കാമുകിമാരുടെ നഗ്നത വൈറൽ ആക്കുന്ന യുവ തലമുറയെ വെറുതെ വിടില്ല; പിഞ്ചു കുട്ടികളുടെ പടങ്ങൾ കണ്ട് ആസ്വദിക്കുന്ന രതി വൈകൃതത്തേയും തടുക്കും; പോൺ സെറ്റുകൾക്കെതിരെ യുദ്ധ പ്രഖ്യാപനവുമായി കേരളാ സൈബർ വാരിയേഴ്സ്; പൊലീസിന്റെ 'ബിഗ് ഡാഡി' തോറ്റിടത്ത് മലയാളി ഹാക്കർമാരുടെ വിജയകഥ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പാക്കിസ്ഥാനെതിരെ മാത്രമല്ല നമുക്കിടയിലെ സാമുഹിക തിന്മകൾക്കെതിരേയും പടപൊരുതാനാണ് കേരളാ സൈബർ വാരിയേഴ്സിന്റെ തീരുമാനം. ഓപ്പറേഷൻ ബിഗ് ഡാഡിയെന്ന പൊലീസ് ഇടപെടൽ സൈബർ ലോകത്തെ ലൈംഗിക അതിപ്രസരം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇടപെടലുകൾ സജീവമായപ്പോൾ ഓപ്പറേഷൻ ബിഗ് ഡാഡി പത്തി മടക്കി മാളത്തിലൊളിച്ചു. ഈ സാഹചര്യത്തിലാണ് സൈബർ വാരിയേഴ്സിന്റെ ഇടപെടൽ.
ഓൺലൈനിലെ ചതിക്കുഴികൾ എന്ന സ്ഥിരം പല്ലവി അല്ല ഇത്. കുറച്ച് ശ്രദ്ധിക്കപ്പെടേണ്ട ഒരു വിഷയമാണ്. പോൺ അല്ല വിഷയം, കാമുകിമാരുടെ നഗ്നത വൈറൽ ആക്കാൻ ശ്രമിക്കുന്ന യുവ തലമുറ, അഞ്ച് വയസ്സുള്ള കുട്ടികളുടെ വരെ പടങ്ങൾ കണ്ട് ആസ്വദിക്കുന്ന രതി വൈകൃതം. പലർക്കും ബുദ്ധിമുട്ട് വന്നപ്പോൾ പ്രശ്നം തീർക്കാൻ ഇറങ്ങികയാണ് ഒരു പറ്റം മലയാളി ഹാക്കർമാർ. എന്തായാലും 59 പേജും/ ഗ്രൂപ്പുകളും പൂട്ടിച്ചിരിക്കുകയാണ് ഹാക്കർമാർ.
കൊച്ചുകുട്ടികളുടെയും ചലച്ചിത്രതാരങ്ങളുടെയും ചിത്രങ്ങൾ മോർഫ് ചെയ്തും അല്ലാതെയും ലൈംഗികച്ചുവയോടെ അവതരിപ്പിക്കുന്ന പേജുകൾക്കും ഗ്രൂപ്പുകൾക്കും എതിരായാണ് സൈബർ വാരിയേഴ്സിന്റെ പുതിയ പോരാട്ടം. ഫേസ്ബുക്കിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തും ലൈംഗിക ഉപകരണങ്ങളാക്കി സ്ത്രീകളെ ചിത്രീകരിച്ചും അശ്ലീല കഥകളിലെ കഥാപാത്രങ്ങളെ ചിത്രീകരിച്ചും സജീവമായ 34 പേജുകളും 25 ഗ്രൂപ്പുകളുമാണ് കേരളാ സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തിരിക്കുന്നത്. ഈ പേജുകളുടെ പ്രൊഫൈൽ ചിത്രത്തിന് പകരം സൈബർ വാരിയേഴ്സ് തങ്ങളുടെ ലോഗോ പതിപ്പിച്ചാണ് യുദ്ധ പ്രഖ്യാപനം നടത്തിയത്.
സൈബർ കുറ്റകൃത്യങ്ങളിൽ കൃത്യമായി നടപടിയെക്കുന്നതിലെ നിയമസംവിധാനങ്ങളുടെ പരിമിതിയെ മറികടക്കാനാണ് മലയാളി ഹാക്കിങ് കൂട്ടായ്മയുടെ തീരുമാനം. വ്യാജ ഐഡികളുടെ മറവിൽ സ്ത്രീകൾക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തുകയും സൈബർ രതിക്കുള്ള ചതിക്കുഴികൾ ഒരുക്കുകയും ചെയ്യുന്നവരെ ഇല്ലായ്മ ചെയ്യുമെന്ന യുദ്ധ പ്രഖ്യാപനവുമായാണ് കേരളാ സൈബർ വാരിയേഴ്സ് ഈ ഇടപെടലിന് എത്തുന്നത്. പൊലീസുമായി സഹകരിക്കാനും തയ്യാർ. അതിന് അവർ തയ്യാറായില്ലെങ്കിലും പോൺ സൈറ്റുകൾ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്.
ഓൺലൈൻ സെക്സ് റാക്കറ്റായും, ലൈംഗിക അധിക്ഷേപത്തിനും, റിവഞ്ച് പോൺ സ്വഭാവത്തിൽ പ്രതികാരനീക്കങ്ങൾക്കും ഉപയോഗപ്പെടുത്തുന്നതാണ് പൂട്ടിച്ചതിൽ കൂടുതൽ പേജുകളും ഗ്രൂപ്പുകളും. കൊച്ചുകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ചും ഇവരെ ലൈംഗിക താൽപ്പര്യത്തിന് ലഭ്യമാണന്ന് അറിയിച്ചും സജീവമായിരുന്ന ചില ഫേസ്ബുക്ക് പേജുകൾ സൈബർ ക്രൈം വിഭാഗവും പൊലീസും ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ ഓൺലൈൻ ലൈംഗിക വ്യാപാരത്തിന് തടയിടാൻ പൊലീസ് നീക്കം നടത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും പൂർണമായും ഇല്ലാതാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നും നിരവധി പേജുകളും ഗ്രൂപ്പുകളും ഇത്തരത്തിൽ സജീവമായിരുന്നു.
ചെറിയ പെൺകുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചും, ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയും കൊച്ചുസുന്ദരികൾ എന്ന പേരിൽ സജീവമായിരുന്ന പേജിനെക്കുറിച്ച് അറിഞ്ഞാണ് ഞങ്ങൾ ഇത്തരമൊരു ദൗത്യത്തിലേക്ക് നീങ്ങിയത്. ഓപ്പറേഷൻ ഇന്ത്യൻ ഓൺലൈൻ പ്രോസ്റ്റിറ്റിയൂഷൻ, ഓപ്പറേഷൻ സെക്സ് ചാറ്റിങ് എന്നീ ദൗത്യങ്ങളുടെ ഭാഗമായാണ് ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും ഉൾപ്പെടെ 59 എണ്ണം പിടിച്ചെടുത്തതെന്ന് സൈബർ വാരിയേഴ്സ് വിശദീകരിക്കുന്നു. നിലവിൽ കേരളാ പൊലീസുമായോ സൈബർ വിഭാഗമായോ ചേർന്നല്ല ഇവരുടെ ഹാക്കിങ് പ്രവർത്തനം. എന്നാൽ സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ പൊലീസ് സഹായം തേടിയാൽ സഹകരിക്കാൻ തയ്യാറാണെന്ന് സൈബര്‍ വാരിയേഴ്സ് വ്യക്തമാക്കുന്നു.
28 അംഗ ഹാക്കേഴ്സ് ഗ്രൂപ്പാണ് കേരളാ സൈബർ വാരിയേഴ്സ്. ഇവരുടെ ഉദ്ദേശ്യശുദ്ധിയെ പിന്തുണയ്ക്കുന്ന സാങ്കേതിക വിദഗ്ധരെ ചേർത്ത് ഗ്രൂപ്പ് വിപുലീകരിക്കാനും ഹാക്കേഴ്സ് സന്നദ്ധമാണ്. ചെറിയ പെൺകുട്ടികളുടെ ഉൾപ്പെടെ നഗ്ന ചിത്രങ്ങൾ ലൈംഗിക സൂചനകളോടെ പ്രചരിപ്പിച്ചത്് ശ്രദ്ധയിൽപ്പെട്ടാണ് പുതിയ ഇടപെടൽ. പതിനായിരത്തിലേറെ പേജുകൾ ഇത്തരത്തിൽ മലയാളത്തിൽ സജീവമാണ്. പൂർവ്വ കാമുകിയുടെ സ്വകാര്യചിത്രങ്ങൾ ഉൾപ്പെടെ പ്രതികാരം ചെയ്യുന്നതിനായി ലൈംഗിക പരാമർശത്തോടെ പ്രചരിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. രണ്ടാഴ്ചയെടുത്താണ് ഇത്രയും ഗ്രൂപ്പുകളും പേജുകളും ഹാക്ക് ചെയ്തത്.
നേരത്തെ, ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് നെഹ്റു കോളേജുകളുടെ സൈറ്റുകൾ ഹാക്ക് ചെയതതിന് പിന്നിലും കേരള സൈബർ വാരിയേഴ്സായിരുന്നു. നിരവധി സൈബർ ആക്രമണങ്ങളിലൂടെ പെരുമ കേട്ടവരാണ് കേരളാ സൈബർ വാരിയേഴ്സ് ഉൾപ്പെടെയുള്ള മലയാളി ഹാക്കർമാർ. തെരുവുനായ വിഷയത്തിൽ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ സംഘടനയുടെ വെബ്സൈറ്റ് ഇവർ തകർത്തിരുന്നു. ഫേസ്ബുക്ക് ഞരമ്പന്മാർക്കെതിരെയാണ് നിലവിൽ സൈബർ വാരിയേഴ്സ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. മല്ലു ഹാക്കേഴ്സും സൈബർ വാരിയേഴ്സും ചേർന്നൊരുക്കിയ ഹാക്കിങ് പണികൊടുക്കലുകൾ പാക്കിസ്ഥാനെ പോലും വെള്ളം കുടുപ്പിച്ചിരുന്നു.
പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ സലിംകുമാറും മമ്മൂട്ടിയുമെല്ലാം നിറഞ്ഞു നിന്നിരുന്നു. എംടിയുടെ വെബ്സൈറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു ഇത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള അനൗദ്യോഗിക സൈറ്റ് തകർത്തതിനെ തുടർന്ന് പാക്കിസ്ഥാനിലെ പ്രമുഖ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് തകർത്ത് പാലാരിവട്ടത്തേക്ക് വരെ ഫ്ലൈറ്റ് ചാർട്ട് ചെയ്ത ചരിത്രവുമുണ്ട് ഈ ഹാക്കിങ് കൂട്ടായ്മയ്ക്ക്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- അൽ അഖ്സ പള്ളിക്ക് മുകളിലൂടെയും ചീറിപ്പാഞ്ഞത് നിരവധി ഇറാൻ റോക്കറ്റുകൾ; എന്നിട്ടും ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിച്ചത് ഇസ്രയേൽ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ മികവ്; ഇറാൻ തൊടുത്തു വിട്ട 300 മിസൈലുകൾ തകർക്കാൻ ഇസ്രയേലിന് ചെലവായത് 4600 കോടിയോളം രൂപ!
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- അമിത വേഗത്തിലെത്തിയ കാർ ബൈക്കിനു പിന്നിൽ ഇടിച്ചു; മൈസൂരുവിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നു പേർ മരിച്ചു
- സിഡ്നിയിലെ പള്ളിയിൽ നടന്ന ആക്രമണം തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരിച്ച് പൊലീസ്; മതതീവ്രവാദ ചിന്ത ആക്രമണത്തിന് പ്രചോദനമായി; ബിഷപ്പിനെ കുത്തിയ 15 കാരൻ പിടിയിൽ; പരിക്കേറ്റ ബിഷപ്പ് അപകടനില തരണം ചെയ്തു
- സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയൻ അന്തരിച്ചു; അന്ത്യം തൃപ്പൂണുത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തി ഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീത പ്രതിഭ; നടൻ മനോജ് കെ ജയന്റെ പിതാവ്; അയ്യപ്പസ്വാമിക്ക് ഗാനാർച്ചന ഒരുക്കിയ സംഗീതജ്ഞൻ
- മാസപ്പടി കേസിൽ സിഎംആർഎൽ ജീവനക്കാരെ രാത്രി വൈകിയും ചോദ്യം ചെയ്ത് ഇഡി; ചോദ്യം ചെയ്യൽ ഇന്നും തുടരും; കർത്ത ഹാജരാകാതിരുന്നത് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി; പരിശോധന എക്സാലോജിക്കുമായി നടത്തിയ ഇടപാടുകൾ; മുഖ്യമന്ത്രിയുടെ മകൾ വീണയെ വിളിച്ചുവരുത്താനും നീക്കം; തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ഇഡിയും കളം നിറയുന്നു
- കരുവന്നൂരിൽ ഇ.ഡി കണ്ടുകെട്ടിയത് 108 കോടി; വഞ്ചിതരായവർക്ക് പണം കൊടുക്കുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി മോദി; പ്രതികളുടെ സ്വത്തുവിറ്റ് നഷ്ടം നികത്താമെന്ന് ഇ.ഡിയും; ഇനി നിർണായകം കോടതിയുടെ അനുമതി; കരുവന്നൂരിലെ ഇഡി നീക്കം സിപിഎമ്മിന് തിരിച്ചടിയാകും
- അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് പകുതിയോളം പുറത്തു വന്നു; അടിപ്പാവാട വലിച്ചുകീറി വയറ്റിൽ മുറുക്കിക്കെട്ടി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് താമരശ്ശേരി താലൂക്ക് ആശുപത്രി അധികൃതർ: എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കൺമണി മരിച്ചു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ ഘാതകൻ ലാഹോറിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; അധോലോക കുറ്റവാളി അമീർ സർഫറാസിനെ വെടിവെച്ചു കൊന്നത് രണ്ട് പേർ ചേർന്ന്; ഇന്ത്യയുടെ ശത്രുക്കൾ വിദേശത്തു അജ്ഞാതരാൽ കൊല്ലപ്പെടുന്നത് തുടരുന്നു
- 2000 ഓളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള മിന്നൽ ആക്രമണം; പ്രതിരോധ കരുത്തിൽ വമ്പൻ നാശങ്ങൾ ഒഴിവാക്കിയ ഇസ്രയേൽ മികവ്; ഇറാന് തിരിച്ചടി നൽകാൻ നെതന്യാഹൂ സർക്കാർ; പിന്തുണയുമായി അമേരിക്ക; ആശങ്കയിൽ സൗദി; പശ്ചിമേഷ്യയെ 'യുദ്ധഭീതിയിലാക്കി' ഇറാന്റെ ആക്രമണം; യുദ്ധകാല മന്ത്രിസഭയുമായി ഇസ്രയേൽ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍