നീറ്റിലെ 56-ാം റാങ്ക് കേരളത്തിലെ ഒന്നാം റാങ്കായപ്പോൾ ജെസ്മരിയ സൂപ്പർ ഡോക്ടറാകുമെന്ന് ഉറപ്പിച്ചു; ഒമാനിൽ നിന്നും പഠിക്കാൻ വേണ്ടി കോട്ടയത്തെത്തിയ അമലിന് എഞ്ചിനീയറിംഗിലെ ഒന്നാം റാങ്ക് വല്ലഭന്റെ പുല്ലുമായുധം: റാങ്കിൽ തിളങ്ങിയവരൊക്കെ പഠനം ലഹരിയാക്കിവയർ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളാ എൻട്രൻസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ തിളക്കമാർന്ന വിജയം. മെഡിക്കൽ എൻട്രൻസിൽ എറണാകുളം സ്വദേശി ജസ് മരിയ ബെന്നിക്കാണ് (നീറ്റ് റാങ്ക്- 56) ഒന്നാം റാങ്ക്. തിരുവനന്തപുരം കരമന സ്വദേശി സംറീൻ ഫാത്തിമ ആർ രണ്ടാം സ്ഥാനം കരസ്ഥമാക്കി (നീറ്റ് -89).
കോഴിക്കോട് കൊടിയത്തൂർ സ്വദേശി സേബാമ്മാ മാളിയേക്കലിനാണ് മൂന്നാം റാങ്ക് (നീറ്റ്-99). കോഴിക്കോട് വിലങ്ങാട് സ്വദേശി ആറ്റ്ലിൻ ജോർജ്ജ് നാലും (നീറ്റ് - 101), കോട്ടയം മാന്നാനം സ്വദേശി മെറിൻ മാത്യു (നീറ്റ് - 103) അഞ്ചും സ്ഥാനങ്ങൾ നേടി.
എസ്.സി വിഭാഗത്തിൽ കണ്ണൂർ ചിറക്കര സ്വദേശി രാഹുൽ അജിത്തിനാണ് (നീറ്റ് - 605) ഒന്നാം റാങ്ക്. തിരുവനന്തപുരം തോന്നക്കൽ സ്വദേശി ചന്ദന ആർ.എസിനാണ് (നീറ്റ് 707) രണ്ടാം സ്ഥാനം. എസ്.ടി വിഭാഗത്തിൽ കോഴിക്കോട് ചേവായൂർ സ്വദേശി അമാൻഡ എലിസബത്ത് സാമിനാണ് (നീറ്റ് - 5494) ഒന്നാം റാങ്ക്. തിരുവനന്തപുരം മലയടി സ്വദേശി ആദർശ് ഗോപൻ (നീറ്റ് 6103) രണ്ടാം റാങ്കും നേടി.
എഞ്ചിനിയറിങ് വിഭാഗത്തിൽ കോട്ടയം കുറുപ്പന്തറ സ്വദേശി അമൽ മാത്യു ഒന്നാം റാങ്ക് നേടി. കൊല്ലം പെരിനാട് സ്വദേശി എം.ശബരീകൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്.
നീറ്റിലെ 56-ാം റാങ്ക്കാരിക്ക് കേരളത്തിലെ ഒന്നാം റാങ്ക്
നീറ്റ് പരീക്ഷയിൽ 56-ാം റാങ്ക് ലഭിച്ച ജെസ് മരിയയ്ക്ക് കേരള എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം തന്നെ ലഭിക്കുമെന്ന് വീട്ടുകാരും അദ്ധ്യാപകരും എല്ലാം പ്രതീക്ഷിച്ചിരുന്നു. എന്നാൽ കേരളാ മെഡിക്കൽ എൻട്രൻസിൽ ഒന്നാം റാങ്ക് നേടിക്കൊണ്ട് ഇരട്ടി മധുരം സമ്മാനിച്ചിരിക്കകയാണ് ജെസ് മരിയ.
അങ്കമാലി വളവഴി മേനാച്ചേരി വീട്ടിൽ ബെന്നിയുടെയും ചെങ്ങൽ സെയ്ന്റ് ജോസഫ്സ് ഹൈസ്കൂളിൽ അദ്ധ്യാപികയായ ജെസീന്തയുടെയും മകളാണ് ജെസ് മരിയ. പരിശീലനത്തിന്റെ രണ്ടാം വർഷമാണ് മെഡിക്കൽ എൻട്രൻസ് എന്ന സ്വപ്നം ജെസ്് മേരി കൈപ്പിടിയിൽ ഒതുക്കുന്നത്. കാഞ്ഞിരപ്പള്ളി സെയ്ന്റ് ആന്റണീസ് സ്കൂളിൽ പഠിച്ചാണ് എൻട്രൻസ് പരിശീലനം നേടിയത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേർന്ന് പഠിക്കാനാണ് ജെസ് മേരിക്ക് ഇഷ്ടം. എം.ബി.ബി.എസിനു ശേഷം ഓങ്കോളജിയിൽ എം.ഡി. എടുക്കാനാണ് ആഗ്രഹം. ഇന്ന് സമൂഹത്തിൽ വർധിച്ചുവരുന്ന അർബുദത്തെ നിയന്ത്രിക്കാൻ കഴിയുന്ന മേഖല തന്നെ തിരഞ്ഞെടുക്കണമെന്ന് ആഗ്രഹമുണ്ട്. ഗവേഷണത്തിനും സാധ്യതയുള്ള മേഖലയായതിനാലാണ് ഈ വിഷയം തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്''-ജെസ്ന പറയുന്നു. സഹോദരൻ ജോൺ ബെന്നി എൻജിനീയറിങ് വിദ്യാർത്ഥിയാണ്.
അമലിന് ഒന്നാം റാങ്ക് പുത്തരിയല്ല
കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ അമലിന് ഒന്നാം റാങ്ക് ഒരു പുത്തരിയല്ല. അറുന്നൂറിൽ അഞ്ഞൂറ്റി അറുപത്തി അഞ്ച് മാർക്കോടെയാണ് കേരളാ എൻട്രൻസിൽ ഒന്നാമതെത്തിയത്. ദേശീയതലത്തിലെ പ്രവേശന പരീക്ഷകളിലെല്ലാം ഉന്നത വിജയം നേടിയിട്ടുണ്ട്. ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ ദേശീയതലത്തിൽ 85-ാം റാങ്ക് നേടിയപ്പോൾ അത് കേരളത്തിലെ ഒന്നാം സ്ഥാനമായി. കുസാറ്റ് പ്രവേശനപരീക്ഷയിലും എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറിങ് കോമൺ എൻട്രൻസ് ടെസ്റ്റിലും ഒന്നാമനായിരുന്നു.
കോട്ടയം, കുറുപ്പന്തറ പുല്ലൻകുന്നേൽ പ്രൊഫ. മാത്യു ജോസഫിന്റെയും ജാൻസിയുടെ മകനായ അമൽ പത്താം ക്ലാസ് വരെ ഒമാനിലെ ഇബ്ര ഇന്ത്യൻ സ്കൂളിൽ സി.ബി.എസ്.ഇ. സിലബസിലാണ് പഠിച്ചിരുന്നത്. ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പ് ലക്ഷ്യമാക്കിയാണ് കോട്ടയം, മാന്നാനം കെ.ഇ.സ്കൂളിൽ ചേർന്നത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസോടെയാണ് പ്ലസ്ടു പൂർത്തിയാക്കിയത്. സ്കൂളിൽനിന്നെത്തിയാൽ ദിവസവും മൂന്നുമുതൽ നാലുമണിക്കൂർ വരെ പഠനത്തിനായി മാറ്റിവെച്ചിരുന്നു. ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ ആവർത്തിച്ച് വായിക്കുകയും കണക്ക് ഉൾപ്പെടെയുള്ള വിഷയങ്ങൾ തുടർച്ചയായി എഴുതി പരിശീലിച്ചുമാണ് പ്ലസ്ടുവിനും എൽട്രൻസിനും പഠിച്ചിരുന്നത്.
മസ്കറ്റിലെ സയൻസ് ഇന്ത്യാ ഫോറത്തിന്റെ ശാസ്ത്രപ്രതിഭാ പുരസ്കാരം, ഒമാനിലടക്കം നടന്ന ക്വിസ് മത്സരങ്ങളിലുൾപ്പെടെ നിരവധി അംഗീകാരങ്ങളും അമലിനെ തേടിയെത്തിയിട്ടുണ്ട്. ഭൗതികശാസ്ത്രത്തോട് കമ്പമുള്ള തനിക്ക് മുംബൈ ഐ.ഐ.ടി.യിൽനിന്ന് ഗവേഷണത്തിലൂന്നിയ എൻജിനിയറിങ് ഫിസിക്സിൽ തുടർപഠനം നടത്താനാണ് താൽപര്യമെന്ന് അമൽ പറഞ്ഞു.
ആർക്കിടെക്ടാവാൻ ഖത്തറിൽ നിന്നെത്തിയ അഹമ്മദ് ഷബീറിന് രണ്ടാം റാങ്കിന്റെ തിളക്കം
ആർക്കിടെക്ടാവുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാനനാണ് അഹമ്മദ് ഷബീർ ഖത്തറിൽ നിന്നും കേരളത്തിൽ എത്തിയത്. പ്രവേശന പരീക്ഷയ്ക്കു വേണ്ടി മാത്രം കേരളത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരു മാസത്തെ പരിശീലനത്തിന് എത്തിയ ഷബീർ ആദ്യ കടമ്പ റാങ്കോടെ പാസായതിന്റെ സന്തോഷത്തിലാണ്.
കേരള എൻജിനീയറിങ് അഗ്രികൾച്ചറൽ മെഡിക്കൽ (കെ.ഇ.എം.എ.) പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്കാണ് ആലുവ എടത്തല സ്വദേശിയും വിദേശ മലയാളിയുമായ അഹമ്മദ് ഷബീറിനെ തേടിയെത്തിയത്. ദേശീയതലത്തിൽ നടന്ന നാഷണൽ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ട് പരീക്ഷയിലും മികച്ച മാർക്ക് നേടാൻ അഹമ്മദ് ഷബീറിന് കഴിഞ്ഞിരുന്നു. ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ ഖത്തറിലെ എം.ഇ.എസ്. സ്കൂളിലാണ് അഹമ്മദ് ഷബീർ പഠിച്ചത്.
എടത്തല നോർത്ത് കെ.സി. അഹമ്മദ് റോഡിലെ പുതുക്കാട് വീട്ടിൽ ഷബീർ അഹമ്മദിന്റെയും ബിൽകീസ് ഫാത്തിമയുടെയും മകനാണ് അഹമ്മദ് ഷബീർ. കെ.ഇ.എം.എ. പ്രവേശന പരീക്ഷ എഴുതിയ ശേഷം അഹമ്മദ് ഷബീർ ഖത്തറിലേക്ക് മടങ്ങിയിരുന്നു. റാങ്ക് നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അഹമ്മദ് ഷബീർ പറഞ്ഞു.
ആർക്കിടെക്ട് പഠനത്തിനായി തിരുവനന്തപുരത്തെ കോളേജ് ഓഫ് എൻജിനീയറിങ് തിരഞ്ഞെടുക്കാനാണ് താത്പര്യം. അഹമ്മദാബാദിലെ സി.ഇ.പി.ടി.യിലും ഡൽഹിയിലെ ജാമിയ മിലിയ കോളേജിലും അഡ്മിഷനു വേണ്ടി ശ്രമിക്കുന്നുണ്ടെന്നും അഹമ്മദ് ഷബീർ പറഞ്ഞു.
ശബരീ കൃഷ്ണയ്ക്ക് രണ്ടാം റാങ്കിന്റെ തിളക്കം
എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാംറാങ്ക് നേടിയതിന്റെ ആഹ്ലാദത്തിലാണ് ശബരി കൃഷ്ണ. പരീക്ഷയിൽ അഞ്ചിനകം റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ച ശബരിക്ക് രണ്ടാം റാങ്ക് ലഭിച്ചതോടെ സന്തോഷം ഇരട്ടിച്ചു. എല്ലാ ക്ലാസിലും നൂറിൽ നൂറു മാർക്കും നേടിയുള്ള വിജയമായിരുന്നു. തന്നോടൊപ്പം ഒരേ സ്ഥാപനത്തിൽ പഠിച്ചവർക്കാണ് ആദ്യ മൂന്നു റാങ്കുകൾ ലഭിച്ചത്. കുസാറ്റിലെ പരീക്ഷയിൽ ശബരീകൃഷ്ണയ്ക്ക് പന്ത്രണ്ടാംറാങ്ക് ലഭിച്ചിരുന്നു.
കൊല്ലം, കോഴിക്കോട്, കോട്ടയം ജില്ലകളിലെ വിവിധ സ്കൂളുകളിലാണ് പ്ലസ് ടു വരെയുള്ള പഠനം. വാട്ടർ അഥോറിറ്റിയിൽ ഉദ്യോഗസ്ഥനായ അച്ഛൻ മധു ജി.ഉണ്ണിത്താന്റെ ജോലിസ്ഥലങ്ങൾ മാറിയതിനാലാണിത്. ചെന്നൈ ഐ.ഐ.ടി.യിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ പ്രവേശനം ലഭിച്ചിട്ടുണ്ടെന്നും അവിടെ ചേരാനാണ് താത്പര്യമെന്നും ശബരീകൃഷ്ണ പറഞ്ഞു.
മൃദംഗം, വയലിൻ തുടങ്ങിയ വാദ്യോപകരണങ്ങളിലും വിധഗ്ധനാണ്. മധു ജി.ഉണ്ണിത്താൻ വർക്കലയിൽ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥനാണ്. അമ്മ സ്വപ്ന എസ്.ബി.ഐ. ചവറ ബ്രാഞ്ച് മാനേജരുമാണ്. സഹോദരി ശ്രീലക്ഷ്മി ടി.കെ.എം. എൻജിനീയറിങ് കോളേജിലെ അവസാനവർഷ ആർക്കിടെക്ചർ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്