Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

എല്ലാ രേഖകളും ഇഡി കൊണ്ടു പോയി; നിക്ഷേപം തിരികെ നൽകാനോ സ്വർണ്ണ വായപ ക്ലോസ് ചെയ്യാനോ കഴിയാത്ത അവസ്ഥ! ഇഡി കൊണ്ടുപോയ ഫയലുകൾ ആയുധമാക്കി തന്ത്രമൊരുക്കൽ; കരുവന്നൂരും അയ്യന്തോളിനുമൊപ്പം കണ്ണന്റെ ബാങ്കിലും പുതു നീക്കം

എല്ലാ രേഖകളും ഇഡി കൊണ്ടു പോയി; നിക്ഷേപം തിരികെ നൽകാനോ സ്വർണ്ണ വായപ ക്ലോസ് ചെയ്യാനോ കഴിയാത്ത അവസ്ഥ! ഇഡി കൊണ്ടുപോയ ഫയലുകൾ ആയുധമാക്കി തന്ത്രമൊരുക്കൽ; കരുവന്നൂരും അയ്യന്തോളിനുമൊപ്പം കണ്ണന്റെ ബാങ്കിലും പുതു നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ജനങ്ങളെ തിരിച്ചു വിട്ട് പ്രതിരോധത്തിന് സിപിഎം ശ്രമിക്കുന്നതായി റിപ്പോർട്ട്. കള്ളപ്പണമിടപാട് നടന്നോയെന്ന സംശയത്തിൽ മൂന്ന് ബാങ്കുകളിൽനിന്ന് ഇ.ഡി. കസ്റ്റഡിയിലെടുത്ത ഫയലുകൾ ആയുധമാക്കി നിക്ഷേപകരേയും ഇടപാടുകാരേയും തെറ്റിധരിപ്പിക്കാനാണ് നീക്കം. സഹകരണ കൊള്ളയെ തുടർന്ന് നിരവധി പേർ നിക്ഷേപം പിൻവലിക്കാൻ എത്തുന്നുണ്ട്. ഈ സാഹചര്യം ബാങ്കുകളെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഇതിനിടെയാണ് നിക്ഷേപവും മറ്റും നൽകാതിരിക്കാൻ ഇഡി കൊണ്ടു പോയ ഫയലുകൾ ചർച്ചയാക്കുന്നത് എന്നാണ് റിപ്പോർട്ട്.

പ്രതിരോധം തീർക്കാൻ സിപിഎം. കരുവന്നൂർ, തൃശ്ശൂർ, അയ്യന്തോൾ എന്നിവിടങ്ങളിലെ ഫയലുകളാണ് ഇ.ഡി. കസ്റ്റഡിയിലെടുത്തത്. ഇവ ബാങ്കുകളിലില്ലാത്തതിനാൽ ഇടപാടുകാരുടെ രേഖകളും പണവും തിരിച്ചുനൽകാനാകുന്നില്ലെന്നാണ് ബാങ്കുകളുടെ ഭരണസമിതിക്കാരായ പാർട്ടിക്കാർ പ്രചരിപ്പിക്കുന്നതെന്ന് മാതൃഭൂമി റിപ്പോർ്ട്ട് ചെയ്യുന്നു. ബാങ്കുകളിൽ പണയം വെച്ച സ്വർണമെടുക്കാനും വായ്പ പൂർണമായി തിരിച്ചടയ്ക്കാനും ധാരാളം പേർ എത്തുന്നുണ്ടെന്നും ഇവർക്ക് യഥാർഥ രേഖകൾ തിരികെ നൽകാനാകുന്നില്ലെന്നുമാണ് വാദം. രേഖകൾ ഇ.ഡി. കൊണ്ടുപോയത് ഇടപാടുകാരെ വലയ്ക്കുന്നതായി തൃശ്ശൂരിലെ സഹകരണ ജോയിന്റ് രജിസ്ട്രാർ ജൂബി ടി. കുര്യാക്കോസ് പറഞ്ഞിരുന്നു.

കരുവന്നൂർ ബാങ്കിൽ 200 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഇ.ഡി. അറസ്റ്റുചെയ്ത വെളപ്പായ സതീശൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ സഹകരണബാങ്ക്, അയ്യന്തോൾ സഹകരണബാങ്ക് എന്നിവിടങ്ങളിൽനിന്ന് ഫയലുകൾ എടുത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ മാത്രമാണ് കൊണ്ടുപോയതെന്ന് ഇ.ഡി. അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലാ ഫയലുകളും കൊണ്ടു പോയി എന്ന് വരുത്താനാണ് നീക്കം. ബാങ്കിന്റെ ഔദ്യോഗിക ഭാരവാഹികളും ഇത്തരത്തിൽ സൂചനകളുമായി പത്ര സമ്മേളനം നടത്തിയിരുന്നു. ഫലത്തിൽ ഫയൽ ഇല്ലെന്ന കാരണം പറഞ്ഞ് നിക്ഷേപവും മറ്റും തിരിച്ചു നൽകാതിരിക്കുകയാണ്. ഇത് ബാങ്കുകൾക്ക് എല്ലാ അർത്ഥത്തിലും താൽകാലിക ആശ്വാസമാകും.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ തൃശൂർ, എറണാകുളം ജില്ലകളിലെ ഒൻപത് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന നടന്നിരുന്നു. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകൾ നടന്നുവെന്ന് ഇഡി കണ്ടെത്തിയതിന്റെ തുടർച്ചയായിരുന്നു പരിശോധന. കരുവന്നൂരിലെ തട്ടിപ്പുപണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികൾ മറ്റു സർവീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു. മുൻ മന്ത്രിയും സിപിഎം നേതാവുമായ എസി മെയ്തീൻ എംഎൽഎയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂർ കേസിലെ മുഖ്യപ്രതി വെളപ്പായ സതീശൻ എന്ന സതീഷ് കുമാർ ഒന്നരക്കോടിയോളം രൂപ അയ്യന്തോൾ ബാങ്കുവഴി വെളുപ്പിച്ചുവെന്നാണ് ഇഡിക്കു ലഭിച്ച വിവരം.

ഭാര്യയുടെയും ബന്ധുക്കളുടെയുമെല്ലാം പേരുകളിൽ അഞ്ച് അക്കൗണ്ടുകളിലായി ഇയാൾ പണം നിക്ഷേപിച്ചു. സതീഷ് കുമാറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. നിലവിൽ ഇഡി കസ്റ്റഡിയിലാണ് ഇയാൾ. സിപിഎം സംസ്ഥാന സമിതിയംഗമായ എംകെ കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിലും ഇഡി സംഘം പരിശോധന നടത്തി. അയ്യന്തോളും സിപിഎം നിയന്ത്രണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP