എന്റെ ജീവിതത്തിൽ ഞാൻ ലാൻഡ് ചെയ്തിട്ടുള്ള ഏറ്റവും മോശം റൺവേകളിൽ ഒന്നാണ് കരിപ്പൂരിലേത്; അവിടത്തെ റൺവേ ഗൈഡൻസ് ലൈറ്റിങ് സിസ്റ്റം വളരെ മോശമാണ്; റൺവേയിലെ ബ്രേക്കിങ് സാഹചര്യങ്ങൾ കൃത്യമായി പരിശോധിക്കപ്പെടാത്ത അവസ്ഥയുണ്ടെന്ന് പൈലറ്റിന്റെ വെളിപ്പെടുത്തൽ; റബ്ബർ റൺവേയുടെ പ്രതലവും വിമാനത്തിന്റെ ലാൻഡിങ് ഗിയറും തമ്മിലുള്ള ഘർഷണം കുറയുമെന്ന മുന്നറിയിപ്പ് ഡിജിസിഎയും നൽകിയിരുന്നു; കരിപ്പൂർ വിമാനത്താവളത്തിന്റെ സുരക്ഷയിൽ ചർച്ച മുറുകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ആർക്ക് നേരേയും വിരൽ ചൂണ്ടേണ്ട യഥാർത്ഥ സമയം അല്ലിത്-ഇങ്ങനെയാണ് ഫെയ്സ് ബുക്ക് കുറിപ്പിന്റെ തുടക്കം. എന്നാൽ അനന്ദ് മോഹൻ രാജ് എന്ന ഐഡിയിൽ നിന്ന് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. തന്റെ വ്യോമയാന ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ റൺവേ ആയാണ് ആനന്ദ് മോഹൻ രാജ് കരിപ്പൂരിനെ വിശേഷിപ്പിക്കുന്നത്. റൺവേയിലെ ഗെയിഡൻസ് ലൈറ്റിങ് സിസ്റ്റം നിലവാരം കുറഞ്ഞതാണ്. റൺവേയിലെ ബ്രേക്കിങ് കണ്ടിഷനും ആരും സ്ഥിരമായി നിരീക്ഷിക്കാറില്ല-ഈ കുറിപ്പിൽ പറയുന്നു.
ടേബിൾ ടോപ്പ് വിമാനത്താവളങ്ങളിൽ റൺവേയുടെ നൈറ്റ് കണ്ടിഷനും മഴയും കാറ്റയും ഏതൊരു പൈലറ്റിനും വലിയ വെല്ലുവിളിയാണ്. ഇക്കാര്യം കഴിഞ്ഞ വർഷം തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. സുരക്ഷയാണ് വ്യോമായന മേഖലിയിലെ ആദ്യ വാക്കു തന്നെ. കരിപ്പൂരിലെ വിമാന അപകടത്തിൽ കൊല്ലപ്പെട്ട പൈലറ്റിനും സഹ പൈലറ്റിനും ആദരാജ്ഞലി അർപ്പിച്ച് ആനന്ദ് മോഹൻ രാജ് കുറിച്ചു. ഇത് കോഴിക്കോട് വിമാനത്താവളത്തിലെ സുരക്ഷാ ആശങ്കകളാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനം പറത്തിയത് യുദ്ധ വിമാനങ്ങൾ പോലും നിയന്ത്രിച്ച് പരിചയമുള്ള വ്യോമസേനയിൽ നിന്ന് വിരമിച്ച പൈലറ്റാണ്. പൈലറ്റ് ഡി വി സാഥെയുടെ മനക്കരുത്താണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്നും അഭിപ്രായം ഉയരുന്നു. ഈ സാഹചര്യത്തിലാണ് ആനന്ദ് മോഹൻ രാജ് എന്ന പ്രൊഫൈലിലെ അഭിപ്രായം ചർച്ചയാകുന്നതും.
2019 ജൂലൈയിൽ 'ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(DGCA) ഇന്ത്യയിലെ എല്ലാ എയർപോർട്ടുകളിലെയും സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്ന കൂട്ടത്തിൽ കരിപ്പൂരിലേതും ഓഡിറ്റിന് വിധേയമാക്കി. അന്ന് അവരുടെ കണ്ടെത്തൽ സിവിൽ ഏവിയേഷൻ രംഗത്തെ ആരെയും ഞെട്ടിക്കുന്നവയായിരുന്നുവെന്ന് ഏഷ്യാനെറ്റും റിപ്പോർട്ട് ചെയ്യുന്നു. ആ കണ്ടെത്തലുകളുടെ പേരിൽ അവർ എയർപോർട്ട് അഥോറിറ്റിയെ നിശിതമായി വിമർശിച്ചുകൊണ്ട് ഒരു 'കാരണം കാണിക്കൽ' നോട്ടീസ് (ഷോകോസ് നോട്ടീസ്) നൽകി. ആ നോട്ടീസിലെ പരാമർശങ്ങളും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു., 'റൺവേയിൽ അമിതമായ റബ്ബർ ഡെപ്പോസിറ്റുകൾ ഉണ്ട്. അത് കനത്ത മഴയുള്ള രാത്രികാലങ്ങളിൽ, വിമാനങ്ങളുടെ ലാൻഡിങ്ങിന് അത്യന്തം അസുരക്ഷിതമായ സാഹചര്യങ്ങൾ ഒരുക്കാൻ കാരണമാകും'. റബ്ബർ റൺവേയുടെ പ്രതലവും, വിമാനത്തിന്റെ ലാൻഡിങ് ഗിയറും തമ്മിലുള്ള ഘർഷണം(friction) കുറയാൻ കാരണമാവും എന്നതുതന്നെയായിരുന്നു അവരുടെ ആശങ്കയ്ക്ക് കാരണം. റൺവേയിലെ റബ്ബറിന്റെ അധികാംശത്തിനു പുറമെ, അവിടത്തെ വെള്ളത്തിന്റെ അധിക സാന്നിധ്യം, C/Lമാർക്കിങ്ങുകളിൽ വിള്ളൽ എന്നിവയും ഓഡിറ്റിങ്ങിൽ തെളിഞ്ഞ പിഴവുകളാണ്.
ഇതോടെ കരിപ്പൂരിലെ വിമാനത്താവളത്തിന്റെ സുരക്ഷ സംബന്ധിച്ച ചർച്ചകളും സജീവമാകുകയാണ്. സുരക്ഷിതമല്ലാത്ത വിമാനത്താവളമെന്ന ചർച്ചകൾ സജീവമാകുമ്പോൾ കരിപ്പൂരിലേക്ക് യാത്ര ചെയ്യാൻ ഏവരും മടിക്കുമെന്ന വസ്തുതയും മുമ്പിലുണ്ട്. അതുകൊണ്ട് തന്നെ അതിവേഗ ഇടപെടൽ അനിവാര്യമായി മാറും. 2019 ജൂലൈ രണ്ടിന് ദമാമിൽ നിന്ന് വന്നിറങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ലാൻഡിങ്ങിനിടെ സംഭവിച്ച 'ടെയിൽ സ്ട്രൈക്ക്' (Tail Strike) ആയിരുന്നു ഇങ്ങനെ ഒരു ഇൻസ്പെക്ഷൻ ഓഡിറ്റ് ഉണ്ടാകാൻ പ്രധാന കാരണം. ലാൻഡിങ് നടക്കുന്ന സമയത്ത് വിമാനത്തിന്റെ വാൽഭാഗം നിലത്ത് ആഞ്ഞിടിക്കുന്നതിനെയാണ് 'ടെയിൽ സ്ട്രൈക്ക്' എന്ന സംജ്ഞ കൊണ്ട് അർത്ഥമാക്കുന്നത്. അങ്ങനെയൊരു അനിഷ്ടസംഭവം നടന്നതിനെത്തുടർന്ന് അന്ന് എയർ ഇന്ത്യ രണ്ടു പൈലറ്റുകളെ സസ്പെൻഡ് ചെയ്യുകയുമുണ്ടായിരുന്നു. അതിനു ശേഷമാണ് 2019 ജൂലൈ 4/5 തീയതികളിൽ ഡിജിസിഎ എയർപോർട്ടിലെ റൺവേ ഓഡിറ്റ് ചെയ്തത്.
അന്ന്, ഇപ്പോൾ അപകടമുണ്ടായിരിക്കുന്ന പത്താം നമ്പർ റൺവേയിലെ ടച്ച് ഡൗൺ ഏരിയയിലുള്ള C,L മാർക്കിങ്ങുകളിൽ വിള്ളലുകൾ ഉണ്ടെന്നും ഡിജിസിഎ കണ്ടെത്തുകയുണ്ടായി. വിമാനം റൺവേയിൽ നിലം തൊടുന്ന പ്രതലമാണ് ടച്ച്ഡൗൺ ഏരിയ എന്നറിയപ്പെടുന്നത്. അവിടെ റൈറ്റ്(R), ലെഫ്റ്റ്(L), സെന്റർ(C) എന്നിങ്ങനെ മാർക്കിങ്ങുകൾ ഉണ്ടാകും. അവയിൽ വിള്ളൽ ഉണ്ടെങ്കിൽ അത് ലാൻഡിങ്ങിനെ പ്രതികൂലമായി ബാധിക്കും. അത് ഉടനടി പരിഹരിക്കേണ്ടതാണ്. ഡിജിസിഎ ഓഡിറ്റിങ് സമയത്ത് അവ പരിഹരിക്കപ്പെട്ട നിലയിലായിരുന്നില്ല. വിമാനം ലാൻഡ് ചെയ്ത ടാക്സി ചെയ്ത് വരുന്ന ഭാഗങ്ങളിലെ തറനിരപ്പ് പലയിടത്തും അളവിൽ കവിഞ്ഞ വിധത്തിൽ ചെരിവുണ്ടെന്നും എത്രയും പെട്ടെന്നുതന്നെ അത് നിരത്തണം എന്നും ഓഡിറ്റിൽ കർശന നിർദ്ദേശം ഉണ്ടായിരുന്നു.
അന്ന് എയർപോർട്ട് ഡയറക്ടർ ശ്രീനിവാസ റാവുവിന് അയച്ച കത്തിൽ ഡിജിസിഎ ഡെപ്യൂട്ടി ഡയറക്ടർ ഡിസി ശർമ്മ ചോദിച്ചത് 'സിവിൽ ഏവിയേഷൻ റെഗുലേഷൻ (CAR) മാനദണ്ഡങ്ങൾക്ക് അനുസരിച്ച് റൺവേയിലെ സുരക്ഷ ഉറപ്പാക്കാതിരുന്നതെന്ത് ?' എന്നായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയിൽ പല സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല, അത് തുടർന്നാൽ ആ സാഹചര്യം ഈ ടേബിൾ ടോപ് റൺവേയിൽ രാത്രിയിൽ മോശം വിസിബിലിറ്റി ഉള്ളപ്പോൾ, ശക്തമായ മഴകൂടി ഉള്ളപ്പോൾ നടത്തേണ്ടി വരുന്ന ലാൻഡിങ്ങുകൾ അപകടത്തിലാക്കും എന്ന് അന്നേ ഡിജിസിഎ പറഞ്ഞിരുന്നതാണ്.
ഈ അവസരത്തിൽ പറയുന്നത് ശരിയാണോ എന്നറിയില്ല എന്ന മുഖവുരയോടെ ഒരു പൈലറ്റ് ഇന്നലെ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ. 'എന്റെ ജീവിതത്തിൽ ഞാൻ ലാൻഡ് ചെയ്തിട്ടുള്ള ഏറ്റവും മോശം റൺവേകളിൽ ഒന്നാണ് കരിപ്പൂരിലേത്. അവിടത്തെ റൺവേ ഗൈഡൻസ് ലൈറ്റിങ് സിസ്റ്റം വളരെ മോശമാണ്. റൺവേയിലെ ബ്രേക്കിങ് സാഹചര്യങ്ങളും(മേല്പറഞ്ഞ ഘർഷണവും മറ്റും) കൃത്യമായി പരിശോധിക്കപ്പെടാത്ത അവസ്ഥയുണ്ട്.'
റൺവേയിൽ ഒരു തീപിടുത്തമുണ്ടായത് അതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട അഗ്നിശമന സാമഗ്രികളിലും കാര്യമായ കുറവ് ഡിജിസിഎ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. 6,630 ലിറ്ററിന്റെ കുറവാണ് അക്വസ് ഫിലിം ഫോമിങ് ഫോം (AFFF) കോൺസൺട്രേറ്റിന്റെ അളവിൽ കണ്ടെത്തിയത്. അതുപോലെ ഡിസിപി കോംപ്ലിമെന്ററി ഏജന്റ് എന്ന അഗ്നിശമനസാമഗ്രി വേണ്ടതിലും 140 കിലോയോളം കുറവുണ്ടായിരുന്നു. രണ്ടും തന്നെ എയർ ക്രാഫ്റ്റ് റെസ്ക്യൂ ഫയർ ഫൈറ്റിങ് (ARFF) സ്റ്റേഷനിൽ തീയണക്കാൻ കരുതണം എന്ന് ഡിജിസിഎ സിവിൽ ഏവിയേഷൻ റെഗുലേഷനിൽ കർശനമായി നിഷ്കർഷിച്ചിട്ടുള്ള കാര്യങ്ങളാണ്.
ഇങ്ങനെ നിരന്തരമുള്ള മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടതിന്റെ ഫലമാണ് ഇന്നലെ രാത്രി, കനത്ത മഴ പെയ്തതുകൊണ്ടുണ്ടായ കുറഞ്ഞ വിസിബിലിറ്റി (2000m) സാഹചര്യത്തിൽ നടത്തേണ്ടി വന്ന ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുണ്ടായ അപകടം. അതിനു പിന്നിൽ ഒരു പരിധിവരെ എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യാ അധികാരികളിൽ ചിലരുടെ കുറ്റകരമായ അനാസ്ഥയാണ് എന്ന് പറയാതെ വയ്യെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍