കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബിൽ നിയമമാക്കാൻ രണ്ടും കൽപ്പിച്ച് പിണറായി സർക്കാർ; ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ കാലത്തുകൊണ്ടു വന്ന ബിൽ ഇതുവരെ ഒരു സർക്കാരും തൊട്ടില്ല; ബില്ലിന്റെ കരട് നിയമപരിഷ്കരണ കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി; ബില്ലിനെതിരെ പ്രതിഷേധവുമായി കേരളാ കത്തോലിക്കാ സഭ; പ്രതികരണം പിന്നീടെന്ന് വ്യക്തമാക്കി കെസിബിസി
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യൻ സഭകളിൽ ശക്തമായ അനുരണനങ്ങൾ സൃഷ്ടിച്ചുകൊണ്ട് കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബിൽ നിയമമാകാൻ പോകുന്നു. ഇതിന്റെ ഭാഗമായി ബില്ലിന്റെ കരട് നിയമപരിഷ്ക്കരണ കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതുവരെ സ്വതന്ത്രമായി നിലകൊണ്ട ക്രിസ്ത്യൻ സഭാ ഭരണരീതികളിൽ കാര്യമായ മാറ്റങ്ങൾ ഉറപ്പുവരുത്തും വിധമാണ് കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബില്ലിന്റെ കരട് പുറത്തു വന്നിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമകാര്യ മന്ത്രി എകെ ബാലൻ എന്നിവരുടെ നേതൃത്വത്തിൽ ജസ്റ്റിസ് കെടി തോമസ് ചെയർമാനായും കെ ശശിധരൻ നായർ വൈസ് ചെയർമാനായും കെ ജോർജ് ഉമ്മൻ, എൻ കെ ജയകുമാർ, ലിസമ്മ അഗസ്റ്റിൻ എന്നിവർ അംഗങ്ങളായും പ്രവർത്തിക്കുന്ന നിയമ പരിഷ്കരണ കമ്മീഷനാണ് കരട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ബില്ലിന്റെ രൂപീകരണത്തിനായി സർക്കാർ ഉയർത്തുന്ന വാദം ഇങ്ങിനെയാണ്. ഇന്ത്യൻഭരണഘടനയുടെ ആർട്ടിക്കിൾ 26(റ) പ്രകാരം എല്ലാ മതവിഭാഗങ്ങൾക്കും നിയമാനുസൃതം വസ്തുവകകൾ കൈകാര്യം ചെയ്യുന്നതിന് അവകാശമുണ്ട്. നിലവിൽ ക്രൈസ്തവ ദേവാലയങ്ങളുടെ വിവിധ മതവിഭാഗങ്ങളുടെ വസ്തുവകകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമമില്ല. വിവിധ മാർഗ്ഗങ്ങളിലൂടെ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങൾ വൻതോതിൽ വസ്തുവകകൾ ആർജിച്ചിട്ടുണ്ട്. ഈ വസ്തുക്കളെല്ലാം കൈകാര്യം ചെയ്യുന്നത് ബിഷപ്പുമാരോ അതത് വിഭാഗങ്ങളുടെ ഇടവകകളുടെ അധികാരികളോ ആണ്.
മതിയായ കൂടിയാലോചനകൾ ഇല്ലാതെ വസ്തുവകകൾ വക മാറ്റം ചെയ്തും പണയപ്പെടുത്തിയും ദേവാലയങ്ങൾക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വിശ്വാസികളുടെ മനോവീര്യത്തെ തകർക്കുന്നു. നിലവിൽ ഇത്തരം വിഷയങ്ങളിൽ പരാതി നൽകാനുള്ള സംവിധാനം ഇല്ല.അതിനാൽ അത്തരത്തിൽ ഒരു നിയമം ഉണ്ടാകേണ്ടത് ഉചിതമാണെന്ന് സർക്കാർ കരുതുന്നു. അതിനാലാണ് ഈ കരട് നിയമം. സർക്കാർ പറയുന്നു.
ബിൽ കരടിന്റെ ആമുഖം തന്നെ ക്രിസ്ത്യൻ സഭാ നേതൃത്വത്തെ അസ്വസ്ഥമാക്കാൻ പര്യാപ്തമായിട്ടുള്ളതാണ്. നിലവിൽ ദേവാലയ സ്വത്തുക്കളുടെ പരിപാലനം സുതാര്യവും നീതിപൂർവ്വവുമല്ല എന്ന ധ്വനി ആമുഖത്തിൽ തന്നെയുണ്ട്. സഭാ സ്വത്തുക്കളുടെ ദുരുപയോഗത്തിനെതിരെ പരാതി നൽകാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും ആമുഖത്തിൽ പറയുന്നുമുണ്ട്. കേരളത്തിലെ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും പള്ളികളും സഭകളും ബില്ലിന്റെ പരിധിയിൽ വരും. പള്ളി സ്വത്ത് സംബന്ധിച്ചു തർക്കമുണ്ടാവുകയോ സഭയുടെ സ്വത്ത് ആരെങ്കിലും ദുരുപയോഗപ്പെടുത്തുകയോ ചെയ്താൽ ഇനി ട്രിബ്യൂണൽ മുമ്പാകെ പരാതിപ്പെടാം. ഈ നിയമത്തിലെ വകുപ്പ് 8 പ്രകാരമാണ് സർക്കാർ രൂപീകരിക്കുന്ന ഈ ട്രിബ്യൂണൽ നിലവിൽ വരുന്നത്. റിട്ട.ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലാണു ഈ ട്രിബ്യൂണൽ നിലവിൽ വരുന്നത്. ജില്ലാ ജഡ്ജിയാകാൻ യോഗ്യതയുള്ള ഒരാൾ, വിരമിച്ച ഗവ. സെക്രട്ടറി എന്നിവരായിരിക്കും അംഗങ്ങൾ. ഇടവകയിൽ പരാതി ഉന്നയിച്ച് നടപടിയുണ്ടാകാത്ത വിഷയങ്ങളിലും ട്രിബ്യൂണലിൽ പരാതി നൽകാം. ട്രിബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും.
അവതരിപ്പിക്കുന്ന ദിവസം തന്നെ നിയമമാക്കുന്ന വിധത്തിലാണ് കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബിൽ നിയമം ആക്കുന്നത്. സഭകളെ പിടിച്ചു കുലുക്കും വിധമുള്ള നിർദ്ദേശങ്ങളാണ് കരടിൽ പറയുന്നത്. ബൈബിളിൽ വിശ്വസിക്കുന്നവരും യേശുക്രിസ്തുവിനെ ഏകജാതനായ ദൈവ പുത്രനായി വിശ്വസിക്കുന്നവരും മാമ്മോദീസാ മുങ്ങിയവരും എല്ലാം ബില്ലിലെ ക്രിസ്ത്യൻ എന്ന ഈ നിർവചനത്തിൽ ഉൾപ്പെടും. ബില്ലിന്റെ കരട് പ്രകാരം വിവിധ ഡിനോമിനേഷനുകൾ ഇടവകാ തലത്തിൽ തന്നെ വരും. ആധ്യാത്മികവും ഭൗതികവുമായ കാര്യങ്ങളിൽ ഏതെങ്കിലും സഭാധ്യക്ഷനോടും സിനഡിനോട് / കൗൺസിലിനോട് വിധേയപ്പെട്ടിരിക്കുന്നവരെ ഡിനോമിനേഷൻ എന്ന് പറയും. യഹോവ സാക്ഷികളും, സഭാധ്യക്ഷന്മാർ ഇല്ലാതെ ഏതെങ്കിലും പാസ്റ്റർ തുടങ്ങിയവരിൽ മേൽനോട്ട അധികാരം അർപ്പിച്ചിരിക്കുന്ന വിഭാഗങ്ങളും ഇതിൽ ഉൾപ്പെടും.
സഭയുടെ വസ്തുവകകൾ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരം, വരിസംഖ്യയിലൂടെ സംഭാവനകളിലൂടെ, നേർച്ച കാഴ്ചകളിലൂടെ വരുന്ന എല്ലാ സംഭാവനകളും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സംഭാവനകളും കൈകാര്യം ചെയ്യുന്നതിന് പുതുതായി വരുന്ന ഡിനോമിനേഷന് അവകാശമുണ്ടായിരിക്കും. ബില്ലിന്റെ കരട് അനുസരിച്ച് ഓരോ ഡിനോമിനേഷനും അവരവരുടെ അധികാരപരിധിയിൽ വരുന്ന അതത് ഇടവകകൾ ഭരിക്കുന്നതിനുള്ള ചട്ടങ്ങൾ ഉണ്ടാക്കണം.എല്ലാ ഡിനോമിനേഷനുകളും വരവ് ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കണം..ഈ കണക്കുകൾ ചാർട്ടേഡ് അക്കൗണ്ടന്റ് വാർഷിക ഓഡിറ്റ് നടത്തണം. ഓഡിറ്റ് വാർഷിക പ്രതിനിധി യോഗത്തിൽ സമർപ്പിക്കണം.ഓരോ ഇടവകയും കൃത്യമായ കണക്കുകൾ സൂക്ഷിക്കേണ്ടതും അവ ഓഡിറ്റിന് വിധേയമാക്കേണ്ടത് ഓഡിറ്റ് റിപ്പോർട്ട് ഇടവക പൊതുയോഗം മുമ്പാകെ അംഗീകാരത്തിനായി സമർപ്പിക്കേണ്ടതുമാണ്.
ബില്ലിന്റെ കരട് നിയമപരിഷ്ക്കരണ കമ്മീഷന്റെ വെബ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ ക്രിസ്ത്യൻസഭാ നേതൃത്വത്തിൽ നിന്നും എതിർപ്പും തലപൊക്കിയിട്ടുണ്ട്. കത്തോലിക്കാ കോൺഗ്രസ് ആണ് പ്രതിഷേധ സ്വർണവുമായി രംഗത്തുള്ളത്. ചർച്ച് ആക്ട് : സഭയെ തകർക്കാനുള്ള കമ്മ്യുണിസ്റ്റ് അജണ്ടയുടെ ഭാഗമാണ്.-കത്തോലിക്ക കോൺഗ്രസ് പ്ര സിഡന്റ് ബിജു പറയനിലം പറയുന്നു. ചർച്ച് ആക്ട് ആക്ട് ബില്ലുമായി ബില്ലുമായി ബന്ധപ്പെട്ട് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ തോമസിൽ കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളുടെ അടിയന്തിര യോഗം ഇന്നു ചേരുന്നുമുണ്ട്.
കെസിബിസി മുൻപ് ചർച്ച ചെയ്ത കാര്യമാണ് ചർച്ച് ആക്റ്റ് ബിൽ. ഇപ്പോൾ സർക്കാർ ബിൽ നിയമമാക്കാൻ പോവുകയാണ്. പക്ഷെ ഉടനടി ഒരു പ്രതികരണത്തിന് കെസിബിസി തയ്യാറല്ല-കെസിബിസി വക്താവ് വർഗീസ് വള്ളിക്കാട്ട് മറുനാടൻ മലയാളിയോട് പറഞ്ഞു. ബില്ലിന്റെ കരട് മനസിരുത്തി പഠിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രം പ്രതികരണം നടത്തിയാൽ മതി എന്നാണ് കെസിബിസി തീരുമാനം. സർക്കാരിന്റെ തീരുമാനങ്ങളിൽ നിലപാട് എടുക്കേണ്ട അവസ്ഥ ഇപ്പോൾ വന്നിട്ടില്ല. പക്ഷെ നിയമവശം ആലോചിക്കും. കൂടുതൽ അഭിപ്രായങ്ങൾ സഭാ നേതൃത്വത്തിൽ നിന്നും വരേണ്ടതുമുണ്ട്. അതിനാൽ ആലോചിച്ച് മാത്രം പിന്നീട് തീരുമാനം പറയും-വർഗീസ് വള്ളിക്കാട്ട് പറഞ്ഞു.
മുൻപ് നിയമപരിഷ്ക്കാര കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ വി എസ് അച്യുതാനന്ദൻ സർക്കാരിനു സമർപ്പിച്ച ബിൽ ആണ് കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബിൽ. ഒരു പതിറ്റാണ്ടു മുൻപ് തയ്യാറാക്കി സർക്കാരിനു സമർപ്പിച്ച ബിൽ ആണിത് വി എസ് സർക്കാരിനു ശേഷം ഉമ്മൻ ചാണ്ടി സർക്കാർ വന്നെങ്കിലും ബിൽ കോൾഡ് സ്റ്റോറെജിൽ നിലകൊള്ളുകയായിരുന്നു. ഇപ്പോൾ പിണറായി സർക്കാർ വന്നശേഷമാണ് ബിൽ വീണ്ടും നിയമമാക്കാൻ ശ്രമിക്കുന്നത്. പള്ളികളുടെ ഭരണത്തിൽ വിശ്വാസികൾക്കും കൂടി പങ്കാളിത്തം ഉറപ്പ് വരുത്തുന്ന ബിൽ ആണിത്.
ദേവസ്വം ബോർഡ്, വഖഫ് ബോർഡ് പോലെ ക്രിസ്ത്യൻ രീതിയിലും ഉള്ള ഒരു നിയമസംവിധാനമാണ് ചർച്ച് പ്രോപ്പർട്ടീസ് ബിൽ. ഒരു ചർച്ച് കമ്മിഷണർ കൂടി ഈ ബില്ലിന്റെ ഭാഗമായി വരും. ഇടവക മുതൽ രൂപത വരെ ഇത്തരം കമ്മറ്റികൾ വരും. മൂന്നു തലത്തിലുള്ള കമ്മറ്റികൾ വരും. ഈ കമ്മറ്റികളിൽ എല്ലാം വിശ്വാസികൾക്കും പങ്കാളിത്തം നൽകുന്നതാണ് ബില്ലിലെ നിയമ വ്യവസ്ഥ. അതായത് സഭാ ഭരണത്തിൽ വിശ്വാസികൾക്കും കൂടി പങ്കാളിത്തം വരും. ഈ ബിൽ നിയമമാക്കുന്നതിനോട് ആലോചിച്ച ശേഷം മാത്രം പ്രതികരിക്കാം എന്നാണ് സഭാ നേതൃത്വം വ്യക്തമാക്കുന്നത്.
Stories you may Like
- രാജീവ് ചന്ദ്രശേഖറിന്റെ അഭിമുഖത്തിന്റെ രണ്ടാംഭാഗം
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- 'സജി ചെറിയാൻ പ്രസ്താവന പിൻവലിക്കണം'; സഹകരിക്കില്ലെന്ന് ക്ലിമ്മിസ് കാതോലിക്ക ബാവ
- ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഉത്കണ്ഠ; കെസിബിസി
- സർക്കാരിനോട് ആവശ്യം ഉണർത്തിയതിന് അസ്വസ്ഥത വേണ്ടെന്ന് കെസിബിസി
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്