അതിർത്തി കടന്നെത്തിയ ശത്രുവിനെ തുരത്തിയ ഇന്ത്യ നേടിയ ഐതിഹാസിക യുദ്ധവിജയം; തീവ്രവാദികളുടെ വേഷമണിഞ്ഞ് ഇന്ത്യൻ അതിർത്തി കടന്ന പാക് സൈന്യത്തിന്റെ നീക്കം തടഞ്ഞത് ആട്ടിടയന്മാർ നൽകിയ സന്ദേശത്തോടെ; മൂന്ന് മാസം നീണ്ടുനിന്ന യുദ്ധത്തിൽ പാക്കിസ്ഥാനെ പ്രതിരോധത്തിലാഴ്ത്തിയത് സംയുക്തസേനയുടെ ഓപ്പറേഷൻ വിജയ്യും; 527 ജവാന്മാരെ നഷ്ടപ്പെട്ട യുദ്ധത്തിന് പിന്നാലെ കാർഗിലിൽ വിജയക്കൊടി പാറിച്ച് ഇന്ത്യൻ പട്ടാളക്കാർ; കാർഗിൽ കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്
മറുനാടൻ ഡെസ്ക്
ന്യുഡൽഹി: അതിർത്തി കടന്നെത്തിയ ശത്രുവിനെ തുരത്തിയ ഇന്ത്യ നേടിയ ഐതിഹാസിക യുദ്ധവിജയം. കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വർഷം തികയുമ്പോൾ രാജ്യം സ്മരിക്കുന്നത് യുദ്ധത്തിൽ സ്വജീവന്മരിച്ച 527 ധീര ജവാന്മാരെ. നുഴഞ്ഞുകയറിയ പാക് പട്ടാളത്തെ മൂന്ന് മാസം നീണ്ടുനിന്ന യുദ്ധത്തിലൂടെ തുരുത്തിയാണ് പാക് പാട്ടാളത്തിന് മേൽ ഇന്ത്യ വിജയം ഉറപ്പിച്ച് ത്രിവർണ പതാക ഉയർത്തി രാജ്യത്തിന്റെ അഭിമാനം സംരക്ഷിച്ചത്.
ഭീകരവാദികളുടെ വേഷത്തിൽ പാക് സൈനിക മേധാവി പർവേസ് മുഷാറഫിന്റെ ഉത്തരവനുസരിച്ച് പാക് സൈന്യം കാർഗിലിലെ തന്ത്രപ്രധാനമായ മേഖലകളിൽ നുഴഞ്ഞുകയറിയതോടെയാണ് കാർഗിൽ സംഘർഷമുഖരിതമാകുന്നത്. 1999ലെ കൊടും ശൈത്യത്തിൽ ഇന്ത്യ സൈനികരെ പിൻവലിച്ച തക്കത്തിനാണ് പാക്കിസ്ഥാൻ കൊടുംചതി പ്രയോഗിച്ചത്. എന്നാൽ ഈ നീക്കത്തെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുതകയും ചെയ്തു.
പാക് സൈന്യത്തിന്റെ നീക്കം നടന്നത് ഓപ്പറേഷൻ എന്നപേരിലാണ്. ഇന്ത്യാ- പാക് നിയന്ത്രണരേഖ മറികടന്ന് കിലോമീറ്ററുകൾ ശത്രു കൈവശപ്പെടുത്തി. ആട്ടിടയന്മാരിൽ നിന്ന് പാക് സൈന്യത്തിന്റെ നീക്കം അറിഞ്ഞ ഇന്ത്യൻ സൈന്യം മറുപടി നൽകാനായി തുനിഞ്ഞു. ഓപ്പറേഷൻ വിജയ് എന്ന സൈനിക നടപടിക്ക് തുടക്കമിട്ടു. കാലാവസ്ഥയും ഭൂപ്രകൃതിയും എതിരുനിന്നിടത്ത് ആത്മവിശ്വസവും ധീരതയും കൊണ്ട് ഇന്ത്യൻ സൈന്യം ലോകത്തിന് മുന്നിൽ പുതിയൊരു പോരാട്ട ഗാഥ രചിച്ചു. ജൂൺ 19 മുതൽ ടോലോലിങ്ങിലെ ആക്രമണം മുതൽ ജൂലൈ നാലിന് ടൈഗർ ഹിൽസിന് മുകളിൽ ത്രിവർണ പതാക ഉയർത്തുന്നതു വരെ അത് നീണ്ടു നിന്നു. കരളുറപ്പുള്ള ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടവീര്യമറിഞ്ഞ പാക് പട തോറ്റമ്പി പിന്തിരിഞ്ഞോടി.
ജൂലൈ 14ന് കാർഗിലിൽ ഇന്ത്യ വിജയം വരിച്ചതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചു. ജൂലൈ 26 ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. പരമാധികാര രാഷ്ട്രത്തിന്റെ ആത്മാഭിമാനത്തിനായി സ്വന്തം ജീവൻ ബലികൊടുത്ത ധീര സൈനികരുടെ ജ്വലിക്കുന്ന ഓർമയാണ് കാർഗിൽ. 21 വർഷങ്ങൾക്കിപ്പുറവും രാജ്യം അവരുടെ വീരസ്മരണയെ അനുസ്മരിക്കുകയാണ്.
മലനിരകൾക്ക് മുകളിൽ നിലയുറപ്പിച്ച പാക് സൈന്യത്തിനെ തുരത്താൻ ഇന്ത്യയെ സഹായിച്ചത് കര-നാവിക- വ്യോമസേനയുടെ സംയുക്തമായ പ്രവർത്തനമാണ്. നുഴഞ്ഞുകയറിയ പാക് നോർത്തേൺ ഇൻഫൻട്രിയെ നേരിടാൻ കരസേന ആദ്യമിറങ്ങി. പിന്നാലെ ഓപ്പറേഷൻ തൽവാറുമായി നാവിക സേന രംഗത്തിറങ്ങി. പാക് തുറമുഖങ്ങൾ നാവിക സേന ഉപരോധിച്ചതോടെ അവർ പ്രതിരോധത്തിലായി. ശ്രീനഗർ വിമാനത്താവളം ലക്ഷ്യമിട്ട് പർവത മുകളിൽ നിലയുറപ്പിച്ച പാക് സൈന്യത്തിനെ ലക്ഷ്യമിട്ട് വ്യോമസേന ഓപ്പറേഷൻ സഫേദ് സാഗറുമായി രംഗപ്രവേശനം ചെയ്തു.നിയന്ത്രണരേഖ ലംഘിക്കാതെ വേണം ആക്രമണം നടത്തേണ്ടതെന്ന് കേന്ദ്രം വിലക്കിയില്ലായിരുന്നുവെങ്കിൽ വേണ്ടിവന്നാൽ പാക്കിസ്ഥാനിലും ബോംബിടാൻ തയ്യാറായിരുന്നു വ്യോമസേന.
യുദ്ധവഴികൾ ഇങ്ങനെ:-
1999 മേയിലാണ് കാർഗിലിൽ യുദ്ധം തുടങ്ങിയത്. അന്ന് പാക്കിസ്ഥാൻ സേനാമേധാവിയായിരുന്ന ജനറൽ പർവേസ് മുഷറഫ്, പ്രധാനമന്ത്രി നവാസ് ഷരീഫ് അറിയാതെയാണ് യുദ്ധത്തിനു കോപ്പുകൂട്ടിയതെന്നു പറയപ്പെടുന്നു. പാക് പട്ടാളത്തിന്റെയും ഭീകരരുടെയും നുഴഞ്ഞുകയറ്റത്തോടെ അത് ആരംഭിച്ചു. സമുദ്രനിരപ്പിൽനിന്ന് 16000 മുതൽ 18000 വരെ അടി ഉയരത്തിലുള്ള കാർഗിൽ മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാർ നിലയുറപ്പിച്ചു. യുദ്ധമുണ്ടായാൽ മുൻതൂക്കമുറപ്പാക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. നാട്ടുകാരായ ആട്ടിടയരിൽനിന്ന് നുഴഞ്ഞുകയറ്റക്കാരെക്കുറിച്ചു വിവരം ലഭിച്ച ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ വിജയ്' ആരംഭിച്ചു. ആ ദിനങ്ങളിലൂടെ...
1999 മെയ് 4 കാർഗിൽ മലനിരകളിൽ നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് സേനയ്ക്കു വിവരം ലഭിച്ചു
മെയ് 5-15 സേനയുടെ റോന്തുചുറ്റൽ സംഘം നിരീക്ഷണത്തിന്. സംഘാംഗമായ ക്യാപ്റ്റൻ സൗരഭ് കാലിയയെ കാണാതായി
മെയ് 25 കാർഗിൽ, ദ്രാസ്, ബതാലിക് മേഖലകളിൽ എണ്ണൂറോളം നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് കരസേന. വ്യോമസേന ആക്രമണമാരംഭിച്ചു.
മെയ് 26 വ്യോമസേനയുടെ മിഗ് 27 തകർന്നു. രക്ഷപ്പെട്ട പൈലറ്റ് ലഫ്. കേണൽ നചികേത പാക്കിസ്ഥാന്റെ പിടിയിൽ. നിയന്ത്രണരേഖയിൽ രക്ഷാപ്രവർത്തനത്തിലായിരുന്ന മിഗ് 21 വിമാനം പാക്കിസ്ഥാൻ വെടിവെച്ചിട്ടു. സ്ക്വാഡ്രൺ ലീഡർ അജയ് അഹൂജ കൊല്ലപ്പെട്ടു. ശ്രീനഗർ വിമാനത്താവളം അടച്ചു.
മെയ് 28 മിഗ് 17 ഹെലിക്കോപ്റ്റർ വെടിവെച്ചിട്ടു. അതിലുണ്ടായിരുന്ന നാലുപേരും മരിച്ചു. വ്യോമസേന ഹെലിക്കോപ്റ്ററുകൾ പിൻവലിച്ചു
മെയ് 31 കാർഗിലിൽ 'യുദ്ധസമാന സാഹചര്യ'മെന്ന് പ്രധാനമന്ത്രി എ.ബി. വാജ്പേയ്
ജൂൺ 3 ലഫ്. കേണൽ നചികേതയെ പാക്കിസ്ഥാൻ ഇന്ത്യക്കു കൈമാറി
ജൂൺ 6 കാർഗിലിലും ദ്രാസിലും ഇന്ത്യൻ കരസേനയുടെയും വ്യോമസേനയുടെയും ശക്തമായ ആക്രമണം.
ജൂൺ 10 ആറു പട്ടാളക്കാരുടെ വികൃതമാക്കിയ മൃതദേഹം പാക്കിസ്ഥാൻ ഇന്ത്യക്കു കൈമാറി.
ജൂൺ 12 പ്രശ്നപരിഹാരത്തിനായി വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി സർതാജ് അസീസും തമ്മിൽ ഡൽഹിയിൽ ചർച്ച. നുഴഞ്ഞുകയറ്റക്കാർ ഒഴിഞ്ഞുപോകുമെന്ന് അസീസ്.
ജൂൺ 13 തോലോലിങ് കൊടുമുടി ഇന്ത്യൻ സേന പിടിച്ചെടുത്തു. യുദ്ധം വഴിത്തിരിവിൽ. കനത്ത ഷെല്ലാക്രമണത്തിനിടെ പ്രധാനമന്ത്രി വാജ്പേയ് കാർഗിലിൽ.
ജൂൺ 15 കാർഗിലിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനോട് യു.എസ്. പ്രസിഡന്റ് ബിൽ ക്ലിന്റൺ.
ജൂൺ 20 പോയന്റ് 5140 സൈന്യം പിടിച്ചതോടെ തോലോലിങ്ങിൽ ഇന്ത്യക്ക് പൂർണവിജയം. നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണമെന്ന് ജി8 രാജ്യങ്ങൾ
ജൂൺ 23-27 യു.എസ്. ജനറൽ ആന്തണി സിന്നി പാക്കിസ്ഥാനിൽ. കാർഗിലിൽനിന്നു പിന്മാറാൻ അഭ്യർത്ഥന. യു.എസ്. പ്രസിഡന്റിന്റെ ദൂതൻ ഇന്ത്യയിൽ.
ജൂലായ് 4 ഇന്ത്യൻ സേന ടൈഗർ ഹിൽ തിരിച്ചുപിടിച്ചു. ഷരീഫ് വാഷിങ്ടണിലെത്തി ക്ലിന്റണെ കണ്ടു. നുഴഞ്ഞുകയറ്റക്കാരെ പിൻവലിച്ച്
ചർച്ചതുടങ്ങാൻ ക്ലിന്റന്റെ നിർദ്ദേശം.
ജൂലായ് 11 പാക് നുഴഞ്ഞുകയറ്റക്കാർ കാർഗിലിൽനിന്ന് പിന്മാറ്റം തുടങ്ങി. ബാടാലിക്കിലെ മലനിരകൾ തിരിച്ചുപിടിച്ച ഇന്ത്യ സമ്പൂർണ പിന്മാറ്റത്തിന് ജൂലായ് 16 സമയപരിധി നിശ്ചയിച്ചു
ജൂലായ് 12 പിന്മാറ്റം വിശദമാക്കി ഷരീഫിന്റെ പ്രസ്താവന. വാജ്പേയിയുമായി ചർച്ചയ്ക്കു തയ്യാറെന്നു വാഗ്ദാനം.
ജൂലായ് 14 'ഓപ്പറേഷൻ വിജയ്' വിജയിച്ചെന്ന് വാജ്പേയിയുടെ പ്രഖ്യാപനം. പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് ഇന്ത്യ ഉപാധികൾവെച്ചു.
ജൂലായ് 16 കാർഗിൽ യുദ്ധം അവസാനിച്ചു. പാക് സൈന്യത്തെ പൂർണമായും തുരത്തിയെന്ന് ഇന്ത്യയുടെ പ്രഖ്യാപനം.
ആയുധങ്ങൾ
155 എംഎം എഫ്.എച്ച് 77 ബി ബൊഫോഴ്സ് തോക്കുകൾ
105 എംഎം ഫീൽഡ് ഗൺ
160 എംഎം മോർട്ടാർ
122 എംഎം മോർട്ടാർ
ബിഎം 21 ഗ്രാഡ് മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ
കാർഗിലിൽ കരസേന ഉപയോഗിച്ചത് 2,50,000 ഷെല്ലുകളും ബോംബുകളും റോക്കറ്റുകളും
ദിവസവും 300 തോക്കുകളും പീരങ്കികളും റോക്കറ്റ് ലോഞ്ചറുകളും നിറയൊഴിച്ചു
യുദ്ധത്തിന്റെ മൂർധന്യത്തിൽ 17 ദിവസം തുടർച്ചയായി ഓരോ മിനിറ്റിലും ഒരു റൗണ്ട് എന്നതോതിലായിരുന്നു ഇത്.
വിജയത്തിന് ഇന്ത്യക്കു നൽകേണ്ടിവന്നത് 527 ജീവനുകൾ
പോരാളികൾ
മിഗ് 27
മിഗ് 21
എംഐ 17
മിറാഷ് 2000
ജാഗ്വാർ മിഗ് 25
ഓപ്പറേഷൻ 'സഫേദ് സാഗർ' എന്നായിരുന്നു വ്യോമസേനാ ദൗത്യത്തിനുപേര്
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍