എരിയാൽ സ്വദേശി ഒരുപാട് സ്ഥലങ്ങളിൽ സ്വെര്യവിഹാരം നടത്തി; അതിനാൽ ഒരുപാട് ദുരിതങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ആളുകൾ ഭീതിയിലാണെന്നുമുള്ള എംഎൽഎ വാക്കുകൾ കാസർകോടിന്റെ സാമൂഹികാവസ്ഥയുടെ നേർ ചിത്രം; രോഗ ബാധിതന്റെ റൂട്ട് മാപ്പും തട്ടിപ്പെന്ന് സമ്മതിച്ച് ജില്ലാ ഭരണകൂടവും; കോവിഡുമായി എത്തിയത് കള്ളക്കടത്ത് കേസ് പ്രതിയെന്ന് എയർ കസ്റ്റംസ്; അന്വേഷണത്തിന് ഇന്റലിജൻസ് ബ്യൂറോയും; കാസർകോട്ട് കർശന നിയന്ത്രണങ്ങൾ തുടരും

മറുനാടൻ മലയാളി ബ്യൂറോ
കാസർകോട്: വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ച എരിയാൽ സ്വദേശി ഒരുപാട് സ്ഥലങ്ങളിൽ സ്വെര്യവിഹാരം നടത്തി. അതിനാൽ ഒരുപാട് ദുരിതങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുപാട് ആളുകൾ ഭീതിയിലാണ്. അദ്ദേഹത്തെ പോലെ ജാഗ്രതക്കുറവ് ഇപ്പോഴും ചില ആളുകൾ കാണിക്കുന്നുണ്ട്. പ്രത്യേകിച്ച് ഗൾഫിൽ നിന്ന് വരുന്ന ആളുകളൊക്കെ 14 ദിവസമായി പുറത്തിറങ്ങരുതെന്ന നിർദ്ദേശം ഉണ്ടായിട്ടുപോലും ആ നിർദ്ദേശം അനുസരിക്കാത്ത പുറത്തിറങ്ങുന്നുണ്ട് എന്ന് നമ്മൾ മനസിലാക്കണം-കാസർകോട് എംഎൽഎ എഎ നെല്ലിക്കുന്നിന്റെ വാക്കുകളാണ് ഇത്. കാസർകോട് കൊറോണ സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന എംഎൽഎയുടെ വാക്കുകളിൽ പ്രതീക്ഷ മാറിയിട്ടുമില്ല. കാര്യങ്ങൾ കൈവിട്ട അവസ്ഥയിലാണ് കാസർകോട് എന്നുപറയാൻ പറ്റില്ല. നമ്മൾ ഒന്നിച്ച് നിന്നാൽ എന്തായാലും ഇത് നിയന്ത്രിക്കാൻ സാധിക്കും. പക്ഷേ അതിന് ഓരോരുത്തരും ജാഗ്രത പുലർത്തണം-ഇതാണ് എംഎൽഎയുടെ ആഹ്വാനം. ഇത് കാസർകോടും ഏറ്റെടുക്കുകായണ്. ജാതിയും മതവും രാഷ്ട്രീയവും മറന്ന് കൊറോണ വൈറസിനെതിരെ കാസർകോട് ഒരുമിക്കുകയാണ്.
കഴിഞ്ഞ ദിവസം കാസർകോട് ഒരു രോഗിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹം ഈ മാസം പത്താം തിയ്യതി മംഗലാപുരം വഴി കാസർകോട് എത്തിയതാണ്. പതിനൊന്നാം തിയ്യതി അദ്ദേഹം കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ രോഗലക്ഷണങ്ങൾ ഉള്ളതുമൂലം സന്ദർശിച്ചു. അവിടെയുള്ള ഡോക്ടർ ജനറൽ ആശുപത്രിയിൽ പോകാൻ പറഞ്ഞു. ജനറൽ ആശുപത്രിയിൽ പോയപ്പോൾ പറഞ്ഞത് ഒരു അസുഖവുമില്ല എന്നാണ്. തത്കാലം ചികിത്സ വേണ്ട എന്നാണ്. ഇതോടെ ഇയാൾ വീണ്ടും സ്വാകാര്യ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചു. ഡോക്ടർ വീണ്ടും അദ്ദേഹത്തെ ജനറൽ ആശുപത്രിയിലേക്ക് മടക്കി അയച്ചു. അപ്പോഴും പഴയ മറുപടി തന്നെയാണ് ലഭിച്ചത്. ഇതിൽ തൃപ്തനാകാതെ അദ്ദേഹം മംഗലാപുരത്തെ ഒരു ഡോക്ടറെ ചെന്നുകണ്ടു. ആ ഡോക്ടർ അദ്ദേഹത്തെ കസ്തൂർബ മെഡിക്കൽ കോളേജിൽ രക്തപരിശോധനയ്ക്കായി അയച്ചു. ഇന്ന് ആ രക്തപരിശോധനയുടെ ഫലം ലഭിച്ചപ്പോൾ അദ്ദേഹത്തിൽ കൊറോണ ബാധ കണ്ടെത്തി. ഇതെല്ലാം കാസർകോടിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
കാസർകോട്ടെ കൊറോണ രോഗിയുടെ യാത്രാ വഴി ഇനിയും പുറത്തു വിടാൻ കഴിഞ്ഞിട്ടില്ല. 11ന് രാവിലെ 7.45ന് എയർ ഇന്ത്യ IX 344 വിമാനത്തിൽ കോഴിക്കോട് എയർപോർട്ടിൽ ഇറങ്ങിയ കാസർകോട് എരിയാൽ സ്വദേശിക്കൊപ്പം ആരിക്കാടി സ്വദേശികളായ മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു. മൂന്നുപേരുടെയും പാസ്പോർട്ട് ഇവിടെ എയർപോർട്ട് അഥോറിറ്റി പിടിച്ചുവച്ചതായാണു രോഗിയുടെ ആരോപണം. ഈ പാസ്പോർട്ട് ഇതുവരെ രോഗിക്കു തിരികെ നൽകിയിട്ടുമില്ല. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏറെ ദുരൂഹമാണ് ഈ രോഗിയുടെ നീക്കങ്ങൾ. പാസ്പോർട്ട് പിടിച്ചുവച്ചത് എന്തിനാണെന്ന ചോദ്യത്തിനു രോഗി കൃത്യമായി മറുപടി നൽകിയിട്ടില്ല. ഇക്കാര്യം പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, തനിക്ക് സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നുള്ള ആരോപണം ഇയാൾ നിഷേധിക്കുകയും ചെയ്യുന്നു. ഇക്കാര്യം കൂടുതൽ അന്വേഷണത്തിനു വിധേയമാക്കേണ്ടതുണ്ടെന്നു പൊലീസ് പറയുന്നു.
അതേസമയം വിളിച്ചവരോടൊക്കെ സഹകരിച്ചിട്ടുണ്ടെന്നും ഒരു വിവരവും ഒളിപ്പിച്ചുവച്ചിട്ടില്ലെന്നും ജനറൽ ആശുപത്രിയിൽ ഐസലേഷനിലുള്ള രോഗി വ്യക്തമാക്കി. ഈ കാലയളവിനിടയിൽ രോഗി നേരിട്ടും അല്ലാതെയും സമ്പർക്കത്തിലായവരുടെ എണ്ണം മൂവായിരത്തിലേറെയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. രണ്ട് എംഎൽഎമാരുമായും ഈ രോഗി സമ്പർക്കം പുലർത്തിയിട്ടുണ്ട്. അതിനിടെ കാലുപിടിച്ചു പറഞ്ഞിട്ടും സഞ്ചരിച്ച സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകാൻ എരിയാലിലെ ഈ രോഗി തയാറായില്ലെന്നു കലക്ടർ ഡി. സജിത്ബാബു ആരോപിച്ചു.
ഗൾഫിൽ നിന്നെത്തുന്നവർ ആശുപത്രികളിലെത്തി പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നു നിർദ്ദേശിച്ചിട്ടും ഇയാൾ ആശുപത്രിയിലെത്തിയതു നാട്ടിലെത്തി 5 ദിവസം കഴിഞ്ഞാണ്. 11നു രാവിലെ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ രോഗി ഓട്ടോറിക്ഷയിലാണ് എരിയാലിലെ വീട്ടിലെത്തിയത്. അന്നു മുതൽ 5 ദിവസം വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പോയതിനുശേഷം 17നു 2.30നാണ് ജനറൽ ആശുപത്രിയിൽ എത്തിയത്. പരിശോധനയ്ക്കായി സ്രവം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആദ്യം നൽകാൻ തയാറായില്ല. പിന്നീടു നിരന്തരം സമ്മർദം ചെലുത്തേണ്ടി വന്നു. ഫലം വരുന്നതുവരെ വീട്ടിൽ നിന്നു പുറത്തിറങ്ങരുതെന്ന നിർദ്ദേശവും പാലിച്ചില്ല. രോഗി പറഞ്ഞ പ്രകാരമാണു റൂട്ട് മാപ്പ് തയാറാക്കിയിട്ടുള്ളതെന്നും ഇതു പൂർണമാണെന്ന് അവകാശപ്പെടുന്നില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കള്ളക്കടത്ത് കേസ് പ്രതിയെന്ന് എയർ കസ്റ്റംസ്
അതിനിടെ കാസർകോട്ട് കോവിഡ്19 സ്ഥിരീകരിച്ചയാൾ കള്ളക്കടത്ത് കേസ് പ്രതി തന്നെയെന്ന് കോഴിക്കോട് വിമാനത്താവളത്തിലെ എയർ കസ്റ്റംസ്. 11ന് രാവിലെയുള്ള ദുബായ്- കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ ഇയാളുടെ പേരിൽ കാർഗോ വഴി എത്തിയ പെട്ടിയിൽനിന്ന് നിയമവിരുദ്ധവും നികുതി അടയ്ക്കാത്തതുമായ വസ്തുക്കൾ കണ്ടെത്തിയിരുന്നു. സ്വർണവും കടത്തിയെന്നു സൂചനയുണ്ടെങ്കിലും അതിനു സ്ഥിരീകരണമായിട്ടില്ല.
ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെന്നും അതിനു പിന്നാലെയാണ് ഇയാൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായത് എന്നുമാണു കസ്റ്റംസ് അധികൃതർ നൽകുന്ന സൂചന. സഹായികളെന്നു കരുതാവുന്ന മറ്റു 2 പേർ കൂടി ഇയാൾക്കൊപ്പം യാത്ര ചെയ്തിട്ടുണ്ട്. ഇവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണോ എന്നു വ്യക്തമല്ല. ഇദ്ദേഹത്തെക്കുറിച്ച് ഇന്റലിജൻസ് ബ്യൂറോയും (ഐബി) പൊലീസും അന്വേഷണം തുടങ്ങി.
പ്രതിരോധിക്കാൻ ഭരണ കൂടം
കാസർകോട് ചില സർക്കാർ സ്കൂളുകളടക്കം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. വ്യാപാരസ്ഥാപനങ്ങൾ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചുവരെ മാത്രം പ്രവർത്തിക്കണമെന്ന നിർദ്ദേശം നിലവിൽവന്നു. ഇത് ലംഘിച്ച് കട നേരത്തേ തുറന്ന ഒരാളെ കാഞ്ഞങ്ങാട്ടും ഒരാളെ രാജപുരത്തും അറസ്റ്റുചെയ്തു. കാസർകോട് വിദ്യാനഗറിൽ കളക്ടർ ഡോ. ഡി.സജിത് ബാബു നേരിട്ടിറങ്ങി കടകളടപ്പിച്ചു. നിർദ്ദേശം ലംഘിച്ചതിന് ജില്ലയിലെ 11 കടകൾക്കെതിരേ കേസെടുത്തു. സർക്കാർസ്ഥാപനങ്ങൾ ഒരാഴ്ച അടച്ചിടും. കളക്ടറേറ്റിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ഫോൺ: 04994 257700.
അന്തസ്സംസ്ഥാന അതിർത്തികൾ പൂർണമായും അടച്ചു. പരിശോധനയ്ക്കുശേഷം വാഹനങ്ങൾ വിടാമെന്ന് കേരളം നിലപാടെടുത്തെങ്കിലും കർണാടകം പൂർണമായി അടച്ചതിനാൽ ഗതാഗതം നിലച്ചു. *കാസർകോട് ഡിപ്പോയിൽനിന്ന് സർവീസ് നടത്തുന്ന 63 കെ.എസ്.ആർ.ടി.സി. സർവീസുകളിൽ 22 എണ്ണം മാത്രം ഓടി. മംഗളൂരുവിലേക്കുള്ള സർവീസ് നിർത്തി. 30 സർവീസ് നടത്തുന്ന ഈ റൂട്ടിൽ അതിർത്തിയായ തലപ്പാടി വരെ മാത്രം നാല് ബസ്സുകൾ ഓടി. രണ്ടെണ്ണം പുത്തൂരിലേക്കും. രണ്ടാഴ്ചത്തേക്ക് ബാർബർഷോപ്പുകളും അടച്ചു.
കാഞ്ഞങ്ങാട്ടെ വ്യാപാരകേന്ദ്രങ്ങൾ ബുധനാഴ്ചവരെ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് കമ്മിറ്റി എടുത്ത തീരുമാനം ജില്ലാ ഭരണകൂടം ഇടപെട്ട് ഒഴിവാക്കി. സർക്കാർ നിർദ്ദേശിച്ച നിയന്ത്രണങ്ങൾ മാത്രമേ പാടുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- സ്വിഫ്റ്റ് കാറിൽ എത്തി പോസ്റ്ററുകൾ കീറിക്കളഞ്ഞ വിശ്വസ്തൻ; തൊട്ടു പിന്നാലെ സ്ഥലത്തെത്തി നേതാവും; എംഎൽഎയെ കരിങ്കൊടി കാട്ടുമോ എന്ന ചോദ്യവുമായി ഡ്രൈവർ റിയാദിന്റെ ആക്രമണം; സ്വിഫ്റ്റ് കാറിൽ കമ്പും പട്ടികയുമായെത്തിയതും ഗൂഢാലോചന; ഭാവഭേദമില്ലാതെ മൊബൈൽ നോക്കുന്ന ഗണേശും; വെട്ടിക്കവലയിലേത് കരുതി കൂട്ടിയുള്ള ആക്രമണം
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്