എരിയാൽ സ്വദേശി ഒരുപാട് സ്ഥലങ്ങളിൽ സ്വെര്യവിഹാരം നടത്തി; അതിനാൽ ഒരുപാട് ദുരിതങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ആളുകൾ ഭീതിയിലാണെന്നുമുള്ള എംഎൽഎ വാക്കുകൾ കാസർകോടിന്റെ സാമൂഹികാവസ്ഥയുടെ നേർ ചിത്രം; രോഗ ബാധിതന്റെ റൂട്ട് മാപ്പും തട്ടിപ്പെന്ന് സമ്മതിച്ച് ജില്ലാ ഭരണകൂടവും; കോവിഡുമായി എത്തിയത് കള്ളക്കടത്ത് കേസ് പ്രതിയെന്ന് എയർ കസ്റ്റംസ്; അന്വേഷണത്തിന് ഇന്റലിജൻസ് ബ്യൂറോയും; കാസർകോട്ട് കർശന നിയന്ത്രണങ്ങൾ തുടരും
മറുനാടൻ മലയാളി ബ്യൂറോ
കാസർകോട്: വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ച എരിയാൽ സ്വദേശി ഒരുപാട് സ്ഥലങ്ങളിൽ സ്വെര്യവിഹാരം നടത്തി. അതിനാൽ ഒരുപാട് ദുരിതങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുപാട് ആളുകൾ ഭീതിയിലാണ്. അദ്ദേഹത്തെ പോലെ ജാഗ്രതക്കുറവ് ഇപ്പോഴും ചില ആളുകൾ കാണിക്കുന്നുണ്ട്. പ്രത്യേകിച്ച് ഗൾഫിൽ നിന്ന് വരുന്ന ആളുകളൊക്കെ 14 ദിവസമായി പുറത്തിറങ്ങരുതെന്ന നിർദ്ദേശം ഉണ്ടായിട്ടുപോലും ആ നിർദ്ദേശം അനുസരിക്കാത്ത പുറത്തിറങ്ങുന്നുണ്ട് എന്ന് നമ്മൾ മനസിലാക്കണം-കാസർകോട് എംഎൽഎ എഎ നെല്ലിക്കുന്നിന്റെ വാക്കുകളാണ് ഇത്. കാസർകോട് കൊറോണ സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന എംഎൽഎയുടെ വാക്കുകളിൽ പ്രതീക്ഷ മാറിയിട്ടുമില്ല. കാര്യങ്ങൾ കൈവിട്ട അവസ്ഥയിലാണ് കാസർകോട് എന്നുപറയാൻ പറ്റില്ല. നമ്മൾ ഒന്നിച്ച് നിന്നാൽ എന്തായാലും ഇത് നിയന്ത്രിക്കാൻ സാധിക്കും. പക്ഷേ അതിന് ഓരോരുത്തരും ജാഗ്രത പുലർത്തണം-ഇതാണ് എംഎൽഎയുടെ ആഹ്വാനം. ഇത് കാസർകോടും ഏറ്റെടുക്കുകായണ്. ജാതിയും മതവും രാഷ്ട്രീയവും മറന്ന് കൊറോണ വൈറസിനെതിരെ കാസർകോട് ഒരുമിക്കുകയാണ്.
കഴിഞ്ഞ ദിവസം കാസർകോട് ഒരു രോഗിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹം ഈ മാസം പത്താം തിയ്യതി മംഗലാപുരം വഴി കാസർകോട് എത്തിയതാണ്. പതിനൊന്നാം തിയ്യതി അദ്ദേഹം കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ രോഗലക്ഷണങ്ങൾ ഉള്ളതുമൂലം സന്ദർശിച്ചു. അവിടെയുള്ള ഡോക്ടർ ജനറൽ ആശുപത്രിയിൽ പോകാൻ പറഞ്ഞു. ജനറൽ ആശുപത്രിയിൽ പോയപ്പോൾ പറഞ്ഞത് ഒരു അസുഖവുമില്ല എന്നാണ്. തത്കാലം ചികിത്സ വേണ്ട എന്നാണ്. ഇതോടെ ഇയാൾ വീണ്ടും സ്വാകാര്യ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചു. ഡോക്ടർ വീണ്ടും അദ്ദേഹത്തെ ജനറൽ ആശുപത്രിയിലേക്ക് മടക്കി അയച്ചു. അപ്പോഴും പഴയ മറുപടി തന്നെയാണ് ലഭിച്ചത്. ഇതിൽ തൃപ്തനാകാതെ അദ്ദേഹം മംഗലാപുരത്തെ ഒരു ഡോക്ടറെ ചെന്നുകണ്ടു. ആ ഡോക്ടർ അദ്ദേഹത്തെ കസ്തൂർബ മെഡിക്കൽ കോളേജിൽ രക്തപരിശോധനയ്ക്കായി അയച്ചു. ഇന്ന് ആ രക്തപരിശോധനയുടെ ഫലം ലഭിച്ചപ്പോൾ അദ്ദേഹത്തിൽ കൊറോണ ബാധ കണ്ടെത്തി. ഇതെല്ലാം കാസർകോടിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
കാസർകോട്ടെ കൊറോണ രോഗിയുടെ യാത്രാ വഴി ഇനിയും പുറത്തു വിടാൻ കഴിഞ്ഞിട്ടില്ല. 11ന് രാവിലെ 7.45ന് എയർ ഇന്ത്യ IX 344 വിമാനത്തിൽ കോഴിക്കോട് എയർപോർട്ടിൽ ഇറങ്ങിയ കാസർകോട് എരിയാൽ സ്വദേശിക്കൊപ്പം ആരിക്കാടി സ്വദേശികളായ മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു. മൂന്നുപേരുടെയും പാസ്പോർട്ട് ഇവിടെ എയർപോർട്ട് അഥോറിറ്റി പിടിച്ചുവച്ചതായാണു രോഗിയുടെ ആരോപണം. ഈ പാസ്പോർട്ട് ഇതുവരെ രോഗിക്കു തിരികെ നൽകിയിട്ടുമില്ല. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏറെ ദുരൂഹമാണ് ഈ രോഗിയുടെ നീക്കങ്ങൾ. പാസ്പോർട്ട് പിടിച്ചുവച്ചത് എന്തിനാണെന്ന ചോദ്യത്തിനു രോഗി കൃത്യമായി മറുപടി നൽകിയിട്ടില്ല. ഇക്കാര്യം പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, തനിക്ക് സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നുള്ള ആരോപണം ഇയാൾ നിഷേധിക്കുകയും ചെയ്യുന്നു. ഇക്കാര്യം കൂടുതൽ അന്വേഷണത്തിനു വിധേയമാക്കേണ്ടതുണ്ടെന്നു പൊലീസ് പറയുന്നു.
അതേസമയം വിളിച്ചവരോടൊക്കെ സഹകരിച്ചിട്ടുണ്ടെന്നും ഒരു വിവരവും ഒളിപ്പിച്ചുവച്ചിട്ടില്ലെന്നും ജനറൽ ആശുപത്രിയിൽ ഐസലേഷനിലുള്ള രോഗി വ്യക്തമാക്കി. ഈ കാലയളവിനിടയിൽ രോഗി നേരിട്ടും അല്ലാതെയും സമ്പർക്കത്തിലായവരുടെ എണ്ണം മൂവായിരത്തിലേറെയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. രണ്ട് എംഎൽഎമാരുമായും ഈ രോഗി സമ്പർക്കം പുലർത്തിയിട്ടുണ്ട്. അതിനിടെ കാലുപിടിച്ചു പറഞ്ഞിട്ടും സഞ്ചരിച്ച സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകാൻ എരിയാലിലെ ഈ രോഗി തയാറായില്ലെന്നു കലക്ടർ ഡി. സജിത്ബാബു ആരോപിച്ചു.
ഗൾഫിൽ നിന്നെത്തുന്നവർ ആശുപത്രികളിലെത്തി പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നു നിർദ്ദേശിച്ചിട്ടും ഇയാൾ ആശുപത്രിയിലെത്തിയതു നാട്ടിലെത്തി 5 ദിവസം കഴിഞ്ഞാണ്. 11നു രാവിലെ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ രോഗി ഓട്ടോറിക്ഷയിലാണ് എരിയാലിലെ വീട്ടിലെത്തിയത്. അന്നു മുതൽ 5 ദിവസം വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പോയതിനുശേഷം 17നു 2.30നാണ് ജനറൽ ആശുപത്രിയിൽ എത്തിയത്. പരിശോധനയ്ക്കായി സ്രവം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആദ്യം നൽകാൻ തയാറായില്ല. പിന്നീടു നിരന്തരം സമ്മർദം ചെലുത്തേണ്ടി വന്നു. ഫലം വരുന്നതുവരെ വീട്ടിൽ നിന്നു പുറത്തിറങ്ങരുതെന്ന നിർദ്ദേശവും പാലിച്ചില്ല. രോഗി പറഞ്ഞ പ്രകാരമാണു റൂട്ട് മാപ്പ് തയാറാക്കിയിട്ടുള്ളതെന്നും ഇതു പൂർണമാണെന്ന് അവകാശപ്പെടുന്നില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കള്ളക്കടത്ത് കേസ് പ്രതിയെന്ന് എയർ കസ്റ്റംസ്
അതിനിടെ കാസർകോട്ട് കോവിഡ്19 സ്ഥിരീകരിച്ചയാൾ കള്ളക്കടത്ത് കേസ് പ്രതി തന്നെയെന്ന് കോഴിക്കോട് വിമാനത്താവളത്തിലെ എയർ കസ്റ്റംസ്. 11ന് രാവിലെയുള്ള ദുബായ്- കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ ഇയാളുടെ പേരിൽ കാർഗോ വഴി എത്തിയ പെട്ടിയിൽനിന്ന് നിയമവിരുദ്ധവും നികുതി അടയ്ക്കാത്തതുമായ വസ്തുക്കൾ കണ്ടെത്തിയിരുന്നു. സ്വർണവും കടത്തിയെന്നു സൂചനയുണ്ടെങ്കിലും അതിനു സ്ഥിരീകരണമായിട്ടില്ല.
ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെന്നും അതിനു പിന്നാലെയാണ് ഇയാൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായത് എന്നുമാണു കസ്റ്റംസ് അധികൃതർ നൽകുന്ന സൂചന. സഹായികളെന്നു കരുതാവുന്ന മറ്റു 2 പേർ കൂടി ഇയാൾക്കൊപ്പം യാത്ര ചെയ്തിട്ടുണ്ട്. ഇവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണോ എന്നു വ്യക്തമല്ല. ഇദ്ദേഹത്തെക്കുറിച്ച് ഇന്റലിജൻസ് ബ്യൂറോയും (ഐബി) പൊലീസും അന്വേഷണം തുടങ്ങി.
പ്രതിരോധിക്കാൻ ഭരണ കൂടം
കാസർകോട് ചില സർക്കാർ സ്കൂളുകളടക്കം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. വ്യാപാരസ്ഥാപനങ്ങൾ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചുവരെ മാത്രം പ്രവർത്തിക്കണമെന്ന നിർദ്ദേശം നിലവിൽവന്നു. ഇത് ലംഘിച്ച് കട നേരത്തേ തുറന്ന ഒരാളെ കാഞ്ഞങ്ങാട്ടും ഒരാളെ രാജപുരത്തും അറസ്റ്റുചെയ്തു. കാസർകോട് വിദ്യാനഗറിൽ കളക്ടർ ഡോ. ഡി.സജിത് ബാബു നേരിട്ടിറങ്ങി കടകളടപ്പിച്ചു. നിർദ്ദേശം ലംഘിച്ചതിന് ജില്ലയിലെ 11 കടകൾക്കെതിരേ കേസെടുത്തു. സർക്കാർസ്ഥാപനങ്ങൾ ഒരാഴ്ച അടച്ചിടും. കളക്ടറേറ്റിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ഫോൺ: 04994 257700.
അന്തസ്സംസ്ഥാന അതിർത്തികൾ പൂർണമായും അടച്ചു. പരിശോധനയ്ക്കുശേഷം വാഹനങ്ങൾ വിടാമെന്ന് കേരളം നിലപാടെടുത്തെങ്കിലും കർണാടകം പൂർണമായി അടച്ചതിനാൽ ഗതാഗതം നിലച്ചു. *കാസർകോട് ഡിപ്പോയിൽനിന്ന് സർവീസ് നടത്തുന്ന 63 കെ.എസ്.ആർ.ടി.സി. സർവീസുകളിൽ 22 എണ്ണം മാത്രം ഓടി. മംഗളൂരുവിലേക്കുള്ള സർവീസ് നിർത്തി. 30 സർവീസ് നടത്തുന്ന ഈ റൂട്ടിൽ അതിർത്തിയായ തലപ്പാടി വരെ മാത്രം നാല് ബസ്സുകൾ ഓടി. രണ്ടെണ്ണം പുത്തൂരിലേക്കും. രണ്ടാഴ്ചത്തേക്ക് ബാർബർഷോപ്പുകളും അടച്ചു.
കാഞ്ഞങ്ങാട്ടെ വ്യാപാരകേന്ദ്രങ്ങൾ ബുധനാഴ്ചവരെ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് കമ്മിറ്റി എടുത്ത തീരുമാനം ജില്ലാ ഭരണകൂടം ഇടപെട്ട് ഒഴിവാക്കി. സർക്കാർ നിർദ്ദേശിച്ച നിയന്ത്രണങ്ങൾ മാത്രമേ പാടുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.
Stories you may Like
- പഴയ വി എസ് പക്ഷക്കാരെ വെട്ടിനിരത്തുന്നത് ഏരിയാ നേതൃത്വത്തിന് ഇഷ്ടക്കാരെ തിരുകാൻ
- ഒൻപത് വന്ദേഭാരത് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
- സിപിഎം തീരുമാനിച്ചിട്ടും കടമ്പനാട് പഞ്ചായത്തിലും അടൂർ നഗരസഭയിലും അധ്യക്ഷ മാറ്റമില്ല
- 'കേരളത്തിലെ രണ്ട് വന്ദേഭാരതുകൾ പരസ്പരം കണ്ടുമുട്ടിയപ്പോൾ'
- മൂന്ന് പേർ മാത്രമാണോ കേരളത്തിൽനിന്ന് ഐസിസിൽ ചേർന്നത്?
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്