കോൺഗ്രസ് കേന്ദ്രമായ മമ്പറത്തെ കടകളെല്ലാം തുറന്നിട്ടപ്പോൾ സി.പി.എം ഗ്രാമമായ പിണറായിയിലെ എല്ലാ കടകളും അടച്ചിട്ടു; ആർഎസ്എ കൊന്നവരുടെ ചിത്രങ്ങളുമായി വഴിനീളെ ഫ്ലക്സ് ബോർഡുകൾ; ബിജെപിക്കാരെയും സിപിഎമ്മുകാരെയും നിരാശരാക്കി അമിത്ഷായുടെ യാത്ര റദ്ദാക്കൽ; കമ്മ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത പാറപ്രത്ത് തന്നെ സിപിഎമ്മിനെ കുഴിച്ചു മൂടുമെന്ന കെ സുരേന്ദ്രന്റെ പ്രസംഗം മാത്രം മിച്ചം: കുമ്മനത്തിന്റെ ജനരക്ഷാ യാത്ര മുഖ്യമന്ത്രിയുടെ നാട്ടിലൂടെ കടന്നു പോയപ്പോൾ സംഭവിച്ചത്
രഞ്ജിത്ത് ബാബു
കണ്ണൂർ: സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളുടെ പട്ടികയാണ് കണ്ണൂരിലെ പിണറായി ഗ്രാമം. കേരള മുഖ്യമന്ത്രിയുടെ പേരിൽ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ചുവപ്പൻ കേന്ദ്രം. ഇവിടെ അടുത്തിടെ ബിജെപിയും ശക്തിപ്രാപിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇത് പലപ്പോഴും സംഘർഷങ്ങൾക്കും ഇടയാക്കി. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാന കേന്ദ്രമായ പിണറായിയിലൂടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന യാത്ര കടന്നു പോകുന്നതോടെ കടുത്ത ആശങ്കയിലായിരുന്നു ഇവിടുത്തെ ജനം. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിലാണ് പിണറായി ഗ്രാമത്തെ ബിജെപിക്കാർ ഉയർത്തിക്കാട്ടിയത്. സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി നടത്തിയ യാത്രയിൽ മുഖ്യമന്ത്രിയുടെ കേന്ദ്രത്തിൽ ദേശീയ അധ്യക്ഷൻ അമിത്ഷായും പങ്കെടുക്കും എന്നായിരുന്നു പൊതുവേ എല്ലാവരും കരുതിയിരുന്നത്. എന്നാൽ, അവസാന നിമിഷം ഷാ പിണറായിയിലെ പരിപാടിയിൽ നിന്നും വിട്ടുനിന്നത് ഇരു കൂട്ടർക്കും സമ്മാനിച്ചത് നിരാശയായിരുന്നു.
ഡൽഹിയിലെ സുപ്രധാന മീറ്റിംഗിൽ പങ്കെടുക്കാൻ വേണ്ടിയാണ് അമിത് ഷ കേരളയാത്ര ഉപേക്ഷിച്ചത്. അമിത്ഷാ പരിപാടിയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ നേതാക്കൾക്ക് പോലും തുടക്കം മുതൽ ആശങ്കയായിരുന്നു. ഡൽഹിയിൽ നിന്നും ഷാ എത്തുമെന്നായിരുന്നു പൊതുവേ എല്ലാവരും കരുതിയിരുന്നത്. അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ജാഥാപ്രവർത്തകരും തയ്യാറായി. മമ്പറത്തു നിന്നുമാണ് ഇന്ന് കുമ്മനത്തിന്റെ നേതൃത്വത്തിൽ യാത്ര തുടങ്ങിയത്. മമ്പറം എജുക്കേഷനൽ ട്രസ്റ്റിന്റെ മൈതാനിയിൽ നിന്നാണ് ആരംഭം. മമ്പറം ടൗൺ ഉൾപ്പെടുന്ന രണ്ട് കിലോ മീറ്റർ ചുറ്റളവിൽ കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രമാണ്. ഈ വാർഡിനെ പ്രതിനിധീകരിക്കുന്നതും കോൺഗ്രസ്സുകാരനായ മനോജ് അണിയാരമാണ്. കെപിസിസി. അംഗം മമ്പറം മാധവൻ ചെയർമാനായ എജുക്കഷനൽ ട്രസ്റ്റിന്റെ അധീനതയിലുള്ള മൈതാനിയിൽ വച്ചാണ് രക്ഷാ യാത്ര ആരംഭിക്കുന്നത്.
നേരത്തെ സിപിഐ.(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ നയിച്ച നവ കേരളാ മാർച്ചിനും ഈ സ്ഥലം വേദിയായിട്ടുണ്ട്. നഗരത്തിലെ കടകളെല്ലാം പതിവുപോലെ തുറന്നു വെച്ചിരുന്നു. കോൺഗ്രസ്സ് ഓഫീസ് പ്രവർത്തിക്കുന്ന ഇന്ദിര ഭവനും മറ്റ് രണ്ട് കോൺഗ്രസ്സ് പോഷക സംഘടനാ ഓഫീസുകളും പതിവു പോലെ പ്രവർത്തിക്കുന്നുണ്ട്. എതിർ വശത്തെ സിപിഐ.(എം). ബ്രാഞ്ച് കമ്മിറ്റി ഓഫീസും പ്രവർത്തന ക്ഷമമാണ്. 11 മണിയോടെ നേതാക്കളും അണികളും നടന്നുതുടങ്ങി. സിപിഎമ്മിന്റെ ഓഫീസ് പോലും ഇവിടെ തുറന്നിട്ടു. അതുകൊണ്ട് തന്നെ ടൗണിൽ യാത്ര വീക്ഷിക്കാൻ ആളുകളും ഉണ്ടായി.
ജാഥ തുടർന്ന് 11.20തോടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിൽ എത്തിയത്. ദേശീയ നേതാക്കൾ അധികമാരും സ്ഥലത്തുണ്ടായിരുന്നില്ല. കർണാടകയിൽ നിന്നുള്ള ബിജെപി എംപി നളിൻ കുമാർ കട്ടിലായിരുന്നു ഉണ്ടായിരുന്ന ഒരു പ്രധാന നേതാവ്. അമിത്ഷാ വരില്ലെന്ന് അവസാന നിമിഷമാണ് നേതാക്കൾ അറിഞ്ഞതെങ്കിലും മുഖ്യമന്ത്രിയുടെ നാട്ടിലൂടെ കടന്നുപോകുന്നതിലെ സന്തോഷമായിരുന്നു നേതാക്കൾക്കും അണികൾക്കും. ഒരു വെല്ലുവിളി സ്വീകരിച്ച സന്തോഷത്തോടെ ബിജെപിക്കാർ നടന്നു നീങ്ങി. മുദ്രാവാക്യം വിളികളുമായി മുന്നോട്ടു നീങ്ങിയ അണികൾ പിണറായി ടൗണിൽ എത്തിയപ്പോൾ കടകൾ അടഞ്ഞു കിടക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഇവിടെ ഒന്നോ രണ്ടോ ചായക്കടകൾ മാത്രമാണ തുറന്നിരുന്നത്. അതേസമയം കനത്ത പൊലീസ് സന്നാഹവും ഇവിടെ ഉണ്ടായിരുന്നു.
അമിത്ഷാ വരുമെന്ന പ്രതീക്ഷയിൽ സിപിഎമ്മും തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പ്രകോപനം ഉണ്ടാക്കരുതെന്ന കർശന നിർദ്ദേശം നൽകിയ നേതാക്കൾ ആർഎസ്എസുകാർ കൊലപ്പെടുത്തിയ സിപിഎമ്മുകാരുടെ ചിത്രങ്ങളും ഫ്ളക്സ് ബോർഡുകളും സ്ഥാപിച്ചിരുന്നു. പിണറായി വിജയനെ പിന്തുണക്കുന്ന നോട്ടീസുകളും ടൗണിൽ പുതുതായി പതിച്ചിരുന്നു. എന്നാൽ, അമിത്ഷാ വരാതിരുന്നതോടെ ബിജെപിക്കാർക്കൊപ്പം സിപിഎമ്മുകാരും നിരാശരായി. എന്നാൽ, ബിജെപി അണികൾക്കും നേതാക്കൾക്കുമുണ്ടായ ആവേശം കേരള മുഖ്യമന്ത്രിയുടെ വീടിന് സമീപത്തു കൂടി ജാഥ കടന്നുപോയപ്പോൾ ഉയരത്തിൽ മുദ്രാവാക്യം വിളിക്കാൻ സാധിച്ചു എന്നതായിരുന്നു.
കനത്ത സുരക്ഷക്ക് നടുവിലൂടെയാണ് ഇവിടെ ജാഥ കടുന്നു പോയത്. മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്ത് എത്തിയതോടെ ആവേശത്തോടെ മുദ്രാവാക്യം വിളിച്ച അണികൾ ബിജെപിക്ക് ജയ് വിളികൾ ശക്തമാക്കി. എന്നാൽ, പ്രകോപന പ്രസംഗങ്ങൾ ഉണ്ടായില്ലെന്നതും ശ്രദ്ധേയ കാര്യമായി. അച്ചടക്കത്തോടെയാണ് അണികൾ പെരുമാറിയതും. അതേസമയം ബിജെപി അണികൾക്ക് ആവേശം പകരുന്ന വിധത്തിലായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ പ്രസംഗം.
കോടിയേരി ബാലകൃഷ്ൺ ജനരക്ഷായാത്രയെ പരിഹസിച്ച് നടത്തിയ പ്രസംഗത്തിന് മറുപടിയെന്നോണമായിരുന്നു സുരേന്ദ്രന്റെ പ്രസംഗം. ബിജെപി ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പിലാക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. കോടിയേരിയുടെ ആട് ഇല കടിച്ചാൽ പ്രയോഗത്തിനും അദ്ദേഹം മറുപടി നൽകി. ആട് ഇലകടുച്ചാൽ പിന്നെ തളിർക്കില്ല. അങ്ങനെ ബിജെപിയായ ആട് കടിച്ച ഇലയാണ് സി.പി.എം എന്നായിരുന്നു സുരേന്ദ്രന്റെ ഉപമ.
ബംഗാളിലും ത്രിപുരയിലും സിപിഎമ്മിലെ ബിജെപി കുഴിച്ചുമൂടും. അവിടെ ചലനങ്ങളുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചെങ്കിൽ കേരളത്തിനും സാധിക്കുമെന്നാണ് സുരേന്ദ്രൻ പ്രസംഗത്തിൽ പറഞ്ഞത്. കമ്മ്യൂണിസ്റ്റു പാർട്ടി രൂപമെടുത്തത് പിണറായിയിലെ പാറപ്പുറത്താണ്. അവിടെ തന്നെ സിപിഎമ്മിനെ ബിജെപി കുഴിച്ചുമൂടുംം. കമ്മ്യൂണിസ്റ്റു പാർട്ടികൾ ജിഹാദികളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന് സി.പി.എം മറുപടി പറയേണ്ടി വരുമെന്നും സുരേന്ദ്രൻ പ്രസംഗത്തിൽ പറഞ്ഞു.
കണ്ണൂർ ജില്ലയിലെ അണികളെ കൂടാതെ കാസർകോട് തൃക്കരിപ്പൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും മുഖ്യമന്ത്രിയുടെ നാട്ടിലൂടെ കടന്നുപോകുന്ന ജനരക്ഷാ യാത്രയിൽ പങ്കെടുത്തു. ജാഥ കടന്നുപോകുന്ന വടക്കുംമ്പാടും കൂളിബസാറുമെല്ലാം സിപിഐ.(എം). തട്ടമാണ്. കുംട്ടിയിൽ കോൺഗ്രസ്സും മുസ്ലിം ലീഗും ഒപ്പത്തിനൊപ്പമുണ്ട്. അടുത്തത് നെട്ടൂരാണ്. നെട്ടൂരിൽ ബിജെപിക്ക് സ്വാധീനമുള്ള സ്ഥലമാണ്.
യാത്രയുടെ ഉദ്ഘാടന ദിവസം കണ്ണൂരിലെത്തിയ അമിത് ഷാ കേരള സർക്കാരിനെതിരെയും പിണറായി വിജയനെതിരെയും ആഞ്ഞടിച്ചിരുന്നു. ബുധനാഴ്ച കീച്ചേരിമുതൽ കണ്ണൂർ ടൗൺവരെ നടന്ന പദയാത്രയിൽ പങ്കെടുത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാന സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലൂടെ 41.5 കിലോമീറ്റർ പദയാത്രണ് ബിജെപി ഇപ്പോൾ നടത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍