മുസ്ലിം ലീഗ് സമ്മേളനത്തിനിടയിൽ കാസർകോട് നടന്ന വെടിവെപ്പിലും രണ്ടുപേരുടെ മരണത്തിലും കലാശിച്ച സംഭവത്തിന് 11വർഷം തികയുന്നു; വെടിവെപ്പ് കേസ് എന്തായി; സമ്പൂർണ്ണ റിപ്പോർട്ട്
ബുർഹാൻ തളങ്കര
കാസർകോട്: മുസ്ലിം ലീഗ് സംസ്ഥാന നേതാക്കൾക്ക് നൽകിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിനിടെ കാസർകോട് നഗരത്തിൽ ഉണ്ടായ വെടിവെപ്പിന് ഇന്നേക്ക് 11 വർഷം തികയുന്നു. പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരു മുസ്ലിംലീഗ് പ്രവർത്തകൻ കൈതക്കാട്ടെ മുസ്തഫ ഹാജിയുടെ മകൻ ഷഫീഖ് (18) കൊല്ലപ്പെടുകയും കറന്തക്കാട് വെച്ച് കുത്തേറ്റ് മരിച്ച നിലയിൽ ആരിക്കാടി സ്വദേശി മുഹമ്മദ് അസ്ഹറിന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇടത് നെഞ്ചിൽ വെടിയുണ്ട കയറിയ ഷഫീഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റാലി കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ കറന്തക്കാട് വച്ചാണ് അസർ കുത്തേറ്റ് മരിച്ചത്.
രണ്ട് പൊലീസ് ജീപ്പുകൾ പ്രവർത്തകർ തകർക്കുകയും മറിച്ചിടുകയും ചെയ്തിരുന്നു. അക്രമത്തിൽ എസ് ഐ സിബി മാത്യുവിന് പരിക്കേറ്റ് നിരവധി ദിവസങ്ങളാണ് മംഗലാപുരം ആശുപത്രിയിൽ കഴിയേണ്ടി വന്നത്. കല്ലേറിൽ സംഘർഷത്തിലും കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ടടക്കം ഒട്ടേറെ പൊലീസുകാർക്കും പരിക്കേറ്റു. വൈകിട്ട് നാലിനായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾക്കും ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും സ്വീകരണം നിശ്ചയിച്ചിരുന്നത്. മൂന്നുമണിയായപ്പോഴേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ലീഗ് പ്രവർത്തകർ ചെറിയ പ്രകടനങ്ങളായി എത്തിത്തുടങ്ങി. ഇതിനിടെ ബൈക്കിലെത്തിയ പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി നഗരത്തിൽ പ്രദക്ഷിണം തുടങ്ങി.
എം പി അബ്ദുസമദ് സമദാനി ഉദ്ഘാടന പ്രസംഗിക്കുമ്പോൾ പുറത്ത് ഒരുസംഘം പ്രസ്ക്ലബ്ബിന് താഴെ നിന്ന് കോഓപ്പറേറ്റീവ് ബാങ്കിന് നേരെ കല്ലേറു നടത്തി. തുടർന്ന് ലീഗ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായതാണ് തുടക്കം. ഇതിനിടെ പുതിയ സ്റ്റാൻഡ് പരിസരത്തെ സലഫി സെന്റർ പൂർണമായും അക്രമികൾ തകർത്തു. ഒരു കെ എസ് ആർ ടി സി ബസ്സിനും കേടുപറ്റി. സംഘർഷമുണ്ടാക്കിയവരെ പിരിച്ചുവിടാനാണ് പൊലീസ് വെടിവെപ്പ് നടത്തിയതെന്ന് രാംദാസ് പോത്തന്റെ വാദം പിന്നീട് സിബിഐ അംഗീകരിക്കുകയുണ്ടായി. എന്നാൽ ലീഗ് സമ്മേളനം അലങ്കോലപ്പെടുത്താൻ ചിലർ നേരത്തെ ആസൂത്രണം ചെയ്തിരുന്നെന്നും അവരാണ് അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും മുസ്ലിം ലീഗ് പറയുന്നത്. പൊലീസ് വെടിവെപ്പിലും സംഘർഷത്തിലും രണ്ടുപേർ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് തൊട്ടടുത്ത ദിവസം തിങ്കളാഴ്ച കാസർകോട് ജില്ലയിൽ ഹർത്താൽ ആചരിക്കുകയും ചെയ്തു.
നിസാർ കമ്മീഷനെ രൂപകരിച്ചതും പിരിച്ചുവിട്ടതും എന്തിന്?
വെടിവെപ്പ് സംഭവത്തെക്കുറിച്ച് ജുഡീഷ്വൽ അന്വേഷണം വേണമെന്ന് മുസ് ലിം ലീഗും കോൺഗ്രസും ആവശ്യപ്പെട്ടതിനെ തുടർന്ന് ജസ്റ്റിസ് നിസാർ അധ്യക്ഷനായി എൽ ഡി എഫ് സർക്കാർ കമ്മീഷനെ വെച്ചു. യു.ഡി.എഫ് അധികാരത്തിലത്തിയപ്പോൾ കമ്മീഷൻ കാലാവധി നീട്ടിക്കൊടുത്തു. എന്നാൽ പിന്നീട് കമ്മീഷന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കമ്മീഷനെ പിരിച്ചുവിട്ടതിനെതിരെ അന്നുതന്നെ വലിയ ആരോപണമുയർന്നു. എന്നാൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജുഡീഷ്വൽ കമ്മീഷനെ പിരിച്ചുവിട്ടതെന്ന് ഉമ്മൻ ചാണ്ടി സർക്കാർ പറഞ്ഞു ഒഴിയുകയിരുന്നു.
സിബിഐ അന്വേഷണം
രാംദാസ് പോത്തൻ ഗൺമാന്റെ കയ്യിൽ നിന്ന് തോക്കുവാങ്ങി വെടിവെയ്ക്കുകയായിരുന്നെന്നാണ് ലീഗിന്റെയും കുടുംബത്തിന്റെയും ആരോപണം. വെടിവെപ്പിനെ തുടർന്ന് ഷഫീക്കിന്റെ വീട്ടുകാർ സ്റ്റേഷൻ എസ്ഐയ്ക്ക പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് ജെ.എഫ്.സി.എം കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് എസ്പിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അന്വേഷണം കാര്യക്ഷമമായല്ല നടക്കുന്നതെന്ന് പറഞ്ഞ് ഷഫീക്കിന്റെ പിതാവ് മുസ്തഫ ഹാജി ഹൈക്കോടതിയെ സമീപിച്ചു.തുടർന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ഷഫീക്കിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. അന്വേഷണത്തിനൊടുവിൽ പൊലീസ് വെടിവെപ്പ് കേസിൽ അന്നത്തെ കാസർഗോഡ് എസ്പി രാംദാസ് പോത്തനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ. എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു. തിരുവനന്തപുരം യൂണിറ്റ് എസ്പി വി.കെ രഘുകുമാർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആർ സമർപ്പിച്ചത്.
രാംദാസ് പോത്തന്റെ കോടതിയിൽ നൽകിയ മൊഴി
വൈകീട്ട് 4.30ഓടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് മുസ്ലിം ലീഗ് പ്രവർത്തകർ പ്രകടനം നടത്തിയത്. പ്രവർത്തകരിലെ ഒരു വിഭാഗമാണ് ആദ്യം പ്രകടനത്തിനും ആക്രമണത്തിനും നേതൃത്വം നൽകിയത്. പിന്നീട് പല ഗ്രൂപ്പുകളായി തിരിഞ്ഞ് ടൗണിൽ വ്യാപകമായ ആക്രമണം നടത്തുകയായിരുന്നു. കല്ല്, ഇരുമ്പ് ദണ്ഡ് തുടങ്ങിയ ആയുധങ്ങൾ പ്രവർത്തകരുടെ കയ്യിലുണ്ടായിരുന്നു. അക്രമികളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊലീസ് എയ്ഡ് പോസ്റ്റ് ഉൾപ്പെടെ ആക്രമിക്കപ്പെട്ടു.
തുടർന്ന് ടൗണിലെ പട്ടിക ജാതിക്കാർ താമസിക്കുന്ന കോളനിക്ക് നേരെ ആക്രമണമുണ്ടായി. പിന്നീട് ഷൺമുഖ മന്ദിരം ഭജനമ മഠം ആക്രമിക്കപ്പെട്ടു. ഇവിടത്തെ ത്രിശൂലം നശിപ്പിച്ചു. ഇതെല്ലാം മനപ്പൂർവ്വം വർഗ്ഗീയ കലാപത്തിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ആക്രമണം ശക്തമായതോടെ മറുഭാഗത്ത് ഹിന്ദു വിഭാഗത്തിൽപ്പെട്ടവരും സംഘടിച്ചു. സലഫി മസ്ജിദിന് നേരെ ആക്രമണമുണ്ടായി.പൊലീസ് ജീപ്പ്, കെ.എസ്.ആർ.ടി.സി ബസ്സുകൾ തകർത്ത് ആക്രമണം ശക്തമായതോടെ പൊലീസ് കണ്ണീർ വാതകവും ലാത്തി ചാർജ്ജും പ്രയോഗിച്ചെങ്കിലും അക്രമികൾ പിരിഞ്ഞു പോയില്ല. ഈ സമയത്ത് ആവശ്യമായ പൊലീസും സ്ഥലത്തില്ലായിരുന്നു. തന്റെയും സഹപ്രവർത്തകരുടെയും ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് വ്യക്തമായതോടെ സർവ്വീസ് റിവോൾവർ പുറത്തെടുത്ത് വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. എന്നിട്ടും അക്രമികൾ പിരിഞ്ഞുപോകാതിരുന്നതിനെ തുടർന്ന് മൂന്ന് റൗണ്ട് വെടിവെക്കുകയായിരുന്നു. ഈ വെടിവെപ്പിൽ ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ഹിന്ദു സംഘങ്ങളുടെ ആക്രമണത്തിലും ഒരാൾ കൊല്ലപ്പെട്ടു.കാസർകോഡ് സാധാരണഗതിയിൽ കാണാത്ത കല്ലുകളും മറ്റുമാണ് അക്രമണത്തിന് ഉപയോഗിക്കപ്പെടാറുള്ളത്. കാസർകോഡിന് പുറത്തുള്ള ചില തീവ്രവാദ സംഘടനകളും ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നു. കാസർക്കോഡ് സംഘർഷമുണ്ടായ സമയത്ത് തന്നെ തളിപ്പറമ്പിലും നാദാപുരത്തും സംഘർഷമുണ്ടായിരുന്നു. മലബാറിൽ ഒന്നാകെ വർഗ്ഗീയ കലാപമുണ്ടാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും മൊഴിയിൽ പറയുന്നു.
വെടിവെപ്പ് കേസിൽ കോടതി വിധി എന്തായിരുന്നു
ലീഗ് പ്രവർത്തകൻ കൈതക്കാട്ടെ ഷെഫീഖ് (21) വെടിയേറ്റ് മരിച്ച സംഭവത്തിൽ റിട്ട. എസ്.പി. രാംദാസ് പോത്തൻ കുറ്റക്കാരനല്ലെന്ന് സിബിഐ അന്വേഷണ റിപ്പോർട്ടണ് 2013 എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ അഡീഷണൽ സൂപ്രണ്ട് നന്ദകുമാർ സമർപ്പിച്ചത്. നന്ദകുമാറിനു പുറമെ ഡിഐജി സൈനുഗതറും എസ്പി ജോസ് മോഹനുമാണ് കേസിൽ അന്വേഷണം നടത്തിയത്.
സ്വയരക്ഷാർത്ഥമാണ് വെടിവെച്ചതെന്ന രാംദാസ് പോത്തന്റെ വാദം സിബിഐ റിപ്പോർട്ടിൽ ശരിവെക്കുന്നു. സ്വയരക്ഷയ്ക്കും സഹപ്രവർത്തകരുടെ രക്ഷയ്ക്കും അക്രമം തടയുന്നതിനുമാണ് വെടിവെപ്പ് നടന്നത്. കൃത്യനിർവ്വഹണത്തിന്റെ ഭാഗമായ നടപടിയാണ് രാംദാസ് പോത്തന്റെ ഭാഗത്തുനിന്നും ഉണ്ടായത്ന്നും അതിനാൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ സാധിക്കില്ലന്നും സി ബി ഐ കോടതിയെ അറിയിച്ചു. ജില്ലയിലെ ലീഗ് നേതാക്കളായ ചെർക്കളം അബ്ദുല്ല, എം.സി. ഖമറുദ്ദീൻ, എ. ഹമീദ് ഹാജി എന്നിവരുൾപെടെയുള്ളവരിൽ നിന്നും രാംദാസ് പോത്തനിൽ നിന്നും ഷഫീഖിന്റെ ബന്ധുക്കളിൽ നിന്നും ദൃക്സാക്ഷികളായവരിൽ നിന്നും സിബിഐ ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തിയിരുന്നു.
വെടിവെപ്പും നിസാർ കമ്മീഷനും ബിജെപി വാദവും..
മുസ്ലിംലീഗ് പ്രവർത്തകൻ വെടിയേറ്റുമരിച്ച സംഭവത്തിൽ എസ്പിയായിരുന്ന രാംദാസ് പോത്തൻ കുറ്റക്കാരനല്ലെന്ന് സിബിഐ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു . വെടിവെപ്പ് സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ താലൂക്ക് ഓഫീസ് ധർണ നടത്തുകയുണ്ടായി. ലീഗ് നേതാക്കൾക്കെതിരെ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിസാർ കമ്മീഷനെ പിരിച്ചുവിട്ടത് ആരോപണമാണ് സുരേന്ദ്രൻ ഉയർത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്