ഏഴു വയസ്സുവരെ ഓടിചാടി നടന്ന പെൺകുട്ടി; സാധാരണ പനിയും പോളിയോയും കാലിന്റെ കരുത്തെടുത്തു; പഠിച്ചു മിടുക്കിയായി ജോലി നേടിയത് അച്ഛനും അമ്മയ്ക്കും താങ്ങാവാൻ; വായിലൂടെ അനസ്തേഷ്യ നൽകി ആ ജീവനും തങ്കം ആശുപത്രി അങ്ങെടുത്തു; കാർത്തികയും മെഡിക്കൽ അനാസ്ഥയുടെ ഇര
അഖിൽ രാമൻ
പാലക്കാട്: ഏഴാം വയസിൽ അസുഖം ബാധിച്ച കാൽ ശരിയാകുക അതായിരുന്നു കാർത്തികയുടെ ഏറ്റവും വലിയസ്വപ്നം. അതിനായി മനസ്സും ശരീരവും ഒരുക്കി എത്തിയപ്പോൾ കാത്തിരുന്നത് മരണം. വിധിയുടെ പെരും കളിയാട്ടത്തിന് മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കാർത്തികയുടെ ബന്ധുക്കളും നാട്ടുകാരും. ഓപ്പറേഷൻ തീയറ്ററിലേക്ക് പോകുമ്പോൾ പോലും ആത്മവിശ്വാസത്തോടെ തങ്ങളുടെ കൈകളിൽ പിടിച്ച് പേടിക്കേണ്ട എന്ന് പറഞ്ഞുപോയവളാണ് എന്ന് പറഞ്ഞ് വിതുമ്പുന്ന മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ബന്ധുമിത്രാദികൾ.
പുഞ്ചപാടം യു.പി സ്ക്കൂളിലെ അദ്ധ്യാപകനായിരുന്ന കോങ്ങാട് ചെറായ കാക്കറത്ത് ഹരിദാസിന്റെയും ഉഷയുടെയും മൂത്തമകളാണ് കാർത്തിക(27). ആറേഴ് വയസ് വരെ ഓടിചാടി നടന്ന പെൺകുട്ടി. ഏഴാം വയസിൽ വന്ന ഒരു സാധാരണ പനി അവളുടെ കാലുകൾ പോളീയോ ബാധിക്കാൻ കാരണമായി. മനമിടറി എങ്കിലും മകളെ നെഞ്ചോട് ചേർത്ത് ആ അച്ഛനുമമ്മയും വളർത്തി. അവൾക്ക് ആവിശ്യമായ വിദ്യാഭ്യാസം നൽകി. കാലിന് ബാധിച്ച അസുഖത്തിന് പക്ഷെ കാർത്തികയുടെ മനസിന തൊടാൻ പോലും സാധിച്ചില്ല. വാശിയോടെ പഠിച്ചു. ആറ് വർഷങ്ങൾക്ക് മുൻപ് ശ്രീകൃഷ്ണപുരം സഹകരണബാങ്കിൽ ജോലി നേടി കാർത്തിക കുടുംബത്തിലെ അഭിമാനമായി. സ്വപ്നങ്ങൾ ബാക്കിയായിരുന്നു. രോഗം തളർത്തിയ തന്റെ കാലുകൾ ചികിത്സിച്ച് ഭേദമാക്കുക. തനിക്ക് തണലായ മാതാപിതാക്കൾക്ക് താങ്ങാവുക.
കാലിന്റെ അസുഖം ചെറുപ്പത്തിലെ ഓപ്പറേഷൻ ചെയ്യാൻ സാധിക്കുമായിരുന്നില്ല അതിന് കുറേ കാത്തിരിക്കണം എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ മനസും ശരീരവും അതിനായി തയ്യാറാക്കിയാണ് കാർത്തിക കാത്തിരുന്നത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് പാലക്കാട് പടിഞ്ഞാറേക്കരയിലുള്ള തങ്കം ഹോസ്പിറ്റലിലേക്ക് എത്തുന്നത്. ചികിത്സ ആരംഭിച്ചു. കാൽ ഓപ്പറേഷൻ ചെയ്യുവാനായി ഡോക്ടർ പറഞ്ഞ തീയതി ജൂലൈ രണ്ടായിരുന്നു. നേരത്തെ തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റായി എങ്കിലും ജൂലൈ രണ്ടിന് ശസ്ത്രക്രിയ ചെയ്യുവാൻ സാധിച്ചില്ല. തുടർന്ന് അഞ്ചാം തീയതിയിലേക്ക് ശസ്ത്രക്രയ മാറ്റി. ഓപ്പറേഷൻ തീയറ്ററിലേക്ക് വീൽ ചെയറിൽ പോകുമ്പോഴും കാർത്തിക നല്ല ആത്മവിശ്വാസത്തിലായിരുന്നു.
എന്തെങ്കിലും പ്രശ്നം തോന്നിയാൽ ഡോക്ടറിനോട് താൻ പറഞ്ഞ് കൊള്ളാം എന്ന് പറഞ്ഞ് മാതാപിതാക്കളേ അവൾ ആശ്വസിപ്പിച്ചു. അനസ്തേഷ്യ ട്യൂബ് വഴി തൊണ്ടയിലുടെ ഇറക്കിയാണ് നൽകുന്നത് എന്നത് നേരത്തേ അറിഞ്ഞിരുന്നതിനാൽ അത് വേണ്ട വലിയബുദ്ധിമുട്ടാണ് എന്ന് കാർത്തികയും മാതാപിതാക്കളും ഡോക്ടർമാരേ അറിയിച്ചിരുന്നു. എന്നാൽ അങ്ങനെ ചെയ്യില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. ശസ്ത്രക്രിയ ആരംഭിച്ചു രാത്രി 9 മണിയോടെയാണ് കാർത്തിക മരിച്ചു എന്ന് ബന്ധുക്കളെ ആശുപത്രി അധികാരികൾ അറിയിച്ചത്. വായിലൂടെ തന്നെയാണ് അനസ്തേഷ്യ നൽകിയത് എന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ശ്വാസകോശത്തിനുള്ളിൽ ഫ്ളൂയിഡ് നിറഞ്ഞ് ഹാർട്ട് അറ്റാക്ക് വന്നതിനാലാണ് മരണം സംഭവിച്ചത് എന്നാണ് ഹോസ്പിറ്റൽ അധികാരികൾ പറയുന്നത്.
രണ്ട് ദിവസത്തിനുള്ളിൽ നവജാതശിശു ഉൾപ്പടെ മൂന്ന് മരണം. പാലക്കാട് പടിഞ്ഞാറേക്കരയിലുള്ള തങ്കം എന്ന ഈ അശുപത്രി വിവാദത്തിന്റെ നീർ ചുഴിയിലാണ്. ഞായറാഴ്ച പുലർച്ചെയാണ് ചിറ്റൂർ തത്തമംഗലം ചെമ്പകശ്ശേരിൽ രജ്ഞിത്തിന്റെ ഭാര്യ ഐശ്വര്യയുടെ കുഞ്ഞ് മരണമടഞ്ഞത്. പ്രസവസമയത്തെ കുഞ്ഞ് മരിച്ചിരുന്നു. അമിതരക്തസ്രാവം ഉൾപ്പടെയുള്ള ഗുരുതരആര്യോഗ്യപ്രശ്നങ്ങളെ തുടർന്ന് മാതാവ് ഐശ്വര്യയെ തീവ്രപരിചരണവിഭാഗത്തിലും പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പത്തരയോടെ ഐശ്വര്യ (25) മരിക്കുകയും ചെയ്തു. ഇതേ തുടർന്ന് വലിയ കോലാഹലങ്ങളാണ് ഉണ്ടായത്. ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചതോടെ ആശുപത്രി പരിസരം സംഘർഭരിതമായി. കുഞ്ഞിന്റെ മരണം ചികിത്സാപിഴവ് കൊണ്ടാണ് എന്നുള്ള ബന്ധുക്കളുടെ പരാതിയേ തുടർന്ന് ആശുപത്രി അധികൃതർക്കേതിരേ പൊലീസ് കേസ് എടുത്തിരുന്നു. ഗർഭിണി ആയിരിക്കേ പരിശോധിച്ച ഡോക്ടർ പ്രസവസമയത്ത് ഹോസ്പിറ്റലിൽ ഇല്ലായിരുന്നു എന്നും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്ത് എടുത്തതിലടക്കം വീഴ്ച ആയിരുന്നു എന്നും പരാതിയിൽ ബന്ധുക്കൾ ആരോപിച്ചു.
ഈ സാഹചര്യം നിലനിൽക്കെയാണ് തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന മാതാവ് മരണപ്പെടുന്നത്. ഇതോടെ കാര്യങ്ങൾ നിയന്ത്രണവിധേയമല്ലാതെയായി. ഐശ്വര്യയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയുടെ മുന്നിൽ സംഘടിക്കുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. ക്രമസമാധനനില തകരാറിലായതിനെ തുടർന്ന് പൊലീസ് നിരവധി തവണ ഐശ്വര്യയുടെ ബന്ധുക്കളെയും നാട്ടുകാരേയും സമാധാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ ഇത് അനാസ്ഥയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുടെയും ഹോസ്പിറ്റൽ അധികാരികളുടെയും പേരിൽ കൊലപാതകകുറ്റത്തിന് കേസ് എടുക്കണം എന്നാവിശ്യത്തിൽ ബന്ധുക്കൾ ഉറച്ച് നിന്നു. തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 എ വകുപ്പ് പ്രകാരം മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഡോക്ടർമാർക്ക് എതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാന യുവജനകമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി 9 മണിക്കാണ് സഹകരണബാങ്ക് ഉദ്യോഗസ്ഥയായ കാർത്തികയുടെ മരണം ബന്ധുക്കളേ അറിയിച്ചത്. ഇതോടെ തങ്കം ഹോസ്പിറ്റലിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതുകൊണ്ട് തന്നെ വലിയകരുതലോടെയാണ് പൊലീസ് വിഷയത്തിൽ ഇടപെടുന്നത്. ഹോസ്പിറ്റലിന് നേരേ ജനരോക്ഷത്തെ തുടർന്ന് ആക്രമണം ഉണ്ടാകുമോ എന്ന് പൊലീസ് ആശങ്കപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഹോസ്പിറ്റലിന്റെ സുരക്ഷ പൊലീസിന് തലവേദനയാവുകയാണ്. കാർത്തികയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണ് എന്നുള്ള ഹോസ്പിറ്റൽ മനേജ്മെന്റിന്റെ വാദം പൊലീസ് മുഖവിലക്ക് എടുത്തിട്ടില്ല. കാർത്തികയുടെ ശരീരം പോസ്മാർട്ടം ചെയ്ത് റിപ്പോർട്ട് വന്നതിന് ശേഷം ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും പൊലീസിന്റെ തുടർ നടപടികൾ എന്ന് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷൻ സിഐ ഷിജു. കെ ഏബ്രഹാം മറുനാടനോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍