Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനത്ത മഴയിൽ ടേബിൾ ടോപ്പിലെ റൺവേ പൈലറ്റിനെ ആശയക്കുഴപ്പത്തിലാക്കിയത് അപകടമുണ്ടാക്കിയെന്ന് പ്രാഥമിക നിഗമനം; ശരിയായ സ്ഥലത്ത് ലാൻഡ് ചെയ്യാത്തതും അപകട കാരണമായി; മതിൽ തകർത്ത് വിമാനം പതിച്ചത് 35 അടി താഴ്ചയിൽ; രണ്ടായി പിളർന്ന് അഗ്‌നി സ്ഫുരണമുണ്ടായെങ്കിലും കനത്ത മഴയിൽ അത് തീഗോളമാകാഞ്ഞത് വൻ ദുരന്തം ഒഴിവാക്കി; ഓർമ്മിപ്പിക്കുന്നത് പത്തുകൊല്ലം മുമ്പ് മംഗലാപുരത്തുണ്ടായ വിമാന ദുരന്തത്തെ; കരിപ്പൂരിൽ സംഭവിച്ചതും പൈലറ്റിന്റെ വീഴ്ചയോ?

കനത്ത മഴയിൽ ടേബിൾ ടോപ്പിലെ റൺവേ പൈലറ്റിനെ ആശയക്കുഴപ്പത്തിലാക്കിയത് അപകടമുണ്ടാക്കിയെന്ന് പ്രാഥമിക നിഗമനം; ശരിയായ സ്ഥലത്ത് ലാൻഡ് ചെയ്യാത്തതും അപകട കാരണമായി; മതിൽ തകർത്ത് വിമാനം പതിച്ചത് 35 അടി താഴ്ചയിൽ; രണ്ടായി പിളർന്ന് അഗ്‌നി സ്ഫുരണമുണ്ടായെങ്കിലും കനത്ത മഴയിൽ അത് തീഗോളമാകാഞ്ഞത് വൻ ദുരന്തം ഒഴിവാക്കി; ഓർമ്മിപ്പിക്കുന്നത് പത്തുകൊല്ലം മുമ്പ് മംഗലാപുരത്തുണ്ടായ വിമാന ദുരന്തത്തെ; കരിപ്പൂരിൽ സംഭവിച്ചതും പൈലറ്റിന്റെ വീഴ്ചയോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: രാജ്യം കണ്ട ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നായ മംഗലാപുരം ദുരന്തം നടന്നത് 2010 മെയ്‌ 22നു രാവിലെ 6.07നായിരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയുടെ അറ്റത്തുള്ള സിഗ്‌നൽ തൂണിൽ ഇടിച്ചു ചിറകൊടിഞ്ഞു സമീപത്തെ കൊക്കയിലേക്കു വീണു കത്തിയമരുകയായിരുന്നു. ഏതാണ്ട് ഇതിന് സമാനമായിരുന്നു കരിപ്പൂരിൽ ഉണ്ടായതും. വിമാനം രണ്ടായി പിളർന്നു. തീ പിടിക്കാത്തതു കൊണ്ട് സ്‌ഫോടനം ഒഴിവായി. അങ്ങനെ മഹാമാരിക്കിടെ വലിയൊരു ദുരന്തം ഭാഗ്യം കൊണ്ട് ഒഴിവായി എങ്കിലും ആരുടേയും മനസ്സ് പിളർത്തുന്ന ചിത്രങ്ങളാണ് പുറത്തു വരുന്നത്.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി താഴേക്കുപതിച്ചു വിമാനം രണ്ടായിപിളരുകയായിരുന്നു. പൈലറ്റ് മരിച്ചു. കാപ്റ്റൻ ദീപക് വസന്ത് ആണ് മരിച്ചത്. യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സഹ പൈലറ്റ് അഖിലേഷിന് ഗുരുതരമായി പരിക്കുണ്ട്. 177 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രാത്രി 8 മണിയോടെയാണ് സംഭവം. വിമാനത്തിന്റെ മുൻഭാഗത്തുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്. ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസാണ് ലാൻഡിങ്ങിനിടെ അതിവേഗം മുന്നോട്ട് പോയി വതെന്നിമാറി 35 അടി താഴ്ചയിലേയ്ക്ക് വീണത്. വിമാനത്തിൽനിന്ന് പുക ഉയർന്നെങ്കിലും തീ പിടിക്കാതിരുന്നവതുമൂലം വൻ ദുരന്തം ഒഴിവായി. മഴകാരണമാണ് തീ ഒഴിവായത്. സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നു. ലാൻഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു.

പത്തുകൊല്ലം മുമ്പ് മംഗലാപുരത്ത് അപകടത്തിൽ പെട്ട വിമാനത്തിൽ 160 യാത്രികരും 6 വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. അതിൽ 158 പേരും വെന്തുമരിച്ചു. എട്ട് പേർ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇവിടെ വിമാനം തീപിടിക്കാത്തതു കൊണ്ട് മാത്രം യാത്രക്കാരിൽ വലിയൊരു വിഭാഗവും രക്ഷപ്പെടുന്നു. ആറു കിലോമീറ്റർ ദൂരത്തുതന്നെ റൺവേ കാണാൻ കഴിയുമായിരുന്ന തെളിഞ്ഞ അന്തരീക്ഷമായിരുന്നു മംഗലാപുരത്ത് വിമാന അപകടമുണ്ടായ ദിവസം വില്ലനായത്. അന്ന്. വിമാനം നിയന്ത്രിച്ചിരുന്നത് പതിനായിരത്തിലേറെ മണിക്കൂർ വിമാനം പറത്തി പരിചയമുള്ള കമാൻഡറും ഇന്ത്യയിൽതന്നെ രണ്ട് എയർലൈനുകളിൽ ജോലിചെയ്തിരുന്ന കോ-പൈലറ്റും. എന്നിട്ടും മംഗലാപുരത്തെ ടേബിൾ ടോപ്പിൽ അപകടമുണ്ടായി. കരിപ്പൂരും ടേബിൾ ടോപ്പ് വിമാനത്താവളമാണ്. മഴയ്ക്ക് പൈലറ്റിന്റെ കാഴചയ്ക്കുണ്ടായ പ്രശ്‌നങ്ങളാകും ദുരന്തമുണ്ടാക്കിയതെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിൽ സംഭവിച്ച മൂന്നാമത്തെ വലിയ വിമാന അപകടമാണ് മംഗലാപുരത്തുണ്ടായത്. 1996-ലെ ചക്രി ദർദി വിമാനാപകടത്തിൽ 349 പേർ മരിച്ചതും, 1978-ൽ 213 പേർ മരിച്ച എയർ ഇന്ത്യ വിമാനം 855-ഉം ആണ് സംഭവിച്ച മറ്റു രണ്ടു വലിയ ദുരന്തങ്ങൾ. ടേബിൾടോപ്പ് റൺവേയുള്ള മംഗലാപുരത്തെ വിമാനത്താവളത്തിൽ റൺവേ തെറ്റിയതുകൊണ്ടുണ്ടായ രണ്ടാമത്തെ അപകടവുമായിരുന്നു അത്. മംഗലാപുരം റൺവേയെപ്പറ്റി ഏറെ ധാരണയുള്ള ബ്രിട്ടിഷുകാരനായ സെർബിയൻ വംശജൻ ക്യാപ്റ്റൻ സെഡ് ഗ്ലീസിയയ്ക്ക് സംഭവിച്ച പിഴവാണ് അപകടകാരണം എന്നായിരുന്നു കണ്ടെത്തൽ. ഇതിന് സമാനമായി കരിപ്പൂരിലും തെറ്റ് പറ്റിയത് പൈലറ്റിനാണെന്നാണ് വിലയിരുത്തലുകൾ.

മംഗലാപുരത്തെ ബജ്പെ വിമാനത്താവള റൺവേയിൽ ശനിയാഴ്ച കാലത്ത് ഏഴായിരം അടിക്കപ്പുറത്തു നിലംതൊടുകയും നിമിഷങ്ങൾക്കകം കുത്തനെയുള്ള മലഞ്ചെചരിവിലൂടെ താഴേക്കു മറിഞ്ഞു തകരുകയും ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനുവദനീയമായതിന്റെ ഇരട്ടിയോളം വേഗത്തിലാണു റൺവേയെ സമീപിച്ചതെന്ന് അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. നിലംതൊടാൻ താഴ്ന്നുപറന്നു വരുമ്പോൾ മണിക്കൂറിൽ 220 കിലോമീറ്ററാണ് അനുവദനീയമായ പരമാവധി വേഗം. എന്നാൽ, സെർബിയൻ കമാൻഡർ സെഡ് ഗ്ലൂസിയ ഈ വിമാനം റൺവേയിലേക്ക് ഇറക്കാൻ ശ്രമിക്കുമ്പോൾ വേഗം മണിക്കൂറിൽ 400 കിലോമീറ്ററോളമായിരുന്നു.

എന്നാൽ കരിപ്പൂരിൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നില്ല. അതുകൊണ്ട് തന്നെ പൈലറ്റ് റൺവേയിൽ കൂടുതൽ മുന്നോട്ട് വിമാനം ലാൻഡ് ചെയ്യിപ്പിച്ചിട്ടുണ്ടാകും. അതുകൊണ്ട് തന്നെ നിശ്ചിത സ്ഥലത്ത് വേഗത നിയന്ത്രിക്കാനായില്ല. അങ്ങനെ മുന്നോട്ട് നീങ്ങി, കുത്തനെയുള്ള ചെരവിലേക്ക് വിമാനം പതിച്ചതാകാമെന്നാണ് പ്രാഥമിക വിലയിരത്തൽ. വീഴ്ചയുടെ ആഘാതത്തിൽ വിമാനം രണ്ടായി പിളർന്നു. മഴയുള്ളതു കൊണ്ട് തീ പിടിച്ചില്ല. അങ്ങനെ സ്‌ഫോടനം ഒഴിവാകുകയും ചെയ്തു.

മംഗലാപുരത്തെ അപകടം തീർത്തും പൈലറ്റിന്റെ വീഴ്ചയായിരുന്നു. വിമാനം റൺവേയിൽ ഇറങ്ങുന്നതിനു സഹായിക്കുന്ന ഐഎൽഎസ് സൂചിപ്പിച്ച ശരിയായ ചരിവിലാണു വിമാനം ഇറങ്ങിക്കൊണ്ടിരിക്കുന്നതെന്നു ഗ്ലൂസിയ മംഗലാപുരത്തെ വ്യോമഗതാഗത നിയന്ത്രകരോടു പറഞ്ഞതു സത്യമല്ലായിരുന്നുവെന്നും അന്വേഷണ സംഘങ്ങൾ കരുതുന്നു. യഥാർഥത്തിൽ ഇറങ്ങേണ്ട ചരിവായ മൂന്നു ഡിഗ്രിയിലും കുറഞ്ഞ ചരിവിലാണു വിമാനം റൺവേയെ സമീപിക്കുന്നതെന്നു കോക്പിറ്റിലെ ഡയലുകളിൽ നിന്നു വ്യക്തമായിട്ടും പൈലറ്റ് കൺട്രോൾ ടവറിലുള്ളവരോട് അക്കാര്യം മറച്ചുവച്ചതു വിമാനം വൈകുന്നത് ഒഴിവാക്കാനായിരുന്നുവെന്നാണു കരുതേണ്ടത്.

ഇവിടയേും മഴയത്ത് റൺവേ കണ്ടിട്ടില്ലായിരുന്നുവെങ്കിൽ ലാൻഡിങ് വേണ്ടെന്ന് വയ്ക്കണമായിരുന്നു. അത് ചെയ്യാത്തത് അപകമുണ്ടാക്കിയെന്ന് ഈ ഘട്ടത്തിൽ വിലയിരുത്തലുണ്ട്. മംഗലാപുരത്ത് അപകടത്തിൽ മരിച്ച 15-ഓളം കുടുംബങ്ങൾക്ക് പ്രിയപ്പെട്ടവരുടെ മൃതദേഹാവശിഷ്ടം പോലും ലഭിച്ചില്ല. ദുരന്തത്തിൽ 103 പുരുഷന്മാരും 32 സ്ത്രീകളും 23 കുട്ടികളുമാണ് മരിച്ചത്. ഇതിൽ നാല് കൈകുഞ്ഞുങ്ങളും ഉണ്ടായിരുന്നു. മരിച്ചവരിൽ 58 പേരും മലയാളികളായിരുന്നു. പലർക്കും പകുതി തുക കിട്ടാൻ തന്നെ വർഷങ്ങളോളം കോടതി കയറി ഇറങ്ങേണ്ടിയും വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP