മാധ്യമങ്ങളും പ്രതിപക്ഷ നേതാവും എന്തും പറഞ്ഞോട്ടെ, കേരള മുഖ്യമന്ത്രി ചീറിപ്പായുന്നെങ്കിൽ അത് അതിസുരക്ഷയിൽ ഗമയോടെ തന്നെ! പിണറായിയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ 75 ലക്ഷം ചെലവിട്ട് ആറ് ഇന്നോവ ക്രിസ്റ്റ കാറുകൾ കൂടി വാങ്ങുന്നു; രണ്ട് കാറുകൾ വാങ്ങുന്നത് ഡൽഹിക്ക് പോകുമ്പോൾ അവിടെ സുരക്ഷ ഒരുക്കാൻ; മുണ്ടു മുറുക്കി ഉടുക്കാൻ നാട്ടുകാരോട് അഭ്യർത്ഥിക്കുന്ന ധനമന്ത്രി തോമസ് ഐസക്ക് സുരക്ഷക്കായി വാഹനങ്ങൾ വാങ്ങാൻ ഉപധനാഭ്യർഥനയുമായി നിയമസഭയിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ മറ്റൊരു കേരള മുഖ്യമന്ത്രിക്കും ഒരുക്കാത്ത വിധത്തിൽ സുരക്ഷ ഒരുക്കുന്നത് എന്തിനാണ്? ഈ ചോദ്യം കെവിൻ വധക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാധ്യമങ്ങളും പിണറായിക്ക് നേരെ ഉയർത്തിരുന്നു. എന്നാൽ, ഈ ആരോപണങ്ങളെയെല്ലാം പുച്ഛിച്ചു തള്ളുകയാണ് മുഖ്യമന്ത്രി ചെയ്തത്. താൻ സുരക്ഷയുടെ അകമ്പടിയോടെ തന്നെയോ യാത്ര ചെയ്യുകയുള്ളൂവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി വീണ്ടും സുരക്ഷ വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇതിനായി കൂടുതൽ വാഹനങ്ങൾ വാങ്ങാൻ ഒരുങ്ങുകയാണ് സർക്കാർ.
സംസ്ഥാനത്തിന്റെ ധനസ്ഥിതി അതീവ ഗുരുതരമാണെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് 75 ലക്ഷം രൂപ ചെലവിട്ട് ആറ് ഇന്നോവ കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ റണ്ട് വാഹനങ്ങൾ വാങ്ങുന്നത് വല്ലപ്പോഴും മുഖ്യമന്ത്രി ഡൽഹിക്ക് പോകുമ്പോൾ അവിടെ സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ്. ഇത് കൂടാതെ മറ്റ് മന്ത്രിമാർക്ക് വേണ്ടിയുമാണ് വാഹനങ്ങൾ വാങ്ങുന്നത്. ഇതേക്കുറിച്ചുള്ള വിവരം പുറത്തുവന്നത് ഇന്ന് നിയമസഭയിൽ ഉപധനാഭ്യർഥനയുമായി ധനമന്ത്രി തോമസ് ഐസക്ക് എത്തിയപ്പോഴാണ്.
ഇന്നോവ ക്രിസ്റ്റ ഇനത്തിൽപെട്ട വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നതായി കാണിച്ച് തോമസ് ഐസക്ക് ഉപധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് സഭയുടെ അനുമതി തേടിയത്. ആറ് ഇന്നോവ കാറുകളിൽ രണ്ടെണ്ണം ഡൽഹിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായാണ് ഉപയോഗിക്കുക. ബാക്കി വാഹനങ്ങൾ മന്ത്രിമാർ അടക്കമുള്ള വിഐപികൾക്കു സുരക്ഷ ശക്തമാക്കാനായാണ് ഉപയോഗിക്കുക. മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്കായി വൻ വാഹനവ്യൂഹത്തെയും പൊലീസ് സംഘത്തേയും ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനവുമായി നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനായി വീണ്ടും വാഹനങ്ങൾ വാങ്ങുന്നത്.
മുഖ്യമന്ത്രിയുടെ അതിവേഗ ചീറിപ്പായലിനായി വലിയ സുരക്ഷ ഒരുക്കുന്നതിനെതിരെ വിമർശനം കടുക്കുന്ന വേളയിലാണ് പുതിയ നീക്കവും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്കായി വൻ വാഹനവ്യൂഹത്തെയും പൊലീസ് പടയെയും രംഗത്തിറക്കിയിരിക്കെയാണു വീണ്ടും സുരക്ഷ കൂട്ടാൻ പുതിയ വാഹനങ്ങൾ മാറ്റുന്നത്. ആഡംബര വാഹനങ്ങൾ വാങ്ങുന്ന കാര്യത്തിൽ അടക്കം മിതത്വം പാലിക്കുമെന്നായിരുന്നു ഈ സർക്കാർ അധികാരത്തിലേറിയ ശേഷം പറഞ്ഞു കൊണ്ടിരുന്നത്. പൊലീസ് എസ്കോർട്ട് അധികം ഉപയോഗിക്കില്ലെന്നും പറയുകയുണ്ടായി. എന്നിട്ടും കഴിഞ്ഞവർഷം ഇന്നോവ ക്രിസ്റ്റ വാഹനങ്ങൾ വാങ്ങിയിരുന്നു.
ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം മന്ത്രിമാർക്ക് ഔദ്യോഗിക വാഹനങ്ങൾ വാങ്ങാൻ ചെലവിട്ടത് 6,68,82,307 രൂപയാണ് ചെലവിട്ടത്. മുഖ്യമന്ത്രിയുൾപ്പടെ മന്ത്രിമാർക്കായി 35 പുതിയ വാഹനങ്ങളാണ് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വാങ്ങിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവും സ്പെയർ വാഹനവും കൂടാതെ ഓഫീസ് ആവശ്യത്തിന് മാത്രം 11 വണ്ടികളാണ് ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറിമാർ, ഓഫീസ് സ്റ്റാഫ്, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്നിവർക്ക് ഇന്നോവയും പൊളിറ്റിക്കൽ സെക്രട്ടറി, ശാസ്ത്ര ഉപദേഷ്ടാവ്, വികസന ഉപദേഷ്ടാവ്, നിയമോപദേശകൻ എന്നിവർക്ക് പഴയ മോഡൽ ആൾട്ടിസും പ്രിൻസിപ്പൽ സെക്രട്ടറിക്കുള്ള മാരുതി എസ്. എക്സ് 4ഉം സ്കോഡയുമുൾപ്പെടെയാണിത്. മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്രയ്ക്ക് ഓഖി ഫണ്ടിൽ നിന്ന് തുകയെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കണക്ക് എത്തുന്നത്.
ആഡംബര കാറു വാങ്ങലിൽ പ്രതിപക്ഷ നേതാവും പിന്നിലല്ല. പുതിയ കാറു വേണമെന്ന് സർക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവായിരുന്നു. അതിന് ശേഷം മന്ത്രിമാർക്ക് എല്ലാം പുതിയ കാറെത്തി. നിയമവകുപ്പ് മന്ത്രി എ. കെ ബാലനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും പഴയ ഇന്നോവ ഡി , ഇന്നോവ ഡി 8 എസ് മോഡലുകൾകൊണ്ട് തൃപ്തിപ്പെട്ടു. പക്ഷേ മറ്റ് മന്ത്രിമാർ അങ്ങനെയായിരുന്നില്ല. ദേവസ്വം -ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുള്ളത് ടൊയോട്ടോ കോറോളാ ആൾട്ടിസ് കാറാണ് ഉള്ളത്. മുഖ്യമന്ത്രിയുടെയും കടകംപള്ളിയുടെയും സ്പെയർ വാഹനങ്ങളും മുന്തിയ മോഡലുകൾ തന്നെയായിരുന്നു. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം നിരവധി വാഹനങ്ങൾ വാങ്ങിയതിന് പിന്നാലെയാണ് ധനസ്ഥിതി അതീവ മോശമായിരിക്കുന്ന വേളയിൽ മുഖ്യമന്ത്രിയുടെ സുരക്ഷക്കായി വാഹനങ്ങൾ വീണ്ടും വാങ്ങുന്നത്.
മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഒരുക്കുന്നത് 350 പൊലീസുകാർ
കെവിൻ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കെതിരെ വിമർശനം ഉയർന്നപ്പോൾ അദ്ദേഹത്തിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങളും കൂടുതലായി പുറത്തുവന്നിരുന്നു. തലസ്ഥാനം വിട്ടാൽ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ വേണ്ടത് കുറഞ്ഞതു 350 പൊലീസുകാരാണെന്നും അന്ന് വാർത്തകൾ വന്നിരുന്നു. സ്ഥിരം അകമ്പടിക്കാർക്കു പുറമെ മുഖ്യമന്ത്രി എത്തുന്ന ജില്ലകളിലെയും സമീപപ്രദേശത്തെയും ലോക്കൽ, സ്പെഷൽ ബ്രാഞ്ച് പൊലീസിനെ എല്ലാ വേദികളിലും വഴിയിലുടനീളവും വിന്യസിക്കും. മുൻപൊരു മുഖ്യമന്ത്രിക്കും നൽകാത്ത അതിസുരക്ഷയാണു പിണറായി വിജയനു പൊലീസ് ഉന്നതർ മൽസരിച്ചു കാഴ്ചവയ്ക്കുന്നത്. പൈലറ്റും എസ്കോർട്ടും വേണ്ടെന്നു പറഞ്ഞ് അധികാരത്തിലേറിയ വ്യക്തിക്കാണ് ഈ സുരക്ഷാകവചം.
കെവിൻ വിഷയമുണ്ടായ വേളയിൽ കോട്ടയത്ത് മുഖ്യമന്ത്രി എത്തിയപ്പോൾ സുരക്ഷ ഒരുക്കാൻ ലോക്കൽ പൊലീസിൽനിന്നു നിയോഗിച്ചതു 320 പേരെയായിരുന്നു. ഇതിൽ ഡിവൈഎസ്പിമാർ മുതൽ വനിതാ പൊലീസുകാർ വരെ ഉൾപ്പെടും. ഇരുപതിലേറെ പേരടങ്ങിയ സ്പെഷൽ ബ്രാഞ്ച് പട. സ്ഥിരമായി ഒപ്പം സഞ്ചരിക്കുന്ന ഗൺമാൻ, പൈലറ്റ്, എസ്കോർട്ട്, കമാൻഡോകൾ എന്നിവരുടെ 17 അംഗ സംഘം വേറെ. പിണറായി പങ്കെടുക്കുന്ന സ്ഥലങ്ങളിൽ മാത്രമല്ല, വഴിനീളെ പൊലീസിനെ വിന്യസിച്ചാണു സുരക്ഷ ഒരുക്കുന്നത്.
ആഭ്യന്തര സെക്രട്ടറി, ഡിജിപി, ഇന്റലിജൻസ് മേധാവി എന്നിവരടങ്ങുന്ന സുരക്ഷാ സമിതിയാണു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയുമെല്ലാം സുരക്ഷ തീരുമാനിക്കുന്നത്. ഇടയ്ക്കിടെ ഇന്റലിജൻസിൽനിന്ന് എന്തെങ്കിലും റിപ്പോർട്ട് വാങ്ങി സുരക്ഷാ സംഘത്തിന്റെ എണ്ണം വർധിപ്പിക്കുന്നതിലാണ് ഇവരുടെ താൽപര്യം. മുഖ്യമന്ത്രി പോകുന്ന വഴിയിലും വേദികളിലും പൊലീസുകാർ രണ്ടു മണിക്കൂർ മുൻപേ റിപ്പോർട്ട് ചെയ്യണം. പ്രധാനമന്ത്രിയും മറ്റും പോകുന്നതിനു സമാനമായി ഗതാഗതം തടയുന്നു എന്നാണ് അന്ന് പുറത്തുവന്ന മാധ്യമ വാർത്തകൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍