തിരുവനന്തപുരം കലക്ടറുടെ മെല്ലെപ്പോക്കിൽ രോഷം പൂണ്ടവർ ആവേശത്തോടെ ഉണർന്നു പ്രവർത്തിച്ചതോടെ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കാനുള്ള കലക്ഷൻ പോയിന്റുകൾ സജീവമായി; 'കൊടുക്കുന്നവർ എന്നും കൊടുക്കുന്നുണ്ട്, മോങ്ങുന്നവർ എന്നും മോങ്ങുന്നുമുണ്ട്.. കമോൺട്രാ ബ്രോസ്! എന്നു പറഞ്ഞ് സഹായിക്കാൻ മുന്നിട്ടിറങ്ങിയവർക്ക് ആവേശമായി കലക്ടർ ബ്രോ; രക്ഷാപ്രവർത്തനത്തിൽ സജീവമായി രാഷ്ട്രീയം മറന്ന് വിവിധ സന്നദ്ധ സംഘടനകളും; ദുരിതമുഖത്ത് ആശ്വാസം പകരാൻ കേരളം വീണ്ടും ഒരുമിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമായിരുന്നു കഴിഞ്ഞതവണ കേരളം കണ്ടത്. ആ പ്രളയത്തിന്റെ ദുരന്തമുഖത്ത് കേരളം ലോകത്തിന് ഒരു മാതൃക തീർത്തിരുന്നു. പരസ്പ്പര സഹകരണത്തിന്റെയും കൂട്ടായ്മയുടെയും അതീജീവനത്തിന്റെയും കഥയായിരുന്നു കേരളം ലോകത്തോട് പറഞ്ഞത്. ഈ മാതൃകയെയും സംഘാടനത്തെയും ലോകമാകെ വാഴ്ത്തുകയും ചെയ്തു. ഇത്തവണയും കേരളത്തെ ദുരിതത്തിലാക്കുന്ന വിധത്തിൽ കനത്ത മഴയാണ് കേരളത്തിൽ ഉണ്ടായത്. കവളപ്പാറയിലും പുത്തുമലയിലെയും ഉരുൾപൊട്ടലും നിലമ്പൂരിനെ മുഴുവൻ വെള്ളത്തിലാഴ്ത്തിയ പേമാരിയും കോട്ടക്കുന്നിലെ മണ്ണിടിച്ചിലുമെല്ലാം നടുക്കുന്ന സംഭവങ്ങളായി മാറി. ഇതിനോടകം ഒന്നര ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന അവസ്ഥയാണുള്ളത്. ഇവർക്ക് സഹായം എത്തിക്കാൻ വേണ്ടി സന്നദ്ധ സംഘടനകളും സർക്കാറുമെല്ലാം രംഗത്തു വന്നപ്പോൾ മുൻവർഷത്തെ ആവേശം എങ്ങും പ്രകടമായിരുന്നില്ല. തിരുവനന്തപുരം കലക്ടർ ഗോപാലകൃഷ്ണ പൈ ആകട്ടെ ദുരിതശ്വാസ സഹായായി സാധനങ്ങൾ ശേഖക്കേണ്ട കാര്യം ഇപ്പോഴില്ലെന്ന നിലപാടും കൈക്കൊണ്ടു. ഇതോടെ, കടുത്ത രോഷമാണ് സൈബർ ലോകത്ത് ഉണ്ടായത്.
കോഴിക്കോട് കലക്ടറും മുൻ കലക്ടർ പ്രശാന്ത് നായരും ദുരിതാശ്വാസ സഹായത്തിനായി അഭ്യർത്ഥിച്ചു കൊണ്ടിരിക്കവേയാമ് ഇത്തരത്തിൽ ഇപ്പോൾ വസ്തുക്കളൊന്നും സ്വീകരിക്കേണ്ട കാര്യമില്ലെന്ന് തിരുവനന്തപുരം കലക്ടർ പറഞ്ഞത്. ഇത് സഹായിക്കാൻ സന്നദ്ധരായി എത്തിയവരെ പോലും നിരാശരാക്കുന്ന കാര്യമായി പോയി. എന്തായാലും കലക്ടർക്കെതിരായ രോഷം അണപൊട്ടിയതോടെ തിരുവനന്തപുരത്തു നിന്നും ദുരിതബാധിത ഇടങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കാൻ ആളു കൂടി. പഴയ ആവേശം വീണ്ടെടുത്ത് കൂട്ടത്തോടെ സാധനങ്ങൾ ശേഖരിച്ചു തുടങ്ങി. ഇതോടെ ഇടയ്ക്ക് കൈമോശം വന്ന കൂട്ടായ്മ കേരളം തിരികെ പിടിക്കുകയാണ്.
ദുരിത ബാധിത മേഖലകളിലേക്ക് സഹായമെത്തിക്കാനുള്ള കളക്ഷൻ സെന്ററുകളിൽ തണുപ്പൻ പ്രതികരമെന്ന അവസ്ഥ മാറി ഇപ്പോൾ കൈമെയ് മറന്ന് എല്ലാവരും ഒരുമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ, സൈബർ ലോകത്ത് ഇടപെടൽ നടത്തിയത് കലക്ടർ ബ്രോ പ്രശാന്താണ് എന്ന കാര്യത്തിൽ മാത്രം ആർക്കും തർക്കമില്ല. ദുരിതം കേരളത്തെ പിടുകൂടിയ ഘട്ടത്തിൽ തന്നെ കംപാഷണേറ്റ് കോഴിക്കോടുമായി സഹകരിച്ച് എല്ലാ കാര്യങ്ങളും എത്തിക്കാൻ പ്രശാന്ത് മുന്നിൽ നിന്നു. കോഴിക്കോട്ടും വയനാട്ടിലും ദുരിതബാധിതർ കൂടുതലാണെന്ന് അറിഞ്ഞ് സോഷ്യൽ മീഡിയയെ ഉണർത്തുന്ന പോസ്റ്റുകൾ ഇട്ടു കൊണ്ടാണ് ബ്രോ ദുരിതാശ്വാസത്തിൽ മുന്നിൽ നിന്നത്. സഹായം നൽകാൻ തയ്യാറാകാതിരുന്നവരെ ലാക്കാക്കി കലക്ടർ ബ്രോ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു: 'കൊടുക്കുന്നവർ എന്നും കൊടുക്കുന്നുണ്ട്, മോങ്ങുന്നവർ എന്നും മോങ്ങുന്നുമുണ്ട്.. കമോൺട്രാ ബ്രോസ്! - കലക്ടർ ബ്രോയുടെ ഈ ഡയലോഗ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ദുരിതബാധിതരുടെ നേർചിത്രം ചൂണ്ടിക്കാട്ടിയതും പ്രശാന്ത് നായരായിരുന്നു. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി ക്യാംപുകളിൽ കഴിയുന്നവർക്ക് അത്യാവശ്യം വേണ്ട സാധന സാമഗ്രികളുടെ പട്ടികയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രശാന്ത് നായർ പങ്കുവെച്ചത്. ജില്ലയിൽ 27 പഞ്ചായത്തുകളെയാണ് മഴ കാര്യമായി ബാധിച്ച കാര്യം സൂചിപ്പിച്ചായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയത്. ബ്രോസ്, സീരിയസ് കാര്യമാണ്. അത്യാവശ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നന്മയും കരുണയും ആർദ്രതയും ഒന്നും വറ്റിപ്പോയില്ലല്ലോ? പിന്നെന്താ ഒരു സ്റ്റാർട്ടിങ് ട്രബിൾ? എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ജില്ലയിലെ കലക്ഷൻ സെന്റർ സിവിൽ സ്റ്റേഷനിലെ പ്ലാനിംങ്ങ് ഹാളിൽ ആരംഭിച്ച വിവരവും പ്രശാന്ത് അറയിക്കുകയുണ്ടായി. പ്രശാന്തിന്റെ ഊർജ്ജസ്വലമായ ഇടപെടൽ കൊണ്ട് ഒരു ഘട്ടത്തിൽ പ്രശാന്തിനെ തിരുവനന്തപുരം കലക്ടറാക്കാൻ പറ്റുമോ എന്നു പോലും ആളുകൾ ചോദ്യം ഉന്നയിച്ചിരുന്നു.
തണുപ്പൻ പ്രതികരണ മാറി, കലക്ഷൻ സെന്ററുകൾ ഇപ്പോൾ ഊർജ്ജിതം
ദുരിതബാധിതമേഖലകളിലേക്ക് സഹായമെത്തിക്കാനുള്ള കളക്ഷൻ സെന്ററുകളിൽ തുടക്കത്തിൽ തണുപ്പൻ പ്രതികരണമായിരുന്നു. നിലമ്പൂർ, കണ്ണൂർ, കോഴിക്കോട്, വയനാട് പോലുള്ള മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിൽ അവശ്യസാധനങ്ങൾ എത്തിക്കാൻ സാധിക്കാത്ത അവസ്ഥ വന്നു. എല്ലാ പ്രധാന കളക്ടറേറ്റുകളും കേന്ദ്രീകരിച്ച് കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ വേണ്ട അവശ്യസാധനങ്ങളുടെ ലിസ്റ്റും പുറത്തു വിട്ടു. എന്നാൽ, ഈ അവസ്ഥ മാറി. തിരുവനന്തപുരത്ത് കോർപ്പറേഷന്റെ നേതൃത്വത്തിലും വിവിധയിടങ്ങളിൽ കളക്ഷൻ സെന്ററുകൾ തുറന്നു. ഇവിടെ നിന്നും സാധനങ്ങൾ ലോറിയിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചു തുടങ്ങി. തിരുവനന്തപുരം പ്രസ് ക്ലബിലും, എസ്എംവി സ്കൂളിലുമടക്കം പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ വേണ്ടത്ര സാധനങ്ങൾ എത്താതിരുന്ന അവസ്ഥ ഇപ്പോൾ മാറി, എല്ലായിടത്തും വേണ്ടത്ര സാധനങ്ങൾ ഇപ്പോൾ ലഭിക്കുന്നുണ്ട്. കുട്ടികൾക്കുള്ള ഡയപ്പറുകളുൾപ്പടെയുള്ള വസ്തുക്കൾ, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ട അടി വസ്ത്രങ്ങൾ, മരുന്നുകൾ അങ്ങനെ നിരവധി സാധനങ്ങളും ആവശ്യമായിരുന്നിടത്താണ് ഇപ്പോൾ ലഭ്യമായി തുടങ്ങിയിരിക്കുന്നത്.
ആവശ്യമായി വസ്തുക്കൾ ലഭിക്കുന്നില്ലെന്ന പ്രചരണം തുടങ്ങിയതോടെ ഈ ക്ഷീണവും മാറ്റുന്ന വിധത്തിലായി സാധനങ്ങൾ എത്തിച്ചത്. ബിസ്ക്കറ്റുകൾ, റസ്ക്ക്ക്, സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങൾ, പായ, മരുന്നുകൾ, വെള്ളം. പയറുവർഗം, അരി, തോർത്ത് എന്നിവയാണ് അത്യാവശ്യമായി കോഴിക്കോടുള്ള ദുരിതാശ്വാസ ക്യാമ്പിൽ എത്തേണ്ടിയിരുന്നു. ഇതും എത്തിക്കഴിഞ്ഞു. അതേസമയം പളയദുരിതബാധിതരെ സഹായിക്കാനായി പൊതുജനങ്ങൾ കാണിക്കുന്ന സന്നദ്ധത ഏറെ അഭിനന്ദനം അർഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. എന്നാൽ സഹായിക്കാൻ താൽപര്യമുള്ള ചിലർ പ്രത്യേക അടയാളങ്ങളോടെ എത്തുന്നുണ്ട്. അങ്ങനെ ക്യാമ്പിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ ക്യാമ്പുകളിലേക്കും ആവശ്യത്തിനുള്ള സാധനങ്ങൾ നൽകാൻ ജനം തയ്യാറാവകണം. അനാവശ്യ സാധനങ്ങൾ എത്തിക്കുന്നത് ഒഴിവാക്കണം. സാധനങ്ങൾ ശേഖരിക്കുന്നവർ ജില്ലാ കളക്ടർമാരുമായി ബന്ധപ്പെടണം. ക്യാമ്പിനുള്ളിൽ പോയി ആരെയും കാണരുത്, ചുമതലപ്പെടുത്തിയവർ മാത്രമാകണം ക്യാമ്പിൽ പ്രവേശിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായുള്ള സാധനങ്ങൾ ശേഖരിക്കുന്ന വിവിധ കേന്ദ്രങ്ങൾ തിരുവനന്തപുരത്ത് പ്രവർത്തനസജ്ജമായി. അവശ്യ സാധനങ്ങളുമായി ആദ്യ വണ്ടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നഗരസഭയും വിവിധ സന്നദ്ധ സംഘടനകളുമാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ കേന്ദ്രങ്ങൾ തുടങ്ങിയത്. ഞാറാഴ്ച്ച ദിവസമായി ഇന്ന് വേണ്ടത്ര സാധനങ്ങൾ ഇവിടേക്ക് എത്തിയിട്ടുണ്ട്. മഹാപ്രളയത്തിലെന്ന പോലെ ഈ പ്രളയകാലത്തും ദൂരെ ക്യാമ്പിൽ കഴിയുന്നവർക്കായി കയ്യയച്ച് സഹായങ്ങളെത്തിക്കാൻ കൈകോർക്കുകയാണ് തലസ്ഥാനവാസികൾ. കുടിവെള്ളം, ബിസ്ക്കറ്റ് , ബേബി ഫുഡ്, ബെഡ്ഷീറ്റ്, കുട്ടികൾക്കുള്ള ഉടുപ്പുകളുമെല്ലാം കളക്ഷൻ സെന്ററുകളിൽ ശേഖരിക്കുന്നുണ്ട്.
ആദ്യ മണിക്കൂറുകളിൽ തണുത്ത പ്രതികരണമായിരുന്നെങ്കിലും പിന്നീട് കേന്ദ്രങ്ങൾ സജീവമായി. അവശ്യ സാമഗ്രികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. കൂടുതൽ കൗണ്ടറുകൾ വരും ദിവസങ്ങളിൽ തുറക്കാനാണ് നഗരസഭയുടെ തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്