ഇരകൾക്കൊപ്പം ഓടുകയും വേട്ടക്കാർക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നടപ്പില്ല; 'കാർഷിക സർവകലാശാല താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച ലൈബ്രേറിയനെ അറസ്റ്റ് ചെയ്യണം'; സർവകലാശാല ആസ്ഥാനത്തേക്ക് മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ : കേരള കാർഷിക സർവ്വകലാശാലയുടെ ലൈബ്രറിയിൽ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച ലൈബ്രേറിയൻ കെ.പി. സത്യനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സർവ്വകലാശാല ആസ്ഥാനത്ത് മഹിളാ കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് തൃശൂർ ഡി.സി.സി. സെക്രട്ടറിയായ സി.ബി.ഗീത ഉദ്ഘാടനം ചെയ്തു. ഇരകൾക്കൊപ്പം ഓടുകയും വേട്ടക്കാർക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഇരട്ട താപ്പാണ് സർവകലാശാല പ്രോ ചാൻസിലർ കൃഷി മന്ത്രി വി എസ്. സുനിൽ കുമാറും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഒല്ലൂർ എം എൽ എ കെ രാജൻ എം എൽ എ യും പിന്തുടരുന്നതെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് പ്രസ്താവിച്ചു.
പ്രതിഷേധക്കാർ സർവ്വകലാശാലക്ക് അകത്തുകടക്കാൻ ശ്രമിച്ചെങ്കിലും വൈസ് ചാൻസിലർ പൊലീസിനെ വിളിച്ചുകൊണ്ട് സർവ്വകലാശാലയുടെ പ്രധാന ഗേറ്റിൽ തടഞ്ഞു. പിന്നീട് പ്രതിഷേധക്കാർ സർവ്വകലാശാലയുടെ ഗേറ്റിനുപുറത്ത് പ്രതിഷേധയോഗം കൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം പീഡനം നടന്ന കേരള കാർഷിക സർവ്വകലാശാലയുടെ കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ അധികൃതർ സർവ്വകലാശാല രജിസ്റ്റ്രാർക്ക് സമർപ്പിച്ച ഇടക്കാല അന്വേഷണ റിപ്പോർട്ട് കുറ്റമറ്റതാക്കി സമ്പൂർണ്ണ അന്വേഷണ കമ്മീഷൻ റിപ്പോർട്ടായി പുനഃസമർപ്പിക്കാൻ കോളജ് അധികൃതർക്ക് രജിസ്റ്റ്രാർ നിർദ്ദേശം കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഇല്ലാതിരുന്ന ജീവനക്കാരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് മതിയായ തെളിവുകൾ കൂടി ശേഖരിച്ചുകൊണ്ട് ഇന്നലെത്തന്നെ സമ്പൂർണ്ണ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സർവ്വകലാശാല രജിസ്റ്റ്രാർക്ക് സമർപ്പിച്ചിരുന്നു.
ശ്രി.സത്യനെതിരെ ഇന്നലെ സർവ്വകലാശാല തയ്യാറാക്കിയ സമ്പൂർണ്ണ അന്വേഷണ റിപ്പോർട്ട് നിയമാനുസൃതം സത്യനെ വായിച്ചു കേൾപ്പിക്കുന്നതിന്നായി അധികൃതർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സത്യനെ ബന്ധപ്പെടാനായില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അതേസമയം സത്യൻ അറസ്റ്റിലായെന്നും ഒളിവിലാണെന്നുമുള്ള വാർത്തകൾ ഇന്നലെ മുതൽ തന്നെ സർവ്വകലാശാലയിൽ പ്രചരിച്ചിരുന്നു.
അതിന്നിടെ കേസ്സിന്റെ തുടരന്വേഷണവുമായി പൊലീസ് സത്യനെ തെരഞ്ഞുപോയെങ്കിലും കണ്ടെത്താനായില്ലെന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം ശ്രി. സത്യന്റെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തതായും കസ്റ്റഡിയിലെടുത്തതായും പറയപ്പെടുന്നു.
അതിന്നിടെ സർവ്വകലാശാലയിലെ ഇടതുപക്ഷ സംഘടനയിൽ പെട്ട ചിലർ സത്യനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കരുക്കൾ നീക്കുന്നതായും അറിയുന്നു. ശ്രി. സത്യന് ജില്ലയിലെ ചില ഇടതുപക്ഷ നേതാക്കളായുള്ള ബന്ധവും ഇതിന്നായി പ്രയോജനപ്പെടുത്തുന്നതായും അറിയാൻ കഴിയുന്നു. കൃഷിമന്ത്രിയും സ്ഥലം എംഎൽഎ.യും മറ്റുചില സിപിഎം. പാർട്ടി സഖാക്കളും ശ്രി. സത്യന്റെ സഹപാഠികൾ ആണെന്ന പ്രചരണവും ഈ ആരോപണത്തെ സാധൂകരിക്കുന്നുണ്ട്.
അതേസമയം കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ എസ.എഫ്.ഐ. യുണിറ്റ് സെക്രട്ടറി ശ്രി. സത്യനെ കോളജിൽ വരുന്നതിൽ നിന്ന് വിലക്കണമെന്നും കോളജ് അധികൃതരോട് ആവശ്യപ്പെട്ടതായും അറിയുന്നു. ഇരയുടെ തൊഴിലിടത്തെ സംരക്ഷണവും അഭിമാനവും കണക്കിലെടുത്ത് ഇതേ ആവശ്യം കോളജ് അധികൃതരും സർവ്വകലാശാല രജിസ്റ്റ്രാറെ അറിയിച്ചതായും മനസ്സിലാക്കുന്നു.
സർവ്വകലാശാലയുടെ ലൈബ്രറിയിൽ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സർവ്വീസിൽ നിന്ന് ഒന്നരക്കൊല്ലം മുമ്പ് വിരമിച്ച സർവ്വകലാശാല ലൈബ്രേറിയനെതിരെ അന്വേഷണം തുടരുന്നു. മറുനാടൻ വാർത്ത പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടിയിൽ നിന്നും സാക്ഷികളിൽ നിന്നും മൊഴിയെടുത്തു. യുദ്ധകാലാടിസ്ഥാനത്തിൽ കുറ്റമറ്റ റിപ്പോർട്ടുകൾ തയ്യാർ ചെയ്ത് ഇന്നലെ തന്നെ സർവ്വകലാശാല രജിസ്റ്റ്രാർക്കും വീസിക്കും സമർപ്പിച്ചു. തുടർന്ന് കേസ് പൊലീസിന് കൈമാറി. പൊലീസ് ഇപ്പോൾ അന്വേഷണം നടത്തിവരുന്നു.
ഏകദേശം രണ്ടാഴ്ച മുമ്പ് നടന്ന സംഭവം ഇന്നലെ മറുനാടൻ മലയാളി പുരത്തുവിടുമ്പോഴാണ് സർവ്വകലാശാലയിലെ ജീവനക്കാരും പൊതുജനങ്ങളും അറിയുന്നത്. സർവ്വകലാശാല അധികാരികളെ അറിയിക്കാതെയാണ് കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ ഡീനും അഡ്മിനിസ്ട്രേട്ടീവ് ഓഫീസറും ഇരയും വേട്ടക്കാരനും കൂടി സമവായത്തിലെത്തി അവസാനിപ്പിച്ചതെന്ന ആരോപണം ശക്തമായിരുന്നു. ഇരയുടെ പരാതി കണക്കിലെടുത്ത് അവരെ ലൈബ്രറിയിൽ നിന്ന് കോളജ് ഓഫീസിലേക്ക് സ്ഥലം മാറ്റുകയും ഓഫീസിലെ മറ്റൊരു താൽക്കാലിക പുരുഷ ജീവനക്കാരനെ ലൈബ്രറിയിലേക്ക് സ്ഥലം മാറ്റിയും പ്രശ്നം ഒതുക്കിത്തീർക്കുകയായിരുന്നു.
എന്നാൽ മറുനാടൻ വാർത്ത പുറത്തുവന്നതോടെ സ്ഥിതി മാറി. കോളജ് അധികൃതർ ഉടൻതന്നെ ഇരയിൽ നിന്നും ബന്ധപ്പെട്ട സാക്ഷികളിൽ നിന്നും മൊഴി ശേഖരിച്ചുകൊണ്ട് തികച്ചും യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ റിപ്പോർട്ട് തയ്യാർ ചെയ്യുകയായിരുന്നു. ലൈബ്രേറിയനിൽ നിന്നും മൊഴിയെടുത്തെങ്കിലും ലൈബ്രേറിയൻ ആരോപണങ്ങൾ മുഴുവനും നിഷേധിച്ചതായാണ് അറിയാൻ കഴിയുന്നത്.
ലൈബ്രറിയിൽ ജോലി ചെയ്യുന്ന മറ്റൊരു ജീവനക്കാരിയെ മറ്റേതെങ്കിലും ജോലിക്കായി പുറത്തേയ്ക്ക് പറഞ്ഞയച്ചതിനുശേഷമാണത്രേ വിദ്വാൻ ഈ ജീവനക്കാരിയെ ലൈബ്രറിയിൽ റാക്കുകൾക്കിടയിൽ പീഡിപ്പിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. ഈ ജീവനക്കാരി തിരിച്ചുവരുന്ന സമയത്ത് പലപ്പോഴും പീഡനത്തിന് ഇരയായ ജീവനക്കാരി കരയുന്നത് താൻ കണ്ടിട്ടുണ്ടെന്നും കൂടെ ജോലി ചെയ്യുന്ന ജീവനക്കാരിയുടെ മൊഴിയുണ്ട്. അതേസമയം സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ലൈബ്രറിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ കണ്ടെടുത്ത് ബന്തവസ്സാക്കുന്നതിലും സർവ്വകലാശാല അധികൃതർക്ക് വീഴ്ച്ച സംഭവിച്ചെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും ക്യാമറ ദൃശ്യങ്ങൾ കൂടി കണ്ടെടുക്കാനുള്ള നിർദ്ദേശവും വിസി കൊടുത്തതായാണ് അറിയാൻ കഴിയുനത്.
സർവ്വകലാശാലയിൽ നിന്ന് വിരമിക്കുന്നവർ തന്നെ സ്ത്രീപീഡനങ്ങളിൽ പ്രതികളാവുന്നത് സർവ്വകലാശാലയിൽ പതിവായിരിക്കുന്നു. ഏകദേശം രണ്ടു മാസങ്ങൾക്ക് മുമ്പാണ് സർവ്വകലാശാലയുടെ തന്നെ കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിൽ സമാനമായ സംഭവം അരങ്ങേറിയത്. രണ്ടിടത്തും ഇരകൾ കൊടുക്കുന്ന പരാതിയിന്മേൽ ഒത്തുതീർപ്പ് നടത്തി പരാതി ഇല്ലാതാക്കുന്ന തന്ത്രമാണ് സർവ്വകലാശാല സ്വീകരിച്ചത്.
സർവ്വകലാശാലയിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരടക്കം പലരും ഇപ്പോഴും സർവ്വകലാശാലയിൽ ഇമ്മാതിരി വിലസുന്നുണ്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. മാത്രമല്ല, സർവ്വകലാശാലയിലെ അഴിമതിയാരോപണങ്ങളിലും കോടികളുടെ സാമ്പത്തിക ക്രമക്കേടുകളിലും പ്രതികളായവരും ഇപ്പോഴും സർവ്വകലാശാലയുടെ ഭരണതലപ്പത്തുള്ളതായും ആരോപണം ശക്തമാണ്.
അതേസമയം ഇപ്പോൾ സ്ത്രീപീഡനം നടന്ന കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ സ്ഥിതി വ്യത്യസ്ഥമാണ്. ഇവിടെ പ്രതിയെന്നു സംശയിക്കുന്ന സർവ്വകലാശാല ലൈബ്രേറിയൻ കേരള സർവ്വീസ് ചട്ടപ്രകാരം 2016 ഓഗസ്റ്റ് 31 ന് 56 വയസ്സ് പൂർത്തിയാക്കി സർവ്വീസിൽ നിന്ന് വിരമിച്ച ആളാണ്. എന്നാൽ യുജിസി അനുശാസിക്കുന്ന 60 വയസ്സുവരെ സർവ്വീസ് നീട്ടിക്കിട്ടുവാൻ വേണ്ടി ഇയാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇയാൾക്ക് അന്തിമ വിധി വരുംവരേക്ക് സർവ്വീസിൽ ഉപാധികളോടെ തുടരാൻ കോടതി അനുവദിച്ചത്.
അതുകൊണ്ടുതന്നെ ഇയാൾക്കെതിരെ കേരള സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് നടപടിയെടുക്കാൻ സർവ്വകലാശാലക്ക് കഴിയില്ല. കേരള സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് ഇയാൾക്ക് സർവ്വകലാശാലയിൽ ഹാജർ രേഖപ്പെടുത്തുന്നതിനോ ശമ്പളം കൈപറ്റുന്നതിനോ സാധ്യമല്ലെന്നും അറിയുന്നു. അക്കാരണം കൊണ്ടുതന്നെ സർവ്വകലാശാലക്ക് ഇയാൾക്കെതിരെ സർവ്വീസ് ചട്ടങ്ങളനുസരിച്ച് യാതൊരുവിധ അച്ചടക്ക നടപടികളും സ്വീകരിക്കാനാവില്ല. അതു കൊണ്ടുകൂടിയാണ് കേസ് പൊലീസിനു വിടേണ്ടിവന്നത്.
ഇത്തരത്തിൽ മറ്റൊരു സർവ്വകലാശാല ലൈബ്രേറിയൻ കൂടി സർവ്വീസിൽ നിന്ന് വിരമിച്ചതിനുശേഷം സർവ്വകലാശാലയുടെ വെള്ളാനിക്കരയിലുള്ള ഹോർട്ടികൾച്ചറൽ കോളജിൽ കേരള സർവ്വീസ് ചട്ടങ്ങൾക്ക് പുറത്തുനിന്നുകൊണ്ട് ജോലി ചെയ്യുന്നുണ്ട്. നേരത്തെയും ഇമ്മാതിരി കോടതി നിർദ്ദേശാനുസരണം ജോലി ചെയ്ത സർവ്വകലാശാല ലൈബ്രേറിയന്മാരിൽ നിന്ന് പിന്നീട് അര കോടിയോളം രൂപ തിരിച്ചുപിടിക്കാൻ ഉത്തരവായിട്ടുണ്ടെന്നും അറിയാൻ കഴിയുന്നു.
അതേസമയം ഇല്ലാത്ത കസേരകളിൽ ഇരിക്കുന്നവരിൽ നിന്നാണ് കേരള കാർഷിക സർവ്വകലാശാലക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നതെന്നും പറയപ്പെടുന്നു. നേരത്തെ ഫാക്കൽറ്റി ഹോസ്റ്റലിൽ നിന്ന് സ്ത്രീപീഡന വിവാദത്തെ ചൊല്ലി സ്ഥലം മാറ്റിയ ഡോ. ബി. കൃഷ്ണകുമാറിന്റെയും ഇല്ലാത്ത കസേരയാണെന്നാണ് പറയപ്പെടുന്നത്. കാർഷിക സർവ്വകലാശാലയിൽ ഡയറക്ടർ (അക്കാദമിക് ആൻഡ് പി.ജി.സ്റ്റഡീസ്) എന്ന തസ്തികയുള്ളപ്പോൾ പരീക്ഷാ കണ്ട്രോളറുടെ തസ്തിക അനാവശ്യമാണെന്ന വാദവും നിലനിൽക്കുന്നുണ്ട്. മാത്രമല്ല, ഈ തസ്തികക്ക് സർക്കാരിന്റെ അംഗീകാരവുമില്ല.
Stories you may Like
- കാർഷിക സർവ്വകലാശാലയിൽ എന്തും നടക്കുമോ?
- എം.എസ് സ്വാമിനാഥൻ ഭാരതരത്നം നേടുന്ന രണ്ടാമത്തെ മലയാളി
- വിവാദത്തിൽ മുങ്ങിയ 'കക്കുകളി' നാടകം നിർത്തി പുന്നപ്രയിലെ പറവൂർ പബ്ലിക് ലൈബ്രറി
- സഖാവിന്റെ സർട്ടിഫിക്കറ്റിൽ ആകെ വാദിച്ചു വിയർത്തു ആർഷോയും സംഘവും
- ഡീനിനേയും പുറത്താക്കിയേക്കും; ഗവർണ്ണറുടേത് സർക്കാരിനെ വെട്ടിലാക്കും നടപടി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്