Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ടാഴ്ച മുമ്പ് കെ എസ് ആർ ടി സിക്കാർക്ക് ശമ്പളം ഉറപ്പിക്കാൻ സമരം ചെയ്ത ജോയിൻ കൗൺസിൽ നേതാവ്; മകൾക്ക് ഇല്ലാത്ത നിയമം പറഞ്ഞ് കൺസെഷൻ നിഷേധിച്ചത് ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; ക്രിമിനലുകളെ സഹായിക്കാൻ ജാമ്യമുള്ള വകുപ്പിട്ട് കള്ളക്കളി; എസ് എസ എസ് ടി വകുപ്പ് ചുമത്താത്തത് അനീതി; കാട്ടക്കടയിൽ പ്രേമനും മകൾക്കും പൊലീസും നീതി നൽകിയില്ല

രണ്ടാഴ്ച മുമ്പ് കെ എസ് ആർ ടി സിക്കാർക്ക് ശമ്പളം ഉറപ്പിക്കാൻ സമരം ചെയ്ത ജോയിൻ കൗൺസിൽ നേതാവ്; മകൾക്ക് ഇല്ലാത്ത നിയമം പറഞ്ഞ് കൺസെഷൻ നിഷേധിച്ചത് ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; ക്രിമിനലുകളെ സഹായിക്കാൻ ജാമ്യമുള്ള വകുപ്പിട്ട് കള്ളക്കളി; എസ് എസ എസ് ടി വകുപ്പ് ചുമത്താത്തത് അനീതി; കാട്ടക്കടയിൽ പ്രേമനും മകൾക്കും പൊലീസും നീതി നൽകിയില്ല

സായ് കിരൺ

തിരുവനന്തപുരം : ഓണത്തിന് ശമ്പളമില്ലാതെ കെ എസ് ആർ ടി സി ജീവിക്കാർ വലയുമെന്നായപ്പോൾ സിപിഐയുടെ തൊഴിലാളി സംഘടനയായ ജോയിന്റ് കൗൺസിൽ കാട്ടാക്കടയിൽ സംഘടിപ്പിച്ച സമരങ്ങൾ കെ എസ് ആർ ടി സിക്കാർക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച ജോയിന്റ് കൗൺസിൽ കാട്ടാക്കട മേഖലാ പ്രസിഡന്റായ പ്രമേനനെയാണ് മകൾക്ക് മുന്നിലിട്ട് തെരുവ് ഗുണ്ടകളെ വെല്ലും വിധം ഒരു കൂട്ടം ജീവനക്കാർ മർദ്ദിച്ച് അവശനാക്കിയത്. പൊതുപ്രവർത്തകനും പഞ്ചായത്തു വകുപ്പിലെ ജീവനക്കാരനുമാണ് അദ്ദേഹം.

സംഭവം പുറത്ത് വന്നതോടെ കെഎസ്ആർടിസിയിൽ നിന്ന് ഉൾപ്പെടെ വ്യാപകവിമർശനമാണ് പ്രതികൾക്കെതിരെ ഉയരുന്നത്. കെ.എസ്.ആർ.ടി.സി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇതിൽ ഒരാൾ ഇടത് സംഘടനയായ സി ഐ ടി യുവിന്റെയും മറ്റൊരാൾ വലത് സംഘടനയായ ടി ഡി എഫിന്റെയും നേതാവാണ്.

അതിനാൽ കേസിൽ മാതൃകാപരമായ ശിക്ഷയുണ്ടാകില്ലെന്നാണ് ഒരുകൂട്ടം ജീവനക്കാർ തന്നെ പറയുന്നത്. കൺസിഷൻ പുതുക്കാൻ ജീവനക്കാർ കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതായിരുന്നു പ്രശ്നത്തിന് കാരണം. എന്നാൽ കൺസിഷൻ പുതുക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ്
ആവശ്യമില്ലന്നും കൗണ്ടറിൽ എന്താണ് സംഭവിച്ചത് അറിയില്ലെന്നും കാട്ടാക്കട ഡിപ്പോ ഇൻചാർജ് ഹരി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതോടെ ഗുണ്ടകളെ പോലെ അഴിഞ്ഞാടിയ ജീവക്കാരെ ചങ്ങലയ്ക്കിടണമെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. സംഭവത്തിൽ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നൽകാൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിങ് കൗൺസിലിനോടാണ് ആവശ്യപ്പെട്ടത്.

ആരുടെയും മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് പ്രമേനനെ ജീവനക്കാർ മർദ്ദിക്കുന്നതും മകൾ രേഷ്മ നിലവിളിച്ചുകൊണ്ട് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും. എന്നാൽ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ മാത്രം ചുമത്തി പൊലീസും പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയിട്ടുണ്ട്.
ക്രൂരമായ മർദ്ദനമുണ്ടായിട്ടും പട്ടികജാതി പീഡനവകുപ്പുകൾ ചുമത്താൻ തയ്യാറാകാതെയാണ് കാട്ടാക്കട പൊലീസ് കേസെടുത്ത്. അന്യായമായി തടഞ്ഞുവയ്ക്കൽ, സംഘർഷം, മർദനം എന്നീ വകുപ്പുകൾ മാത്രം ചേർത്താണ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെ 11മണിയോടെയായിരുന്നു സംഭവം.

പൂവച്ചൽ പഞ്ചായത്തിലെ ക്ലർക്കായ പ്രേമനൻ മലയിൻകീഴ് മാധവ മെമോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയായ മകൾ രേഷ്മയ്ക്ക് കൺസെഷൻ പുതുക്കാൻ വേണ്ടിയാണ് ഇരുവരും കെ.എസ് .ആർ.ടി.സി ഡിപ്പോയിലെത്തിയത്. കൺസഷൻ അടുത്ത മൂന്ന് മാസത്തേയ്ക്ക് പുതുക്കി നൽകണമെങ്കിൽ കോഴ്സ് സർട്ടിഫിക്കേറ്റോ സെമസ്റ്റർ സർട്ടിഫിക്കറ്റോ നൽകണമെന്ന് ജീവനക്കാർ ഇവരോട് പറഞ്ഞു. എന്നാൽ മൂന്ന് മാസത്തിന് മുൻപ് കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകിയയാണ് താൻ കൺസഷൻ എടുത്തതെന്നും ഓരോ മൂന്നുമാസം കൂടുമ്പോഴും കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നത് ബുദ്ധിമുട്ടാണെന്നും പ്രേമനൻ ജീവനക്കാരോട് പറഞ്ഞു.

എന്നാൽ കൺസിഷൻ പുതുക്കി നൽകാൻ ജീവനക്കാർ തയ്യാറാകാത്തതിനെ തുടർന്ന് പ്രേമനൻ ക്ഷുഭിതനായി . ജനങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തന്നതുകാരണമാണ് കെ.എസ്.ആർ.ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമനൻ പറഞ്ഞത് ജീവനക്കാർക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെയാണ് രംഗം വഷളായത്. കൗണ്ടറിന് പുറത്തുനിന്നുമെത്തിയ ഒരു ജീവനക്കാരൻ എത്തി പ്രേമനനോട് കയർത്തു സംസാരിക്കുകയും ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരനെത്തി പ്രേമനന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള വിശ്രമമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി ബലം പ്രയോഗിച്ച് തള്ളിയിടുകയും ചെയ്തു.

ആക്രമണത്തിൽ വിശ്രമമുറിയിലെ കോൺക്രീറ്റ് ഇരിപ്പിടത്തിൽ ഇടിച്ച് പ്രേമനന്റെ നടുവിന് പരിക്കേറ്റു. അച്ഛനെ മർദ്ദിക്കരുതെന്നുള്ള മകൾ നിലവിളിച്ചെങ്കിലും ജീവനക്കാർ ആരും ചെവി കൊടുക്കാത്തില്ല. പിതാവിനെ മർദ്ദിക്കുന്നതു കണ്ട് നിലവിളിച്ചുകൊണ്ട് തടയാൻ ശ്രമിച്ച മകളെ ജീവനക്കാർ തള്ളിമാറ്റി. പ്രേമാനനെ മുറിയിൽ പൂട്ടിയിട്ട ശേഷം പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അച്ഛനെ പൂട്ടിയിട്ടത് കണ്ട മകൾ രേഷ്മയും കൂട്ടുകാരിയും സമീപത്തെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. തുടർന്ന് പൊലീസിലെത്തിയാണ് പ്രേമനനെ പുറത്തിറക്കിയത്.

നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന പ്രേമനൻ ,പൊലീസ് ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ ചികിത്സ തേടി. യൂണിവേഴ്സിറ്റി പരീക്ഷ ആയതിനാൽ മകളും സുഹൃത്തും കോളേജിലേക്ക് പോകുകയിരുന്നു. പ്രേമനൻ കാട്ടാക്കട കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP