സൈനീകനെയും സുഹൃത്തിനെയും കുരുക്കിയത് ഗൂഗിൾ പേ! പെയിന്റും ബ്രഷും വാങ്ങാൻ പോയത് 40 കിലോ മീറ്റർ അകലെ നിന്നും; 'പി എഫ് ഐ' ചാപ്പ യിൽ സൈനീകനും സുഹൃത്തും അഴിക്കുള്ളിലാകുമ്പോൾ...

മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: കടയ്ക്കലിൽ സൈനികനെ സംഘം ചേർന്ന് മർദ്ദിക്കുകയും നിരോധിത സംഘടനയായ പിഎഫ്ഐ എന്ന് മുതുകിൽ ചാപ്പ കുത്തുകയുംകയും ചെയ്തുവെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജസ്ഥാനിൽ സൈനീകനായി സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈൻ കുമാറാണ് മർദ്ദനമേറ്റതായി പരാതി നൽകിയത്. സംഭവത്തിൽ സൈനികനെയും സുഹൃത്ത് ജോഷിയെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സൈനികന്റെ മുതുകിൽ പി എഫ് ഐ എന്നു ചാപ്പ കുത്തിയ സംഭവം സംസ്ഥാനത്തുടനീളം വലിയ ചർച്ചാ വിഷയമായി. സൈനികനാണെങ്കിലും മദ്യപാനത്തെ തുടർന്ന് നാട്ടുകാർ തള്ളിക്കളഞ്ഞ വ്യക്തിയായ ഷൈൻ കുമാർ വൈറലാകാനും സൈന്യത്തിൽ പ്രമോഷൻ മോഹിച്ചും നടത്തിയ പ്രവൃത്തിയാണ് ഒടുവിൽ സൈനീകനേയും സുഹൃത്തിനേയും കുരുക്കിലാക്കിയത്.
സംഭവത്തിൽ ഷൈൻകുമാറിനെ കുടുക്കിയത് ചിറയിൻകീഴുള്ള ഹാർഡ്വെയർ കടയിൽ നിന്ന് ദേഹത്ത് എഴുതുവാനുള്ള പെയിന്റും ബ്രഷും വാങ്ങിയ രേഖകളാണ്. സമീപത്തെ ഷോപ്പുകളിൽ നിന്ന് ഈ വസ്തുക്കൾ വാങ്ങിയാൽ പിടിക്കപ്പെടുമെന്ന ഭയത്തിലാണ് ഇയാൾ 40 കിലോമീറ്റർ അകലെയുള്ള ചിറയിൻകീഴിൽ പോയി പെയിന്റും ബ്രഷും വാങ്ങിയത്. ഷൈൻകുമാർ ചിറയിൻകീഴ് നിന്നാണ് ഇവ വാങ്ങിയതെന്ന് ജോഷി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാൽ പ്രതിയെ ചോദ്യം ചെയ്തപ്പോൾ താൻ ആ സാധനങ്ങൾ മധുരയിൽ നിന്നാണ് വാങ്ങിയത് എന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് സാധനങ്ങൾ വാങ്ങിയത് ചിറയിൻകീഴിൽ നിന്നാണെന്ന് വെളിപ്പെടുത്തുകയായിരുന്നു.
അതേസമയം വൈറലാകാൻ വേണ്ടിയാണ് ഷൈൻ വ്യാജ പരാതി നൽകിയതെന്ന് സുഹൃത്തായ ജോഷി പൊലീസിന് മൊഴി നൽകിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിഎഫ്ഐ എന്നെഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ചിറയിൻകീഴ് നിന്നാണ് ഇവ വാങ്ങിയതെന്ന് ജോഷി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ സൈനികനായ ഷൈൻ കുമാറിന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ആക്രമണം നടന്നു എന്നു പറയുന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ മൽപ്പിടുത്തം നടന്നതിന്റെ യാതൊരു ലക്ഷണങ്ങളും അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. പെയിന്റോ മഷിയോ അങ്ങനെയുള്ള ഒരു വസ്തുക്കളും അവിടെ ഇല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. താൻ ജോഷിയുടെ വീട്ടിൽ പോയിരുന്നു എന്നും അവിടെ പണം നൽകി മടങ്ങുമ്പോൾ അജ്ഞാതരായ രണ്ടുപേർ തടഞ്ഞുനിർത്തി മർദ്ദിച്ച് തന്റെ ടീഷർട്ട് വലിച്ചു കീറി പിറകിൽ പിഎഫ്ഐ എന്ന് എഴുതുകയായിരുന്നു എന്നുമാണ് ഷൈൻ കുമാർ നേരത്തെ പറഞ്ഞിരുന്നത്. ഷൈൻ കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ജോഷിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് ഈ സംഭവത്തിനു പിന്നിലെ സത്യം പുറത്തറിഞ്ഞത്.
സംഭവത്തിൽ ഷൈൻ കുമാറിനെയും ജോഷിയെയും കസ്റ്റഡിയിലെടുത്ത് റൂറൽ എസ് പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.
സംഭവം നടന്ന ദിവസം രാത്രി 11 മണിയോടെ ഷൈൻകുമാർ സംഭവസ്ഥലത്ത് എത്തി. തുടർന്ന് ജോഷിയെ ഫോണിൽ വിളിച്ച് അവിടേക്ക് വരാൻ പറഞ്ഞു. ജോഷി അവിടെ എത്തിയപ്പോൾ കാണുന്നത് കയ്യും കാലും ബന്ധിപ്പിക്കാനുള്ള സിലോ ടേപ്പും പുറത്ത് എഴുതാനുള്ള പെയിന്റും ബ്രഷുമായി ഷൈൻകുമാർ കാത്തിരിക്കുന്നതാണ്. തുടർന്ന് തന്റെ കൈകൾ ബന്ധിപ്പിക്കാൻ ഷൈൻകുമാർ ജോഷിയോട് ആവശ്യപ്പെട്ടു.
ജോഷി കാലും കയ്യും കെട്ടി. അതിനു പിന്നാലെ തന്നെ മർദ്ദിക്കാൻ ജോഷിയോട് ഷൈൻ കുമാർ ആവശ്യപ്പെട്ടു എങ്കിലും താൻ മദ്യലഹരിയിൽ ആണെന്നും തനിക്ക് മർദ്ദിക്കാൻ കഴിയില്ലെന്നും ജോഷി പറയുകയായിരുന്നു. ഇതിന് പിന്നാലെ ഒരു ബ്ലേഡ് എടുത്ത് ജോഷിയുടെ കയ്യിൽ കൊടുത്തശേഷം തന്റെ ഷർട്ട് കീറാൻ ഷൈൻ പറഞ്ഞു. ജോഷി ഷൈൻ പറഞ്ഞത് പ്രകാരം ഷർട്ട് കീറി. അതിനുശേഷം പച്ച പെയിന്റ് കൊണ്ട് അവിടെ പിഎഫ്ഐ എന്ന് എഴുതാൻ ആവശ്യപ്പെടുകയും ഷൈൻ അങ്ങനെ ചെയ്യുകയുമായിരുന്നു. പക്ഷേ ജോഷി കേട്ടത് ഡിഎഫ്ഐ എന്നായിരുന്നു.
മദ്യലഹരിയിൽ ആയതിനാൽ വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ലെന്നാണ് ജോഷി പറയുന്നത്. ജോഷി ആദ്യം എഴുതിയതും അങ്ങനെയായിരുന്നു. എന്നാൽ പിന്നീട് ഷൈൻ കുമാർ പറഞ്ഞതനുസരിച്ച് ഡിഎഫ്ഐ എന്നുള്ളത് മാറ്റി പിഎഫ്ഐ എന്നാക്കുകയായിരുന്നു. തുടർന്ന് ഷംകുമാർ പറഞ്ഞത് പ്രകാരം ജോഷി തിരികെ വീട്ടിലേക്ക് പോകുകയും ചെയ്തു. ജോഷി വീട്ടിലേക്ക് പോയതിന് പിന്നാലെ മറ്റൊരു സുഹൃത്തായ അഖിലിനെ വിളിച്ചുവരുത്തി ഷൈൻകുമാർ താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്നും മെഡിക്കൽ കോളേജിലേക്കും പോവുകയായിരുന്നു. എന്നാൽ മെഡിക്കൽ പരിശോധനയിൽ ഷൈൻ കുമാറിന്റെ ദേഹത്ത് മർദ്ദനമേറ്റത്തിന്റെ പാടുകൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല എടുത്ത എക്സ്റേയിൽ അസ്ഥികൾക്ക് പൊട്ടലോ ചതവോ ഇല്ലെന്നും വ്യക്തമായിരുന്നു. അപ്പോൾ തന്നെ ഇതൊരു നാടകമാണെന്ന് വിലയിരുത്തൽ പൊലീസിന് കൈവരികയും ചെയ്തു.
പൊലീസ് കേസ് എടുത്തെങ്കിലും ഷൈൻ കുമാറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞദിവസം രാത്രി 11 മണിവരെ എസ് പിയുടെ നേതൃത്വത്തിൽ ഷൈൻ കുമാറിനെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് വീട്ടിലേക്ക് പറഞ്ഞു വിട്ടുവെങ്കിലും ഇന്ന് രാവിലെ 10 മണിയോടെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. ഇതേ സമയത്ത് തന്നെ ജോഷിയേയും പൊലീസ് ചോദ്യം ചെയ്തു. എന്നാൽ ഷൈൻ കുമാറിന്റെയും ജോഷിയുടെയും മൊഴികളിൽ വൈരുദ്ധ്യം കണ്ടതോടെ പൊലീസ് നാടകമാണെന്ന് ഉറപ്പിക്കുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ജോഷിയുടെയും ഷൈൻ കുമാറിന്റെയും ലൊക്കേഷൻ ഒരേ സ്ഥലത്ത് തന്നെയാണെന്ന് കണ്ടെത്തുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഒക്ടോബർ 7-ലെ കൂട്ടക്കൊലയെക്കാൾ വലിയ 'വിമോചന യുദ്ധം' ഉടൻ വരുന്നു, അത് വിദൂരമല്ല; ഇസ്രയേലിനെതിരെ വീണ്ടും ഭീകരാക്രമണ ഭീഷണിയുമായി ഹമാസ്; കിബ്ബട്ട്സ് കൂട്ടക്കൊലയുടെ സൂത്രധാരനെ ഇല്ലാതാക്കി; ഇനി ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഉന്നത ഹമാസ് നേതാക്കളെ മുഴുവൻ വധിക്കുമെന്ന് ഇസ്രയേൽ
- 67 വയസ്സുള്ള രണ്ടു കാലുകൾക്കും അസുഖമുള്ള അമ്മ; അച്ഛൻ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്ത മകളെ കുറിച്ച് പറയുന്നത് നിർവ്വികാരത്തോടെ; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ പൊറുക്കാൻ കഴിയാത്ത ക്രൂരത; 11 സെന്റും വീടും അച്ഛനെ പറ്റിച്ച് ചാത്തന്നൂരിലെ മരുമകൾ എഴുതി വാങ്ങിയത് തന്ത്രത്തിൽ; അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- 'അമ്മേ, ഇഫയെ സഹായിക്കൂ.. ചൂടു ലാവ ദേഹത്തു വീണു പൊള്ളിയടർന്ന ശരീരവുമായി അവർ സഹായം അഭ്യർത്ഥിച്ചു; ഇന്തോനേഷ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തിൽ രക്ഷപെട്ടവരുടെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഭീകര ദൃശ്യങ്ങൾ പകർത്തി സന്ദേശങ്ങൾ അയച്ചു; മരിച്ചത് 11 പേർ
- കേരളത്തിനുള്ള വായ്പാ പരിധിയിൽ ഇളവില്ലെന്ന് കേന്ദ്ര പറഞ്ഞതോടെ കേരളത്തിന്റെ പ്രതിസന്ധി മൂർച്ഛിക്കും; എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ മാനദണ്ഡമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ; ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്രം തരുന്നത് 72,000 രൂപ; എന്നിട്ട് ലോഗോയും വേണമെന്ന് പറയുന്നത് അംഗീകരിക്കില്ലെന്ന് കേരളം
- സുഹൃത്തിനൊപ്പം സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ ആക്രമണം; യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ഏറ്റുമുട്ടലിലൂടെ അഞ്ച് പ്രതികളെ പിടികൂടി യുപി പൊലീസ്
- അന്വേഷണം ഇവിടം കൊണ്ട് അവസാനിപ്പിക്കരുത്; ഇതിന്റെ പിന്നിൽ ആരൊക്കെയോ ഉണ്ട്; അഞ്ച് ലക്ഷം രൂപ ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് തട്ടിക്കൊണ്ടു പോകൽ എന്നു വിശ്വസിക്കാൻ പ്രയാസം; ഓയൂരിലെ കുട്ടിയുടെ പിതാവ് മറുനാടനോട്
- 'മുഖ്യമന്ത്രീ, എനിക്കൊരു കാര്യം പറയാനുണ്ട്'; ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് നവകേരള വേദിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു യുവാവ്; പിടികൂടി പൊലീസ്; മുഖ്യമന്ത്രിയെ കൈയടിച്ച് സ്വീകരിക്കണമെന്ന് അവതാരക; പറഞ്ഞ് കൈയടിപ്പിക്കേണ്ടെന്ന് പിണറായി! നവകേരള യാത്രാ വിശേഷങ്ങൾ ഇങ്ങനെ
- 1990ലെ പത്താംക്ലാസുകാർ; പഠിക്കുന്ന സമയത്ത് വെറും സഹപാടികൾ; പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വാട്സാപ്പിലെത്തിയപ്പോൾ അവിവാഹിതരെ തിരിച്ചറിഞ്ഞ കൂട്ടുകാർ; പഠിച്ച സ്കൂളിൽ മിന്നുകെട്ടു; രാജേഷും ഷൈനിയും ഒരുമിച്ചത് സൗഹൃദ കരുത്തിൽ; കണ്ണൂരിലെ 'ചാലയിൽ' അപൂർവ്വ മാംഗല്യം
- വിലക്ക് ലംഘിച്ച് നവകേരള സദസിലെത്തി; എ വി ഗോപിനാഥിനെ സസ്പെൻഡ് ചെയ്തു കോൺഗ്രസ്
- രേഖാചിത്രം തെറ്റാൻ കാരണം തന്റെ സമയദോഷം! കടയിൽ എത്തുന്ന കൂട്ടുകാർക്ക് ഇപ്പോൾ ചായ വേണ്ട; ചോദിക്കുന്നത് ഫോൺ....! വന്നത് പത്മകുമാറെന്ന് കിഴക്കനേലയിലെ കടയുടമ ഉറപ്പിച്ചു പറയുന്നു; പഠിച്ചത് അറിയാത്തവർക്ക് ഫോൺ കൊടുക്കരുതെന്ന പാഠം; ഗിരിജാ കുമാരിയും കുടുംബവും മറുനാടനോട് മനസ്സ് തുറക്കുമ്പോൾ
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- കുട്ടികളെ തട്ടിയെടുക്കാനുള്ള കുബുദ്ധി അനിതാ കുമാരിയുടേത്; പാരിജാതം ജീവിച്ചിരുന്നപ്പോൾ പത്മകുമാറിന് രണ്ടു മനസ്സ്; മകൾ ആദ്യം എതിർത്തതും നിർണ്ണായകമായി; അമ്മൂമ്മ മരിച്ചതിന് പിന്നാലെ യൂ ട്യൂബിന്റെ ഡീ മോണിടൈസേഷൻ കൂടിയെത്തിയതോടെ അനുപമയും കൂടെ കൂടി; ഓയൂരിലേത് ചാത്തന്നൂരിലെ പെൺ ബുദ്ധി!
- തെലങ്കാനയിൽ, കാമാറെഡ്ഡിയിൽ ഇപ്പോൾ താരം ബിജെപിയുടെ വെങ്കട്ട രമണ റെഡ്ഡി; മണ്ഡലത്തിൽ കെ സി ആറിനെയും കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെയും അട്ടിമറിച്ചത് ഈ കോടീശ്വരൻ; ആരാണ് വെങ്കട്ട രമണ ?
- 67 വയസ്സുള്ള രണ്ടു കാലുകൾക്കും അസുഖമുള്ള അമ്മ; അച്ഛൻ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്ത മകളെ കുറിച്ച് പറയുന്നത് നിർവ്വികാരത്തോടെ; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ പൊറുക്കാൻ കഴിയാത്ത ക്രൂരത; 11 സെന്റും വീടും അച്ഛനെ പറ്റിച്ച് ചാത്തന്നൂരിലെ മരുമകൾ എഴുതി വാങ്ങിയത് തന്ത്രത്തിൽ; അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- എല്ലാം അനുപമ അറിഞ്ഞോ? കിഡ്നാപ്പിങ് കേസിലെ മാസ്റ്റർ ബ്രെയിനെന്ന് പറയുന്ന അമ്മ അനിതാ കുമാറിയേക്കാൾ വലിയ കള്ളിയോ? യു ടൂബിനെ കബളിപ്പിച്ചതു പോലെ പൊലീസിനെയും കബളിപ്പിച്ചോ? സഹതാപം ഉറപ്പിക്കാനും തന്ത്രങ്ങൾ; 'അനുപമ പത്മന്റെ' യു ടൂബ് ചാനലിലും നിറയുന്നത് തട്ടിപ്പുകൾ
- കിഡ്നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- ഗോപാലനാചാരിയുടെ ഏക മകൻ; അച്ഛൻ മരിച്ചപ്പോൾ അമ്മയ്ക്ക് ആശ്രിത നിയമനത്തിൽ ആർടിഒയിൽ ജോലി കിട്ടി; ആറു മാസം മുമ്പുള്ള അമ്മയുടെ മരണ ശേഷം വഴിമാറി നടന്ന മകൻ; ബിടെക് നേടിയിട്ടും ബിസിനസ്സിലേക്ക് തിരിഞ്ഞ മിടുക്കൻ; ബേക്കറിയും ഫാമും പട്ടികളുമായി നടന്ന പത്മകുമാർ; 'പാരിജാതം' ഇഫക്ടും ചർച്ചകളിൽ
- 'കല്ലുവാതുക്കലിൽ നിന്നും അവർ ഓട്ടോയിൽ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങി'; പേടിച്ചാണ് പറയാതിരുന്നതെന്ന് ഓട്ടോ ഡ്രൈവർ; കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെക്കുറിച്ച് നിർണായക വിവരം; ക്രൈംബ്രാഞ്ച് സംഘം കുട്ടിയുടെ വീട്ടിൽ; റെജിയോട് വിവരങ്ങൾ തിരക്കുന്നു
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ? വിമാനയാത്ര കൂടുതൽ സുഖകരമാക്കുവാൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ സംഗതി അറിഞ്ഞിരിക്കുക; ഒരു ഫ്ലൈറ്റ് അറ്റൻഡിന്റെ വീഡിയോ വൈറലാകുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍