ജീവനക്കാരനെ തല്ലിക്കൊന്ന കരിക്കിനേത്ത് മുതലാളിയെ രക്ഷിക്കാൻ സർക്കാറും പാർട്ടികളും മാധ്യമങ്ങളും ഒറ്റക്കെട്ട്; പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങൾ കോടതിയിൽ എത്തും മുമ്പ് മറ്റൊരു വക്കീലിന്റെ ഓഫീസിൽ; അഞ്ച് വർഷമായിട്ടും വിചാരണ തുടങ്ങാതെ നീട്ടിയ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കണമെന്ന ആവശ്യത്തിന് അനക്കമില്ല; ശ്രീജിത്തിന് നീതി നേടിക്കൊടുത്ത സോഷ്യൽ മീഡിയ ഒരു സാധു കുടുംബത്തിന് നീതി നേടാൻ രംഗത്തിറങ്ങുമോ?
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ശ്രീജിത്തിന് വേണ്ടി ശബ്ദമുയർത്തിയ സോഷ്യൽ മീഡിയക്ക് ഈ നിലവിളി ശബ്ദം ഉയർത്തിപ്പിടിക്കാൻ സാധിക്കുമോ? പ്രമുഖൻ അല്ലാത്ത ഒരു പാവപ്പെട്ടവനെ ഒരു മുതലാളി തല്ലിക്കൊന്നിട്ടും ഇന്നേവരെ നീതി ലഭിക്കാത്ത അലയുന്ന ഒരു സാധാകുടുംബത്തിന്റെ അഭ്യർത്ഥനയാണിത്. കേരളത്തിലെ മാധ്യമങ്ങൾക്ക് വാരിക്കോരി പരസ്യം കൊടുത്തു കൊണ്ടിരുന്ന കരിക്കിനേത്ത് ടെക്‌സ്റ്റെയിൽസ് ഉടമ പ്രതിയായ കൊലക്കേസിൽ നീതി തേടി കൊല്ലപ്പെട്ട പ്രമുഖൻ അല്ലാത്തയാളുടെ കുടുംബം അലയുകയാണ്. അഞ്ച് വർഷം മുമ്പ് പത്രങ്ങളും ചാനലുകളും ചേർന്ന് ഒരുപോലെ മുക്കിയ കരിക്കിനേത്തുകൊലക്കേസാണ് ഇതുവരെ വിചാരണ പോലും നടത്താതെ വലിച്ചു നീട്ടുന്നത്.
മോഷണ കുറ്റം ആരോപിച്ച് പാവപ്പെട്ട തൊഴിലാളിയെ കടയിൽവെച്ച് പച്ചക്ക് ഗുണ്ടകളുടെ സഹായത്തിൽ തല്ലി കൊല്ലുക.. എന്നിട്ടു ഒന്നുമറിയാത്ത ഭാവത്തിൽ ഒരു തൊഴിലാളി കുഴഞ്ഞു വീണു മരിച്ചുവെന്ന് പറഞ്ഞ് പൊലീസിൽ അറിയിക്കുക.. പൊലീസുകാരെയും രാഷ്ട്രീയക്കാരെയും കാശിറക്കി രക്ഷപെടാനുള്ള പഴുതുകൾ തേടുക.. ഇതെല്ലാം നടന്നത് പത്തനംതിട്ട കരിക്കിനേത്ത് ടെക്‌സ്റ്റെയിൽസിലാണ്. പാവപ്പെട്ട തൊഴിലാളിയെ തല്ലിക്കൊല്ലാൻ കൂട്ടുനിന്നത് കരിക്കിനേത്ത് ജോസ്, കരിക്കിനേത്ത് ജോർജ് എന്നീ സഹോദരങ്ങൾ ചേർന്നാണ്.
കാശിന്റെ ബലത്തിൽ കൊലപാതക കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളെ അന്ന് ചെറുത്തു തോൽപ്പിക്കാൻ മുന്നിൽ നിന്നത് മറുനാടൻ മലയാളിയാണ്. മുഖ്യാധാരാ മാധ്യമങ്ങളും പത്രങ്ങളും പോലും പരസ്യം നൽകുന്ന കരിക്കിനേത്ത് മുതലാളിയോട് കൂറു പുലർത്തി ഒളിച്ചു വച്ചാൻ ശ്രമിച്ച ബിജു എന്ന ചെറുപ്പക്കാരന്റെ മരണം കൊലപാതകമാണെന്നും അതിന് പിന്നിൽ മാധ്യമങ്ങളുടെ കൂടി ഇഷ്ടതോഴനായ ടെക്‌സ്‌റ്റെയിൽ മുതലാളിയാണെന്നും ലോകം ലോകം മറുനാടനിൽ കൂടിയറിഞ്ഞു. കേസിന്റെ ഒരോ ഘട്ടത്തിലും കൃത്യമായ ഇടപെടൽ മറുനാടനിൽ നിന്നുമുണ്ടായി.
ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് സംഭവം കൊലപാതകം പോലുമല്ലെന്ന് പറഞ്ഞ് കരിക്കിനേത്ത് മുതലാളിമാരെ രക്ഷിക്കാൻ രംഗത്തിറങ്ങി. അന്നൊക്കെ ഈ നീക്കങ്ങളെ ചെറുത്തു തോൽപ്പിച്ചത് മറുനാടൻ വാർത്തയെ തുടർന്നായിരുന്നു. കോൺഗ്രസെന്നോ സിപിഎമ്മെന്നോ വ്യത്യാസമില്ലാതെ രാഷ്ട്രീയക്കാർ എല്ലാവരും ഒരുപോലെയാണ് ഈ കേസിൽ മുതലാളിക്ക് വേണ്ടി താൽപ്പര്യത്തോടെ രംഗത്തിറങ്ങിയത്. എല്ലാവരും ചേർന്ന് ഒതുക്കി തീർക്കാൻ ശ്രമിച്ച ഈ കേസ് വീണ്ടും വിവാദങ്ങളിൽ ചെന്നുപെടുകയാണ്. അഞ്ച് വർഷം മുമ്പ് നടന്ന കൊലപാത കേസിൽ പ്രതിയെ അറസ്റ്റു ചെയ്യുകയും അന്വേഷണം പൂർത്തിയാക്കിയെങ്കിലും വിചാരണ അനന്തമായി നീണ്ടുപോകുകയാണ്.
പബ്ലിക് പ്രോസിക്യൂട്ടറുടെ കൈവശമുള്ള കേസ് ഫയൽ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത് മറ്റൊരു വക്കീലിന്റെ ഓഫീസിൽ നിന്ന്
യുഡിഎഫ് സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോഴാണ് കൊലപാതകം നടന്നതെങ്കിലും അന്ന് ഈ വിഷയത്തിൽ അതീവ താൽപ്പര്യത്തോടെ ഇടപെട്ടത് ജില്ലയിലെ സിപിഎം നേതാക്കളാണ്. ഇപ്പോൾ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാനും മുതലാളിമാരെ രക്ഷിക്കാനും അധികാരത്തിന്റെ ബലത്തിൽ തന്നെ ഇവർ രംഗത്തുണ്ട്. സംഭവം നടന്ന് അഞ്ചു വർഷമായിട്ടും വിചാരണ തുടങ്ങിയില്ലെന്നതു പോകട്ടെ, കേസിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ കൈവശമുള്ള സുപ്രധാന ഫയൽ മറ്റൊരു വക്കീലിന്റെ ഓഫീസിലേക്ക് പോയെന്ന് ആരോപണവും ശക്തമായി.
കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുക്കളുടെ പരാതിയിൽ കേസ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ഏൽപ്പിക്കുവാൻ വേണ്ടി ജില്ലാ പൊലീസ് മേധാവി ഫയൽ ആവശ്യപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഫയൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത് വക്കീലിന്റെ ഓഫീസിൽ നിന്നാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അങ്ങനെ ഒന്നു നടന്നിട്ടില്ലെന്നാണ് പ്രോസിക്യൂട്ടറുടെ ഓഫീസും ആരോപണ വിധേയനായ വക്കീലിന്റെ ഓഫീസും പറയുന്നത്.
2013 നവംബർ ഏഴിന് അർധരാത്രിയിലാണ് അടൂർ കരിക്കിനേത്ത് ഉടമ ജോസ്, പത്തനംതിട്ട കരിക്കിനേത്ത് ഉടമയും സഹോദരനുമായ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അതീഭീകരമായി പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റയിൽസിലെ കാഷ്യർ ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ മർദിച്ചു കൊന്നത്. ഉന്നതർ ചേർന്ന് അട്ടിമറിക്കാൻ ശ്രമിച്ച ആ കൊലപാതകക്കേസിൽ അന്നു തന്നെ സിപിഐഎം നേതാക്കളും പ്രതികൾക്ക് അനുകുലമായ നിലപാട് സ്വീകരിച്ചിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ നടന്ന ജില്ലാ ഗവ. പ്ലീഡർമാരുടെ നിയമനം പോലും കരിക്കിനേത്തുകാർക്ക് അനുകൂലമായിട്ടാണെന്ന് വാദം ഉയർന്നിരുന്നു. തിരുവല്ലയിൽ നിന്നുള്ള സിപിഐ നേതാവിന്റെ ഭാര്യയായ വക്കീലിനെ പ്ലീഡറാക്കിയതിനെപ്പറ്റിയായിരുന്നു ആരോപണം.
അഭിഭാഷക വൃത്തിയിൽ പ്രാഗത്ഭ്യം ഇല്ലാത്ത, ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത, തിരുവല്ലയിൽ നിന്നുള്ള രേഖയെ സിപിഐ നോമിനിയാക്കി പ്ലീഡർ സ്ഥാനത്തേക്ക് കൊണ്ടു വന്നപ്പോഴേ ബിജുവിന്റെ സഹോദരൻ സാബുവിന് അപകടം മണത്തിരുന്നു. മാത്രവുമല്ല, അഞ്ചു വർഷം പിന്നിട്ട കേസ് ഇതുവരെ വിചാരണ ആരംഭിക്കാത്തതും സംശയം ഉയർത്തി. സമാനരീതിയിലാണ് നിഷാം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ജീപ്പിടിച്ചു കൊന്നത്. മാധ്യമങ്ങൾ ഏറ്റു പിടിച്ച കേസിൽ ഒരു വർഷത്തിനുള്ളിൽ നിഷാം വിചാരണ കഴിഞ്ഞ് ശിക്ഷിക്കപ്പെട്ട് ജയിലിനുള്ളിലായി.
പരസ്യദാതാവല്ലാത്ത നിസാം അഴിക്കുള്ളിലായി, പരസ്യ മുതലാളിയെ സംരക്ഷിക്കാൻ മാധ്യമങ്ങളും
എന്നാൽ, കരിക്കിനേത്ത് കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ-പൊലിസ്-മാധ്യമ അച്ചുതണ്ട് ഒന്നിച്ചു കുടപിടിക്കുകയായിരുന്നു. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുക്കളുടെ ദീനരോദനം കാണാൻ ഒരു മാധ്യമത്തിനും കണ്ണില്ലാതെ പോയി. ഒടുവിൽ മറുനാടൻ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് യഥാർഥ പ്രതികളെ ജയിലിലാക്കിയത്. അതാണിപ്പോൾ വിചാരണ തുടങ്ങാതെ അട്ടിമറിച്ചു കൊണ്ടിരിക്കുന്നത്. വിചാരണ തുടങ്ങാൻ വൈകുന്നതിനെതിരേയും രേഖയെന്ന പ്ലീഡറുടെ കാര്യക്ഷമതയിൽ സംശയം തോന്നിയും ബിജുവിന്റെ സഹോദരൻ സാബു ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചതോടെയാണ് പ്രോസിക്യൂഷനും പ്രതിഭാഗം വക്കീലും തമ്മിലുള്ള ഒത്തുകളി പുറത്തായിരിക്കുന്നത്. വിചാരണ വൈകുന്ന കാര്യത്തിൽ എഡിജിപി സന്ധ്യ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡോ. സതീഷ് ബിനോയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി എസ്‌പി പ്രോസിക്യൂഷന്റെ ഫയൽ വിളിച്ചു വരുത്താൻ ശ്രമിച്ചപ്പോഴാണ് അത് ചോർന്നുവെന്ന ആരോപണം ഉയർന്നത്.
ചോർച്ച സംബന്ധിച്ച വാർത്ത തെറ്റാണെന്ന് ആരോപണ വിധേയർ പറയുമ്പോഴും ബിജുവിന്റെ ബന്ധുക്കൾക്ക് അത് വിശ്വാസമില്ല. ഗവ. പ്ലീഡർക്ക് പകരം ഈ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി കൊല്ലത്തു നിന്നുള്ള അഭിഭാഷകൻ മോഹൻരാജിനെ നിയമിക്കാൻ പൊലീസ് സംസ്ഥാന സർക്കാരിനോട് അനുമതി തേടിയിരിക്കുകയാണ്. ഇതിനോടകം ഇതു സംബന്ധിച്ച ഫയൽ പഠിച്ചു കഴിഞ്ഞ അഡ്വ. മോഹൻരാജ് കേസ് ഏറ്റെടുക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. എന്നാൽ പൊതുതാൽപ്പര്യമുള്ള കേസിലാണ് സാധാരണ സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ വെക്കുന്നത്. ഈ കേസിൽ പൊതുതാൽപ്പര്യമില്ലെന്ന് വരുത്തി തീർക്കുകയാണ് ഭരണാനുകൂല രാഷ്ട്രീയക്കാർ. സർക്കാർ അനുമതി നൽകിയാലുടൻ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് വിചാരണ ആരംഭിക്കാൻ കഴിയും. അതിന് തടയിടാനാണ് ഇപ്പോൾ സിപിഎം നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
കൊല്ലപ്പെട്ട ബിജുവിന്റെ ഭാര്യയെ കരിക്കിനേത്ത് ഉടമകൾ പണം കൊടുത്ത് നിശബ്ദരാക്കിയെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് ഈ കേസ് ശിക്ഷിക്കപ്പെടില്ലെന്നുമാണ് ഇടത് ആഭിമുഖ്യം പുലർത്തുന്ന ചില അഭിഭാഷകർ പ്രചരിപ്പിക്കുന്നത്. ബിജുവിന്റെ മരണം നടന്ന ആദ്യകാലങ്ങളിൽ മാത്രമാണ് ഇതിനെതിരേ ഭാര്യ രംഗത്തു വന്നത്. പിന്നീട്, ഹൈക്കോടതിയിൽ അടക്കം കേസ് ഫയൽ ചെയ്തത് സഹോദരൻ സാബുവായിരുന്നു. ഇപ്പോഴും സാബുവാണ് ശക്തമായി രംഗത്ത് നില കൊള്ളുന്നത്.
വലതു ചേരിയിലുള്ള രാഷ്ട്രീയ കക്ഷികളെയും വലുതും ചെറുതുമായ മാധ്യമങ്ങളെയും പണം കൊടുത്ത് വായടപ്പിച്ച് കേസ് അട്ടിമറിക്കാൻ നടത്തിയ ശ്രമം പുറത്തു കൊണ്ടുവന്നത് മറുനാടന്റെ ഒറ്റയാൻ പോരാട്ടമായിരുന്നു. പണവും സ്വാധീനവും ഉന്നതബന്ധവുമുണ്ടെങ്കിൽ ഏതു കൊലപാതകക്കേസും അട്ടിമറിക്കാമെന്ന രാഷ്ട്രീയക്കാരുടെയും പൊലീസിന്റെയും വൻകിട മുതലാളിമാരുടെയും വ്യാമോഹം തകർത്തെറിഞ്ഞ സംഭവം കൂടിയായിരുന്നു പത്തനംതിട്ട കരിക്കിനേത്ത് വസ്ത്രാലയത്തിലെ കാഷ്യർ ബിജു പി. ജോസഫിന്റെ കൊലപാതകം.
കടയ്ക്കുള്ളിൽ ബിജു മരിച്ചു നിമിഷങ്ങൾ കഴിയുന്നതിന് മുൻപ് പത്തനംതിട്ട എസ്.ഐയ്ക്ക് ഒരു ഫോൺ വന്നു. പത്തനംതിട്ട കരിക്കിനേത്തിലെ കാഷ്യർ ബിജുവിനെതിരേ മോഷണക്കുറ്റത്തിന് കേസ് എടുക്കണമെന്ന് പറഞ്ഞ് എസ്.ഐയെ വിളിച്ചത് കോട്ടയത്തുള്ള ഒരു ഡിവൈ.എസ്‌പിയായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ വിശ്വസ്തനായിരുന്നു ഈ ഡിവൈ.എസ്‌പി. മിനിസ്റ്റർക്ക് താൽപര്യമുള്ള കേസാണെന്നു കൂടി ഡിവൈ.എസ്‌പി പറഞ്ഞെങ്കിലും മാന്യനായ എസ്.ഐ നേരായ വഴിയിലൂടെയാണ് അന്വേഷണം നടത്തിയത്. പിറ്റേന്നു രാവിലെ സംഭവം പുറംലോകമറിഞ്ഞു. കൊലപാതകികൾ നെഞ്ചും വിരിച്ച് നാട്ടിലൂടെ നടന്നു.
അവൻ പട്ടിയെപ്പോലെ ചത്തു.. ജീവിച്ചിരിക്കുന്ന മാന്യന്മാരെ കുരുക്കാൻ ഓരോരുത്തൻ ഇറങ്ങിക്കോളും
ബിജുവിനെ തല്ലിക്കൊന്നതാണ്. കടയ്ക്കുള്ളിലാണ് ബിജു മർദനമേറ്റ് മരിച്ചത്. ആ സമയത്ത് കടയിലുണ്ടായിരുന്നവർ പ്രതികളാണ്. അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മതി. പക്ഷേ, അങ്ങനെ ഒരു നീക്കം ഒരിക്കലും ലോക്കൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഒരാഴ്ചയോളം അതങ്ങനെ പോയി. മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടിയുടെ പേര് പറഞ്ഞ് അറസ്റ്റ്, അന്വേഷണം ഒക്കെ നീട്ടിക്കൊണ്ടു പോയി. കരിക്കിനേത്തുകൊലപാതകം പൊലീസ് അട്ടിമറിച്ചത് എങ്ങനെയെന്ന വിശദമായ വാർത്ത മറുനാടൻ മലയാളി നൽകി. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ലോക്കൽ പൊലീസ് പണം വാങ്ങി കേസ് അട്ടിമറിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി എ. ഹേമചന്ദ്രൻ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവിയെ തലസ്ഥാനത്തേക്ക് വിളിച്ചു വരുത്തി എ.ഡി.ജി.പി ശാസിച്ചതിന് ശേഷമായിരുന്നു അന്വേഷണസംഘം കേസ് എടുത്തത്.
ലോക്കൽ പൊലീസിന്റെ നടപടി സേനയ്ക്ക് ഒന്നടങ്കം കളങ്കമുണ്ടാക്കിയെന്നും ജനങ്ങളുടെ ഇടയിൽ വിശ്വാസത്തിന് കോട്ടം തട്ടുന്നതിന് കാരണമായെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ക്രമസമാധാന തകർച്ചയ്ക്കും ഇത് വഴിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇത്രയും ഗൗരവതരമായ ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടും അതിനെ ലാഘവത്തോടെ കൈകാര്യം ചെയ്യാനാണ് ലോക്കൽ പൊലീസ് ശ്രമിച്ചതെന്നും ചില ഉദ്യോഗസ്ഥർക്ക് കടയുടമയ്ക്ക് വേണ്ടി ഒരു തോമസുകുട്ടി വൻതുക കൈക്കൂലി നൽകിയെന്നും പരാമർശം ഉണ്ടായിരുന്നു. എസ്‌പിയായിരുന്ന പി. വിമലാദിത്യ, ജില്ലാ ക്രൈം റെക്കോഡ്സ്ബ്യൂറോ ഡിവൈ.എസ്‌പിയായിരുന്ന എൻ. രാജേഷ്, പത്തനംതിട്ട എസ്.ഐയായിരുന്ന മനുരാജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു.
ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കൈക്കൂലി കൈപ്പറ്റാത്ത ഏക ഉദ്യോഗസ്ഥനാണ് മനുരാജ് എന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ കരിക്കിനേത്തുകാർ ഇളകി. പുതിയ കഥ മെനഞ്ഞ് തങ്ങളുടെ ഡ്രൈവറെ മാത്രം കൊലക്കേസിൽ പ്രതിയാക്കാൻ നീക്കം തുടങ്ങി. അതിനായി അയാളുടെ വീട്ടിൽ ലക്ഷങ്ങൾ എത്തിച്ചു കൊടുത്തു. അറസ്റ്റ് ചെയ്യുമ്പോൾ പറയാൻ ഒരു കഥയും തയാറാക്കി ഡ്രൈവറെ പൊലീസിന് കൈമാറാൻ ധാരണയുമായി. വിവരം മണത്തറിഞ്ഞ മറുനാടൻ സംഗതി പരസ്യമാക്കി. എസ്‌പിയുടെ ചോദ്യം ചെയ്യലിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ഡ്രൈവർ മൊഴിമാറ്റി. പിന്നെ അനൗപചാരികതകൾ മാത്രം ബാക്കി.
കരിക്കിനേത്ത് ജോസ്, ജോർജ്, കൈപ്പട്ടൂർ കരിക്കിനേത്തിലെ കാഷ്യർ എന്നിവരടക്കം നാലു പ്രതികളെ അറസ്റ്റ് ചെയ്തു. അന്ന് ഒരു കോൺഗ്രസ് മന്ത്രി അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ മുഖത്ത് നോക്കി പറഞ്ഞത് ഇങ്ങനെയായിരുന്നു: എന്തായാലും അവൻ (ബിജു) പട്ടിയെപ്പോലെ ചത്തു. ജീവിച്ചിരിക്കുന്ന മാന്യന്മാരെ കുരുക്കാൻ ഓരോരുത്തൻ ഇറങ്ങിക്കോളും.
പ്രമുഖനല്ലാത്ത സാബുവിനൊപ്പം സോഷ്യൽ മീഡിയ രംഗത്തെത്തുമോ?
കരിക്കിനേത്ത് കേസ് അട്ടിമറിക്കുന്ന കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും കൈകോർത്തു. പാവങ്ങളെ ആർക്കും തല്ലാം കൊല്ലാം. ഒരു പട്ടിയും ചോദിക്കില്ല എന്ന ആത്മവിശ്വാസമായിരുന്നു കരിക്കിനേത്തിന്റെ ഉടമകൾക്ക്. കേസ് ഇതുവരെ കോടതിയിൽ എത്തിയിട്ടും ഇനിയും വിചരാണ തുടങ്ങിയിട്ടില്ല. ശിക്ഷാവിധിയിൽ നിന്ന് ആരു വിചാരിച്ചാലും കരിക്കിനേത്ത് സഹോദരന്മാർക്ക് രക്ഷപ്പെടാൻ കഴിയാത്ത വിധമുള്ള കുറ്റപത്രമാണ് നൽകിയിരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. കേസിൽ ആരോപണ വിധേയനായ ചില ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പോലും നഷ്ടമായിരുന്നു.
ഇനിടെ കരിക്കിനേത്ത് കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരേ ബന്ധുക്കൾ ഹൈക്കോടതിയിൽ ഹർജി നൽകുകയുണ്ടായി. കേസിന്റെ പല ഘട്ടത്തിലും സഹോദരന് നീതി തേടി രംഗത്തിറങ്ങിയ സാബുവിനെ പണം നൽകിയും മറ്റും പ്രലോഭിപ്പിച്ചു വലയിലാക്കാൻ കരിക്കിനേത്ത് ഉടമകൾ ശ്രമിച്ചിരുന്നു. ഇതു സംബന്ധിച്ച ശബ്ദരേഖ മുൻപ് മറുനാടൻ പുറത്തു വിട്ടിരുന്നതാണ്. തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് കരുതുന്ന ഇടതു സർക്കാർ തൊഴിലാളിയെ കൊലപ്പെടുത്തിയ മുതലാളിക്കെതിരെ ചെറുവിരൽ അനക്കാൻ തയ്യാറല്ലെനന്ന സൂചനയാണ് ഇപ്പോഴുമുള്ളത്. അനുജന നീതി തേടിയുള്ള ശ്രീജിത്തിന്റെ സമരത്തിന് സമാനമാണ് കരിക്കിനേത്ത് കേസും. പ്രമുഖനല്ലാത്ത സാബുവിനൊപ്പം സോഷ്യൽ മീഡിയ കൂടിയ രംഗത്ത് വന്നാൽ കേസിലെ പ്രതികളെ അഴിക്കുള്ളിലാക്കാൻ സാധിക്കും.
Stories you may Like
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- സർക്കാർ പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട ഡോ. സാബു തോമസിന്റെ കഥ
- എന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും
- ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് സാബു എം ജേക്കബ്; കേരളത്തെ മാറ്റാനുറച്ച് ട്വന്റി20 പാർട്ടി
- ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ട്വന്റി 20
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍