ദേശീയ ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ കേരള പുരുഷ ടീം അംഗങ്ങൾ എല്ലാം മുസ്ലിം പേരുകാരായത് എങ്ങനെ? നവ കേരളത്തിന്റെ സുന്ദര 'മതേതര' ജൂനിയർ ടെന്നിസ് ബോൾ ക്രിക്കറ്റ് ടീമിന് വിജയാശംസകൾ' എന്ന് പോസ്റ്റിട്ട അനിൽ നമ്പ്യാരെ കടിച്ചുകീറി സോഷ്യൽ മീഡിയയിലെ ഒരുവിഭാഗം; സത്യാവസ്ഥ അന്വേഷിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പക്ഷം ചേർന്ന് ചൂടേറിയ സംവാദം നടക്കുന്ന ഒരുവിവാദവിഷയമുണ്ട്. ദക്ഷിണമേഖല ദേശീയ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ കേരള പുരുഷ ടീമിന്റെ തിരഞ്ഞെടുപ്പാണ് വിഷയം. കേരളടീമംഗങ്ങളിൽ 11 താരങ്ങളും മാനേജറും കോച്ചുമുൾപ്പടെ എല്ലാവരും ഇസ്ലാം മതവിഭാഗത്തിൽപ്പെട്ടവരാണ് എന്നതാണ് വിവാദം. സംഘപരിവാർ അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പുകളാണ് ഇത് സജീവമാക്കിയത്. എതിരാളികളും മടിച്ചുനിൽക്കാതെ സോഷ്യൽ മീഡിയ പോർക്കളത്തിൽ ഇറങ്ങിക്കഴിഞ്ഞു.
ഫെബ്രുവരി 24 ന് ബിജെപിയുടെ സന്ദീപ് വചസ്പതി ട്വീറ്റിൽ ഇങ്ങനെ കുറിച്ചു: 'മുസ്ലിം യൂത്ത് ലീഗിന്റെ ക്രിക്കറ്റ് ടീം അല്ല. മതേതര കേരളത്തിന്റെ മതേതര ടീം. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും കളി അറിയില്ല എന്ന് മനസ്സിലായില്ലേ.' ഇതോടെ ചർച്ചകൾ കാട് കയറി.
'പാക്കിസ്ഥാൻ ടീമിൽ പോലും ഉണ്ടായിരുന്നു ഡാനിഷ് കനേറിയ എന്ന ഒരു ഹിന്ദുവും യൂസഫ് യുഹാന എന്ന ക്രിസ്ത്യൻ ഒക്കെ.... പക്ഷേ ഇത് ഞമ്മളെ സ്വന്തം പിണറായി മൗലവിന്റെ കേരള ടീം അല്ലേ.... ഇങ്ങനെ ഒക്കെ ആയാൽ സർക്കാർ സർവിസിൽ ഒക്കെ ഞമ്മന്റെ ആളെ കേറ്റി ഇസ്ലാമികവൽക്കരണം പൂർണ്ണമായും നടപ്പിലാക്കാം-ഇതാണ് സന്ദീപ് വചസ്പതിയുടെ പോസ്റ്റിന് താഴെ വന്ന കമന്റുകളിൽ ചിലത്.
വിവരവും പഠിപ്പുമുള്ള സന്ദീപ് ഇങ്ങനെ പറയരുതായിരുന്നു... ഇത് സച്ചാർ കമ്മീഷന്റേയും പാലോളി കമ്മീഷന്റേയും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ നടത്തിയത്.... അതിൽ വർഗ്ഗീയത ആരോപിക്കുന്നത് മഹാ കഷ്ടം....-ഇതാണ് മറ്റൊരു കമന്റ്.
ടീം ക്യാപ്ടനും കളിക്കാർക്കും മാനേജർക്കും കോച്ചിനുമെല്ലാം 'മുസ്ലിം' പേരായതാണ് പലരെയും ചൊടിപ്പിച്ചത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് തിരക്കാൻ ആരും മിനക്കെട്ടില്ല എന്നുമാത്രം. കായിക വിനോദങ്ങളിൽ കഴിവിനെ അടിസ്ഥാനമാക്കിയാണ് സാധാരണ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. അതല്ല മതം നോക്കി അയോഗ്യരെയാണ് തിരഞ്ഞെടുത്തതെങ്കിൽ കളിക്കാൻ പോകുന്നിടത്ത് തോറ്റുതൊപ്പിയിടും. ദേശീയ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ കേരള പുരുഷ ടീമിൽ മുസ്ലിംകളെ മാത്രം തെരഞ്ഞുപിടിച്ച് ഉൾപ്പെടുത്തി എന്നാണ് പ്രചാരണം.
ആഎസ്.എസ് പ്രസിദ്ധീകരണമായ ഓർഗനൈസറും ഇത് വാർത്തയാക്കി. 'മുസ്ലിംകൾ മാത്രമുള്ള ക്രിക്കറ്റ് ടീം ദക്ഷിണമേഖലാ ചാമ്പ്യൻഷിപ്പിനെത്തുന്നത് കേരളത്തിൽ പ്രതിഷേധത്തിന് കാരണമാകുന്നു' എന്നാണ് തലക്കെട്ട്.
ജനം ടി.വി മുൻ കോഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ ഫേസ്ബുക്കിൽ കുറിച്ചത് 'നവ കേരളത്തിന്റെ സുന്ദര 'മതേതര' ജൂനിയർ ടെന്നിസ് ബോൾ ക്രിക്കറ്റ് ടീമിന് വിജയാശംസകൾ' എന്നാണ്. താൻ ഇങ്ങനെ കുറിച്ചതിനെ അനിൽ ന്യായീകരിക്കുകയും ചെയ്യുന്നു. 'ശ്ശെടാ ടീമിന് വിജയാശംസകൾ നേർന്നത് ഇത്ര വലിയ അപരാധമാണോ! പിന്നെ ടീമിന്റെ ഘടനയെക്കുറിച്ച് എനിക്കെന്നല്ല ആർക്കും സംശയം തോന്നും.....ആൺകുട്ടികളുടെ ടീമിലെ മതമേധാവിത്വത്തെ വിമർശിക്കുന്ന ഞാൻ എന്തുകൊണ്ട് പെൺകുട്ടികളുടെ ടീമിലെ ഹൈന്ദവികത കാണുന്നില്ലെന്ന പരോക്ഷമായ ചോദ്യത്തിന് മറുപടിയെന്നോണം തിരിച്ച് ചോദിക്കാനൊന്നേയുള്ളു. മുസ്ലിം പെൺകുട്ടികളിൽ എത്ര പേർ ക്രിക്കറ്റ് കളിക്കും?'
അനിൽ നമ്പ്യാരുടെ പോസ്റ്റിന്റെ പൂർണരൂപം:
എന്റെ തലയും വെച്ച് റിപ്പോർട്ടർ ചാനലിന്റെ ഓൺലൈനിൽ ഒരു വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. കേരള ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ടീമിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാനിട്ട ഫേസ്ബുക്ക് പോസ്റ്റാണ് എന്നെ വർഗീയവാദിയാക്കി ഊട്ടിയുറപ്പിക്കുന്ന വാർത്തയ്ക്ക് ആധാരം.ശ്ശെടാ ടീമിന് വിജയാശംസകൾ നേർന്നത് ഇത്ര വലിയ അപരാധമാണോ! പിന്നെ ടീമിന്റെ ഘടനയെക്കുറിച്ച് എനിക്കെന്നല്ല ആർക്കും സംശയം തോന്നും.
അതിന് റിപ്പോർട്ടർ നൽകുന്ന വിചിത്രമായ ന്യായീകരണം ക്യാപ്സൂൾ സഖാക്കളെ പോലും ലജ്ജിപ്പിക്കും. ആൺകുട്ടികളുടെ ടീമിലെ മതമേധാവിത്വത്തെ വിമർശിക്കുന്ന ഞാൻ എന്തുകൊണ്ട് പെൺകുട്ടികളുടെ ടീമിലെ ഹൈന്ദവികത കാണുന്നില്ലെന്ന പരോക്ഷമായ ചോദ്യത്തിന് മറുപടിയെന്നോണം തിരിച്ച് ചോദിക്കാനൊന്നേയുള്ളൂ.
മുസ്ലിം പെൺകുട്ടികളിൽ എത്ര പേർ ക്രിക്കറ്റ് കളിക്കും? അവർക്ക് താത്പര്യമുണ്ടായാലും ക്രിക്കറ്റ് കളിക്കാൻ വീട്ടിന് പുറത്ത് വിടുമോ?ലിംഗപരമായി താരതമ്യപ്പെടുത്തി ടീമിലെ വർഗീയത ലഘൂകരിക്കാനുള്ള റിപ്പോർട്ടറൂടെ ശ്രമം വിലപ്പോവില്ല. റിപ്പോർട്ടർ ചാനലിന്റെ ഉള്ളടക്കം തീരുമാനിക്കുന്ന എം പി ബഷീറിനോട് ഒരു കാര്യം കൂടി പറയാനുണ്ട്.
ഞാൻ ഇപ്പോഴും ജനം ടിവിയിൽ തന്നെയുണ്ട്. കോഡിനേറ്റിങ് എഡിറ്ററായി ജോലി നോക്കുന്നു.'മുൻ' കോഡിനേറ്റിങ് എഡിറ്ററല്ല ബഷീറേ.അങ്ങനെയാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം താങ്കളുൾപ്പെടെയുള്ള പലരും നടത്തിയിരുന്നല്ലോ. ക്ലച്ച് പിടിച്ചില്ല.പാവം?? വർഗീയതയെക്കുറിച്ച് എനിക്കാരും ക്ലാസ്സെടുക്കേണ്ട. ഉത്തമബോധ്യത്തോടെ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. അതിനിയും തുടരും.
സംഘാടകരുടെ വിശദീകരണം
കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ അംഗീകാരവും ഇന്റർനാഷണൽ ആൻഡ് ഏഷ്യൻ ടെന്നിസ് ബോൾ ക്രിക്കറ്റിൽ അംഗത്വവമുള്ള ടെന്നിസ് ബോൾ ക്രിക്കറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിനുള്ള ടീമുകളെ തെരഞ്ഞെടുക്കുന്നത് സെലക്ഷൻ ട്രയൽസിലൂടെയാണെന്ന് സംഘാടകർ പറയുന്നു. ഈ മാസം 27 നും 28നും ചെന്നൈയിൽ നടക്കുന്ന ദക്ഷിണ മേഖല ജൂനിയർ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള കേരള ടീമിന് വേണ്ടിയുള്ള സെലക്ഷൻ ട്രയൽസ്, കോവിഡ് സാഹചര്യം കാരണം കാര്യക്ഷമമായി നടത്താൻ സാധിച്ചില്ല. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലുള്ള എസ്കോള ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികൾ മാത്രമാണ് ആൺകുട്ടികളുടെ സെലക്ഷന് സന്നദ്ധത അറിയിച്ചത്. ഇവരിൽ നിന്ന് ടൂർണമെന്റിനുള്ള ടീമിനെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു.
എസ്കോള സ്കൂളിലെ വിദ്യാർത്ഥി എൻ. മുഹമ്മദ് യാസീൻ ആണ് ആൺകുട്ടികളുടെ ടീമിനെ നയിക്കുന്നത്. എം.കെ മുനീർ കോച്ചും മജീദ് ബാവ മാനേജറുമായ ടീമിലെ മറ്റ് അംഗങ്ങൾ എ.കെ മുഹമ്മദ് സജാദ് (വൈസ് ക്യാപ്റ്റൻ), അഹമ്മദ് ഫിനാഷ്, കെ.പി അദ്നാൻ, സി. ഷാമിൽ, മുഹമ്മദ് റബീഹ്, ദംസാസ് മുഹമ്മദ്, സി.പി അബ്ദുല്ല എന്നിവരാണ്.
വനിതാ ടീമും മത്സരത്തിനുണ്ട്
ടൂർണമെന്റിൽ ഒരു വനിതാ ടീമും പങ്കെടുക്കുന്നുണ്ട്. പാലക്കാട് അയലൂർ ഐ.എച്ച്.ആർ.ഡി കോളേജിലെ സി.ജി അമൃതയാണ് ടൂർണമെന്റിൽ കേരളത്തിനു വേണ്ടി പങ്കെടുക്കുന്ന വനിതാ ടീമിനെ നയിക്കുന്നത്. മറ്റംഗങ്ങൾ: എസ്. അഞ്ജന, ആർ.സിനി, എം.ആർ ശ്രുതി, എസ്.സരിഗ, ആർ.അഭിനയ, വി.വിനയ, ആർദ്ര രമേശ്, എം.അനശ്വര, അർച്ചന നായർ, എസ്.ശ്രീജ, പി. വിസ്മയ. കോച്ച്: രാമദാസ്, മാനേജർ: ആതിര.ടിഎജി
ഏതായാലും ഈ വിഷയത്തിലുള്ള പോര് ഇപ്പോഴും തുടരുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍