കളിയെ കളിയായി മാത്രം കാണാൻ മുസ്ലിം സമുദായം തയ്യാറാവണമെന്ന് കേരള മുസ്ലിം ജമാഅത്തെ കൗൺസിൽ; കളിക്കാരെ പിന്തുണക്കുന്നതിനെ വിമർശിക്കാൻ ആർക്കും അധികാരമില്ലെന്ന് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി എച്ച് ഫൈസൽ; സമസ്തയുടെ ഖുത്വബാ കമ്മിറ്റിയെ തള്ളി മറ്റൊരു മുസ്ലിം സംഘടന; നാസർ ഫൈസിയുടെ പരാമർശം മാധ്യമ ശ്രദ്ധനേടാനെന്ന് സമസ്തയിലെ ഒരു വിഭാഗം

ജംഷാദ് മലപ്പുറം
മലപ്പുറം: ലോകകപ്പ് ഫുട്ബോൾ ജ്വരത്തിനെരിരെ രംഗത്തുവന്ന സമസ്തയുടെ ഖുത്വബാ കമ്മിറ്റിയെ തള്ളിയാണ് മറ്റൊരു മുസ്ലിംസംഘട രംഗത്ത്. കളിയെ കളിയായി മാത്രം കാണാൻ മുസ്ലിം സമുദായം തയ്യാറാവണമെന്ന് കേരള മുസ്ലിം ജമാഅത്തെ കൗൺസിൽ സംസ്ഥാന സെക്രട്ടറി പി എച്ച് ഫൈസൽ പ്രസ്താവനയിൽ പറഞ്ഞു. ഏതെങ്കിലും കളിക്കാർ യുവാക്കളെ ആകർഷിക്കുന്നുവെങ്കിൽ അത് യുവാക്കളുടെ കുറ്റമല്ല. ലോകകപ്പ് കളിക്കുന്ന ടീമുകളിൽ മികച്ച ടീമിലെ കളിക്കാരെ പിന്തുണക്കുന്നതിനെ ഒരു തരത്തിലും വിമർശിക്കാൻ ആർക്കും അധികാരമില്ല. ഇന്ത്യയുടെ താരങ്ങൾക്ക് ജയ് വിളിക്കാൻ ആഗ്രഹിക്കുന്നവരാണിവർ. എന്നാൽ കോടിക്കണക്കിന് ജനസംഖ്യയുണ്ടായിട്ടും ലോക കപ്പ് ഫുട്ബോൾ കളിക്കാൻ ഇന്ത്യക്ക് കഴിയാത്ത് യുവാക്കളുടെ കുറമല്ല.
ഖുർആൻ മനപ്പാഠമാക്കിയ പാർവ്വതി എന്ന കുട്ടിക്കെതിരെ ഉയർന്നു വരുന്ന വിമർശനങ്ങൾ വിവരമില്ലാത്തവരുടെ ജൽപ്പനമായി മാത്രമേ കാണാൻ കഴിയൂ. മറ്റു മതസ്ഥർ ഖുർആൻ മനപാഠമാക്കുന്നുവെങ്കിൽ അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. അല്ലാതെ അപമാനിക്കലല്ലെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. കേരള മുസ്ലിം ജമാഅത്തെ കൗൺസിൽ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വ പൂക്കൂഞ്ഞ് അനുസ്മരണ സമ്മേളനം ഡിസംബർ മാസത്തിൽ നടത്തുമെന്നും പി എച്ച് ഫൈസൽ പറഞ്ഞു.
അതേ സമയം ലോകകപ്പ് ഫുട്ബോളിനെതിരെ രംഗത്തുവന്ന സമസ്തയുടെ ഖുത്വബാ കമ്മിറ്റിയെ തള്ളിയാണ് മറ്റൊരു മുസ്ലിംസംഘട രംഗത്തു വന്നിട്ടുള്ളത്. ഫുട്ബോൾ ഒരു ലഹരിയായി തീരാൻ പാടില്ലെന്നും പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതും തെറ്റാണെന്നുമുള്ള നാസർ ഫൈസി കൂടത്തായിയുടെ പരമാർശങ്ങൾ മാധ്യമ ശ്രദ്ധനേടൻ മാത്രമെന്ന് സമസ്തയിലെ തന്നെ ഒരുവാഭാഗം തന്നെ പറയുന്നത്. ഇന്റേണലായി പറയണ്ടേ വിഷയം കൂടത്തായി പരസ്യമായി പറഞ്ഞതും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചതും ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി മാത്രമാണെന്നും നാസർഫൈസി വെറും പബ്ലിസിറ്റി മാത്രം നോക്കി പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും ഒരു വിഭാഗം നേതാക്കൾ പറഞ്ഞു.
ലോകകപ്പ് ഫുട്ബോൾ ആവേശത്തിനെതിരെ സമസ്തയുടെ പള്ളി ഇമാമുമാരുടെ സംഘടനയായ ജംഇയ്യത്തുൽ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസർ ഫൈസി കൂടത്തായിയാണ് രംഗത്തുവന്നിരുന്നത്. ഒരു മുസ്ലിം വിശ്വാസിക്ക് ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ പാടിഴല്ലന്നും ഇതിനാൽ തന്നെ ഫുട്ബോൾ ഒരു ലഹരിയായി തീരാൻ പാടില്ലെന്നുമാണ് നാസർ ഫൈസി കൂടത്തായി സമസ്തയുടെ ഖുത്വബാ ഖത്തീബുമാർക്ക് സന്ദേശം നൽകിയിരുന്നത്. വിശ്വാസികൾക്കിടയിൽ ഇപ്പോൾ ചില കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഖത്തീബുമാർക്ക് കൈമാറിയ സന്ദേശത്തിൽ നാസർ ഫൈസി കൂടത്തായി പറഞ്ഞു.ഇതെല്ലാം ഏക ദൈവ വിശ്വസത്തെ വ്രണപ്പെടുത്തും.
കുറ്റൻകട്ടൗട്ടുകൾ വെക്കുന്നത് ധൂർത്താണ്. പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതും തെറ്റെന്നും സമസ്ത വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ന് ജുമുഅ പ്രഭാഷണത്തിൽ വിശ്വാസികളെ ബോധവൽകരിക്കാനാണ് നിർദ്ദേശം. ഇന്ത്യയിൽ ഏറ്റവുമധികം അധിനിവേശം നടത്തുകയും ഇന്ത്യയെ ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത പോർച്ചുഗീസുകാരെ ആരാധിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്നു സംഘടന ചോദിക്കുന്നു. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ അനുകൂലിക്കുന്നു. ഇത്തരത്തിൽ വിശ്വാസികൾ വഴിതെറ്റി പോകുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘടന പറയുന്നു.
ഒരു മുസ്ലിംവിശ്വസിക്കു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഉണ്ടാവാൻ പാടില്ലെന്ന് പറഞ്ഞ് തുടങ്ങുന്ന സന്ദേശത്തിന്റെ വിശദമായ രൂപം താഴെ: . കളിക്കുന്നതിലും കളി കാണുന്നതിലുമെല്ലാം ഒരു വിശ്വാസിയുടെ നിലപാട് അതായിരിക്കണം. കാരണം അവൻ ചെലവിടുന്ന സമയവും പണവും അവന്റെ നാഥൻ നൽകിയതാണ്. ഓരോ നിമിഷത്തിനും ഓരോ പൈസയ്ക്കും അവൻ അവന്റെ രക്ഷിതാവിനു മുമ്പിൽ കണക്കു ബോധിപ്പിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഫുട്ബോൾ ഒരു ലഹരിയായി തീരാൻ പാടില്ല. ചില കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണം.
പല ഉത്തരവാദിത്ത്വങ്ങളെക്കുറിച്ചും മറപ്പിക്കുകയും എല്ലാം മറന്ന് അവയിൽ ലയിച്ചുചേരുകയും ചെയ്യുന്ന ഏതൊന്നും ലഹരിയാണ്. മദ്യവും മയക്കുമരുന്നും മാത്രമല്ല ലഹരി; നാം വിനോദങ്ങളായി കാണുന്ന പലതും നമ്മുടെ ഉത്തരവാദിത്തബോധത്തെ തളർത്തുന്നുണ്ടെങ്കിൽ അതെല്ലാം നിഷിദ്ധങ്ങളായി ഗണിക്കപ്പെടേണ്ടതുണ്ട്.ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയിൽ രാത്രിയിലും അർധരാത്രിക്കുശേഷവുമാണു നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളിൽ കളി കാണുന്നവർ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്കാരങ്ങൾക്കു ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്.
ഫുട്ബോൾ ലഹരി ഒരിക്കലും ജമാഅത്ത് നമസ്കാരത്തിൽനിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്.ഫുട്ബോൾ എന്ന കളിയെ ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താൽപര്യം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ ആ താൽപര്യം ആരാധനയായി പരിവർത്തിക്കപ്പെടുന്നതും അവരുടെ ഫാൻസുകളും അടിമകളുമായിത്തീരുന്നതും ശരിയല്ല.സകലതെരുവുകളിലും കുഗ്രാമങ്ങളിൽ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിനു വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുർവ്യയത്തിൽ പങ്കുചേരുന്നു എന്നതാണ് ആശ്ചര്യകരം.
ഇത് കാൽപന്തിനോടുള്ള സ്നേഹമല്ല, മറിച്ച് മനസ്സിൽ കെട്ടിയുയർത്തിയിട്ടുള്ള തന്റെ ഫുട്ബോൾ ഹീറോയോടുള്ള വീരാരാധനയുടെ ബഹിർസ്ഫുരണം മാത്രമാണ്. സ്നേഹവും കളി താൽപര്യവും അതിരു വിട്ട് ആരാധനയിലേക്കെത്തുമ്പോൾ വളരെ അപകടമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. ഫാൻസ് എന്നതു വ്യക്തി ആരാധനയാക്കുന്നത് ശിർക്കിന്റെ പോലും കാരണമാകും.
അതുപോലെ ദുർവ്യയം പാടില്ലകളിയെ സ്പോർട്സ്മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളുന്നതിനു പകരം വ്യക്തിയോട് ആരാധനയും ആ രാഷ്ട്രത്തോടു ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയുടെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോർച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെയും അന്ധമായി ഉൾക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും ഖത്തീബുമാർക്ക് നൽകിയ സന്ദേശത്തിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- ഐ ഒ എസ് പലതവണ അപ്ഡേറ്റ് ചെയ്തിട്ടും അതങ്ങോട്ട് ശരിയാകുന്നില്ല; ഐ ഫോൺ 14 വാങ്ങിയവരെല്ലം കുടുങ്ങി; അത്യാവശ്യമായ സമയത്ത് മുട്ടൻ പണിയാകുന്നു; ഐഫോൺ പുതിയ വേർഷൻ വാങ്ങി കുടുങ്ങിയവരിൽ നിങ്ങളും ഉണ്ടോ ?
- ബിലാൽ അൽ സുഡാനിയേയും പത്ത് അനുയായികളേയും മലനിരകളിലെ ഒളിത്താവളത്തിൽ കയറി കൊന്നു തള്ളി അമേരിക്കൻ സേന; സോമാലിയൻ സർക്കാരിനെ മുൾമുനയിൽ നിർത്തിയ ഐ സി സ് ഭീകര സംഘത്തെ തച്ചുടച്ചത് ബൈഡൻ ഉത്തരവിട്ടതിനു പിന്നാലെ; കൊന്ന് തള്ളിയത് നീചരായ കൊലയാളികളെ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമ! ചലച്ചിത്ര അക്കാഡമി ചെയർമാന് കുത്ത്! 'വാഴക്കുല' വൈലോപ്പള്ളിക്കും കൊടുത്തു! ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര തെറ്റ്; വാഴക്കുല ചങ്ങമ്പുഴയുടേതല്ലേ?
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- ഇന്ത്യയെ തകർക്കാൻ തീവ്രവാദികളെ വളർത്തി; ചൈനയ്ക്ക് എല്ലാം തുറന്നു നൽകിയതും കുബുദ്ധി; ഒടുവിൽ എല്ലാം തകർന്നടിഞ്ഞു; ഡോളറുമായുള്ള വിനിമയത്തിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ കറൻസി; വീണ്ടും അമേരിക്കൻ സഹായത്തിന് കൈകൂപ്പി പാക് സർക്കാർ; സൈന്യത്തിനും സർക്കാർ ഉദ്യോഗസ്ഥർക്കും അനുവദിച്ച ഭൂമി അടക്കം വീണ്ടെടുത്ത് പിടിച്ചു നിൽക്കാൻ ഷഹബാസ് ഷരീഫ് സർക്കാർ
- ജനക്കൂട്ടം ഇരച്ചു കയറി; സുരക്ഷ വീഴ്ച; ഭാരത് ജോഡോ യാത്ര താൽകാലികമായി നിർത്തിവച്ചു; പൊലീസ് നിഷ്ക്രിയമെന്ന് കോൺഗ്രസ്; ഇന്ത്യയിലെ പ്രതിപക്ഷത്തെ തിരികെ കൊണ്ടുവരുന്നുവെന്ന് ടൈം മാഗസിൻ റിപ്പോർട്ട്
- ഏഴു വർഷം മുൻപ് ഹൃദയാഘാതം ഉണ്ടായി മരിച്ചപ്പോൾ പാസ്റ്റർ നേരെ പോയത് നരകത്തിലേക്ക്; നരകത്തിലെ പീഡനം കണ്ടു മടുത്ത് ജീവിതത്തിലേക്ക് മടങ്ങി; നമ്മുടെ നാട്ടിലെ അത്ഭുത രോഗശാന്തി കള്ളന്മാരെ തോൽപിക്കുന്ന ഒരു അമേരിക്കൻ കഥ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- പാട്ടുകേട്ട് ഉറങ്ങവെ കവൻട്രിയിൽ മലയാളി നഴ്സിന് ആകസ്മിക മരണം; തിരുവനന്തപുരം സ്വദേശിയായ അരുണിന്റെ മരണം അറിഞ്ഞത് ഹോസ്പിറ്റൽ അധികൃതർ പൊലീസ് സഹായത്തോടെ അന്വേഷിച്ചപ്പോൾ; അരുൺ മടങ്ങുന്നത് ഭാര്യ ആര്യ യുകെയിലേക്ക് ജോലിക്കായി വരാനുള്ള തയ്യാറെടുപ്പിനിടെ
- ഷെരീഫ് മൂന്ന് കുട്ടികളുടെ അച്ഛൻ; സിന്ധുവിന രണ്ടു മക്കൾ; വിവാഹിതർ തമ്മിലുണ്ടായിരുന്നത് വർഷങ്ങളുടെ പ്രണയം; ഏഴാം തീയതി വീടുവിട്ടിറങ്ങി; ഗുരുവായൂരിലെ ലോഡ്ജിൽ അയൽവാസികളുടെ തൂങ്ങി മരണം; ഷെരീഫിന്റേയും സിന്ധുവിന്റേതും നിരാശയിലുള്ള ആത്മഹത്യ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- 'നമ്പൂതിരിയുടെ സദ്യ വേണം, ആദിവാസിയുടെ സദ്യ വേണ്ട, ഭക്ഷണത്തിലും അയിത്തം കൽപിച്ചാണ് നാം ജീവിക്കുന്നത്; ഓരോ തവണ മസാലദോശ കഴിക്കാൻ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഭരണഘടന പിന്തള്ളപ്പെട്ട് കൊണ്ടിരിക്കുന്നു': പഴയിടം ഫെയിം അരുൺ കുമാർ വീണ്ടും
- ട്രെയിനിന്റെ വാതിലിന് അടുത്തു കരഞ്ഞു നിന്ന പെൺകുട്ടി; ചോദിച്ചപ്പോൾ പറഞ്ഞത് പ്രണയം തകർന്നതിന്റെ സങ്കടത്തിൽ വീടു വിട്ടിറങ്ങിയ മണ്ടത്തരം; ഫോൺ പരിശോധിച്ചപ്പോൾ ഫ്ളൈറ്റ് മോഡ്; ഈ രണ്ട് യുവാക്കൾ കേരളത്തിന് നൽകിയത് അഭിമാനിക്കാനുള്ള വക; പൊലീസിനും കൈയടിക്കാം; വിഷ്ണുവും സുമിനും ലുലു മാൾ കണ്ട് മടങ്ങും; ഒറ്റപ്പാലത്തുകാർ വൈറലാകുമ്പോൾ
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- മുടി വരണ്ടാൽ... നാക്ക് പൊട്ടിയാൽ... നഖം ഒടിഞ്ഞാൽ... മോണ പഴുത്താൽ... മുടിയിൽ താരൻ ഉണ്ടായാൽ... മോണയിൽ നിന്നു ചോര വന്നാൽ...എന്താണ് അതിന് അർത്ഥമെന്നറിയാമോ? ശരീരം കാട്ടുന്ന 21 ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത് അറിയാം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- ഹൈക്കോടതി അഭിഭാഷക അസോസിയേഷനിൽ പതിച്ചിട്ടുള്ള കാളകൂടം എത്രത്തോളം ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്നുള്ള വസ്തുത ശരിയായി കേസെടുത്ത് അന്വേഷിക്കപ്പെടേണ്ട ക്രിമിനൽ കുറ്റം; അഴിമതി ആരോപണം ഉയരുന്നത് അസോസിയേഷൻ പ്രസിഡന്റ് അഡ്വ സൈബി ജോസ് കിടങ്ങൂരിന് എതിരെ; ഹൈക്കോടതി ഫുൾകോർട്ട് യോഗം നിർണ്ണായകം; ഇത് അത്യപൂർവ്വ അഴിമതി; ഞെട്ടിവിറച്ച് ഹൈക്കോടതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്