ഷഡ്ഡി തൂങ്ങുന്ന അംശവടി സഭയുടേതല്ല; അത് ഫ്രാങ്കോയുടെ അംശവടി; വിമർശനം മതത്തിനെതിരെ അല്ല; ഫ്രാങ്കോയ്ക്കെതിരെ മാത്രം; വിവാദമായതു കൊണ്ട് പുനപരിശോധനയ്ക്കും തയ്യാർ; അവാർഡ് നിർണ്ണയിച്ചത് ഏറ്റവും മികച്ച പാനലെന്നും ലളിത കലാ അക്കാദമി ചെയർമാൻ; അവാർഡ് കൊടുത്തത് ജൂറിയുടെ പരിഗണനയ്ക്ക് വന്ന കാർട്ടൂണുകളിൽ മികച്ച കാർട്ടൂണിനെന്ന് നേമം പുഷ്പരാജ്; കാർട്ടൂണിന്റെ കൈ കെട്ടരുതെന്ന് കേരള കാർട്ടൂൺ അക്കാദമിയും; കത്തോലിക്കാ സഭ തുറന്നു വിട്ട 'ഭൂതം' വിവാദമായി ആളിക്കത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് കെസിബിസി തന്നെ രംഗത്തു വന്ന സാഹചര്യത്തിൽ ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്കാരത്തിൽ സർക്കാർ ഇടപെടുന്നു. ഈ ഇടപെടലിന്റെ അടിസ്ഥാനത്തിൽ തീരുമാനം പുനഃപരിശോധിക്കാനാണ് ലളിതകലാ അക്കാദമി തീരുമാനം. പീഡന കേസിൽ പ്രതിചേർക്കപ്പെട്ട ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലെ മെത്രാൻ സ്ഥാനീയ ചിഹ്നത്തിൽ ഷഡ്ഡിയുടെ ചിത്രം ചേർത്ത കാർട്ടൂണിനാണ് ഇക്കുറി കേരള ലളിത കലാ അക്കാദമിയുടെ മികച്ച കാർട്ടൂണിനുള്ള പുരസ്കാരം നൽകിയത്. ഈ തീരുമാനമാണ് കത്തോലിക്കാ സഭയുടെയും കെസിബിസിയുടെയും പ്രതിഷേധത്തെ തുടർന്ന് ഇപ്പോൾ പുനഃപരിശോധിക്കുന്നത്. എന്നാൽ അവാർഡ് തിരികെ വാങ്ങിക്കുന്ന കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് മറുനാടൻ മലയാളിയോട് പറഞ്ഞു.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ, കാർട്ടൂണിസ്റ്റിന് നൽകിയ പുരസ്കാര തീരുമാനം പുനഃപരിശോധിക്കണമെന്ന് സാംസ്കാരിക മന്ത്രി എ.കെ.ബാലൻ ലളിതകലാ അക്കാദമി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം മുന്നിലുള്ളതുകൊണ്ട് തന്നെയാണ് അക്കാദമി പുരസ്കാരം പുനഃപരിശോധിക്കാമെന്ന് അക്കാദമി അധികൃതരും പറയുന്നത്.
പുരസ്ക്കാര തീരുമാനം പുനഃപരിശോധിക്കും എന്ന് മാത്രമാണ് തീരുമാനമെടുത്തത്. തീരുമാനമെടുത്തതിൽ ലളിതകലാ അക്കാദമിക്ക് പിഴച്ചിട്ടില്ല. അവാർഡ് തീരുമാനം ജൂറിക്ക് വിടുകയാണ് ചെയ്തത്. ജൂറിക്ക് പിഴച്ചോ എന്ന് ജൂറി തീരുമാനിക്കേണ്ട കാര്യമാണ്. അക്കാദമി തീരുമാനിക്കേണ്ട കാര്യമല്ല. കേരളത്തിലെ മികച്ച ജൂറിമാരാണ് ജഡ്ജിങ് പാനലിൽ ഉണ്ടായിരുന്നത്. പിഴയ്ക്കുന്ന തീരുമാനമൊന്നും അവരുടെ കയ്യിൽ നിന്ന് വരാറില്ല. ജൂറി തീരുമാനം ഞങ്ങൾ സ്വീകരിക്കുകയാണ് ഞങ്ങൾ ചെയ്തത്. പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ ആണ് ജൂറി പാനലിലെ ഒരാൾ, പി.വി.കൃഷ്ണൻ ആണ് രണ്ടാമത് ജഡ്ജി, മധു ഓമല്ലൂർ ആണ് മൂന്നാമതായി ജൂറി പാനലിൽ ഉണ്ടായിരുന്നത്. ഇവരുടെ തീരുമാനം പിഴയ്ക്കും എന്നൊന്നും അക്കാദമി കരുതുന്നില്ല. ജൂറിയുടെ പരിഗണനയ്ക്ക് വന്ന കാർട്ടൂണുകളിൽ മികച്ച കാർട്ടൂണിനാണ് പുരസ്ക്കാരം നൽകിയത്. കഴിഞ്ഞ തവണ കടക്കുപുറത്ത് എന്ന കാർട്ടൂണിനു ഗോപീകൃഷ്ണനാണ് അവാർഡ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് പുരസ്ക്കാരം സമ്മാനിച്ചത്.ഇത്തരമൊരു മഹത്തായ സഹിഷ്ണുത കേരളത്തിനുണ്ട്. ജൂറി തീരുമാനത്തിൽ അക്കാദമി ഇടപെടാറില്ല. ജൂറി തീരുമാനത്തെ അന്തിമമായി തന്നെയാണ് അക്കാദമി കാണുന്നത്.
ഒരു ജൂറിയെ തീരുമാനിക്കുകയും പുരസ്ക്കാരത്തിൽ ഇടപെടുകയും ചെയ്യുന്നത് അക്കാദമിയുടെ രീതിയല്ല. അതുകൊണ്ട് തന്നെ ജൂറി വിധിച്ച കാർട്ടൂണിനാണ് അവാർഡ് നൽകിയത്. കാർട്ടൂണിൽ ഉള്ളത് സഭയുടെ കൈവശമുള്ള അംശവടിയല്ല അത് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിൽ മാത്രമുള്ള അംശവടിയാണ്. ഈ അംശവടിയിലാണ് ഷെഡ്ഡി തൂങ്ങുന്നത്. ഫ്രാങ്കോയുടെ കയ്യിലുള്ള ഈ അംശവടി ഫ്രാങ്കോയുടെ കയ്യിൽ മാത്രമുള്ള അംശവടിയാണ്. മതനേതാക്കളുടെ കയ്യിലുള്ള അംശവടിയല്ല. വിമർശനം ഫ്രാങ്കോയ്ക്ക് നേരെയാണ്. അല്ലാതെ മതത്തിന്റെ നേരെയല്ല. എന്തായാലും തീരുമാനം പുനഃപരിശോധിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് വിദഗ്ധ സമിതിയെ വയ്ക്കും. ഈ സമിതി തീരുമാനം പുനഃപരിശോധിക്കും. പക്ഷെ വിദഗ്ധ സമിതി ആരാകണമെന്നോ സമിതിയുടെ ഘടന എന്താണെന്നോ എന്ന കാര്യത്തിൽ തീരുമാനം ഒന്നും വന്നിട്ടില്ല-നേമം പുഷ്പരാജ് പറയുന്നു.
കാർട്ടൂൺ അക്കാദമി പുരസ്ക്കാര നിർണ്ണയം വിവാദമായതോടെ പിണറായി സർക്കാർ വലിയ വിവാദത്തിലാണ് എത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19ലും ഇടതുപക്ഷം തോറ്റു. ഇതിന് കാരണം വിശ്വാസികൾ കൈവിട്ടതാണെന്ന് ഇപ്പോൾ സിപിഎം തിരിച്ചറിയുന്നു. തെറ്റു തിരുത്താനുള്ള ആലോചനയിലാണ്. അതുകൊണ്ട് തന്നെ ന്യൂനപക്ഷത്തെ ഒപ്പം കൂട്ടിയുള്ള മറുതന്ത്രമാണ് പയറ്റുന്നത്. ഇതിനും തിരിച്ചടിയായാണ് കാർട്ടൂൺ പുരസ്ക്കാര നിർണ്ണയം വന്നത്. പുരസ്ക്കാരം നൽകിയ കാർട്ടൂണിനെതിരെ വളരെ ശക്തമായാണ് കെസിബിസി പ്രതികരിച്ചത്. ന്യൂനപക്ഷ സംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടുമ്പോഴും സിപിഎം ഭരിക്കുന്ന സർക്കാർ വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് കെസിബിസി രംഗത്തു വന്നത്. ഇത് പിണറായി സർക്കാരിന് വലിയ വെല്ലുവിളിയായി മാറി. ഇതോടെയാണ് കാർട്ടൂൺ പുരസ്ക്കാര നിർണ്ണയത്തിൽ സർക്കാർ ഇടപെടുന്നത്.
പീഡന കേസിൽ പ്രതിചേർക്കപ്പെട്ട ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലെ മെത്രാൻ സ്ഥാനീയ ചിഹ്നത്തിൽ ഷഡ്ഡിയുടെ ചിത്രം ചേർത്ത കാർട്ടൂണിനു പുരസ്കാരം നൽകിയ തീരുമാനമാണ് വിവാദമായത്. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഒപ്പം നിൽക്കാത്തതിനുള്ള പ്രതികാരം എന്ന് ആരോപിച്ചാണ് കത്തോലിക്കാ സഭ രംഗത്ത് വരുന്നത്. ഇതോടെ പിണറായി സർക്കാർ വീണ്ടും വിശ്വാസ വിവാദത്തിൽ അകപ്പെട്ട പ്രശ്നം വന്നു. വരുന്ന തെരഞ്ഞെടുപ്പുകളുടെ ഫലത്തെ നിർണ്ണായകമായി സ്വാധീനിക്കാവുന്ന വിവാദം. ശബരിമലയിലെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്ന സർക്കാരിന് ഇത് കടുത്ത വെല്ലുവിളിയായി മാറി. ഇതേ കേസിൽ പെട്ട ഇതര മത നേതാക്കളുടെ ചിത്രം വരയ്ക്കാൻ പേടി കാണും. കുരിശിനെ അവഹേളിച്ചത് മോശമായിപ്പോയി എന്ന വികാരമാണ് കത്തോലിക്കാ സഭ വിശ്വാസികളിലേക്ക് പകർന്നു നൽകുന്നത്. പ്രകോപനം ഉണ്ടാക്കുന്ന പുരസ്കാര പ്രഖ്യാപനം എന്നാണ് ലളിത കലാ അക്കാഡമിയുടെ പുരസ്കാരത്തെ സഭ വിശേഷിപ്പിക്കുന്നത്. പരസ്യമായി തന്നെ പ്രതിഷേധവും അറിയിച്ചു.
ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാർട്ടൂൺ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാർഹവുമാണെന്ന് കെ സി ബി സി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് ആരോപിക്കുന്നു. ഇടതു പക്ഷ തോൽവിക്ക് കാരണം ഇതൊക്കെ തന്നെ. വിശ്വാസികളെ നിന്ദിച്ച് ബംഗാളിന് പഠിക്കുന്ന മണ്ടന്മാർ-എന്നാണ് വിശ്വാസികൾ ഈ പ്രതിഷേധ കുറിപ്പിന് താഴെ ഫെയ്സ് ബുക്കിൽ കുറിക്കുന്നത്. അതായത് ക്രൈസ്തവ സഭകൾ പിണറായിയെ ഇനി പിന്തുണയ്ക്കാനിടയില്ല. ആറു നിയമസഭാ ഉപ തെരഞ്ഞടുപ്പുകൾ ഉടനെത്തും. ഇതിൽ വട്ടിയൂർക്കാവും കോന്നിയും കൊച്ചിയും പാലയും ജയിക്കാൻ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനാണ് സിപിഎം നീക്കം. ഇതിനിടെയാണ് പുതിയ വിവാദം ഉയർന്നു വന്നത്.
<ു>കേരള ലളിതകലാ അക്കാഡമിയുടെ ഫോട്ടോഗ്രഫി, കാർട്ടൂൺ പുരസ്കാരങ്ങൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മുഹമ്മദ് സാഫി (ഫോട്ടോഗ്രഫി), കെ.കെ. സുഭാഷ് (കാർട്ടൂൺ), അനൂപ് കൃഷ്ണ, ലിഷോയ് നാരായണൻ (ഫോട്ടോഗ്രഫി ഓണറബിൾ മെൻഷൻ പുരസ്കാരം), എ. സതീഷ് കുമാർ, മാതൃഭൂമി ചീഫ് സബ് എഡിറ്റർ ഉണ്ണിക്കൃഷ്ണൻ (കാർട്ടൂൺ ഓണറബിൾ മെൻഷൻ പുരസ്കാരം) എന്നിവർക്കാണ് പുരസ്കാരം. ഇതിൽ കെകെ സുഭാഷിന്റെ കാർട്ടൂണിന്റെ പേരിലാണ് വിവാദം. 135 ഫോട്ടോഗ്രാഫുകൾ സംസ്ഥാന പുരസ്കാര പരിഗണനയ്ക്കായി ലഭിച്ചു. കാർട്ടൂൺ പ്രദർശനത്തിൽ പങ്കെടുക്കാനും പുരസ്കാരത്തിനുമായി 29 അപേക്ഷകളാണ് ലഭിച്ചത്. പ്രാഥമിക മൂല്യനിർണയത്തിൽ സംസ്ഥാന പ്രദർശനത്തിന് 22 പേരുടെ സൃഷ്ടികളും തിരഞ്ഞെടുത്തു. ഈ അവാർഡ് പ്രഖ്യാപനമാണ് വിവാദങ്ങൾക്ക് ഇട നൽകിയത്.
കാർട്ടൂണിന്റെ കൈ കെട്ടരുത്- കേരള കാർട്ടൂൺ അക്കാദമി
കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ കാർട്ടൂൺ അവാർഡിനെ കുറിച്ച് ഉണ്ടായ വിവാദം അത്യന്തം ഖേദകരമാണെന്ന് കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി തോമസ് ആന്റണി പ്രതികരിച്ചു. അവാർഡ് നിർണയിച്ചത് കേരളത്തിലെ പ്രമുഖരായ കാർട്ടൂണിസ്റ്റുകൾ ഉൾപ്പെട്ട സമിതിയാണ്.അത് അംഗീകരിക്കേണ്ടത് കേരളീയ പൊതു സമൂഹത്തിന്റെ മാന്യതയാണ്. വിമർശനകലയായ കാർട്ടൂണിന്റെ കൈ കെട്ടിയാൽ അതിന്റെ അർത്ഥം തന്നെ നഷ്ടമാകും.ഇന്ത്യയിലെത്തന്നെ പ്രമുഖ കാർട്ടൂണിസ്റ്റുകളുടെ നാടാണ് കേരളം. തന്റെ കലയിലൂടെആരെയും തുറന്ന് വിമർശിച്ച കുഞ്ചൻ നമ്പ്യാരുടെ മഹനീയ പൈതൃകം കേരളത്തിനുണ്ട്.പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനെ നിരന്തരം വരകളിലൂടെ വിമർശിക്കാൻ സുഹൃത്തു കൂടിയായ കാർട്ടൂണിസ്റ്റ് ശങ്കർ മടി കാണിച്ചിട്ടില്ല. അതിന്റെ പിന്തുടർച്ച മലയാളത്തിലെ കാർട്ടൂണിനുമുണ്ട് എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.
വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ താൽപര്യങ്ങളുടെ കണ്ണടകളിലൂടെ നർമത്തെ കാണുന്നതും അധിക്ഷേപിക്കുന്നതും ദുഃഖകരമാണ്. തുറന്ന വിമർശനത്തിലൂടെ ഭരണകർത്താക്കളെ ഉൾപ്പടെ നിശിതമായി വിമർശിച്ച തിരഞ്ഞെടുപ്പ് കാലമാണ് ഈയടുത്ത് കഴിഞ്ഞത് .ചിരി വരയുടെ കൈ കെട്ടരുത് എന്ന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു. തുറന്ന മനസോടെ വിമർശനവരകൾ ആസ്വദിക്കാനുള്ള അന്തരീക്ഷം പുലരട്ടെ. ചിരിയും ചിന്തയും മായാതിരിക്കട്ടെ-തോമസ് ആന്റണി പ്രതികരിച്ചു
Stories you may Like
- ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമോ?
- കേസിൽ വെറുതെ വിട്ടപ്പോൾ ലോകകപ്പ് ജയിച്ച പോലെ തോന്നി
- ജലന്ധർ രൂപതാ ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
- ഇത് ഒരു വർഷത്തിനിടെ പടിയിറങ്ങിയ ബിഷപ്പുമാരുടെ കഥ
- രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് കൂടുതൽ വ്യക്തത; എല്ലാ പ്രതികളും 26ന് വീണ്ടും കോടതിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്