നടക്കുന്നത് സഖാക്കളെ കെ.എ.എസിൽ തിരുകി കയറ്റാനുള്ള ശ്രമമോ? സന്ദീപ് വാര്യർ ഉയർത്തിയ ആരോപണം ഏറ്റെടുത്തു രമേശ് ചെന്നിത്തലയും; 9000 ഉത്തര കടലാസുകൾ ജീവനക്കാർ നേരിട്ട് മൂല്യനിർണയം നടത്തുമ്പോൾ അട്ടിമറി സാധ്യത കൂടുതൽ; മൂല്യനിർണയം നടത്താൻ നിയുക്തരായവരുടെ പേരു വിവരം ചോർന്നതും തിരിച്ചടി; സ്കാനർ നിരസിക്കുന്നതാണ് പ്രശ്നമെന്ന് വിശദീകരിച്ചു പിഎസ് സി; വിവാദം മുറുകവേ ഒഎംആർ ഷീറ്റ് അച്ചടി ഇനി സർക്കാർ പ്രസിൽ മാത്രം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്.) പ്രാഥമിക പരീക്ഷയുടെ ഒമ്പതിനായിരത്തോളം ഉത്തരക്കടലാസുകളണ് ജീവനക്കാർ നേരിട്ട് മൂല്യ നിർണയം നടത്തുന്നത്. കടലാസിന്റെ കുഴപ്പം കാരണം ഒ.എം.ആർ. യന്ത്രം നിരസിച്ചവയാണ് ഇത്. ജീവനക്കാർ ഇത്രയും ഉത്തരക്കടലാസുകൾ നേരിട്ട് മൂല്യനിർണയം നടത്തുമ്പോൾ പലതരത്തിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. സിപിഎമ്മിന്റെ ഇഷ്ടക്കാരെ കെ.എ.എസിൽ തിരുകി കയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ബിജെപി നേതാവ് സന്ദീപ് വാര്യർ ഉയർത്തി കൊണ്ടുവന്ന ഈ ആരോപണം ഏറ്റെടുത്തിരിക്കയാണ് പ്രതിപക്ഷ നേതാവര് രമേശ് ചെന്നിത്തലയും. പൊലീസ് റാങ്ക് ലിസ്റ്റിൽ ക്രിമിനലുകൾ ഇടംപിടിച്ചതു പോലെ സമാനമായ തട്ടിപ്പിന് ഇവിടെയും സാധ്യതയുണ്ടെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെടുന്നു.
കെ.എ.എസ്. മൂല്യനിർണയം അട്ടിമറിച്ച് സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള നീക്കമാണു നടക്കുന്നതെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജീവനക്കാർ നേരിട്ട് ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്നത് അട്ടിമറിക്കുവേണ്ടിയാണ്. ഒന്നിച്ച് അച്ചടിച്ച ഒ.എം.ആർ. ഷീറ്റുകളിൽ ഒമ്പതിനായിരം എണ്ണത്തിന് എന്തു കുഴപ്പമാണു സംഭവിച്ചതെന്ന് സർക്കാരും പി.എസ്.സി.യും വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഫെബ്രുവരി 22-നാണ് പരീക്ഷ നടന്നത്. 100 വീതം മാർക്കുള്ള രണ്ട് പേപ്പറുകളാണുണ്ടായിരുന്നത്. 3.30 ലക്ഷം പേരാണ് അപേക്ഷിച്ചത്. മൊത്തം 6.60 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. ഏപ്രിലിലാണ് മൂല്യനിർണയം ആരംഭിച്ചത്. ഒ.എം.ആർ. കടലാസിന് കേടുപാടുണ്ടാവുകയോ നിശ്ചിത നിലവാരമില്ലാതാവുകയോ ചെയ്താൽ യന്ത്രം സ്വീകരിക്കില്ല. അവ പിന്നീട് ഉത്തരസൂചികയുമായി ഒത്തുനോക്കി നേരിട്ട് മൂല്യനിർണയം ചെയ്യുന്നതാണു പതിവ്. കെ.എ.എസിന് നിലവാരമില്ലാത്ത ഒ.എം.ആർ. കടലാസുകൾ ഉപയോഗിച്ചെന്നാണ് ആരോപണം.
കെഎഎസ് പ്രാഥമിക പരീക്ഷ എഴുതിയവരിൽ 9000 പേരുടെ ഒഎംആർ ഷീറ്റ് മാനുവലായി മൂല്യനിർണയം നടത്താൻ നിയുക്തരായവരുടെ പേരു വിവരം ചോർന്നതു വിവാദമായിരിക്കെ, പിഎസ്സി പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന ഒഎംആർ ഷീറ്റുകളുടെ അച്ചടി അപ്പാടെ ഇനി സർക്കാർ പ്രസിലേക്ക്. അഞ്ചോളം സെക്യൂരിറ്റി പ്രസുകളാണ് ഇതുവരെ ഒഎംആർ ഷീറ്റ് അടിച്ചിരുന്നത്. മൂല്യനിർണയം നടത്തുന്നവരുടെ പേരുകൾ ചോർന്ന സംഭവം പിഎസ്സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷിക്കും. 3.79 ലക്ഷം പേരാണു കെഎഎസ് പ്രാഥമിക പരീക്ഷയെഴുതിയത്. മൂല്യനിർണയ സമയത്തു സ്കാനിങ് മെഷീൻ 9000 പേരുടെ ഒഎംആർ ഷീറ്റ് നിരസിച്ചു. തുടർന്ന് ഇതു മൂല്യനിർണയം നടത്താൻ 21 പേരെ പിഎസ്സി നിയോഗിച്ചു. ഇവരുടെ പേരുകൾ അടങ്ങുന്ന ഉത്തരവാണു പുറത്തായത്. എന്നാൽ മൂല്യനിർണയത്തിലെ രഹസ്യസ്വഭാവത്തെ ഇതു ബാധിക്കില്ലെന്ന് അധികൃതർ പറയുന്നു. ഒഎംആർ ഷീറ്റിനു രണ്ടു ഭാഗമുണ്ട്.
ഉദ്യോഗാർഥിയുടെ വിവരങ്ങളുള്ള ആദ്യ ഷീറ്റ് കീറിയെടുത്തു വളരെ രഹസ്യമായി മറ്റൊരു സെക്ഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടാമത്തെ ഷീറ്റ് ഫോൾസ് നമ്പറിട്ടാണു മൂല്യനിർണയത്തിന് അയയ്ക്കുന്നത്. ഇത് ആരുടെയാണെന്നു കണ്ടെത്തി കൃത്രിമം സാധിക്കില്ലെന്നു പിഎസ്സി അധികൃതർ പറയുന്നു. ബബിൾ കറുപ്പിച്ചാണ് ഉത്തരമെഴുതുന്നത് എന്നതിനാൽ മാർക്ക് കൂട്ടിയിടാനോ കുറയ്ക്കാനോ സാധിക്കില്ല. പരീക്ഷയുടെ ചുരുക്കപ്പട്ടിക ഈ മാസം പതിനഞ്ചോടെ തയാറാകും.
മൂല്യനിർണയത്തിനെതിരായ ആക്ഷേപങ്ങളിൽ കഴമ്പില്ലെന്ന് പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. സാധാരണ ഒന്നുമുതൽ രണ്ടുവരെ ശതമാനം ഉത്തരക്കടലാസുകൾ യന്ത്രം നിരസിക്കാറുണ്ട്. അതാണ് കെ.എ.എസിനും സംഭവിച്ചത്. കെ.എ.എസിനൊപ്പം മൂല്യനിർണയം നടത്തിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ 36,000 ഉത്തരക്കടലാസുകളിൽ ആയിരത്തോളം എണ്ണം യന്ത്രം നിരസിച്ചിരുന്നു. ജീവനക്കാരുടെ ക്യാമ്പ് സംഘടിപ്പിച്ച് കർശന സുരക്ഷയിലാണ് ഇതിന്റെ നേരിട്ടുള്ള മൂല്യനിർണയം നടത്തുന്നത്. ഉത്തരക്കടലാസിന്റെ വേർപെടുത്തിയ 'ബി' ഭാഗം മാത്രമാണ് ജീവനക്കാരെ ഏൽപ്പിക്കുന്നത്. പിന്നീടാണ് 'എ' ഭാഗവുമായി സംയോജിപ്പിച്ച് ഫലം പ്രസിദ്ധീകരിക്കുന്നത്.
2016-ൽ വാങ്ങിയ ഉത്തരക്കടലാസുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. നിശ്ചിത നിലവാരമുള്ള ഏറ്റവും വിലകുറഞ്ഞ കടലാസുകളാണ് പി.എസ്.സി. വാങ്ങുന്നത്. ഏതെങ്കിലും ഒരു പരീക്ഷയ്ക്കുവേണ്ടിമാത്രം ഉത്തരക്കടലാസുകൾ പ്രത്യേകം തയ്യാറാക്കുന്ന രീതിയില്ല. ഈ മാസംതന്നെ പ്രാഥമിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.
അതേസമയം ടെൻഡർ വിളിക്കുമ്പോൾ സെക്യൂരിറ്റി പ്രസുകാർ പരസ്പര ധാരണയിലെത്തി തുക കൂട്ടി വയ്ക്കുന്നതും കഴിഞ്ഞ 4 കൊല്ലമായി ലഭിക്കുന്ന ഷീറ്റിന്റെ 3% വരെ മൂല്യനിർണയ സമയത്തു സ്കാനർ പുറന്തള്ളുന്നതുമാണ് ഒഎംആർ ഷീറ്റ് അച്ചടി അപ്പാടെ സർക്കാർ പ്രസിലേക്കു മാറ്റാൻ കാരണം. ടെൻഡർ സമയത്തു ഹാജരാക്കുന്ന സാംപിൾ കടലാസ് ആയിരിക്കില്ല പലപ്പോഴും അച്ചടിച്ചു ലഭിക്കുന്നത്. അച്ചടി സർക്കാർ പ്രസിലേക്കു മാറ്റാൻ കുറച്ചു നാളായി ചർച്ച നടക്കുകയാണ്. മാസം 3 ലക്ഷം ഒഎംആർ ഷീറ്റ് വീതം അച്ചടിച്ചു നൽകാമെന്നു പ്രിന്റിങ് വകുപ്പ് അറിയിച്ചിട്ടുണ്ട്. സ്വകാര്യ സെക്യൂരിറ്റി പ്രസുകളിൽ നിന്ന് ഇനി ഒഎംആർ ഷീറ്റിനു ടെൻഡർ വിളിക്കില്ല. നിലവിലുള്ള ടെൻഡറിന്റെ കാലാവധി അവസാനിച്ചു. ഇതുവരെ 43 ലക്ഷം ഷീറ്റ് വാങ്ങി. ഒടുവിൽ വാങ്ങിയതു 18 ലക്ഷം ഷീറ്റാണ്.
അതാണു യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, കെഎഎസ് തുടങ്ങി പല പരീക്ഷകൾക്കും ഉപയോഗിച്ചത്. പിഎസ്സിയിലെ റിസർച് ആൻഡ് അനാലിസിസ് വിങ്ങിനാണ് ഒഎംആർ ഷീറ്റ് അച്ചടിക്കുന്നതിന്റെ ചുമതല. അവർ ഏതു പ്രസിനെയാണ് ഏൽപിക്കുന്നതെന്നു പിഎസ്സി ചെയർമാൻ, അംഗങ്ങൾ, സെക്രട്ടറി, പരീക്ഷാ കൺട്രോളർ തുടങ്ങിയവർ അന്വേഷിക്കാറില്ല.
അതിനിടെ കെ.എ.എസ്. മുഖ്യപരീക്ഷ ജൂലായിൽ രണ്ട് ദിവസങ്ങളായി നടത്തുമെന്നാണ് പി.എസ്.സി. അറിയിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലിയുള്ളവർ പ്രാഥമിക പരീക്ഷ എഴുതിയിരുന്നു. ഇവരെല്ലാം അടച്ചിടലിൽ സംസ്ഥാനത്തിന് വെളിയിലും വിദേശങ്ങളിലുമായി കുടുങ്ങിക്കിടക്കുകയാണ്. അടച്ചിടൽ പിൻവലിച്ചാലും ഇവർക്ക് ഉടൻ കേരളത്തിൽ തിരിച്ചെത്താനാകുമോ എന്ന് സംശയമാണ്. അതിനാൽ ജൂലായിൽ പരീക്ഷ നടത്തിയാൽ എല്ലാവർക്കും എഴുതാനാകുമോ എന്ന ആശങ്കയുണ്ട്.
മുഖ്യപരീക്ഷയെഴുതാൻ അർഹത നേടുന്നവരുടെ പട്ടിക മെയ് പകുതിയോടെ മാത്രമേ പ്രസിദ്ധീകരിക്കാനാകൂ. അതിനുശേഷം ഒന്നരമാസത്തയോ രണ്ടുമാസത്തയാ സമയമാണ് തയ്യാറെടുപ്പിനായി ലഭിക്കുന്നത്. ഇത് തീരെ കുറവാണെന്നാണ് അപേക്ഷകർ പരാതിപ്പെടുന്നത്. മൂന്നോ നാലോ മാസത്തെ പരിശീലനകാലമെങ്കിലും അനുവദിച്ച് മുഖ്യ പരീക്ഷയ്ക്ക് വേണ്ടത്ര പ്രാമുഖ്യം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. വിവരണാത്മകരീതിയിൽ ഉത്തരമെഴുതേണ്ട മൂന്ന് പേപ്പറു കളാണ് ഈ പരീക്ഷയ്ക്കുള്ളത്. അതിനാൽ ആഴത്തിലുള്ള പഠനവും പരിശീലനവും ഉദ്യോഗാർഥികൾക്ക് വേണ്ടിവരും.
മുഖ്യപരീക്ഷയുടെ വിശദമായ പാഠ്യപദ്ധതി പി.എസ്.സിയുടെ വെബ്സൈറ്റിൽ പ്രസി ദ്ധികരിച്ചിട്ടുണ്ട്. പ്രാഥമിക പരീക്ഷയ്ക്ക് ഭേദപ്പെട്ട മാർക്ക് നേടുമെന്നുള്ളവർ മുഖ്യപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. എന്നാൽ പട്ടിക പ്രസിദ്ധീകരിച്ച് പി.എസ്.സിയിൽനിന്ന് ഉറപ്പ് ലഭിക്കാത്തതിനാൽ കാര്യക്ഷമമായി പരിശീലനം മുന്നോട്ട് കൊണ്ടുപോകാൻ ഇവരിൽ ഭൂരിഭാഗത്തിനും കഴിയുന്നില്ല. സിവിൽ സർവീസസ് തലത്തിൽ ഉയർന്ന നിലവാരത്തിലായിരിക്കും മുഖ്യപരീക്ഷയും നടത്തുന്നതെന്ന് പി.എസ്.സി. വ്യക്തമാക്കിക്കഴിഞ്ഞു. മതിയായ സാവകാശം ലഭിച്ചാലേ പരിശീലനം ഫലവത്താക്കാൻ കഴിയുവെന്നാണ് ഇവർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- വിവാഹ മോചിതയായ 21കാരിയെ കാണാതായിട്ട് 40 ദിവസം; വഴിയിലെ സിസിടിവിയിൽ പോലും യാത്ര പതിയാത്തത് സംശയമായി; അടുത്ത പറമ്പിൽ അവിചാരിതമായി ജെസിബി എത്തിയത് തുമ്പായി; അൻവറിന് വിനയായത് ചെങ്കൽ ക്വാറിയിലെ മണ്ണു നിരത്തൽ; ചോറ്റൂരിൽ സുബീർ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ ഇടപെടൽ
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- കൃഷി വകുപ്പിലെ ക്ലാർക്ക് പാർട്ട് ടൈമായി സൂമ്പാ പരിശീലകന്റെ റോളിൽ; ഷേപ്പുള്ള ബോഡി മോഹിച്ച് എത്തിയത് നിരവധി യുവതികൾ; പരിശീലകനായി സ്ത്രീകൾക്ക് പ്രത്യേക 'ട്രെയിനിങ്'; പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്തു; വലയിലാക്കുന്നവരെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറും; കാഞ്ഞിരംപാറയിലെ സനു ഒരു സകലകലാ വല്ലഭൻ!
- അച്ചി വീട്ടിൽ കഴിയുന്നത് നാണക്കേട് എന്ന് പറഞ്ഞ് തൃശൂരിലെ വാടക വീട്ടിൽ പോയി; പിന്നെ വന്നത് കുട്ടിയുടെ നൂലുകെട്ടിനും; അമ്പിളി ദേവി സംശയ നിഴലിൽ നിർത്തുന്നത് വിവാഹിതയായ കുട്ടിയുള്ള അമ്മയെ; വെറും സൗഹൃദമെന്ന് ആദിത്യനും; അബോർഷൻ വാദവും തള്ളുന്നു; താരദമ്പതികൾ വഴിപിരിയലിന്റെ വക്കിൽ തന്നെ
- ഡന്റൽ ക്ലിനിക്കിലേക്ക് പോയ 21 കാരിയെ കാണാതായത് 40 ദിവസങ്ങൾക്ക് മുമ്പ്; ഒടുവിൽ കണ്ടെത്തിയത് വീടിന് 300 മീറ്റർ അകലെ; മലപ്പുറത്ത് സൂബീറ ഫർഹത്തിനെ കൊന്ന് കുഴിച്ചു മൂടിയത് അയൽക്കാരനായ അൻവർ; ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിച്ച് പൊലീസ്; പ്രതിയെ ചോദ്യംചെയ്യൽ തുടരുന്നു
- 'ഞാൻ എന്റെ ഭാര്യയോടൊപ്പം കാറിനുള്ളിൽ മാസ്ക് ധരിക്കാതെ ഇരിക്കും; ഞാൻ എന്റെ ഭർത്താവിനെ ചുംബിക്കും... നിങ്ങൾ ആരാണ് ചോദിക്കാൻ': കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പൊലീസിനോട് തട്ടിക്കയറിയ ദമ്പതിമാരെ മാസ്ക് ധരിപ്പിച്ച് ജയിലിലടച്ച് ഡൽഹി കോടതി
- തലനാരിഴയ്ക്കു പോലും തോറ്റാൽ കോലായ കോലോക്കെ ചെണ്ടയുടെ പുറത്ത്; ജയിച്ചു വെന്നിക്കൊടി കാട്ടിയാൽ ക്യാപ്ടൻ ചീഫ് മാർഷലാകും; രണ്ടാം പിണറായി മന്ത്രിസഭ സാധ്യമായാൽ മന്ത്രിമാർക്ക് പേഴ്സനൽ സ്റ്റാഫിന്റെ വില പോലും ഉണ്ടാകില്ലെന്ന അടക്കം പറച്ചിലും സജീവം; രണ്ടാമൻ എംവി ഗോവിന്ദൻ തന്നെ; ജനവിധി പിണറായിക്ക് പരീക്ഷണമാകും
- നിലവിലുള്ള 19 സീറ്റ് 13വരെയായി കുറയും; എൽഡിഎഫ് അധികാരത്തിൽ എത്തിയാൽ 76നും 82നും ഇടയിൽ മാത്രം സീറ്റുകൾ; യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ വിലയിരുത്തി സിപിഐ നേതൃത്വവും; എൽഡിഎഫിന്റെ തുടർഭരണ മോഹങ്ങൾ ദുർബ്ബലമാകുന്നത് ഇങ്ങനെ
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- വണ്ടർലായിൽ വച്ച് രമ്യയെ കണ്ടപ്പോൾ തൃക്കുന്നപ്പുഴയിലെ വീട്ടമ്മ ചോദിച്ചു...രമ്യ അല്ലേ? ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി സനു മോഹന്റെ ഭാര്യ; സംഭവം സനു ഒളിവിൽ പോയ സമയത്ത്; വൈഗയുടെ പിതാവിനെ പോലെ രമ്യയും കുടുംബവും പൊലീസിൽ നിന്ന് പലതും ഒളിച്ചുവയ്ക്കുന്നതായി സംശയം
- കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ! സീരിയൽ താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിയലിന്റെ വക്കിൽ; പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കുമെന്ന് മറുനാടനോട് ആദിത്യയും
- ഡന്റൽ ക്ലിനിക്കിലേക്ക് പോയ 21 കാരിയെ കാണാതായത് 40 ദിവസങ്ങൾക്ക് മുമ്പ്; ഒടുവിൽ കണ്ടെത്തിയത് വീടിന് 300 മീറ്റർ അകലെ; മലപ്പുറത്ത് സൂബീറ ഫർഹത്തിനെ കൊന്ന് കുഴിച്ചു മൂടിയത് അയൽക്കാരനായ അൻവർ; ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിച്ച് പൊലീസ്; പ്രതിയെ ചോദ്യംചെയ്യൽ തുടരുന്നു
- ചെന്നിത്തല മുഖ്യമന്ത്രിയായാൽ എ ഗ്രൂപ്പിന് ആഭ്യന്തരം വേണം; ഉമ്മൻ ചാണ്ടി മുഖ്യനായാൽ ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും; മന്ത്രി സ്ഥാനം മോഹിച്ച് വിഡി സതീശൻ മുതൽ ജോസഫ് വാഴക്കൻ വരെ; ഭൂരിപക്ഷം കിട്ടിയാൽ കോൺഗ്രസിൽ കലഹം ഉറപ്പ്; നേമം മുരളി നേടിയാൽ താക്കോൽ സ്ഥാനത്തിന് അവകാശികൾ ഏറും
- പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്