വെള്ളപ്പൊക്കം ലോക ശ്രദ്ധ നേടിയതോടെ കസ്തൂരിരംഗൻ റിപ്പോർട്ട് വീണ്ടും പൊടി തട്ടിയെടുക്കുന്നു; കയ്യേറ്റക്കാരുടെ തോന്ന്യവാസത്തിന് വില കൊടുക്കേണ്ടി വരുന്നത് വർഷങ്ങളായി കുടിയേറിയ കർഷകരാവുമെന്ന് സൂചന; കസ്തൂരി രംഗൻ റിപ്പോർട്ടിൽ പറയുന്ന വില്ലേജുകളിലെല്ലാം കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിച്ച് കേന്ദ്രസർക്കാർ; ഇടുക്കിയിലെയും മലയോര പ്രദേശങ്ങളിലെയും കർഷകർക്ക് കടുത്ത ആശങ്ക
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കസ്തൂരി രംഗൻ റിപ്പോർട്ട് കേരളത്തിലെ മലയോര ഗ്രാമങ്ങളിൽ നടപ്പിലാക്കാൻ ഒരുങ്ങിയപ്പോൾ അക്കാലത്ത് കടുത്ത എതിർപ്പായിരുന്നു നേരിടേണ്ടി വന്നിരുന്നത്. അതിനെ തുടർന്ന് അത് മാറ്റി വയ്ക്കാനും സർക്കാർ നിർബന്ധിതമായിരുന്നു. എന്നാൽ കേരളകമാനം കടുത്ത പ്രളയത്തിൽ അകപ്പെട്ട സാഹചര്യത്തിൽ കസ്തൂരി രംഗൻ റിപ്പോർട്ട് വീണ്ടും പൊടി തട്ടിയെടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വെള്ളപ്പൊക്കം ലോക ശ്രദ്ധ നേടിയതോടെ കസ്തൂരിരംഗൻ റിപ്പോർട്ട് വീണ്ടും ചർച്ചയാക്കുകയാണ് ലക്ഷ്യം. ഇത് നടപ്പാക്കിയാൽ കൈയേറ്റക്കാരുടെ തോന്ന്യവാസത്തിന് വില കൊടുക്കേണ്ടി വരുന്നത് വർഷങ്ങളായി കുടിയേറിയ കർഷകരാവുമെന്ന് സൂചനയുണ്ട്.
മാധവ് ഗാഡ്ഗിൽ സമിതിയുടെ പരിസ്ഥിതി റിപ്പോർട്ട് സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങളും സംസ്ഥാന സർക്കാരുകളും കടുത്ത ആശങ്ക ഉന്നയിക്കുകയും വിവിധ രാഷ്ട്രീയ കക്ഷികൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഈ ആശങ്കൾ പരിഗണിച്ചും ഗാഡ്ഗിൽ സമിതി ശുപാർശകൾ വിലയിരുത്തിയും പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കുക എന്ന നിർദ്ദേശത്തോടെ കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗം കെ. കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു. വിശദമായ വിലയിരുത്തലിനുശേഷവും ഗാഡ്ഗിൽ സമിതി ശുപാർശകളെ തത്ത്വത്തിൽ അംഗീകരിക്കുന്ന നിലപാടാണ് കസ്തൂരി രംഗൻ സമിതിയും മുന്നോട്ട് വെച്ചത്.
അതേസമയം സുപ്രധാനമായ ചില മേഖലകളിൽ കാതലായ മാറ്റങ്ങളും നിർദ്ദേശിച്ചു. പശ്ചിമഘട്ട മലനിരകളുടെ നാലിൽ മൂന്ന് ഭാഗവും പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശകളിൽ വിയോജിപ്പ് രേഖപ്പെടുത്തി പശ്ചിമഘട്ട മലനിരകളുടെ ഏകദേശം 37 ശതമാനം ഇപ്രകാരമുള്ള പ്രദേശമാണെന്ന് കസ്തൂരിരങ്കൻ സമിതി വിലയിരുത്തി. എന്നാൽ ഇതു പോലും എതിർപ്പ് മൂലം നടപ്പാക്കാനായില്ല. ഇടുക്കി പോലുള്ള പ്രദേശത്ത് വൻ പ്രതിഷേധം ഉയർന്നു. ഇതോടെ കസ്തൂരിരങ്കനിൽ തീരുമാനം നീണ്ടു. എന്നാൽ കേന്ദ്ര സർക്കാർ ഈ റിപ്പോർട്ട് നടപ്പാക്കണമെന്ന അഭിപ്രായത്തിലായിരുന്നു. ഇതിനാണ് വീണ്ടും അവസരമൊരുങ്ങുന്നത്.
മാറിയ സാഹചര്യത്തിൽ കസ്തൂരി രംഗൻ റിപ്പോർട്ടിൽ പറയുന്ന വില്ലേജുകളിലെല്ലാം കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയിരിക്കുകയാണെന്നാണ് സൂചന. ഇതിനെ തുടർന്ന് ഇടുക്കിയിലെയും മലയോര പ്രദേശങ്ങളിലെയും കർഷകർക്ക് കടുത്ത ആശങ്കയേറിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ അപൂർവമായ പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ടാണിത്. 56,825 സ്ക്വയർ കിലോമീറ്റളോളം വരുന്ന പരിസ്ഥിത ലോല പ്രദേശം സംരക്ഷിക്കണമെന്നാണ് കസ്തൂരിരംഗൻ നിർദേശിക്കുന്നത്.
ഇതിൽ കേരളത്തിൽ 9,993 സ്ക്വയർ കിലോമീറ്ററാണുള്ളത്. കർണാകയിൽ 20,668 ചതുരശ്രകിലോമീറ്ററും മഹാരാഷ്ട്രയിൽ 17,340ഉം തമിഴ്നാട്ടിൽ 6914ഉം ഗുജറാത്തിൽ 449ഉം ചതുരശ്രകിലോമീറ്ററാണ് പരിസ്ഥിതില ലോലപ്രദേശമുള്ളത്. എക്കോ സെൻസിറ്റീവ് ഏരിയ അഥവാ ഇഎസ്എ എന്നാണിത് അറിയപ്പെടുന്നത്. ഈ മേഖല വേണ്ടവിധത്തിൽ സംരക്ഷിക്കുന്ന പ്രവർത്തനം നടത്താൻ ഈ ആറ് സംസ്ഥാനങ്ങളും വേണ്ട വിധത്തിലുള്ള പ്രവർത്തനം നടത്താത്തതിന്റെ പ്രത്യാഘാതം മേഖലയെ അപകടകരമായ രീതിയിൽ സ്വാധീനിക്കുന്നുവെന്നാണ് കസ്തൂരി രംഗൻ വിശദീകരിച്ചിരുന്നത്.
കേരളത്തിൽ സമീപകാലത്തുണ്ടായ വെള്ളപ്പൊക്കവും അതിന്റെ പ്രത്യാഘാതമാണെന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. ഈ പരിസ്ഥിതിലോല പ്രദേശം വെറും കടലാസിൽ മാത്രം വേർതിരിച്ച് നിലനിർത്തിയത് ഇനിയും കടുത്ത പരിസ്ഥിതി പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന മുന്നറിയിപ്പാണ് ശക്തമായിരിക്കുന്നത്. ആറ് സ്റ്റേറ്റുകളിലായി 1500കിലോമിറ്ററോളം നീളുന്ന മേഖലയിൽ കടുത്ത രീതിയിൽ തുടരുന്ന വനനശീകരണവും മറ്റും മൂലം ഇവിടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പതിവായിരിക്കുകയാണ്.ഇവിടെ കടുത്ത വർഷപാതമുള്ളതിനാൽ വെള്ളം ഒഴുകി സമുദ്രത്തിലെത്തുന്നതിന് വേണ്ടത്ര വഴികളില്ലെങ്കിൽ അത് കടുത്ത വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പ് കസ്തൂരിരംഗൻ റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ ഇവിടെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പോലും കടന്ന് കയറി നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് ഇവിടെ വെള്ളമൊഴുകി പോകാൻ വഴികളില്ലാതാവുകയും പ്രളയഭീഷണി വർധിച്ചിരിക്കുകയുമാണ്. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിനും ഇതാണ് കാരണമെന്നാണ് വിലയിരുത്തൽ.മലകൾ ഇടിക്കുന്നതും ഡാമുകൾ പരിധി വിട്ടുയർത്തുന്നതും വെള്ളമൊഴുക്ക് പാതകളിൽ തടസങ്ങൾ സൃഷ്ടിക്കുന്നതും ഇവിടെ കടുത്ത ഭീഷണിയാണുണ്ടാക്കുന്നതെന്നാണ് എൻവയോൺമെന്റലിസ്റ്റായ മനോജ് മിസ്ര വെളിപ്പെടുത്തുന്നത്. ഇതു പോലെ തന്നെയാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നതെങ്കിൽ 2018ൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കം വെറും തുടക്കം മാത്രമാണെന്നും യമുന ജിയേ അബിയാന്റെ കൺവീനർ കൂടിയായ മിസ്ര മുന്നറിയിപ്പേകുന്നു.
ഗാഡ്ഗിൽ കമ്മറ്റി ശുപാർശ ചെയ്ത മൂന്നു തരം പരിസ്ഥിതി സംവേദക മേഖലകൾക്കു പകരം ഒറ്റ മേഖലയെ മാത്രം സംരക്ഷിക്കാനാണ് കസ്തൂരി രംഗൻ റിപ്പോർട്ടിലെ നിർദ്ദേശം. കേരളത്തിലെ റിസർവ്, നിക്ഷിപ്ത വന മേഖലകൾ പോലും പൂർണമായി സംരക്ഷിക്കാൻ സമിതി ശുപാർശ ചെയ്യുന്നില്ല. എന്നിട്ടും എതിർപ്പുകൾ ശക്തമായി. പരിസ്ഥിതി സംവേദക മേഖലകളിലെ വികസനപ്രവർത്തനങ്ങളിൽ ഗാഡ്ഗിൽ സമിതി നിർദ്ദേശിച്ച കർശനനിയന്ത്രണങ്ങൾ തന്നെ നടപ്പാക്കണമെന്നും യാതൊരുവിധ ഖനനപ്രവർത്തനങ്ങളും ഇപ്രകാരമുള്ള പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ അനുവദിക്കുവാൻ പാടില്ലെന്നും കസ്തൂരി രംഗൻ സമിതി നിർദ്ദേശിക്കുന്നുണ്ട്. ഇത് ഏറെ ബുദ്ധിമുട്ടിലാക്കുന്നത് കുടിയേറ്റ കർഷകരെയാണ്. കൈയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങളിൽ കുടിയേറ്റക്കാർക്ക് അടിസ്ഥാന ജീവിത സൗകര്യങ്ങൾക്ക് പോലും നിർമ്മാണ പ്രവർത്തനം നടത്താനാകാത്ത സ്ഥിതി വരുന്നു.
നേരത്തെ കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളിക്കളയണമെന്നും പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട ചർച്ച ചെയ്തു നടപ്പാക്കണമെന്നും പ്രമുഖ പരിസ്ഥിതി സംഘടനയായ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തിൽ പരിഷത്ത് പോലുള്ള സംഘടനകളും തങ്ങളുടെ ആവശ്യം ശക്തമാക്കും. കേരളത്തിലെ 11 ജില്ലകളിൽ 37 ശതമാനം പ്രദേശങ്ങളിൽ നിവസിക്കുന്ന ജനങ്ങൾക്ക് വീട് നിർമ്മിക്കാനോ, വികസനപ്രവർത്തനങ്ങൾക്കോ സാധ്യമാകാത്ത നിലയിലേക്ക് കാര്യങഅങളെത്തിക്കുന്നതാണ് കസ്തൂരി രംഗൻ റിപ്പോർട്ടെന്ന വിമർശനവും സജീവമാണ്. ഇതിനിടെയാണ് പ്രളയം എത്തിയത്. പരിസ്ഥിതിയെ മറന്നുള്ള നിർമ്മാണങ്ങൾ വീണ്ടും ചർച്ചയായി. ഇതോടെയാണ് കസ്തൂരി രംഗൻ റിപ്പോർട്ടും വീണ്ടും പരിഗണനാ വിഷയമാകുന്നത്.
ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകളെ കുറിച്ചുള്ള യഥാർത്ഥ ധാരണ ഇല്ലാത്തവരാണ് നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനെ എതിർക്കുന്നതെന്ന വാദം പരിസ്ഥിതി സാമ്പത്തിക ശാസ്ത്രജ്ഞരും മുന്നോട്ട് വയ്ക്കുന്നു. പശ്ചിമഘട്ട മലനിരകളിലുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത് പ്രായോഗിക നിർദ്ദേശങ്ങൾ നടപ്പാക്കണം. ഇതിന് മുന്നോടിയായി പ്രദേശവാസികളുടെ ആശങ്കകൾ അകറ്റുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. കനത്തപരിസ്ഥിതികാഘാതമുണ്ടാക്കുന്ന പ്രവർത്തികളെ മാത്രമാണ് റിപ്പോർട്ട് എതിർക്കുന്നത്. കനത്തതോതിലുള്ള രാസവള-കീടനാശിനി പ്രയോഗങ്ങൾ ഒഴിവാക്കി കൃഷിനടത്താമെന്നും ഇവര് പറയുന്നു. എന്നാൽ റിപ്പോർട്ട് നടപ്പാക്കിയാൽ കൃഷി പോലും മുടങ്ങുമോ എന്ന സംശയം കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റക്കാർക്കുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്