കാശ്മീരിനെ രണ്ടാക്കി ഉടച്ചുവാർത്ത നടപടി ബിജെപി സർക്കാറിന് നൽകിയത് സുപ്രധാന വിജയം; ചട്ടങ്ങൾ പാലിക്കാതെയുള്ള ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വിവിധ പാർട്ടികൾ രംഗത്തെത്തിയതോടെ നിയമയുദ്ധത്തിലേക്ക് വഴിതുറക്കും; ചോദ്യം ചെയ്യപ്പെടുക പാർലമെന്റ് കടമ്പ പിന്നിട്ട് രാഷ്ട്രപതി ഒപ്പുവെക്കുന്ന നിയമനിർമ്മാണങ്ങൾ; നിയമസഭയുടെ അനുമതിയില്ലാതെ ജമ്മു-കശ്മീരിന് ലഭിച്ച സവിശേഷ പരിരക്ഷയും റദ്ദാക്കാൻ രാഷ്ട്രപതിയുടെ ഉത്തരവുകൊണ്ടു കഴിയില്ലെന്ന് വാദം; കാശ്മീർ യുദ്ധം ഇനി കോടതിയിലക്ക്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: തീർത്തും അപ്രതീക്ഷിതവും ചടുലവുമായി നീക്കത്തിലൂടെ ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കുകയും പിന്നാലെ, സംസ്ഥാനത്തെ ജമ്മുകശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റാനും തീരുമാനിച്ചു കൊണ്ടുള്ള നടപടി ഇന്നലെയാണ് ഉണ്ടായത്. ആരും നിനച്ചിരിക്കാതെ വന്ന ഈ തീരുമാനം രാഷ്ട്രീയകേന്ദ്രങ്ങളിൽ പോലും ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. പാർലമെന്റിനെ നോക്കു കുത്തിയാക്കിയാണ് ഈ നടപടികൾ ഉണ്ടായതെന്ന കാര്യമാണ് പൊതുവേ വിലയിരുത്തപെടുന്നത്. തിങ്കളാഴ്ച രാവിലെ 11-നു രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചതോടെ അതിന്റെ അലയൊലികൾ രാജ്യത്തുടനീളമുണ്ടായി.
അതേസമയം കേന്ദ്രത്തിന്റെ തന്ത്രപരമായി വിജയമായി ഇതിനെ വിലയിരുത്തുമ്പോഴും ഈ തീരുമാനത്തിന് പിന്നാലെ വരാനിരിക്കുന്നത് നിയമയുദ്ധമാണെന്നത് വ്യക്തമാണ്. 370ാം വകുപ്പു പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീരിനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി ഉടച്ചുവാർക്കുന്ന കേന്ദ്ര സർക്കാർ നടപടികളാകും നിയമയുദ്ധത്തിലേക്ക് നീങ്ങുക. പാർലമന്റെ് കടമ്പ പിന്നിട്ട് രാഷ്ട്രപതി ഒപ്പുവെക്കുന്ന നിയമനിർമ്മാണങ്ങൾ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടും. മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളും ഇത് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഭരണഘടന വിരുദ്ധമാണ് കേന്ദ്രസർക്കാർ നടപടികളെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇടക്കാല നിയമനിർമ്മാണ സഭയുടെ തീരുമാനം വഴി ജമ്മു-കശ്മീരിന് ലഭിച്ച സവിശേഷ അവകാശങ്ങളും പരിരക്ഷയും റദ്ദാക്കാൻ രാഷ്ട്രപതിയുടെ ഉത്തരവുകൊണ്ടു കഴിയില്ല, സംസ്ഥാന നിയമസഭയുടെ അനുമതി വേണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, രാഷ്ട്രപതിയുടെ 1954ലെ ഉത്തരവ് റദ്ദാക്കാൻ 2019ൽ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നാണ് സർക്കാർ വാദം. നിയമസഭ നിലവിലില്ല. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമാണ്. നിയമസഭ ഇല്ലാത്തതുകൊണ്ട് ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട നിയമനിർമ്മാണങ്ങൾ ചർച്ച ചെയ്യാൻ പാർലമന്റെിനാണ് അധികാരമെന്ന് സർക്കാർ വാദിക്കുന്നു. പാർലമന്റൊണ് ചർച്ച ചെയ്യുന്നത്. ജമ്മു-കശ്മീരിന്റെ പുനഃസംഘാടനം സംബന്ധിച്ച ബിൽ പാർലമന്റെ് പരിഗണിച്ച് പാസാക്കുന്നത് ഭരണഘടനാപരമായി ശരിയാണെന്നാണ് സർക്കാർപക്ഷം.
എന്നാൽ, സംസ്ഥാന നിയമസഭയുടെ അനുമതി ഇല്ലാതെ സംസ്ഥാനത്തിന്റെ സ്വഭാവം മാറ്റാൻ കേന്ദ്രത്തിനോ, പാർലമന്റെിനോ അനുവാദമില്ലെന്നാണ് എതിർവാദം. ഈ വിഷയത്തിൽ സംസ്ഥാനത്തെ ജനതാൽപര്യം കേന്ദ്രം കണക്കിലെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 370ാം വകുപ്പിന് സമാനമായ വ്യവസ്ഥകൾ മറ്റു പ്രദേശങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഇത് രാഷ്ട്രപതിഭരണത്തിന്റെ മറവിൽ നീക്കം ചെയ്യുകയോ, ഒരു സംസ്ഥാനത്തിന്റെ ഭരണഘടന മാറ്റുകയോ ചെയ്യാൻ ഭാവിയിൽ കേന്ദ്രം തുനിഞ്ഞേക്കാമെന്ന ആശങ്കയും ഇതിനൊപ്പം പങ്കുവെക്കപ്പെടുന്നുണ്ട്.
അതേസമയം നിയമപരമായ കാര്യങ്ങളെ അതിന്റെ വഴിയിൽ തന്നെ നേരിടാണെന്ന വികാരമാണ് കേന്ദ്രസർക്കാറിനുള്ളത്. 370-ാം അനുച്ഛേദം റദ്ദാക്കുന്ന രാഷ്ട്രപതിയുടെ വിജ്ഞാപനത്തിനു അംഗീകാരം നൽകാനുള്ള പ്രമേയവും സംസ്ഥാന പുനരേകീകരണ ബില്ലുമാണ് അമിത്ഷാ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഇവ രണ്ടും പാസാക്കുകയും ചെയ്തു. സംസ്ഥാനത്തെ വിഭജിക്കുന്ന ബില്ലിനെ 125 പേർ അനുകൂലിച്ചപ്പോൾ 61 പേർ എതിർത്തു. 370-ാം വകുപ്പും 35-എയും നിലനിൽക്കുന്നിടത്തോളം കശ്മീരിൽ ഭീകരവാദത്തെ ഫലപ്രദമായി നേരിടാനാവില്ലെന്ന് അമിത് ഷാ പറഞ്ഞു. ഡൽഹിയും പുതുച്ചേരിയുംപോലെ ജമ്മുകശ്മീരിനു നിയമസഭയുണ്ടാകും. എന്നാൽ, ലഡാക്കിന് അതുണ്ടാവില്ല. സംസ്ഥാനത്ത് ഭൂമി വാങ്ങാനും സർക്കാർജോലിക്കുമുൾപ്പെടെ കശ്മീർജനതയ്ക്ക് മാത്രമുണ്ടായിരുന്ന എല്ലാ അവകാശങ്ങളും അനുച്ഛേദം 370 റദ്ദാക്കിയതോടെ ഇല്ലാതാകും.
രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭായോഗം ചേർന്നതിനുപിന്നാലെയാണ് അമിത് ഷാ രാജ്യസഭയിൽ പ്രഖ്യാപനം നടത്തിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ചും കനത്ത സൈനികവിന്യാസം നടത്തിയും കശ്മീരിനെ സുരക്ഷാവലയത്തിലാക്കിയശേഷമായിരുന്നു നടപടി. മുന്‍മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയ നേതാക്കളെ ഞായറാഴ്ച അർധരാത്രിയോടെ വീട്ടുതടങ്കലിലാക്കിയിരുന്നു. സംസ്ഥാനത്തെ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നിർത്തിവെച്ചു. നാടകീയമായിരുന്നു രാജ്യസഭയിലെ നടപടികളും. സുപ്രധാന നിയമനിർമ്മാണത്തിനായി ശൂന്യവേള റദ്ദാക്കുന്നതായി അധ്യക്ഷൻ വെങ്കയ്യ നായിഡു പ്രഖ്യാപിച്ചു. ജമ്മുകശ്മീരിലെ സംവരണ നിയമം ഭേദഗതിചെയ്യാനുള്ള ബിൽ അവതരിപ്പിക്കാനാണ് ആഭ്യന്തര മന്ത്രിയെ അധ്യക്ഷൻ വിളിച്ചത്.
ഈ ബിൽ അവതരിപ്പിക്കാനായി എഴുന്നേറ്റ അമിത് ഷാ, 370-ാം അനുച്ഛേദം റദ്ദാക്കിയ പ്രമേയം അവതരിപ്പിച്ചതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. ഇതുസംബന്ധിച്ച വിജ്ഞാപനത്തിൽ രാഷ്ട്രപതി ഒപ്പുവെച്ചതായും ഷാ അറിയിച്ചു. കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശമായി പുനഃസംഘടിപ്പിക്കുന്ന ബില്ലും ഇതിനൊപ്പം അവതരിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ അധികാരം പരിമിതപ്പെടുത്തിക്കൊണ്ട് ജമ്മുകശ്മീരിനു പ്രത്യേക പദവിനൽകുന്ന 370-ാം വകുപ്പ് രാഷ്ട്രപതിയുടെ ഉത്തരവോടെ ഇല്ലാതായെന്ന് അമിത് ഷാ പറഞ്ഞു. ജമ്മുകശ്മീർ ഭരണഘടനാ നിർമ്മാണസഭ നിലവിലില്ലാത്തതുകൊണ്ടും നിയമസഭ പിരിച്ചുവിട്ടതിനാലും പാർലമെന്റിനാണ് അധികാരമെന്നും അദ്ദേഹം പറഞ്ഞു. 370-ാം വകുപ്പ് ഭേദഗതിചെയ്യാൻ 1952-ലും 62-ലും കോൺഗ്രസ് ഇതേമാർഗമാണ് സ്വീകരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോൺഗ്രസിനുപുറമേ തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ., എൻ.സി.പി., സിപിഎം., സിപിഐ., മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (എം) തുടങ്ങിയ കക്ഷികളും കശ്മീർപ്രമേയത്തെയും ബില്ലിനെയും എതിർത്തു. നടുത്തളത്തിലിറങ്ങിയ പി.ഡി.പി. അംഗം മീർ മുഹമ്മദ് ഫയാസ് തന്റെ വസ്ത്രം വലിച്ചുകീറി. മറ്റൊരു പി.ഡി.പി. അംഗം നസീർ അഹമ്മദ് ഭരണഘടന കീറിയെറിഞ്ഞു. ഇതോടെ സഭയിൽ കൈയാങ്കളിയായി. തുടർന്ന് ഇരുവരെയും സഭയിൽനിന്ന് പുറത്താക്കി. അതിനിടെ, ബി.എസ്പി., ബി.ജെ.ഡി., ടി.ആർ.എസ്., എ.എ.പി., എ.ഐ.എ.ഡി.എം.കെ. തുടങ്ങിയവർ സർക്കാരിനെ പൂർണമായി പിന്തുണച്ചു. അതേസമയം, എൻ.ഡി.എ. സഖ്യകക്ഷിയായ ജെ.ഡി.യു. ഇറങ്ങിപ്പോയി. അതിനിടെ രാജ്യസഭയിൽ ചർച്ചയും വോട്ടെടുപ്പുമൊക്കെ നടന്നതിനാൽ വൈകീട്ടാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ ജമ്മുകശ്മീർ പ്രമേയം അവതരിപ്പിച്ചത്. ഏകപക്ഷീയമായി തീരുമാനം നടപ്പാക്കിയ കേന്ദ്രനടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതിനിടെ ശബ്ദവോട്ടോടെ പ്രമേയം പാസാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍