രാജ്യത്ത് ആദ്യമായി അതിവേഗ റെയിൽവേയെ കുറിച്ച് ചർച്ച ചെയ്തത് വി എസ് സർക്കാർ; പത്ത് വർഷം ഫയലിൽ ഉറങ്ങിയ പദ്ധതി 'ബുള്ളറ്റ് ട്രെയിനാക്കി' വേഗത്തിൽ നടപ്പാക്കാൻ നരേന്ദ്ര മോദിയും; അധികാരമേറ്റപ്പോൾ വാചാലനായ പിണറായിക്കും ഇപ്പോൾ പദ്ധതിയെ കുറിച്ച് മിണ്ടാട്ടമില്ല; കേരളം മനസ്സിൽ കണ്ട പദ്ധതി നടപ്പാക്കി കൈയടി നേടി പ്രധാനമന്ത്രി മോദിയും ഷിൻസോ ആബെയും
അരുൺ ജയകുമാർ
തിരുവനന്തപുരം: ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും അതിവേഗ റെയിൽ പാത എന്നതിനെക്കുറിച്ച് കേൾക്കുന്നതിന് മുൻപ് വി എസ് സർക്കാറിന്റെ കാലത്താണ് അതിവേഗ റെയിൽ ഇടനാഴി എന്ന സങ്കൽപ്പത്തിന് തുടക്കംകുറിച്ചത്. വർഷം പത്ത് കഴിഞ്ഞിട്ടും അതിവേഗ റെയിലിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങളിപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തെ വികസന കുതിപ്പിന് അതിവേഗ റെയിൽ ഇടനാഴി അനിവാര്യമാണെന്ന് ഇടത് മുന്നണി പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു. അധികാരത്തിൽ വന്ന് ഒന്നര വർഷം കഴിഞ്ഞിട്ടും പദ്ധതിയെക്കുറിച്ച് പിണറായി സർക്കാരിന് മിണ്ടാട്ടമില്ല. വികസനത്തിന് അനുകൂലമായ സാഹചര്യ സംസ്ഥാനത്തുണ്ടായിട്ടും മുഖ്യമന്ത്രിയുടെ താൽപ്പര്യമില്ലായ്മ നിമിത്തമാണ് പദ്ധതി ഫയലിലുറങ്ങുന്നതെന്നാണ് വിലയിരുത്തൽ
കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിൻ പാതയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് നിർവ്വഹിച്ചത്.ബുള്ളറ്റ് ട്രെയിൻ എന്ന പദ്ധതിക്കായി രാജ്യത്ത് തന്നെ ആദ്യമായി പദ്ധതി റിപ്പോർട് സമർപ്പിച്ചതും പണം അനുവദിച്ചതും കേരള സർക്കാരാണ്.ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതി പക്ഷേ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.
കഴിഞ്ഞ നവംബറിലാണ് ഡിഎംആർസി ബുള്ളറ്റ് ട്രെയിൻ സംബന്ധിച്ച് വിശദമായ സാധ്യതാ പഠന റിപ്പോർട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചതും. അലൈന്മെന്റിലും മറ്റും ചില വ്യത്യാസങ്ങൾ വരുത്താൻ നിർദ്ദേശവും നൽകിയിരുന്നു. അതിവേഗറെയിൽപ്പാത കടന്ന് പോകുന്ന ജില്ലകളിലെ പദ്ധതിയോടുള്ള ജനങ്ങളുടെ മനോഭാവമറിയാൻ നടത്തിയ സർവ്വേയിൽ 83%പേരും അനുകൂലമെന്ന് അഭിപ്രായം രേഖപ്പെടുത്തിയിട്ടും പക്ഷേ പദ്ധതി മാത്രം മുന്നോട്ട് പോകുന്നില്ല. കേരളത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കുന്നതിന് കാര്യമായ പാരിസ്ഥിതിക പ്രശ്നങ്ങളോ ആഘാതങ്ങളോ ഒന്നും ഉണ്ടാകാൻ ഇടയില്ല.
1,27,849 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിൽ 10 ശതമാനം വീതമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതം. ബാക്കി തുക വായ്പ അടിസ്ഥാനത്തിലാണ് സമാഹരിക്കേണ്ടത്.ജപ്പാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ജെയ്ക്ക എന്ന ബാങ്ക് 0.5% പലിശയ്ക്ക് ദീർഘകാല വായ്പ നൽകാൻ ഒരുക്കമാണെന്നും അറിയിച്ചെങ്കിലും അത് സംബന്ധിച്ച ചർച്ചകൾ നടത്താൻ സംസ്ഥാന സർക്കാർ മുൻകൈയെടുത്തിട്ടില്ല.പദ്ധതി ചെലവിന്റെ 80% തുക ജപ്പാനിൽ നിന്നും ലഭിക്കും. പദ്ധതിക്ക് എല്ലാ അനുമതിയും കിട്ടിയാൽ ഒൻപത് വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് റിപ്പോർട്.
തിരുവനന്തപുരം-കണ്ണൂർ പാതയ്ക്ക് 430 കിലോമീറ്ററാണ് നീളം. മണിക്കൂറിൽ 300 മുതൽ 350 കിലോമീറ്ററാണ് വേഗം.നിലവിൽ കണ്ണൂർ-തിരുവനന്തപുരം യാത്രയ്ക്ക് 12 മണിക്കൂർ വേണ്ടിടത്ത് അതിവേഗപാതയിൽ രണ്ട് മണിക്കൂർ മതിയാകും. 20 മീറ്റർ വീതിയിൽ ഭൂമി ഇതിനായി ഏറ്റെടുത്താൽ മതിയാകും. കേവലം 630 ഹെക്ടർ സ്ഥലം മാത്രമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരിക. ഇതോടനുബന്ധിച്ച് സർവീസ് റോഡുകളും നിർമ്മിക്കും. പാതയുടെ ഇരുവശത്തും 15 മീറ്ററിൽ കെട്ടിടനിർമ്മാണം അനുവദിക്കില്ല. എന്നാൽ, കൃഷിക്ക് തടസ്സമില്ല.
ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പിലായിക്കഴിഞ്ഞാൽ റോഡപകടങ്ങൾ 30 ശതമാനം കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അതായത് ഓരോ വർഷവും 2400 പേരുടെ ജീവൻ രക്ഷപ്പെടും.തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാനത്തിന് ഒരു നഗര സ്വഭാവമാണുള്ളത്. ഓരോ ദിവസവും ഗണ്യമായി ഗതാഗതകുരുക്കും വർധിക്കുന്നുണ്ട്. ദിവസവും ആയിരത്തോളം വാഹനങ്ങളാണ് സംസ്ഥാനത്ത് പുതിയതായി രെജിസ്ട്രർ ചെയ്യുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും വാഹനങ്ങളുടെ എണ്ണം 10 ലക്ഷം കവിഞ്ഞിട്ടുണ്ട്. ഇത്രയും വാഹനങ്ങൾ നിരത്തിലോടുമ്പോഴുള്ള മലിനീകരണവും റോഡ് അപകടവും മരണങ്ങളുമൊക്കെ കുറയ്ക്കാൻ അതിവേഗ റെയിൽ പദ്ധതിയിലൂടെ കഴിയുമെന്നാണ് പഠന റിപ്പോർടിലും വ്യക്തമാക്കുന്നത്.-
അനുകൂല സാഹചര്യമുണ്ടായിട്ടും പാർട്ടിയും മുന്നണിയും ഒരുപോലെ പിന്തുണയ്ക്കുന്ന പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ആർജ്ജവം കാണിക്കുന്നില്ലെന്ന പരാതി ഇതിനോടകം തന്നെ ഉർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പത്രികയിൽ എൽഡിഎഫ് കേരളത്തിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പായിരുന്നു കേരളത്തിൽ അതിവേഗ റെയിൽപദ്ധതി നടപ്പിലാക്കുമെന്നത്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു വർഷം മുൻപ് തന്നെ സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന്റെ കാഴ്ചപ്പാടുകൾ ചർച്ചചെയ്തുകൊണ്ടുള്ള പഠന കോൺഗ്രസും പാർട്ടി സംഘടിപ്പിച്ചിരുന്നു.ഇതിലും പ്രധാനമായി ചർച്ച ചെയ്തത് ഈ പദ്ധതിയെക്കുറിച്ചായിരുന്നു.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഈ സ്വപ്ന പദ്ധതിയുടെ ആദ്യ ഘട്ടം തിരുവനന്തപുരം കൊച്ചി നഗരങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാണ്. രണ്ടാം ഘട്ടത്തിലാണ് പദ്ധതി കണ്ണൂരിലേക്ക് നീട്ടുന്നത്. പദ്ധതിയുടെ ഭാഗമായി തങ്ങളെയും ഉൾപ്പെടുത്താത്തതിൽ വലിയ പ്രക്ഷോഭങ്ങളാണ് കാസർഗോഡ് ജില്ലയിലെ ജനങ്ങളും അവരുടെ പ്രതിനിധികളും ഉന്നയിച്ചത്. കാസർഗോഡ് എംപി പി കരുണാകരൻ ഇക്കാര്യങ്ങൾ പാർലമെന്റിലും ജില്ലയിൽ നിന്നുള്ള എംഎൽഎമാർ കാസർഗോഡ് ജില്ലയെയേും ഉൾപ്പെടുത്തണമെന്നും പല തവണ നിയസഭയിലും ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തലസ്ഥാന നഗരത്തിന്റേയും മെട്രോ റെയിൽ കൊച്ചിയുടേയും മാത്രം പദ്ധതികളാണെങ്കിലും ബുള്ളറ്റ് ട്രെയിൻ അങ്ങനെയല്ല. ഒരു സംസ്ഥാനത്തിന്റെ മുഴുവൻ സ്വപ്നമെന്ന് നിസംശയം പറയാൻ കഴിയും.
രാജ്യത്തെ റെയിൽ മേഖലയെ ആധുനികവൽക്കരിക്കുന്നതിനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയുമാണ് ബുള്ളറ്റ് ട്രെയിൻ എന്ന ആശയം. പല സ്ഥലങ്ങളിലും ഇത് നടപ്പിലാക്കുന്നതിന് വലിയ ബുദ്ധിമുട്ടുകളും പ്രതികൂല ഘടകങ്ങളുമുണ്ട്. എന്നാൽ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും കേരളത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ അനുകൂലിക്കുന്നുണ്ട്.എന്നാൽ പദ്ധതി ഇപ്പോഴും മുമ്പോട്ട് പോകുന്നില്ല. ബുള്ളറ്റ് ട്രെയിൻ എന്ന ആശയം തന്നെ രാജ്യത്ത് ആദ്യമായി മുന്നോട്ട് വെച്ചത് കേരളമാണ്.2010ൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ആദ്യമായി ഈ പദ്ധതിക്ക് വേണ്ടി പണം അനുവദിച്ചതും.
കരട് റിപ്പോർട്ട് പ്രകാരം ഈ റെയിൽ ഇടനാഴിയിൽ ഒമ്പത് സ്റ്റേഷനുകളുണ്ടാകും: തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, കൊച്ചി, തൃശ്ശൂർ, വളാഞ്ചേരി, കോഴിക്കോട്, കണ്ണൂർ. തിരുവനന്തപുരത്തുകൊച്ചുവേളിക്കു സമീപമാണ് പ്രധാന ഡിപ്പോയും സ്റ്റേഷനും നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി 30 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടിവരും. 630 ഹെക്ടർ ഭൂമിയാണ് മൊത്തത്തിൽ വേണ്ടത്. ഇതിൽ 450 ഹെക്ടർ സ്വകാര്യഭൂമിയാണ്.
ദേശീയപാത വികസിപ്പിക്കുന്നതിനു വളരെയേറെ തടസ്സം നേരിടുന്നതിനാലാണ് അതിവേഗപാത സർക്കാർ ഗൗരവമായി പരിഗണിക്കുന്നത്. നിർദിഷ്ട പാതയുടെ 190 കിലോമീറ്റർ ദൂരം തറനിരപ്പിൽനിന്ന് ഉയർന്നുനിൽക്കും. 146 കിലോമീറ്റർ ഭൂഗർഭപാതയായിരിക്കും.വൈദ്യുതീകരിച്ചായിരിക്കും പാതയുടെ നിർമ്മാണം. അനുമതി കിട്ടിയാൽ ഒൻപതു വർഷം കൊണ്ട് പാതയുടെ പണി പൂർത്തിയാക്കാനാകുമെന്ന് റിപ്പോർട്ട് പറയുന്നു.ഹൈസ്പീഡ് റെയിൽ പ്രവർത്തനമാരംഭിച്ച് കഴിഞ്ഞാൽ പ്രതിവർഷം ഒരുലക്ഷം പേർക്ക് യാത്രചെയ്യാനാകും.
1,20,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി രൂപംകൊടുക്കുന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപവത്കരിച്ചായിരിക്കും അതിവേഗപാതയുടെ നടത്തിപ്പ്. പദ്ധതിനടത്തിപ്പിനുള്ള വായ്പയ്ക്കായി ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസിയുമായി പ്രാഥമിക ചർച്ചകൾ നടന്നുവരുന്നു. അതിവേഗപാതയ്ക്ക് അനുകൂലമായ നിർദ്ദേശം ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു.
Stories you may Like
- കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026-ൽ സർവീസ് തുടങ്ങും: റെയിൽവേ മന്ത്രി
- മുഖ്യമന്ത്രിയും മകളും വരെ അഴിമതിയിൽ പെട്ടു
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്