കേന്ദ്രം നീറ്റ് പരീക്ഷ മാറ്റിവച്ചിട്ടും നിർബന്ധ ബുദ്ധിയോടെ സംസ്ഥാനം നടത്തിയത് കീം പരീക്ഷ; എഴുതിയത് 80000 വിദ്യാർത്ഥികളും; കോവിഡ് ആശങ്ക തള്ളിക്കളഞ്ഞ് പരീക്ഷ നടത്തിയപ്പോൾ രോഗബാധിതരായത് നിരവധി വിദ്യാർത്ഥികൾ; ഏറ്റവും ഒടുവിൽ കോവിഡ് പിടിപെട്ടിരിക്കുന്നത് കോട്ടൺഹിൽ സ്കൂളിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിനിക്ക്; ടെസ്റ്റ് നടത്തിയപ്പോൾ അഞ്ചംഗ കുടുംബം മുഴുവൻ പോസിറ്റീവ്; പാപ്പനംകോട് സംഭവവും തെളിയിക്കുന്നത് എൻട്രൻസ് പരീക്ഷ കോവിഡ് വ്യാപനത്തിനു വഴിവെച്ചുവെന്നു തന്നെ
എം മനോജ് കുമാർ
തിരുവനന്തപുരം: കോവിഡ് വ്യാപനം തള്ളിക്കളഞ്ഞു സർക്കാർ നടത്തിയ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ (കീം) എഴുതിയ വിദ്യാർത്ഥിനിക്ക് കോവിഡ്. കോട്ടൺഹിൽ സ്കൂളിൽ കീം പരീക്ഷ എഴുതിയ വിദ്യാർത്ഥിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കീം പരീക്ഷ തലസ്ഥാനത്ത് എഴുതിയ രണ്ടു കുട്ടികൾക്ക് കഴിഞ്ഞ മാസം ഒടുവിൽ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ അഞ്ച് വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ നാല് പേരും തിരുവനന്തപുരത്ത് പരീക്ഷ എഴുതാനെത്തിയവരാണ്. നിരവധി പേർക്ക് കീം പരീക്ഷ വഴി കോവിഡ് വന്നിട്ടുണ്ട്.
കഴിഞ്ഞ മാസം പതിനാറിന് പരീക്ഷ കഴിഞ്ഞെങ്കിലും പരീക്ഷയ്ക്കിടെ പലർക്കും കോവിഡ് പിടിപെട്ടതിനാൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികളും അവരുടെ കുടുംബവും ഇവരുമായി സമ്പർക്കത്തിൽ വന്നവരുമെല്ലാം കണ്ണീരു കുടിക്കുകയാണ്. കോവിഡിനെ വെല്ലുവിളിച്ച് സർക്കാർ നടത്തിയ കീം പരീക്ഷ തന്നെയാണ് പാപ്പനംകോട്ടെ വിദ്യാർത്ഥിനീയേയും കുടുംബത്തെയും വലച്ചത്. പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷം കുടുംബം ടെസ്റ്റ് നടത്തിയപ്പോൾ അഞ്ചംഗ കുടുംബത്തിലെ അഞ്ച് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. പാപ്പനംകോട് സ്വദേശികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കുടുംബം ഒന്നടങ്കം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ അച്ഛൻ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള പാപ്പനംകോടെ സൂപ്പർമാർക്കറ്റ് സന്ദർശിച്ചതിനാൽ മൂന്നാം തീയതി മുതൽ ഇവരുടെ പാപ്പനംകോട്ടെ സുപ്പർമാർക്കറ്റ് അടച്ചിട്ടിരിക്കുകയുമാണ്. ബന്ധുവും സുപ്പർമാർക്കറ്റ് ജീവനക്കാരും ക്വാറന്റൈനിൽ പോയിരിക്കുകയാണ്.
എല്ലാ കോവിഡ് പ്രോട്ടോക്കോളും ലംഘിച്ചാണ് പരീക്ഷ എഴുതിയ രക്ഷിതാക്കളും കുട്ടികളും പരീക്ഷ കേന്ദ്രങ്ങൾക്ക് മുന്നിൽ കൂട്ടം കൂടിയത്. ഈ വിദ്യാർത്ഥിനി പരീക്ഷ എഴുതിയ കോട്ടൺഹിൽ സ്കൂളിനു മുന്നിൽ മാത്രം മുന്നൂറോളം പേർ തടിച്ചു കൂടിയതായി അന്ന് തന്നെ വാർത്തകൾ വന്നിരുന്നു. സാമൂഹിക അകലം തെല്ലുപോലും പാലിക്കാതെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും നിരന്നു നിന്നത്. കോട്ടൺഹില്ലിലും സെന്റ് മേരീസ് സ്കൂളിലുമൊന്നും സാമൂഹിക അകലം പാലിക്കപ്പെട്ടില്ലെന്ന് ദൃശ്യങ്ങളിൽ തന്നെ തെളിഞ്ഞു കണ്ടിരുന്നു. ഒട്ടനവധി കുട്ടികൾ എക്സാം സെന്ററിൽ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ കുടുംബം മറുനാടനോട് പ്രതികരിച്ചത്.
സാമൂഹിക അകലം പാലിക്കാതെ നിന്ന രക്ഷിതാക്കളുടെ പേരിൽ കേസ് എടുക്കാനുള്ള പൊലീസിന്റെ തീരുമാനവും വിവാദമായിരുന്നു. സർക്കാർ നടത്തിയ കീം പരീക്ഷയിൽ വിദ്യാർത്ഥികൾക്കൊപ്പം എത്തിയ രക്ഷിതാക്കളുടെ പേരിലാണ് സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയെന്ന വകുപ്പ് ചുമത്തി പൊലീസ് കേസ് എടുത്തത്. 16 നു പരീക്ഷ എഴുതിയപ്പോൾ ഇരുപത്തി ഒമ്പതിന് കുട്ടിക്ക് പനി തുടങ്ങി. ഈ മാസം മൂന്നാം തീയതി നടത്തിയ ടെസ്റ്റ് നടത്തി, ആറാം തീയതി കോവിഡ് സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളിൽ നടത്തിയ ടെസ്റ്റിൽ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ അഞ്ചംഗ കുടുംബം ഒന്നടങ്കം ചികിത്സയിലാണ്. അമ്മ, കുട്ടിയുടെ മാതാപിതാക്കൾ, രണ്ടു കുട്ടികൾ എന്നിവരാണ് ചികിത്സയിൽ തുടരുന്നത്. ആറാം തീയതി മുതൽ ഞങ്ങൾ ചികിത്സയിലാണ്-കുടുംബം മറുനാടനോട് പറഞ്ഞു.
കോവിഡ് ബാധിച്ച വിദ്യാർത്ഥിനിയുടെ അച്ഛന്റെ ബന്ധുവിന്റെതാണ് പാപ്പനംകോട്ടെ മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റ്. കഴിഞ്ഞ മാസം ഒടുവിൽ കുട്ടിയുടെ അച്ഛൻ ഈ മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റ് സന്ദർശിച്ചിരുന്നു. അതിനാലാണ് മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റ് അടച്ചിട്ടത്. മാർജിൻ ഫ്രീ മാർക്കറ്റിലെ അഞ്ചു സ്റ്റാഫുകൾ മുഴുവൻ ക്വാറന്റൈനിൽ തുടരുകയാണ്. ഈ മാസം ആദ്യം മുതൽ മാർജിൻ ഫ്രീ മാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. ഇന്നുഅണുനശീകരണം നടത്തി വേറെ ആളുകളെ വെച്ച് മറ്റന്നാൾ മുതൽ തുറക്കാനാണ് മാർജിൻ ഫ്രീ മാർക്കറ്റു ഉടമകൾ ഒരുങ്ങുന്നത്. കോവിഡ് അവഗണിച്ച് കീം പരീക്ഷ നടത്താൻ ഒരുങ്ങിയ സർക്കാരിന്റെ തെറ്റായ തീരുമാനത്തിന്റെ ഇരകളിൽ ഒരാളാണ് ഈ വിദ്യാർത്ഥിനിയുടെ കുടുംബം. മറ്റു പല കുടുംബങ്ങളും കിം പരീക്ഷ എഴുതിയതിന്റെ പേരിൽ കോവിഡ് ബാധിച്ച് കണ്ണീരു കുടിക്കുന്നുണ്ട്.
കോവിഡ് വ്യാപനം ശക്തമായതിനാൽ എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന കേന്ദ്ര നിർദ്ദേശം കാറ്റിൽപ്പറത്തി സർക്കാർ കീം പരീക്ഷ നടത്തിയത് ശക്തമായ ആശങ്കകളാണ് സംസ്ഥാനത്ത് ഉടനീളം സൃഷ്ടിച്ചത്. സംസ്ഥാനം ഏർപ്പെടുത്തിയ എല്ലാ സന്നാഹങ്ങളെയും നിഷ്പ്രഭമാക്കി കോവിഡ് പടരവേ തന്നെയാണ് കഴിഞ്ഞ മാസം സർക്കാർ കീം പരീക്ഷ നടത്തിയത്. 80,000 ത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനാൽ കോവിഡ് വ്യാപനത്തിനു ഇത് ഇടകൊടുക്കുമായിരുന്നു എന്ന് തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് പരീക്ഷയുമായി സർക്കാർ മുന്നോട്ടു പോയത്. എസ്എസ്എൽസി പരീക്ഷ വിജയപ്രഥമായി നടപ്പിലാക്കി എന്ന് പറഞ്ഞാണ് എൻട്രൻസ് പരീക്ഷകൾ ഒരു മുടക്കവും ഇല്ലാതെ സർക്കാർ നടത്തിയത്.
ഈ പരീക്ഷകൾ എഴുതിയ കുട്ടികളും കുടുംബങ്ങളുമാണ് സർക്കാർ നടപടിയുടെ പേരിൽ കുരിശിൽ തൂങ്ങുന്നത്. സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ ഒട്ടനവധി കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഇവർ കോവിഡിനുള്ള ചികിത്സയിൽ കഴിയുകയുമാണ്. ഇടത് സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതീകമായി കീം പരീക്ഷ വിശേഷിപ്പിക്കപ്പെട്ടപ്പോൾ പരീക്ഷ എഴുതിയ വിദ്യാർത്ഥികളും കുടുംബങ്ങളും പ്രതിസന്ധിയിലാണ്. തിരുവനന്തപുരം എംപി ശശി തരൂരും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കീം പരീക്ഷയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു.
കീം പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് വിദ്യാർത്ഥികളും താനടക്കമുള്ള രാഷ്ട്രീയ പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ വിവേകമില്ലാതെ മുന്നോട്ട് പോയി. പരീക്ഷയിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് പോസിറ്റീവായത് എന്നാണ് ശശി തരൂർ ട്വിറ്ററിൽ കുറിച്ചത്. ഒഴിവാക്കാവുന്ന ഒരു പരീക്ഷയിൽ പങ്കെടുക്കാനാണ് സർക്കാർ വിദ്യാർത്ഥികളെ നിർബന്ധിച്ചത്. തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ കേന്ദ്രങ്ങൾ അനുവദിക്കാതെയാണ് സർക്കാർ പരീക്ഷ നടത്തിയത്. സ്വന്തം കഴിവില്ലായ്മയും സംഭവിച്ച വീഴ്ചയും മറയ്ക്കാനാണ് സർക്കാർ ജനങ്ങൾക്ക് മേൽ പഴി ചാരുന്നത്. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ കേസെടുത്ത സർക്കാർ നടപടിയെ അപലപനീയമാണെന്നും ശശി തരൂർ പറഞ്ഞിരുന്നു. കേന്ദ്രസർക്കാർ നീറ്റ് പരീക്ഷ മാറ്റിവച്ചിട്ടും നിർബന്ധ ബുദ്ധിയോടെ കേരളത്തിൽ പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാന സർക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്നാണ് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്