കേരളാ ടീമിനെ തെരഞ്ഞെടുക്കുന്നത് യോഗ്യത ഇല്ലാത്തവർ; ബൈലോയിൽ പറയുന്ന കളി മികവുള്ളവരുടെ സേവനം ഉപയോഗിക്കുന്നത് പോണ്ടിച്ചേരിയും! കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതുമില്ല; കേരളാ ക്രിക്കറ്റിനെ നേർവഴിയിൽ എത്തിക്കാൻ പട നയിച്ച് മുൻ ക്യാപ്ടൻ ഒകെ രാംദാസ്; ലോധാ നിർദ്ദേശങ്ങളിലെ അട്ടിമറി ഹൈക്കോടതിയിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളാക്രിക്കറ്റ് അസ്സോസ്സിയേഷനിലെ കെടുകാര്യസ്ഥതയും ഭരണഘടനാലംഘനങ്ങളും ചൂണ്ടിക്കാട്ടി ചില മുൻ കാല കളിക്കാർ ചേർന്ന് കേരളാക്രിക്കറ്റ് അസ്സോസ്സിയേഷനെതിരെ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. പരാതികളിൽ ഏഴു ദിവസത്തിനകം മറുപടി കൊടുക്കാൻ കെ സി എയോട് കോടതി ആവശ്യപ്പെട്ടു. ഈ ഹർജി കുടുക്കായി മാറാനും സാധ്യത ഏറെയാണ്. ഈ ഹർജി പിൻവലിപ്പിക്കാൻ ചില ഇടപെടലുകൾ കെസിഎ നടത്തിയിരുന്നു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. ഇതിനു പിന്നാലെയാണ് ഹർജി ഹൈക്കോടതി പരിഗണിക്കാനും തീരുമാനിച്ചത്. ഇത് കെ സി എയ്ക്ക് വലിയ തിരിച്ചടിയുമാകും.
സ്ഥലം വിൽപ്പന, വലിയ കോൺ ട്രാക്ടുകൾ തുടങ്ങി വലിയ വിലയുള്ള പദ്ധതികൾ ഉൾപ്പടെയുള്ള നയപരമായ തീരുമാനങ്ങൾ അപെക്സ് കൗൺസിലിൽ ആലോചിക്കാതെ നേരിട്ട് കെ സി എ ജനറൽ ബോഡി വിളിച്ച് വളരെ എളുപ്പത്തിൽ പാസാക്കിയെടുക്കുകയാണ് പതിവ്. ബി സി സി ഐയുടെ ഭരണഘടനയിൽ നിന്നും വിരുദ്ധമായി കെ സി എ യുടെ അക്കൗണ്ട്സുകൾ മാനേജ് ചെയ്യുന്നത് സെക്രട്ടറിയും ട്രഷററും സി എഫ് ഒ യും കൂടിയാണ്. അത്തരം തീരുമാനങ്ങൾ പരിശോധിക്കപ്പെടേണ്ടതാണെന്ന് ഹർജിക്കാർ ആവശ്യപ്പെടുന്നു.
കെ സി എ ബൈലൊ യിലെ ഖണ്ഡിക 26 പ്രാകാരം സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ യോഗ്യത വ്യക്തമായി നിർവ്വചിച്ചിട്ടുണ്ട്. അതുപ്രാകാരം 30 ഫസ്റ്റ്ക്ലാസ് മൽസരങ്ങൾ അല്ലെങ്കിൽ 20 ഏകദിനമോ ടി 20 മൽസരങ്ങളോ കളിച്ച മുൻ കളിക്കാരാവണം സെലക്ടർമാർ. കളിയുടെ നിലവാരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന സെലക്ഷൻ കമ്മിറ്റിയിൽ യതൊരു യോഗ്യതയും ഇല്ലാത്ത അംഗങ്ങൾ 2015 മുതൽ ഭരണഘടനയക്ക് വിരുദ്ധമായി തൽസ്ഥാനത്ത് തുടർന്നു വരുന്നു. എന്നാൽ ഈ യോഗ്യതയുള്ള മുൻ കളിക്കാരുടെ സേവനം പോണ്ടിച്ചേരി പോലുള്ള സംസ്ഥാനങ്ങൾ ഭംഗിയായി ഉപയോഗിച്ച് വരുന്നുമുണ്ട്. ടൂർ, ഫിക്ചർ ടെക്നിക്കൽ കമ്മിറ്റി ഇതുവരെ ചേർന്നില്ലെന്നും ആരോപണമുണ്ട്.
ചില ജില്ലാ അസ്സോസ്സിയേഷനുകളിൽ കാലങ്ങളായി ഒരേ പോസ്റ്റുകളിൽ ഇരുക്കുന്നവരുണ്ട്. കെ സി എ ഭരണഘടന അനുസരിച്ച് 14 ജില്ലാ അസ്സോസ്സിയേഷനുകളാണ് അവരുടെ അംഗങ്ങൾ എന്നിരിക്കെ 42 പേരടങ്ങുന്ന ഒരു ജനറൽ ബോഡി വിളിച്ചു ചേർത്ത് ഡിഎ യും ടി എ യും വിതരണം ചെയ്തുകൊണ്ടിരിക്കുന്നതും നിയമവിരുദ്ധമാണ്. മുൻ കളിക്കാരായ ഒ.കെ രാംദാസ് , പി ടി ഗോഡ്വിൻ, പി വി മണികണ്ഠൻ, എസ് ആർ ശ്രീകല, പത്മ എന്നിവരാണ് പരാതിക്കാർ . രജ്ഞി ട്രോഫി മുൻ ക്യാപ്ടനാണ് രാംദാസ്. ബിസിസിഐ മാച്ച് റഫറിയും ആയിരുന്നു.
കളിക്കാരായ പരാതിക്കാർ കെ സി എ യുടെ ഭരണ നിർവ്വഹണത്തിൽ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണ്. എന്നാൽ ലോധ കമ്മിറ്റി നിർദ്ദേശിച്ച നല്ല വശങ്ങൾ അപ്പാടെ തകിടം മറിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇന്ന് നടക്കുന്നത്. ഇന്നത്തെ സ്ഥിതിവിശേഷം കണ്ട് നിവൃത്തിയില്ലാതെയാണ് കോടതിയെ സമീപിക്കുന്നതെന്നും കളിക്കാർ പറയുന്നു.
പരാതിക്കാർ വളരെ കൃത്യതയോടെ കോടതിയിൽ ബോധിപ്പിച്ച പ്രധാന ആവശ്യങ്ങൾ.
1. സി ഇ ഓ നിയമനം:
കെ സി എ ഭരണഘടന യിലെ 23 മത് ഖണ്ഡിക പ്രകാരം കെ സി എ യുടെ ദൈനംദിന പ്രവർത്തനങ്ങൾ മാനേജ് ചെയ്യാൻ ഒരു മാനേജ്മെന്റ് വിദഗ്ദനെ അപെക്സ് കൗൺസിൽ നിയമിക്കണമെന്ന നിബന്ധന കാറ്റിൽ പറത്തി, അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ടു പോവുകയാണ്. അതു വഴി കെ സി എയുടെ ദൈനം ദിന പ്രവർത്തനങ്ങൾ കളിക്കാരോ ഒരു മാനേജ്മെന്റ് വിദഗ്ദരോ അല്ലാത്ത ചില വ്യക്തികൾ കൈകാര്യം ചെയ്ത് വരികയാണ്.
2. അപെക്സ് കൗൺസിൽ പ്രവർത്തനത്തിലെ അപാകതകൾ:
കെ സി എ ഭരണഘടന ഖണ്ഡിക 14 - 15 പ്രകാരം കെ സി എ യുടെ ഭരണ നിർവ്വഹണം നടത്തേണ്ട പ്രാഥമിക ഉത്തരവാദിത്വം അപെക്സ് കൗൺസിലിൽ നിക്ഷിപ്തമാണെന്നിരിക്കെ, കെ സി എ ഭരണ നിർവ്വഹണത്തിന് ജനറൽ ബോഡിയെ ആശയിച്ചു വരികയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ അപെക്സ് കൗൺസിൽ ആകെ 3 തവണയാണ് കൂടിയിട്ടുള്ളത് എന്നതു മാത്രം മതി ഈ ഭരണഘടനാലംഘനത്തിന്റെ ചിത്രം മനസ്സിലാവാൻ. ഭരണഘടന നിഷ്ക്കർഷിക്കുന്നതിനു വിരുദ്ധമായി, രണ്ടു അപെക്സ് കൗൺസിൽ യോഗങ്ങൾക്കിടെ പത്തു മാസം വരെ ഇടവേളയുണ്ടായിട്ടുണ്ട്. മൊത്തം 9 അംഗങ്ങൾ ഉള്ള അപെക്സ് കൗൺസിലിൽ മൂന്നു പേർ സ്വതന്ത്രരായി തെരഞ്ഞെടുക്കപ്പെട്ടവരായതു കൊണ്ട് തന്നെ അവരുമായി കൂടിയാലോചിക്കാൻ പോലും നിൽക്കാതെ ഭരണപരമായ കാര്യങ്ങൾക്ക് ജനറൽ ബോഡി വിളിച്ചുകൂട്ടുകയെന്നത് പതിവാക്കിയിരിക്കുകയാണ്. മേൽപ്പറഞ്ഞ മൂന്നു പേരിൽ രണ്ടു പേർ ഇന്ത്യൻ ക്രിക്കറ്റ് കൗൺസിൽ വഴി തെരഞ്ഞെടുക്കപ്പെട്ടവരും ഒരാൾ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ നിന്നു നിയമിതനായ ആളുമാണ്. സ്വതന്ത്രമായി തെരഞ്ഞെടുക്കപ്പെട്ടവരിനിന്നും നേരിടേണ്ടി വരുന്ന എതിർപ്പുകളെയും സ്വതന്ത്ര ചിന്തകളെയും മറികടക്കാൻ വേണ്ടിയാണ് കെ സി എ ജനറൽ ബോഡിയെ ആശ്രയിച്ചു വരുന്നത് എന്നതാണ് സത്യം. കളിക്കാരുടെ പ്രതിനിധികളെ വരുതിയിൽ കൊണ്ടു വരുന്നതിനായി കെ സി എ സെക്രട്ടറി നേരിട്ട് അവർക്കെതിരെ, ഇന്ത്യൻ ക്രിക്കറ്റ് അസ്സോസ്സിയേഷനിലേക്ക് അയച്ച സന്ദേശങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട കളിക്കാരുടെ പ്രതിനിധികൾ, കെ സി എ യുടെ ഭരണകാര്യങ്ങളിൽ ഇടപെടുന്നതായി പരാതിപ്പെടുന്നുണ്ട്. ഭരണനിർവ്വഹണനത്തിന്റെ പ്രാഥമിക അധികാരം അപെക്സ് കൗൺസിലിൽ ഭരണഘടനാപരമായി നിലനിൽക്കെ തന്നെയാണ് ഈ പരാതികൾ എന്നത് വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണുണ്ടാക്കിയിട്ടുള്ളത്.
3. സംശയകരമായ ചില വൻ കച്ചവടങ്ങൾ:
സ്ഥലം വിൽപ്പന, വലിയ കോൺ ട്രാക്ടുകൾ തുടങ്ങി വലിയ വിലയുള്ള പദ്ധതികൾ ഉൾപ്പടെയുള്ള നയപരമായ തീരുമാനങ്ങൾ അപെക്സ് കൗൺസിലിൽ ആലോചിക്കാതെ നേരിട്ട് കെ സി എ ജനറൽ ബോഡി വിളിച്ച് വളരെ എളുപ്പത്തിൽ പാസാക്കിയെടുക്കുകയാണ് പതിവ്. ബി സി സി ഐയുടെ ഭരണഘടനയിൽ നിന്നും വിരുദ്ധമായി കെ സി എ യുടെ അക്കൗണ്ട്സുകൾ മാനേജ് ചെയ്യുന്നത് സെക്രട്ടറിയും ട്രഷററും സി എഫ് ഒ യും കൂടിയാണ്. അത്തരം തീരുമാനങ്ങൾ പരിശോധിക്കപ്പെടേണ്ടതാണെന്ന് കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.
4. കഴിഞ്ഞ നാലുവർഷമായി ഓഡിറ്റ് ചെയ്യാത്ത കെ സി എ അക്കൗണ്ട്സുകൾ:
കടുത്ത ഭരണഘടനാലംഘനത്തിനു ഉത്തമദൃഷ്ടാന്തമായി കഴിഞ്ഞ നാലുവർഷമായി അതായത് 2017 നു ശേഷം, കെ സി എ യുടെ കണക്കുകൾ ഓഡിറ്റ് ചെയ്ത് ജനറൽ ബോഡിയിൽ അവതരിപ്പിച്ച് പാസാക്കിയെടുത്തിട്ടില്ല.! ഭരണഘടനയുടെ മുപ്പത്താറാം ഖണ്ഡികയുടെ നഗ്നമായ ലംഘനത്തെ നിസ്സാരമായി കാണാനാവില്ല. കളിയുമായി സംബന്ധിക്കുന്നതും കളിക്കാരുടെ ടൂറുമായി സംബന്ധിക്കുന്ന കണക്കുകൾ വലിയ പ്രാധാന്യം അർഹിക്കുന്നതാണ്.
5. സുതാര്യതയുടെ ലംഘനം:
ഭരണഘടനയുടെ 37 ഖണ്ഡിക പ്രകാരം സുതാര്യതയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ജ.ലോധാകമ്മിറ്റിയുടെ മോഡൽ ബൈലോയ്ക്ക് വിരുദ്ധമായി 44 a ഖണ്ഡിക പ്രകാരം കെ സി എ യുടെ ബൈ ലോയിൽ മാത്രം സീക്രസിക്കായി, സൗകര്യാർത്ഥം ഒരു ഖണ്ഡിക എഴുതിചേർത്തു. എന്നാൽ സുതാര്യതയ്ക്ക് വേണ്ടിയുള്ള ഖണ്ഡിക 3(d)(b)(ix) അനുസരിക്കാതെ പോയാൽ ബി സി സി ഐ ക്ക് വേണമെങ്കിൽ കെ സി എ യ്ക്കുള്ള ഗ്രാന്റ് നിഷേധിക്കാനും ബൈലോ അനുശാസിക്കുന്നുണ്ട്. അതുകൊണ്ട് സുതാര്യത ഉറപ്പു വരുത്തുന്ന കാര്യത്തിൽ ബി സി സി ഐയുടെ ഇടപെടലുണ്ടാവണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
6. സെലക്ഷൻ കമ്മിറ്റിയിലെ അർഹതയില്ലാത്തവർ
കെ സി എ ബൈലൊ യിലെ ഖണ്ഡിക 26 പ്രാകാരം സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ യോഗ്യത വ്യക്തമായി നിർവ്വചിച്ചിട്ടുണ്ട്. അതുപ്രാകാരം 30 ഫസ്റ്റ്ക്ലാസ് മൽസരങ്ങൾ അല്ലെങ്കിൽ 20 ഏകദിനമോ ടി 20 മൽസരങ്ങളോ കളിച്ച മുൻ കളിക്കാരാവണം സെലക്ടർമാർ. കളിയുടെ നിലവാരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന സെലക്ഷൻ കമ്മിറ്റിയിൽ യതൊരു യോഗ്യതയും ഇല്ലാത്ത അംഗങ്ങൾ 2015 മുതൽ ഭരണഘടനയ്ക് വിരുദ്ധമായി തൽസ്ഥാനത്ത് തുടർന്നു വരുന്നു. എന്നാൽ ഈ യോഗ്യതയുള്ള മുൻ കളിക്കാരുടെ സേവനം പോണ്ടിച്ചേരി പോലുള്ള സംസ്ഥാനങ്ങൾ ഭംഗിയായി ഉപയോഗിച്ച് വരുന്നുമുണ്ട്
ടൂർ, ഫിക്ചർ ടെക്നിക്കൽ കമ്മിറ്റിയിലെ ചെയർമാനാണ് രണ്ടാം പരാതിക്കാരൻ എന്നിരിക്കെ, ഇതുവരെ അങ്ങനെയൊരു കമ്മിറ്റി കൂടിയിട്ടില്ലെന്നും പരാതിയിൽ സാക്ഷ്യപ്പെടുത്തുന്നു.
7. ബൈലോയിലെ അപാകതകൾ
ബി സി സി ഐ യുടെ മുൻ സി ഒ എ അംഗീകരിച്ച കെ സി എ സെക്രട്ടറിയുടെ സത്യവാങ്മൂലത്തിൽ ബി സി സി ഐ യുടെ ഭരണഘടന പൂർണ്ണമായും അംഗീകരിച്ചു കൊണ്ടാണ് കെ സി എ യുടെ പുതിയ ഭരണഘടന രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നും പറയുന്നു. എന്നാൽ ബോധപൂർവ്വമായ പല മാറ്റങ്ങളും വരുത്തിയാണ് കെ സി എ ബൈലോ പുനർ നിർവ്വചിച്ചിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
8. ഓംബുഡ്സ് മാൻ നിയമനം:
ബൈലോയുടെ ഖണ്ഡിക 40 പ്രകാരം സുതാര്യമായും പക്ഷപാത രഹിതവുമായി പരാതികൾ പരിഹരിക്കുവാനായി നിയമിതനായ ഓംബുഡ്സ് മാന് ലഭിക്കുന്ന പരാതികൾ കെ സി എ സെക്രട്ടറിയുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ കൈമാറുകയുള്ളൂ എന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. ഒറ്റരാത്രി കൊണ്ട് മുൻ ഓംബുഡ്സ് മാനായിരുന്ന ജ. രാം കുമറിനെ നീക്കം ചെയ്തതും തുടർന്ന് അദ്ദേഹം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതും കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. കെ സി എ യ്ക്ക് എതിരായ പരാതി ഓംബുഡ്സ് മാനു നേരിട്ട് നൽകാതെ സെക്രട്ടറിയുടെ പരിശോധനയ്ക്കും പരിഗണനയ്ക്കും ശേഷം മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനം നീതീകരിക്കാനാവാത്തതാണ്.
9. ലോധകമ്മിറ്റി റിപ്പോർട്ട് ജില്ലകൾക്ക് ബാധകമാക്കണം.
ഭരണസംവിധാനങ്ങൾ ബിസിസിഐയിൽ നിന്നും കെ സി എ വഴി ജില്ലാ അസ്സോസ്സിയേഷനിലേക്ക് നീളുന്നതാണ്. അതു പോലെ തന്നെ കളിക്കാരുടെ സെലക്ഷൻ ജില്ലാ അസ്സോസ്സിയേഷനിൽ നിന്നും തുടങ്ങി സംസ്ഥാന അസ്സോസ്സിയേഷനും കഴിഞ്ഞാണ് ദേശീയ തലത്തിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ബി സി സി ഐ ക്കും കെ സി എ യ്കും ബാധകമായ ഭരണഘടന ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതാണെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പല സംസ്ഥാന അസ്സോസ്സിയേഷനുകളും ഇതിനോടകം തങ്ങളുടെ ജില്ലാ അസ്സോസ്സിയേഷനുകളിൽ ജ.ലോധ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിലുള്ള ഭേദഗതികൾ ഇതിനോടകം പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.
Stories you may Like
- കൊച്ചിയിൽ പുതിയ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കാൻ കെസിഎ
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- കാര്യവട്ടം ഗ്രീൻഫീൽഡിലെ കൂട്ടായ്മ കൊച്ചിയിലെ ഹരിതശോഭ നശിപ്പിക്കാൻ!
- ഏകദിന ലോകകപ്പിന്റെ ഐസിസി ട്രോഫി കേരളത്തിൽ
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്