നടക്കുന്നത് സഖാക്കളെ കെ.എ.എസിൽ തിരുകി കയറ്റാനുള്ള ശ്രമമോ? സന്ദീപ് വാര്യർ ഉയർത്തിയ ആരോപണം ഏറ്റെടുത്തു രമേശ് ചെന്നിത്തലയും; 9000 ഉത്തര കടലാസുകൾ ജീവനക്കാർ നേരിട്ട് മൂല്യനിർണയം നടത്തുമ്പോൾ അട്ടിമറി സാധ്യത കൂടുതൽ; മൂല്യനിർണയം നടത്താൻ നിയുക്തരായവരുടെ പേരു വിവരം ചോർന്നതും തിരിച്ചടി; സ്കാനർ നിരസിക്കുന്നതാണ് പ്രശ്നമെന്ന് വിശദീകരിച്ചു പിഎസ് സി; വിവാദം മുറുകവേ ഒഎംആർ ഷീറ്റ് അച്ചടി ഇനി സർക്കാർ പ്രസിൽ മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്.) പ്രാഥമിക പരീക്ഷയുടെ ഒമ്പതിനായിരത്തോളം ഉത്തരക്കടലാസുകളണ് ജീവനക്കാർ നേരിട്ട് മൂല്യ നിർണയം നടത്തുന്നത്. കടലാസിന്റെ കുഴപ്പം കാരണം ഒ.എം.ആർ. യന്ത്രം നിരസിച്ചവയാണ് ഇത്. ജീവനക്കാർ ഇത്രയും ഉത്തരക്കടലാസുകൾ നേരിട്ട് മൂല്യനിർണയം നടത്തുമ്പോൾ പലതരത്തിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. സിപിഎമ്മിന്റെ ഇഷ്ടക്കാരെ കെ.എ.എസിൽ തിരുകി കയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ബിജെപി നേതാവ് സന്ദീപ് വാര്യർ ഉയർത്തി കൊണ്ടുവന്ന ഈ ആരോപണം ഏറ്റെടുത്തിരിക്കയാണ് പ്രതിപക്ഷ നേതാവര് രമേശ് ചെന്നിത്തലയും. പൊലീസ് റാങ്ക് ലിസ്റ്റിൽ ക്രിമിനലുകൾ ഇടംപിടിച്ചതു പോലെ സമാനമായ തട്ടിപ്പിന് ഇവിടെയും സാധ്യതയുണ്ടെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെടുന്നു.
കെ.എ.എസ്. മൂല്യനിർണയം അട്ടിമറിച്ച് സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള നീക്കമാണു നടക്കുന്നതെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജീവനക്കാർ നേരിട്ട് ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്നത് അട്ടിമറിക്കുവേണ്ടിയാണ്. ഒന്നിച്ച് അച്ചടിച്ച ഒ.എം.ആർ. ഷീറ്റുകളിൽ ഒമ്പതിനായിരം എണ്ണത്തിന് എന്തു കുഴപ്പമാണു സംഭവിച്ചതെന്ന് സർക്കാരും പി.എസ്.സി.യും വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഫെബ്രുവരി 22-നാണ് പരീക്ഷ നടന്നത്. 100 വീതം മാർക്കുള്ള രണ്ട് പേപ്പറുകളാണുണ്ടായിരുന്നത്. 3.30 ലക്ഷം പേരാണ് അപേക്ഷിച്ചത്. മൊത്തം 6.60 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. ഏപ്രിലിലാണ് മൂല്യനിർണയം ആരംഭിച്ചത്. ഒ.എം.ആർ. കടലാസിന് കേടുപാടുണ്ടാവുകയോ നിശ്ചിത നിലവാരമില്ലാതാവുകയോ ചെയ്താൽ യന്ത്രം സ്വീകരിക്കില്ല. അവ പിന്നീട് ഉത്തരസൂചികയുമായി ഒത്തുനോക്കി നേരിട്ട് മൂല്യനിർണയം ചെയ്യുന്നതാണു പതിവ്. കെ.എ.എസിന് നിലവാരമില്ലാത്ത ഒ.എം.ആർ. കടലാസുകൾ ഉപയോഗിച്ചെന്നാണ് ആരോപണം.
കെഎഎസ് പ്രാഥമിക പരീക്ഷ എഴുതിയവരിൽ 9000 പേരുടെ ഒഎംആർ ഷീറ്റ് മാനുവലായി മൂല്യനിർണയം നടത്താൻ നിയുക്തരായവരുടെ പേരു വിവരം ചോർന്നതു വിവാദമായിരിക്കെ, പിഎസ്സി പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന ഒഎംആർ ഷീറ്റുകളുടെ അച്ചടി അപ്പാടെ ഇനി സർക്കാർ പ്രസിലേക്ക്. അഞ്ചോളം സെക്യൂരിറ്റി പ്രസുകളാണ് ഇതുവരെ ഒഎംആർ ഷീറ്റ് അടിച്ചിരുന്നത്. മൂല്യനിർണയം നടത്തുന്നവരുടെ പേരുകൾ ചോർന്ന സംഭവം പിഎസ്സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷിക്കും. 3.79 ലക്ഷം പേരാണു കെഎഎസ് പ്രാഥമിക പരീക്ഷയെഴുതിയത്. മൂല്യനിർണയ സമയത്തു സ്കാനിങ് മെഷീൻ 9000 പേരുടെ ഒഎംആർ ഷീറ്റ് നിരസിച്ചു. തുടർന്ന് ഇതു മൂല്യനിർണയം നടത്താൻ 21 പേരെ പിഎസ്സി നിയോഗിച്ചു. ഇവരുടെ പേരുകൾ അടങ്ങുന്ന ഉത്തരവാണു പുറത്തായത്. എന്നാൽ മൂല്യനിർണയത്തിലെ രഹസ്യസ്വഭാവത്തെ ഇതു ബാധിക്കില്ലെന്ന് അധികൃതർ പറയുന്നു. ഒഎംആർ ഷീറ്റിനു രണ്ടു ഭാഗമുണ്ട്.
ഉദ്യോഗാർഥിയുടെ വിവരങ്ങളുള്ള ആദ്യ ഷീറ്റ് കീറിയെടുത്തു വളരെ രഹസ്യമായി മറ്റൊരു സെക്ഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടാമത്തെ ഷീറ്റ് ഫോൾസ് നമ്പറിട്ടാണു മൂല്യനിർണയത്തിന് അയയ്ക്കുന്നത്. ഇത് ആരുടെയാണെന്നു കണ്ടെത്തി കൃത്രിമം സാധിക്കില്ലെന്നു പിഎസ്സി അധികൃതർ പറയുന്നു. ബബിൾ കറുപ്പിച്ചാണ് ഉത്തരമെഴുതുന്നത് എന്നതിനാൽ മാർക്ക് കൂട്ടിയിടാനോ കുറയ്ക്കാനോ സാധിക്കില്ല. പരീക്ഷയുടെ ചുരുക്കപ്പട്ടിക ഈ മാസം പതിനഞ്ചോടെ തയാറാകും.
മൂല്യനിർണയത്തിനെതിരായ ആക്ഷേപങ്ങളിൽ കഴമ്പില്ലെന്ന് പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. സാധാരണ ഒന്നുമുതൽ രണ്ടുവരെ ശതമാനം ഉത്തരക്കടലാസുകൾ യന്ത്രം നിരസിക്കാറുണ്ട്. അതാണ് കെ.എ.എസിനും സംഭവിച്ചത്. കെ.എ.എസിനൊപ്പം മൂല്യനിർണയം നടത്തിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ 36,000 ഉത്തരക്കടലാസുകളിൽ ആയിരത്തോളം എണ്ണം യന്ത്രം നിരസിച്ചിരുന്നു. ജീവനക്കാരുടെ ക്യാമ്പ് സംഘടിപ്പിച്ച് കർശന സുരക്ഷയിലാണ് ഇതിന്റെ നേരിട്ടുള്ള മൂല്യനിർണയം നടത്തുന്നത്. ഉത്തരക്കടലാസിന്റെ വേർപെടുത്തിയ 'ബി' ഭാഗം മാത്രമാണ് ജീവനക്കാരെ ഏൽപ്പിക്കുന്നത്. പിന്നീടാണ് 'എ' ഭാഗവുമായി സംയോജിപ്പിച്ച് ഫലം പ്രസിദ്ധീകരിക്കുന്നത്.
2016-ൽ വാങ്ങിയ ഉത്തരക്കടലാസുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. നിശ്ചിത നിലവാരമുള്ള ഏറ്റവും വിലകുറഞ്ഞ കടലാസുകളാണ് പി.എസ്.സി. വാങ്ങുന്നത്. ഏതെങ്കിലും ഒരു പരീക്ഷയ്ക്കുവേണ്ടിമാത്രം ഉത്തരക്കടലാസുകൾ പ്രത്യേകം തയ്യാറാക്കുന്ന രീതിയില്ല. ഈ മാസംതന്നെ പ്രാഥമിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.
അതേസമയം ടെൻഡർ വിളിക്കുമ്പോൾ സെക്യൂരിറ്റി പ്രസുകാർ പരസ്പര ധാരണയിലെത്തി തുക കൂട്ടി വയ്ക്കുന്നതും കഴിഞ്ഞ 4 കൊല്ലമായി ലഭിക്കുന്ന ഷീറ്റിന്റെ 3% വരെ മൂല്യനിർണയ സമയത്തു സ്കാനർ പുറന്തള്ളുന്നതുമാണ് ഒഎംആർ ഷീറ്റ് അച്ചടി അപ്പാടെ സർക്കാർ പ്രസിലേക്കു മാറ്റാൻ കാരണം. ടെൻഡർ സമയത്തു ഹാജരാക്കുന്ന സാംപിൾ കടലാസ് ആയിരിക്കില്ല പലപ്പോഴും അച്ചടിച്ചു ലഭിക്കുന്നത്. അച്ചടി സർക്കാർ പ്രസിലേക്കു മാറ്റാൻ കുറച്ചു നാളായി ചർച്ച നടക്കുകയാണ്. മാസം 3 ലക്ഷം ഒഎംആർ ഷീറ്റ് വീതം അച്ചടിച്ചു നൽകാമെന്നു പ്രിന്റിങ് വകുപ്പ് അറിയിച്ചിട്ടുണ്ട്. സ്വകാര്യ സെക്യൂരിറ്റി പ്രസുകളിൽ നിന്ന് ഇനി ഒഎംആർ ഷീറ്റിനു ടെൻഡർ വിളിക്കില്ല. നിലവിലുള്ള ടെൻഡറിന്റെ കാലാവധി അവസാനിച്ചു. ഇതുവരെ 43 ലക്ഷം ഷീറ്റ് വാങ്ങി. ഒടുവിൽ വാങ്ങിയതു 18 ലക്ഷം ഷീറ്റാണ്.
അതാണു യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, കെഎഎസ് തുടങ്ങി പല പരീക്ഷകൾക്കും ഉപയോഗിച്ചത്. പിഎസ്സിയിലെ റിസർച് ആൻഡ് അനാലിസിസ് വിങ്ങിനാണ് ഒഎംആർ ഷീറ്റ് അച്ചടിക്കുന്നതിന്റെ ചുമതല. അവർ ഏതു പ്രസിനെയാണ് ഏൽപിക്കുന്നതെന്നു പിഎസ്സി ചെയർമാൻ, അംഗങ്ങൾ, സെക്രട്ടറി, പരീക്ഷാ കൺട്രോളർ തുടങ്ങിയവർ അന്വേഷിക്കാറില്ല.
അതിനിടെ കെ.എ.എസ്. മുഖ്യപരീക്ഷ ജൂലായിൽ രണ്ട് ദിവസങ്ങളായി നടത്തുമെന്നാണ് പി.എസ്.സി. അറിയിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലിയുള്ളവർ പ്രാഥമിക പരീക്ഷ എഴുതിയിരുന്നു. ഇവരെല്ലാം അടച്ചിടലിൽ സംസ്ഥാനത്തിന് വെളിയിലും വിദേശങ്ങളിലുമായി കുടുങ്ങിക്കിടക്കുകയാണ്. അടച്ചിടൽ പിൻവലിച്ചാലും ഇവർക്ക് ഉടൻ കേരളത്തിൽ തിരിച്ചെത്താനാകുമോ എന്ന് സംശയമാണ്. അതിനാൽ ജൂലായിൽ പരീക്ഷ നടത്തിയാൽ എല്ലാവർക്കും എഴുതാനാകുമോ എന്ന ആശങ്കയുണ്ട്.
മുഖ്യപരീക്ഷയെഴുതാൻ അർഹത നേടുന്നവരുടെ പട്ടിക മെയ് പകുതിയോടെ മാത്രമേ പ്രസിദ്ധീകരിക്കാനാകൂ. അതിനുശേഷം ഒന്നരമാസത്തയോ രണ്ടുമാസത്തയാ സമയമാണ് തയ്യാറെടുപ്പിനായി ലഭിക്കുന്നത്. ഇത് തീരെ കുറവാണെന്നാണ് അപേക്ഷകർ പരാതിപ്പെടുന്നത്. മൂന്നോ നാലോ മാസത്തെ പരിശീലനകാലമെങ്കിലും അനുവദിച്ച് മുഖ്യ പരീക്ഷയ്ക്ക് വേണ്ടത്ര പ്രാമുഖ്യം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. വിവരണാത്മകരീതിയിൽ ഉത്തരമെഴുതേണ്ട മൂന്ന് പേപ്പറു കളാണ് ഈ പരീക്ഷയ്ക്കുള്ളത്. അതിനാൽ ആഴത്തിലുള്ള പഠനവും പരിശീലനവും ഉദ്യോഗാർഥികൾക്ക് വേണ്ടിവരും.
മുഖ്യപരീക്ഷയുടെ വിശദമായ പാഠ്യപദ്ധതി പി.എസ്.സിയുടെ വെബ്സൈറ്റിൽ പ്രസി ദ്ധികരിച്ചിട്ടുണ്ട്. പ്രാഥമിക പരീക്ഷയ്ക്ക് ഭേദപ്പെട്ട മാർക്ക് നേടുമെന്നുള്ളവർ മുഖ്യപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. എന്നാൽ പട്ടിക പ്രസിദ്ധീകരിച്ച് പി.എസ്.സിയിൽനിന്ന് ഉറപ്പ് ലഭിക്കാത്തതിനാൽ കാര്യക്ഷമമായി പരിശീലനം മുന്നോട്ട് കൊണ്ടുപോകാൻ ഇവരിൽ ഭൂരിഭാഗത്തിനും കഴിയുന്നില്ല. സിവിൽ സർവീസസ് തലത്തിൽ ഉയർന്ന നിലവാരത്തിലായിരിക്കും മുഖ്യപരീക്ഷയും നടത്തുന്നതെന്ന് പി.എസ്.സി. വ്യക്തമാക്കിക്കഴിഞ്ഞു. മതിയായ സാവകാശം ലഭിച്ചാലേ പരിശീലനം ഫലവത്താക്കാൻ കഴിയുവെന്നാണ് ഇവർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്