ്ഞത്. ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ടി നടത്തിയ റെയിഡിലാണ് ഇത്രയും സ്ഥാപനങ്ങൾക്ക് പൂട്ട് വീണത്. 3359 സ്ഥാപനങ്ങൾ പരിശോധിച്ചപ്പോൾ ശുചിത്വസംബന്ധമായി നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് കണ്ടു 20.55 ലക്ഷം രൂപ പിഴയാണ് ഈടാക്കപ്പെട്ടത്. ശുചിത്വം പാലിക്കാത്തതിനെ തുടർന്ന് 1316 സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താൻ തീരുമാനിച്ച് ഓഗസ്റ്റ് 21 മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തിവരുകയാണ്. ആരോഗ്യ സുരക്ഷയിൽ ഗുരുതരമായ പിഴവുകൾ നടത്തിയ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ലംഘനങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്തുവെന്ന് റെയിഡുകളുടെ വിശദാംശങ്ങൾ പുറത്തു വിട്ട് മന്ത്രി വ്യക്തമാക്കി.
നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ തുടർച്ചയായ രണ്ടാം തവണയും കേരളത്തിന് ഒന്നാം സ്ഥാനമായിരുന്നു. കഴിഞ്ഞ ജൂണിലാണ് കേന്ദ്രം ഈ ആരോഗ്യ സൂചിക പുറത്ത് വിട്ടത്. ആരോഗ്യ കാര്യങ്ങളിൽ കേരളം പുലർത്തുന്ന ജാഗ്രതയാണ് കേന്ദ്രത്തിന്റെ ആരോഗ്യസൂചികയിൽ പ്രതിഫലിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തെ പ്രകടനം വിലയിരുത്തിയാണ് നീതി അയോഗ് ആരോഗ്യ സൂചിക പുറത്തിറക്കിയത്. കേരളത്തിന്റെ ആരോഗ്യമന്ത്രിയായി തുടരുന്ന കെ.കെ.ശൈലജയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ് ഇത്. 2015-16 മുതൽ 2017 - 18 വരെയുള്ള കാലയളവിൽ ആരോഗ്യ രംഗത്തെ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടത്തെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് റിപ്പോർട്ട് തയ്യാറാക്കിയത്. ആരോഗ്യ പരിപാലനം, ശുചിത്വ നിലവാരം, ആശുപത്രികളുടെ പ്രവർത്തനം, ശിശു ജനന മരണ നിരക്ക് തുടങ്ങി സമഗ്രമായ ആരോഗ്യ പ്രവർത്തനങ്ങളിൽ കേരളം ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണെന്നാണ് നീതി ആയോഗിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്.
പതിനെട്ടു ജീവനുകൾ അപഹരിച്ച് കേരളത്തിൽ നിപ വൈറസ് ബാധ പടർന്നു പിടിച്ചപ്പോൾ വൈറസ് ബാധ നിയന്തിക്കാൻ ശൈലജ ടീച്ചർ നടത്തിയ രണ്ടു വർഷങ്ങൾ ആയുള്ള ശ്രമങ്ങൾ ദേശീയ തലത്തിൽ തന്നെ അഭിനന്ദനം നേടിയിരുന്നു. ശൈലജ ടീച്ചറെ കേന്ദ്രമാക്കി വൈറസ് എന്ന സിനിമ തന്നെ ഇതിന്റെ ചുവടു പിടിച്ച് പുറത്തിറങ്ങി. ആഷിഖ് അബു എന്ന മലയാളത്തിലെ പ്രതിഭാധനനായ സംവിധായകൻ തന്നെ വൈറസ് സിനിമയുമായി രംഗത്ത് വന്നു എന്നത് തന്നെ ആരോഗ്യമന്ത്രിയുടെ സേവനങ്ങൾക്കുള്ള പുരസ്കാരമായി മാറിയിരുന്നു. ആരോഗ്യ രംഗത്തെ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടത്തെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളം രണ്ടാമതെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റെയിഡുകളും ജാഗ്രതയുമൊക്കെ തന്നെയാണ് ദേശീയ ആരോഗ്യ സൂചികയിലും പ്രതിഫലിക്കുന്നതും.
ശൈലജ ടീച്ചർ ആരോഗ്യമന്ത്രിയായി ചാർജ് എടുത്തത് മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പ് റെയിഡുകൾ ഊർജ്ജിതപ്പെടുത്തിയിരുന്നു. ഇടത് സർക്കാരിന്റെ കാലത്ത് നടന്ന തുടരൻ റെയിഡുകൾ നല്ല ഭക്ഷണം നൽകാൻ കേരളത്തിലെ ഹോട്ടലുകളെ നിർബന്ധിതമാക്കിയിട്ടുണ്ട്. ഈ റെയിഡുകളുടെ ഭാഗമായി തന്നെയാണ് കഴിഞ്ഞ ഓഗസ്റ്റ് 21 മുതൽ ഓണവുമായി ബന്ധപ്പെട്ടു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നിരന്തരം റെയിഡ് നടത്തിയത്. ആദ്യ ഘട്ട പരിശോധനയിൽ 3359 ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങൾ ആണ് പരിശോധിച്ചത്. ഈ സ്ഥാപനങ്ങളിൽ നിന്ന് മാത്രമായി 20,55,000 രൂപ പിഴ ഈടാക്കുകയും 1316 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 347 ഭക്ഷ്യസാമ്പിളുകൾ പരിശോധിക്കുകയും 44 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ 243 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 138 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 10 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിക്കുകയും ചെയ്തു. കൊല്ലം ജില്ലയിൽ 307 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 137 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 9 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ 186 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 78500/ന രൂപ പിഴ ഈടാക്കുകയും 76 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
ആലപ്പുഴ ജില്ലയിൽ 281 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 121 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 6 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിൽ 299 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 103 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 31 സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കുവാൻ ശുപാർശ നൽകുകയും ചെയ്തു. ഇടുക്കി ജില്ലയിൽ 31 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 17,000 രൂപ പിഴ ഈടാക്കുകയും 9 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. എറണാകുളം ജില്ലയിൽ 367 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 2,25,000 രൂപ പിഴ ഈടാക്കുകയും 187 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 10 സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽ 176 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 63 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
പാലക്കാട് ജില്ലയിൽ 333 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 90 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മലപ്പുറം ജില്ലയിൽ 350 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 141 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 3 സ്ഥാപനങ്ങളുടെ പ്രവർത്തനം താല്ക്കാലികമായി നിർത്തിവെയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ 306 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 2,70,000 രൂപ പിഴ ഈടാക്കുകയും 95 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 3 സ്ഥാപനങ്ങളുടെ പ്രവർത്തനം താല്ക്കാലികമായി നിർത്തിവെയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്. വയനാട് ജില്ലയിൽ 156 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 33 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കണ്ണൂർ ജില്ലയിൽ 223 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 33 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ 101 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 68 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ഈ റെയിഡുകൾ ഇനിയും തുടരും എന്ന് തന്നെയാണ് ആരോഗ്യമന്ത്രാലയത്തിലെ ഉന്നതർ വിരൽ ചൂണ്ടുന്നത്. നല്ല ഭക്ഷണം നൽകുക. അല്ലെങ്കിൽ ഹോട്ടലുകൾ അടച്ചു പൂട്ടുക എന്ന നയം തന്നെ കേരളത്തിൽ ആദ്യമായാണ് നടപ്പിലാക്കപ്പെടുന്നത്. കനത്ത പിഴയും സ്ഥാപനങ്ങൾക്ക് പൂട്ട് വീഴലും ഈ നയത്തിന്റെ ഭാഗം തന്നെയാണ് നടപ്പിലാക്കപ്പെടുന്നതും.
ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഏതെങ്കിലും സ്ഥാപനം ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ടോൾഫ്രീ നമ്പരിലോ തൊട്ടടുത്ത ഭക്ഷ്യസുരക്ഷാ കാര്യാലയങ്ങളിലോ വിവരം അറിയിക്കേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിക്കുന്നു. ചൂട് പായസം, പ്ലാസ്റ്റിക്ക് കവറുകളിൽ ഒഴിവാക്കേണ്ടതാണ്. അനുവദനീയമായ ഫുഡ് ഗ്രേഡ് അലുമിനിയം ഫോയിൽ കവറുകളിൽ (ഐ.എസ്. 8970) മാത്രം ഭക്ഷണ സാധനം പാഴ്സൽ ആക്കി നൽകാൻ അനുവദിച്ചിട്ടുള്ളു. ആഹാര സാധനങ്ങൾ പൊതിയുവാനോ സൂക്ഷിക്കുവാനോ അടയ്ക്കുവാനോ ന്യൂസ് പേപ്പർ കർശനമായി ഉപയോഗിക്കുവാൻ പാടില്ലെന്നും കർശനമായ പരിശോധനകൾ വരും ദിവസങ്ങളിൽ തുടരുന്നതാണെന്നും ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിക്കുകയും ചെയ്യുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്