എന്റെ മോനെവിടെ എന്നു ചോദിച്ചു ബാലാമണിയുടെ നെഞ്ചത്തടിച്ചുള്ള നിലവിളിക്ക് മുമ്പിൽ പകച്ചു പതറി ആ ഒറ്റമുറി ഓലപ്പുര; എന്റെ കുഞ്ഞെവിടെ.. എന്നു ചോദിച്ചു അലമുറയിടുന്ന ലതയുടെ കണ്ണുകളിലെ അഗ്നിക്കു മുമ്പിൽ വെന്തു വെണ്ണീറായി ഒരു നാടു മുഴുവൻ; നിശബ്ദതകൾക്കും നിശ്വാസങ്ങൾക്കും ഇടമില്ലാത്ത ക്രൂരതയിൽ നെഞ്ചുപൊട്ടി അലറിയ പലരും ബോധംകെട്ടു വീണു; എന്തിനായിരുന്നു മഹാപാപികളെ ഇങ്ങനെ അരുംകൊല ചെയ്തത്? സഹിക്കാനാവാത്ത ഈ നിലവിളിയിൽ നിങ്ങളുടെ കുടുംബം മുച്ചൂടും മുടിഞ്ഞു പോവാതിരിക്കട്ടെ..
മറുനാടൻ മലയാളി ബ്യൂറോ
കാസർകോട്: വേർപിരിയാത്ത കൂട്ടുകാരായിരുന്നു അവർ.. ഒരുമിച്ചു നടന്ന് ഒരേ രാഷ്ട്രീയ പ്രവർത്തനം നടത്തിയവർ. ഒടുവിൽ ഇണപിരിയാത്ത ഈ ഉറ്റചങ്ങാതിമാർക്ക് ഒരുമിച്ചു തന്നെ ചിതയൊരുക്കേണ്ടി വന്നു. ഇക്കാര്യം ഓർത്തോർത്ത് വിതുമ്പുകയാണ് ഒരു ഗ്രാമം മുഴുവൻ. രാഷ്ട്രീയ വൈരം തീർക്കാൻ വേണ്ടി അരുംകൊല ചെയ്യാൻ ഇക്കൂട്ടർ തയ്യാറാകുമെന്ന് ആരും കരുതിയിരുന്നില്ല. സിപിഎം ക്വട്ടേഷൻ നൽകിയവർ മൃഗീയമായി വെട്ടിനുറുക്കി കൊലപ്പെടുത്തിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശരത്ത്ലാലിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങൾക്ക് ചിതയൊരുക്കിയത് അടുത്തടുത്തായിരുന്നു. നിത്യതയിലേക്കുള്ള ഉറക്കത്തിലും അവർ ഒരുമിച്ചാകട്ടെ എന്ന് നാട്ടുകാരുടെയും വീട്ടുകാരും തീരുമാനിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ഇരുവരുടെയും മൃതദേഹങ്ങൾ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങിയതോടെ അതുവരെ രണ്ട് വീടുകളിലും ഉയർന്നിരുന്ന അലറിക്കരച്ചിലുകൾ തേങ്ങലുകളായി മാറി.
ശരത്തിന്റെ അച്ഛൻ സത്യനാരായണന്റെ മൂത്ത സഹോദരൻ ഗോവിന്ദനാണ് ഇതിനായി രണ്ടുസെന്റ് സ്ഥലം വിട്ടുകൊടുത്തത്. ഈ സ്ഥലം പാർട്ടിക്കായി അദ്ദേഹം നൽകുകയായിരുന്നു. ഇവിടെ ഇവർക്ക് സ്മാരകം പണിയും. കല്ല്യോട്ട്-തന്നിത്തോട് റോഡരികിൽ ഇരുവരും വെട്ടേറ്റു മരിച്ച സ്ഥലത്തിനടുത്താണിത്. വികാരനിർഭരമായിരുന്നു വിടവാങ്ങൽ. സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ പലരും കുഴഞ്ഞുവീണു. കല്ല്യോട് ഗ്രാമം ഇതുവരെ കാണാത്തത്ര ജനമാണ് വൈകിയിട്ടും ഇവിടെ തടിച്ചുകൂടിയത്. ഇരുവരും പ്രവർത്തിച്ചിരുന്ന കല്ല്യോട്ട് യുവജന വാദ്യസംഘം പ്രവർത്തകരുടെ യാത്രാമൊഴി വേറിട്ടുനിന്നു. ഒറ്റമുറി ഓലപ്പുരയായതിനാൽ കൃപേഷിന്റെ വീട്ടിലേക്ക് പ്രവർത്തകർ പോകരുതെന്ന് നേതാക്കൾ അഭ്യർത്ഥിച്ചിരുന്നു.
ഈ അമ്മ മനസ്സുകളുടെ അലമുറകൾക്ക് ആര് ഉത്തരം പറയും?
അരക്കിലോമീറ്റർ ചുറ്റളവിലായാണ് കൃപേഷിന്റെയു ശരത്‌ലാലിന്റെയും വീടുകൾ സ്ഥിതി ചെയ്യുന്നത്. ഈ വീടുകളിൽ ഒരുമിച്ചു വിലാപം വന്നുകയറി ദിവസമായിരുന്നു ഇന്നല. അലമുറയിട്ടു കരയുന്ന രണ്ട് അമ്മ മനസുകൾക്ക് മുന്നിൽ ഒരു നാടു മുഴുവൻ തകർന്നു പോയി. ശരത്ലാലിന്റെയും കൃപേഷിന്റെയും വീടുകളിൽ നിന്നു തേങ്ങലുകൾ അടങ്ങുന്നില്ല. 2 വീടുകളിലെയും ഏക ആൺതരികളാണു കൊലക്കത്തിക്കിരയായത്. ഒറ്റമുറി ഓലപ്പുരയിൽ നിന്നും ജീവിതം കരുപ്പിടിപ്പിക്കാൻ ആശിച്ച കൃപേഷിന്റെ ജീവിത സാഹചര്യങ്ങൾ കണ്ട് നെഞ്ചുപൊട്ടിയാണ് ഓരോ നേതാക്കളും വന്നുപോയത്.
'കൊന്നതെന്തിനാ എന്റെ കിച്ചുവിനെ' കൃപേഷിന്റെ അമ്മ ബാലാമണിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ പകച്ചു നിൽക്കുകയായിരുന്നു നേതാക്കളും നാട്ടുകാരുമെല്ലാം. കാണൻ എത്തിയവരോടെല്ലാം ഇവർച്ച് ചോദിക്കാനുണ്ടായിരുന്നത് ഇതുമാത്രമായിരുന്നു. ഒറ്റമുറി മാത്രമുള്ള ഓലക്കുടിലിന്റെ മൂലയ്ക്കുള്ള കട്ടിലിൽ കരഞ്ഞുതളർന്നു കിടക്കുകയാണു ബാലാമണി. ഇടയ്ക്ക് കണ്ണുതുറന്നു കൈകകൾ കൊണ്ടു ചുറ്റും പരതും. 'എന്റെ മോനെവിടെ' എന്നു ചോദിച്ചു കൊണ്ടിരുന്നു.
'പ്ലസ് ടു കഴിഞ്ഞു പെരിയയിലെ പോളിടെക്‌നിക്കിൽ പഠിക്കാൻ അയച്ചതാണ്. എസ്എഫ്‌ഐക്കാരുടെ മർദനം സഹിക്കാൻ വയ്യാതെയാണ് അവൻ പഠിപ്പ് നിർത്തിയത്. അച്ഛന്റെ കൂടെ പെയിന്റിങ് ജോലിക്കു പോവുകയായിരുന്നു. 19 വർഷമായി ഞങ്ങളീ ഓലപ്പുരയിലാ കിടക്കുന്നേ. എങ്ങനെയെങ്കിലും ഒരു വീടുണ്ടാക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം' ബാലാമണിക്കു വാക്കുകൾ മുറിയുന്നു. പുറത്തെ ചായ്പിൽ മേശയിൽ തല കുമ്പിട്ടിരിക്കുകയാണു കൃപേഷിന്റെ അച്ഛൻ പി.വി. കൃഷ്ണൻ. 'ഞാനവനോടു പറഞ്ഞതാണു സൂക്ഷിക്കണമെന്ന്. രാത്രി എത്താൻ വൈകുമ്പോഴൊക്കെ വിളിച്ചുനോക്കുമായിരുന്നു. ഇന്നലെയും വിളിച്ചതാണ്. പക്ഷേ..'
ശരത്ലാലിന്റെ വിയോഗവാർത്തയറിഞ്ഞു തളർന്നുവീണ അമ്മ ലതയെ ഇന്നലെ രാവിലെ പെരിയയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിക്കിടക്കയിലും തിരിച്ചു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലുമെല്ലാം ലത തിരഞ്ഞതു മകനെയാണ്. 'എന്റെ കുഞ്ഞിയെവിടെ... എന്റെ മോനെ കൊണ്ടുവാ... ഇന്നലെ പുത്തനുടുപ്പിട്ടു പോയത് ഇതിനായിരുന്നോ?' എന്നായിരുന്നു ഇവരുടെ എണ്ണിപ്പിറക്കിയുള്ള നിലവിളി.
മംഗളുരുവിൽ നിന്നു സിവിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശരത്ലാൽ നാട്ടിലെ എല്ലാ പരിപാടികളിലും സജീവമായിരുന്നു. ക്ലബ്ബിന്റെയും ക്ഷേത്ര കമ്മിറ്റികളുടെയും പരിപാടികളിൽ നാടകം സംവിധാനം ചെയ്തിരുന്ന ശരത് കുട്ടികൾക്കു നാടകപരിശീലനവും നൽകിയിരുന്നു. കല്യോട്ടെ വാദ്യകലാസംഘത്തിന്റെ പരിപാടികളിൽ ശരത്തിനൊപ്പം ശിങ്കാരിമേളം കൊട്ടാൻ കൃപേഷുമുണ്ടാവുമായിരുന്നു. ഈ വാദ്യകലാസംഘത്തിന്റെ ഓഫിസ് ആക്രമിക്കപ്പെട്ടതാണു കല്യോട്ടെ സംഘർഷങ്ങളുടെ തുടക്കമെന്നു വീട്ടുകാർ പറയുന്നു.
സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ച കേസിൽ ശരത്ലാലിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ശരത്തിന്റെ വീടിനു നേരെ ആക്രമണമുണ്ടായി. സമൂഹമാധ്യമങ്ങളിൽ വധഭീഷണികൾ പ്രത്യക്ഷപ്പെട്ടു. ഭീഷണിയുടെ കാര്യം പൊലീസിൽ അറിയിച്ചിരുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സംഘാടകസമിതി യോഗം കഴിഞ്ഞു മകനെ തൽക്കാലം നാട്ടിൽ നിന്നു മാറ്റിനിർത്താൻ വീട്ടുകാർ ആലോചിച്ചിരുന്നു. ആ യോഗം കഴിഞ്ഞു മടങ്ങിവരുംവഴിയാണു ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. പരിയ അംബേദ്കർ കോളജിൽ എംകോം വിദ്യാർത്ഥിയാണ് അമൃത. കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ പ്ലസ്ടു വിദ്യാർത്ഥിനി. മൂത്ത സഹോദരി കൃപയുടെ വിവാഹം കഴിഞ്ഞ വർഷമാണ് നടന്നത്. ഈ സഹോദരിമാരുടെയും സ്വപ്നങ്ങൾ ബാക്കിയാക്കിയാണു കൃപേഷും ശരത്ലാലും യാത്രയായത്.
അരുംകൊല നടത്തിയത് ചോരകണ്ട് അറപ്പുമാറിയ കണ്ണൂർ സംഘമെന്ന് സൂചന
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാൽ (24), കൃപേഷ് (19) എന്നിവരെ കൊലപ്പെടുത്തിയതിനു പിന്നിൽ സിപിഎം പ്രവർത്തകരെന്നു പൊലീസ് എഫ്‌ഐആർ ഇട്ടിരിക്കുന്നത്. പ്രാദേശിക സിപിഎം നേതാക്കളുടെ സഹായത്തോടെ കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘം കൃത്യം ചെയ്‌തെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ടവരുടെ ദേഹത്തു കാണപ്പെട്ട മുറിവുകൾ വിലൽ ചൂണ്ടുന്നത് ഇതിലേക്കാണ്. പ്രദേശത്തെ സിപിഎം പ്രവർത്തകർക്കു കൊല്ലപ്പെട്ട യുവാക്കളോടു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു. വീടുകളിൽ നിന്നു മാറിനിൽക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നു. കൊല്ലപ്പെട്ടവർക്കെതിരെ മുൻപു സമൂഹമാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാർത്ഥി ഉൾപ്പെടെ 2 സിപിഎം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ, പ്രവർത്തകരായ റജി, കുട്ടൻ (പ്രദീപ്) എന്നിവരിൽ നിന്നു കൊല്ലപ്പെട്ടവർക്കു ഭീഷണിയുണ്ടായിരുന്നുവെന്നു കണ്ടെത്തി. പീതാംബരനെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായി റിമാൻഡിലായിരുന്ന ശരത്‌ലാൽ കഴിഞ്ഞയാഴ്ചയാണു പുറത്തിറങ്ങിയത്. ഞായറാഴ്ച രാത്രി 7.40നാണു ശരത്‌ലാലിനെയും കൃപേഷിനെയും ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊന്നത്. വെട്ടാൻ ഉപയോഗിച്ചതെന്നു കരുതുന്ന വടിവാളിന്റെ പിടിയും പ്രതികളുടേതെന്നു സംശയിക്കുന്ന മൊബൈൽ ഫോണും സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തു. ഇരുവർക്കും കഴുത്തിനു മുകളിലും തലയ്ക്കും ആഴത്തിലേറ്റ മുറിവാണു മരണകാരണം. മഴുപോലെ കനമുള്ള ആയുധവും ഉപയോഗിച്ചതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. ശരത്തിന്റെ പിതൃസഹോദരന്റെ ഭൂമിയിൽ അടുത്തടുത്തായാണ് ഇരുവർക്കും അന്ത്യവിശ്രമമൊരുക്കിയത്.
പ്രതികൾ കർണാടകയിലേക്കു കടന്നിരിക്കാൻ സാധ്യതയുള്ളതിനാൽ അവിടത്തെ പൊലീസിന്റെ സഹായം തേടിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കേസിലെ പ്രതികൾ രക്ഷപ്പെട്ടതെന്നു കരുതുന്ന കാർ ഇന്നലെ രാത്രി പതിനൊന്നോടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷുഹൈബ് വധവുമായി സാമ്യങ്ങളേറെ
യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്‌പി. ഷുഹൈബ് കൊല്ലപ്പെട്ട് ഒരു വർഷവും 5 ദിവസം തികഞ്ഞ ദിനമാണ് പെരിയയിൽ ഇരട്ടക്കൊലപാതകം നടന്നത്. ഷുഹൈബ് വധവുമായി ഈ കൊലപാതകത്തിന് സാമ്യങ്ങളേറുണ്ട്. മട്ടന്നൂരിലും പെരിയയിലും കൊലപാതകത്തിലേക്കു നയിച്ച സാഹചര്യം ഒന്നാണ്. ക്യാംപസിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ടാണു തുടക്കം. മുന്നാട് പീപ്പിൾസ് കോളജിലെ വിദ്യാർത്ഥിയും കല്യോട് സ്വദേശിയുമായ കെഎസ്‌യു പ്രവർത്തകനെ കോളജ് ക്യാംപസിൽ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചതോടെയാണു പെരിയയിലെ സംഘർഷം തുടങ്ങിയത്. ഇതു ചോദ്യം ചെയ്തു കല്യോട്ടെ കോൺഗ്രസുകാർ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ മർദിച്ചു. ഈ കേസിൽ പ്രതിയായ ശരത്ലാലാണു പെരിയയിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ.
മട്ടന്നൂർ എടയന്നൂർ സ്‌കൂളിൽ കെഎസ്‌യുവിന്റെ കൊടിമരം എസ്എഫ്‌ഐക്കാർ നശിപ്പിച്ചതിനെത്തുടർന്നുള്ള സംഘർഷമാണു ഷുഹൈബിന്റെ വധത്തിലേക്കു നയിച്ചത്. സ്‌കൂൾ ക്യാംപസിലെ സംഘർഷം പുറത്തേക്കു പടരുകയും ഷുഹൈബ് ഉൾപ്പെടെ 4 കോൺഗ്രസ് പ്രവർത്തകരും 2 സിപിഎം പ്രവർത്തകരും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണു ഷുഹൈബിന്റെ കൊലപാതകത്തിൽ കലാശിച്ചത്.
സിപിഎം പ്രവർത്തകരെ മർദിച്ച കേസിൽ പ്രതിയായി റിമാൻഡിൽ കഴിഞ്ഞു പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു ഷുഹൈബിനെ കൊലപ്പെടുത്തിയതെങ്കിൽ അതേ വിധി തന്നെയായിരുന്നു ശരത്ലാലിനും. ജാമ്യത്തിലിറങ്ങിയ ദിവസമാണു ശരത്ലാൽ കൊല്ലപ്പെട്ടത്. രണ്ടിടത്തും പ്രത്യേക സംഘം രൂപീകരിച്ച്, ഇരകളെ വാഹനത്തിൽ പിന്തുടർന്ന ശേഷമാണു കൃത്യം നടപ്പാക്കിയത്. ഷുഹൈബിന്റെ ശരീരത്തിലേറ്റതു 37 വെട്ടാണെങ്കിൽ അതിൽ അധികവും മുട്ടിനു താഴെയായിരുന്നു. പെരിയയിൽ ശരത്ലാലിന്റെ ശരീരത്തേറ്റ 20 വെട്ടിൽ പകുതിയും മുട്ടിനുതാഴെയാണ്.
ഷുഹൈബും ശരത്ലാലും കൃപേഷും വീട്ടിലെ ഏക ആൺതരികളായിരുന്നു. അരിയിൽ ഷുക്കൂർ, എസ്‌പി. ഷുഹൈബ്, ശരത്ലാൽ, കൃപേഷ്... ഫെബ്രുവരിയിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെല്ലാം സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയാക്കപ്പെട്ടതു 30 വയസിൽ താഴെയുള്ളവരായിരുന്നു എന്നതു മറ്റൊരു സമാനത.
കാസർകോട് ജനറൽ ആശുപത്രിയിൽനിന്ന് തിങ്കളാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചത്. പോസ്റ്റുമോർട്ടം കഴിഞ്ഞ് ഉച്ചയോടെ കോൺഗ്രസ് പതാക പുതപ്പിച്ച് വിലാപയാത്ര പുറപ്പെട്ടു. പയ്യന്നൂർ, തൃക്കരിപ്പൂർ, കാലിക്കടവ്, ചെറുവത്തൂർ, മയിച്ചയിൽ നീലേശ്വരം, കാഞ്ഞങ്ങാട്, മൂലക്കണ്ടം, പെരിയ എന്നിവിടങ്ങളിൽ മൃതദേഹം പൊതു ദർശനത്തിനുവെച്ചു. രണ്ടു ആംബുലൻസുകളിലായാണ് മൃതദേഹം കൊണ്ടുവന്നത്. റോഡിൽ തടിച്ചു കൂടിയവർക്ക് കാണാനായി ആംബുലൻസ് പലയിടത്തും നിർത്തേണ്ടിയും വന്നു. കാഞ്ഞങ്ങാട് മാന്തോപ്പ്് മൈതാനത്ത് പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി., സെക്രട്ടറി ഷാനിമോൾ ഉസ്മാൻ, കെപിസിസി.വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി., കെ.സുധാകരൻ, യൂത്ത്‌കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, മുന്മന്ത്രിമാരായ കെ.സി. ജോസഫ്, എ.പി. അനിൽകുമാർ, എംഎൽഎ.മാരായ ശബരീനാഥ്, അൻവർസാദത്ത്, ഷാഫിപറമ്പിൽ, കെപിസിസി. ജനറൽ സെക്രട്ടറിമാരായ കെ.പി. കുഞ്ഞിക്കണ്ണൻ, വി.എ. നാരായണൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, മഹിളാകോൺഗ്രസ് നേതാക്കളായ ലതികാ സുഭാഷ്, സുമാബാലകൃഷ്ണൻ, മുസ്ലിം ലീഗ് നേതാക്കളായ എൻ.എ. നെല്ലിക്കുന്ന് എംഎൽഎ., മുന്മന്ത്രി സി.ടി. അഹമ്മദലി, എം.സി. ഖമറുദീൻ, മെട്രോമുഹമ്മദ് ഹാജി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
Stories you may Like
- മദ്യനയക്കേസിലെ മാപ്പുസാക്ഷി ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം നൽകി: എഎപി
- കേരള എൻസിപി വമ്പൻ പ്രതിസന്ധിയിൽ
- യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിയമകുരുക്കിൽ
- പ്രതിപക്ഷ സമരത്തെ പൊലീസ് തന്നെ നേരിടും; നവകേരളത്തിൽ 'രക്ഷാപ്രവർത്തനം' തുടരും
- ഇ.പിക്ക് എതിരായ കേസ് എഴുതി തള്ളുന്നു; എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ നോട്ടിസ്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍