മുസ്ലിം ലീഗ് സമ്മേളനത്തിനിടയിൽ കാസർകോട് നടന്ന വെടിവെപ്പിലും രണ്ടുപേരുടെ മരണത്തിലും കലാശിച്ച സംഭവത്തിന് 11വർഷം തികയുന്നു; വെടിവെപ്പ് കേസ് എന്തായി; സമ്പൂർണ്ണ റിപ്പോർട്ട്

ബുർഹാൻ തളങ്കര
കാസർകോട്: മുസ്ലിം ലീഗ് സംസ്ഥാന നേതാക്കൾക്ക് നൽകിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിനിടെ കാസർകോട് നഗരത്തിൽ ഉണ്ടായ വെടിവെപ്പിന് ഇന്നേക്ക് 11 വർഷം തികയുന്നു. പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരു മുസ്ലിംലീഗ് പ്രവർത്തകൻ കൈതക്കാട്ടെ മുസ്തഫ ഹാജിയുടെ മകൻ ഷഫീഖ് (18) കൊല്ലപ്പെടുകയും കറന്തക്കാട് വെച്ച് കുത്തേറ്റ് മരിച്ച നിലയിൽ ആരിക്കാടി സ്വദേശി മുഹമ്മദ് അസ്ഹറിന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇടത് നെഞ്ചിൽ വെടിയുണ്ട കയറിയ ഷഫീഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റാലി കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ കറന്തക്കാട് വച്ചാണ് അസർ കുത്തേറ്റ് മരിച്ചത്.
രണ്ട് പൊലീസ് ജീപ്പുകൾ പ്രവർത്തകർ തകർക്കുകയും മറിച്ചിടുകയും ചെയ്തിരുന്നു. അക്രമത്തിൽ എസ് ഐ സിബി മാത്യുവിന് പരിക്കേറ്റ് നിരവധി ദിവസങ്ങളാണ് മംഗലാപുരം ആശുപത്രിയിൽ കഴിയേണ്ടി വന്നത്. കല്ലേറിൽ സംഘർഷത്തിലും കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ടടക്കം ഒട്ടേറെ പൊലീസുകാർക്കും പരിക്കേറ്റു. വൈകിട്ട് നാലിനായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾക്കും ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും സ്വീകരണം നിശ്ചയിച്ചിരുന്നത്. മൂന്നുമണിയായപ്പോഴേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ലീഗ് പ്രവർത്തകർ ചെറിയ പ്രകടനങ്ങളായി എത്തിത്തുടങ്ങി. ഇതിനിടെ ബൈക്കിലെത്തിയ പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി നഗരത്തിൽ പ്രദക്ഷിണം തുടങ്ങി.
എം പി അബ്ദുസമദ് സമദാനി ഉദ്ഘാടന പ്രസംഗിക്കുമ്പോൾ പുറത്ത് ഒരുസംഘം പ്രസ്ക്ലബ്ബിന് താഴെ നിന്ന് കോഓപ്പറേറ്റീവ് ബാങ്കിന് നേരെ കല്ലേറു നടത്തി. തുടർന്ന് ലീഗ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായതാണ് തുടക്കം. ഇതിനിടെ പുതിയ സ്റ്റാൻഡ് പരിസരത്തെ സലഫി സെന്റർ പൂർണമായും അക്രമികൾ തകർത്തു. ഒരു കെ എസ് ആർ ടി സി ബസ്സിനും കേടുപറ്റി. സംഘർഷമുണ്ടാക്കിയവരെ പിരിച്ചുവിടാനാണ് പൊലീസ് വെടിവെപ്പ് നടത്തിയതെന്ന് രാംദാസ് പോത്തന്റെ വാദം പിന്നീട് സിബിഐ അംഗീകരിക്കുകയുണ്ടായി. എന്നാൽ ലീഗ് സമ്മേളനം അലങ്കോലപ്പെടുത്താൻ ചിലർ നേരത്തെ ആസൂത്രണം ചെയ്തിരുന്നെന്നും അവരാണ് അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും മുസ്ലിം ലീഗ് പറയുന്നത്. പൊലീസ് വെടിവെപ്പിലും സംഘർഷത്തിലും രണ്ടുപേർ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് തൊട്ടടുത്ത ദിവസം തിങ്കളാഴ്ച കാസർകോട് ജില്ലയിൽ ഹർത്താൽ ആചരിക്കുകയും ചെയ്തു.
നിസാർ കമ്മീഷനെ രൂപകരിച്ചതും പിരിച്ചുവിട്ടതും എന്തിന്?
വെടിവെപ്പ് സംഭവത്തെക്കുറിച്ച് ജുഡീഷ്വൽ അന്വേഷണം വേണമെന്ന് മുസ് ലിം ലീഗും കോൺഗ്രസും ആവശ്യപ്പെട്ടതിനെ തുടർന്ന് ജസ്റ്റിസ് നിസാർ അധ്യക്ഷനായി എൽ ഡി എഫ് സർക്കാർ കമ്മീഷനെ വെച്ചു. യു.ഡി.എഫ് അധികാരത്തിലത്തിയപ്പോൾ കമ്മീഷൻ കാലാവധി നീട്ടിക്കൊടുത്തു. എന്നാൽ പിന്നീട് കമ്മീഷന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കമ്മീഷനെ പിരിച്ചുവിട്ടതിനെതിരെ അന്നുതന്നെ വലിയ ആരോപണമുയർന്നു. എന്നാൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജുഡീഷ്വൽ കമ്മീഷനെ പിരിച്ചുവിട്ടതെന്ന് ഉമ്മൻ ചാണ്ടി സർക്കാർ പറഞ്ഞു ഒഴിയുകയിരുന്നു.
സിബിഐ അന്വേഷണം
രാംദാസ് പോത്തൻ ഗൺമാന്റെ കയ്യിൽ നിന്ന് തോക്കുവാങ്ങി വെടിവെയ്ക്കുകയായിരുന്നെന്നാണ് ലീഗിന്റെയും കുടുംബത്തിന്റെയും ആരോപണം. വെടിവെപ്പിനെ തുടർന്ന് ഷഫീക്കിന്റെ വീട്ടുകാർ സ്റ്റേഷൻ എസ്ഐയ്ക്ക പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് ജെ.എഫ്.സി.എം കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് എസ്പിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അന്വേഷണം കാര്യക്ഷമമായല്ല നടക്കുന്നതെന്ന് പറഞ്ഞ് ഷഫീക്കിന്റെ പിതാവ് മുസ്തഫ ഹാജി ഹൈക്കോടതിയെ സമീപിച്ചു.തുടർന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ഷഫീക്കിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. അന്വേഷണത്തിനൊടുവിൽ പൊലീസ് വെടിവെപ്പ് കേസിൽ അന്നത്തെ കാസർഗോഡ് എസ്പി രാംദാസ് പോത്തനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ. എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു. തിരുവനന്തപുരം യൂണിറ്റ് എസ്പി വി.കെ രഘുകുമാർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആർ സമർപ്പിച്ചത്.
രാംദാസ് പോത്തന്റെ കോടതിയിൽ നൽകിയ മൊഴി
വൈകീട്ട് 4.30ഓടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് മുസ്ലിം ലീഗ് പ്രവർത്തകർ പ്രകടനം നടത്തിയത്. പ്രവർത്തകരിലെ ഒരു വിഭാഗമാണ് ആദ്യം പ്രകടനത്തിനും ആക്രമണത്തിനും നേതൃത്വം നൽകിയത്. പിന്നീട് പല ഗ്രൂപ്പുകളായി തിരിഞ്ഞ് ടൗണിൽ വ്യാപകമായ ആക്രമണം നടത്തുകയായിരുന്നു. കല്ല്, ഇരുമ്പ് ദണ്ഡ് തുടങ്ങിയ ആയുധങ്ങൾ പ്രവർത്തകരുടെ കയ്യിലുണ്ടായിരുന്നു. അക്രമികളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊലീസ് എയ്ഡ് പോസ്റ്റ് ഉൾപ്പെടെ ആക്രമിക്കപ്പെട്ടു.
തുടർന്ന് ടൗണിലെ പട്ടിക ജാതിക്കാർ താമസിക്കുന്ന കോളനിക്ക് നേരെ ആക്രമണമുണ്ടായി. പിന്നീട് ഷൺമുഖ മന്ദിരം ഭജനമ മഠം ആക്രമിക്കപ്പെട്ടു. ഇവിടത്തെ ത്രിശൂലം നശിപ്പിച്ചു. ഇതെല്ലാം മനപ്പൂർവ്വം വർഗ്ഗീയ കലാപത്തിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ആക്രമണം ശക്തമായതോടെ മറുഭാഗത്ത് ഹിന്ദു വിഭാഗത്തിൽപ്പെട്ടവരും സംഘടിച്ചു. സലഫി മസ്ജിദിന് നേരെ ആക്രമണമുണ്ടായി.പൊലീസ് ജീപ്പ്, കെ.എസ്.ആർ.ടി.സി ബസ്സുകൾ തകർത്ത് ആക്രമണം ശക്തമായതോടെ പൊലീസ് കണ്ണീർ വാതകവും ലാത്തി ചാർജ്ജും പ്രയോഗിച്ചെങ്കിലും അക്രമികൾ പിരിഞ്ഞു പോയില്ല. ഈ സമയത്ത് ആവശ്യമായ പൊലീസും സ്ഥലത്തില്ലായിരുന്നു. തന്റെയും സഹപ്രവർത്തകരുടെയും ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് വ്യക്തമായതോടെ സർവ്വീസ് റിവോൾവർ പുറത്തെടുത്ത് വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. എന്നിട്ടും അക്രമികൾ പിരിഞ്ഞുപോകാതിരുന്നതിനെ തുടർന്ന് മൂന്ന് റൗണ്ട് വെടിവെക്കുകയായിരുന്നു. ഈ വെടിവെപ്പിൽ ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ഹിന്ദു സംഘങ്ങളുടെ ആക്രമണത്തിലും ഒരാൾ കൊല്ലപ്പെട്ടു.കാസർകോഡ് സാധാരണഗതിയിൽ കാണാത്ത കല്ലുകളും മറ്റുമാണ് അക്രമണത്തിന് ഉപയോഗിക്കപ്പെടാറുള്ളത്. കാസർകോഡിന് പുറത്തുള്ള ചില തീവ്രവാദ സംഘടനകളും ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നു. കാസർക്കോഡ് സംഘർഷമുണ്ടായ സമയത്ത് തന്നെ തളിപ്പറമ്പിലും നാദാപുരത്തും സംഘർഷമുണ്ടായിരുന്നു. മലബാറിൽ ഒന്നാകെ വർഗ്ഗീയ കലാപമുണ്ടാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും മൊഴിയിൽ പറയുന്നു.
വെടിവെപ്പ് കേസിൽ കോടതി വിധി എന്തായിരുന്നു
ലീഗ് പ്രവർത്തകൻ കൈതക്കാട്ടെ ഷെഫീഖ് (21) വെടിയേറ്റ് മരിച്ച സംഭവത്തിൽ റിട്ട. എസ്.പി. രാംദാസ് പോത്തൻ കുറ്റക്കാരനല്ലെന്ന് സിബിഐ അന്വേഷണ റിപ്പോർട്ടണ് 2013 എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ അഡീഷണൽ സൂപ്രണ്ട് നന്ദകുമാർ സമർപ്പിച്ചത്. നന്ദകുമാറിനു പുറമെ ഡിഐജി സൈനുഗതറും എസ്പി ജോസ് മോഹനുമാണ് കേസിൽ അന്വേഷണം നടത്തിയത്.
സ്വയരക്ഷാർത്ഥമാണ് വെടിവെച്ചതെന്ന രാംദാസ് പോത്തന്റെ വാദം സിബിഐ റിപ്പോർട്ടിൽ ശരിവെക്കുന്നു. സ്വയരക്ഷയ്ക്കും സഹപ്രവർത്തകരുടെ രക്ഷയ്ക്കും അക്രമം തടയുന്നതിനുമാണ് വെടിവെപ്പ് നടന്നത്. കൃത്യനിർവ്വഹണത്തിന്റെ ഭാഗമായ നടപടിയാണ് രാംദാസ് പോത്തന്റെ ഭാഗത്തുനിന്നും ഉണ്ടായത്ന്നും അതിനാൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ സാധിക്കില്ലന്നും സി ബി ഐ കോടതിയെ അറിയിച്ചു. ജില്ലയിലെ ലീഗ് നേതാക്കളായ ചെർക്കളം അബ്ദുല്ല, എം.സി. ഖമറുദ്ദീൻ, എ. ഹമീദ് ഹാജി എന്നിവരുൾപെടെയുള്ളവരിൽ നിന്നും രാംദാസ് പോത്തനിൽ നിന്നും ഷഫീഖിന്റെ ബന്ധുക്കളിൽ നിന്നും ദൃക്സാക്ഷികളായവരിൽ നിന്നും സിബിഐ ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തിയിരുന്നു.
വെടിവെപ്പും നിസാർ കമ്മീഷനും ബിജെപി വാദവും..
മുസ്ലിംലീഗ് പ്രവർത്തകൻ വെടിയേറ്റുമരിച്ച സംഭവത്തിൽ എസ്പിയായിരുന്ന രാംദാസ് പോത്തൻ കുറ്റക്കാരനല്ലെന്ന് സിബിഐ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു . വെടിവെപ്പ് സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ താലൂക്ക് ഓഫീസ് ധർണ നടത്തുകയുണ്ടായി. ലീഗ് നേതാക്കൾക്കെതിരെ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിസാർ കമ്മീഷനെ പിരിച്ചുവിട്ടത് ആരോപണമാണ് സുരേന്ദ്രൻ ഉയർത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ഞാൻ മാപ്പും പറയില്ല..ഒരു കോപ്പും പറയില്ല; സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി ആണ്; ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു; ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ വക്കീൽ നോട്ടീസ് വന്നപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം
- ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്
- പോത്തുപോലെ വളർന്നാലും ദാഹിക്കുമ്പോൾ വെള്ളം കൊടുക്കാനും ഷഡ്ഡി നനച്ചു കൊടുക്കാനും സ്ത്രീ വേണം; 'ദ ഗ്രറ്റ് ഇന്ത്യൻ കിച്ചൻ' അറപ്പുളവാക്കുന്ന പുരുഷ മേധാവിത്വത്തെയാണ് വരച്ചു കാട്ടുന്നത്: ഡോ ജിനേഷ് പി എസ് എഴുതുന്നു
- എടേയ് നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്ക്; ബഹളം വച്ചിട്ട് കാര്യമില്ല; പൊലീസിന്റെ ഭാഗത്ത് നിന്ന് മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; സിസി ടിവിയുണ്ട്..സാക്ഷിയുണ്ട്; പൊലീസ് ചെക്കിങ്ങിന്റെ പേരിൽ അപകടം ഉണ്ടായി എന്നാരോപിച്ച് വളഞ്ഞ ജനക്കൂട്ടത്തെ കുണ്ടറ സിഐ പിരിച്ചുവിട്ട നയതന്ത്രം ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- ടോൾ പ്ലാസയ്ക്ക് സമീപം ബെൻസിൽ വന്നിറങ്ങിയ ആളെ കണ്ടാൽ പരമയോഗ്യൻ; കേസ് തീർക്കാൻ അഞ്ചുലക്ഷം കൈമാറി കഴിഞ്ഞ് കഴിഞ്ഞിട്ടും യോഗ്യന്റെ വിവരമില്ല; പുതുക്കാട് പൊലീസ് അന്വേഷിച്ചപ്പോൾ പുറമേ നിന്ന് പെട്ടെന്ന് കാണാത്ത വീട്ടിൽ ഒരാൾ താമസം; സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ; യോഗ്യത പത്താം ക്ലാസ് ഫെയിൽഡ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്