Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോട്ടു നിരോധിക്കും മുമ്പ് രണ്ടായിരം രൂപ നോട്ടുകൾ വിദേശത്ത് അച്ചടിച്ചെന്ന കപിൽ സിബലിന്റെ ആരോപണം ലക്ഷ്യം വെക്കുന്നത് ബ്രിട്ടീഷ് കമ്പനിയായ ദേലാരുവിനെയോ? കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിയുമായി മഹാരാഷ്ട്രയിൽ കറൻസി അച്ചടിശാല സ്ഥാപിക്കാൻ ദേവേന്ദ്ര ഫഡ്നാവിസ് കരാർ ഒപ്പിട്ടതും ദുരൂഹം; ആരോപണം നിഷേധിച്ച് വിദേശത്തു നിന്ന് നോട്ട് കൊണ്ടുവരുന്നതിന് ഇന്ത്യൻ വ്യോമസേനയുടെ വിമാനം ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രാലയം

നോട്ടു നിരോധിക്കും മുമ്പ് രണ്ടായിരം രൂപ നോട്ടുകൾ വിദേശത്ത് അച്ചടിച്ചെന്ന കപിൽ സിബലിന്റെ ആരോപണം ലക്ഷ്യം വെക്കുന്നത് ബ്രിട്ടീഷ് കമ്പനിയായ ദേലാരുവിനെയോ? കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിയുമായി മഹാരാഷ്ട്രയിൽ കറൻസി അച്ചടിശാല സ്ഥാപിക്കാൻ ദേവേന്ദ്ര ഫഡ്നാവിസ് കരാർ ഒപ്പിട്ടതും ദുരൂഹം; ആരോപണം നിഷേധിച്ച് വിദേശത്തു നിന്ന് നോട്ട് കൊണ്ടുവരുന്നതിന് ഇന്ത്യൻ വ്യോമസേനയുടെ വിമാനം ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നോട്ടു അസാധുവാക്കിയതിന്റെ മറവിൽ വിദേശത്തു നിന്നും വ്യാജ കറൻസികൾ മാറ്റിയെടുത്തെന്ന് കോൺ്ഗ്രസ് നേതാവ് കപിൽ സിബൽ ആരോപിച്ചത് ബിജെപി സർക്കാറുകളുമായി ബന്ധമുള്ള ചില വിദേശ അച്ചടി കമ്പനികളുടെ ചുവടുപിടിച്ച്്. അടുത്തകാലത്ത് മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാർ കറൻസി അച്ചടിക്കാൻ ഒപ്പിട്ടത് ദേലാരു എന്ന കമ്പനിയുമായിട്ടായിരുന്നു. ഈ ആരോപണത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു കപിൽ സിബൽ ആക്ഷേപം ഉന്നയിച്ചത്.

അതേസമയം നോട്ട് അസാധുവാക്കിയതിന്റെ മറവിൽ വിദേശത്ത് അച്ചടിച്ച വ്യാജകറൻസികൾ മാറ്റിയെടുത്തെന്ന് കോൺഗ്രസ് ആരോപിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. ആരോപിക്കപ്പെട്ടതുപോലെ വിദേശത്തുനിന്ന് നോട്ട് കൊണ്ടുവരുന്നതിന് ഇന്ത്യൻ വ്യോമസേനയുടെ വിമാനം ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

നോട്ടുനിരോധനത്തിനു മുൻപോ നിരോധന കാലയളവിലോ അതിനു ശേഷമോ ഇന്ത്യൻ വ്യോമസേനയുടെ ഒരു വിമാനവും നോട്ടുകൾ കൊണ്ടുവരുന്നതിനായി വിദേശത്തു പോയിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജ നോട്ടുകൾ വിദേശത്ത് അച്ചടിച്ച് ഇന്ത്യയിലെത്തിച്ചതായും മാറ്റിയെടുത്തതായും കോൺഗ്രസ് നേതാവ് കപിൽ സിബൽ ചൊവ്വാഴ്ച പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കിയത്.

അതേസമയം കേന്ദ്ര സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ബ്രിട്ടീഷ് കമ്പനിയായ ഡിലാറൂ മഹാരാഷ്ട്രയിൽ കറൻസി അച്ചടിശാല സ്ഥാപിക്കുന്നതിന് ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരുമായി കരാറൊപ്പിട്ടതായിരുന്നു നേരത്തെ വിവാദമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബിജെപി ഭരണസംസ്ഥാനമായ മഹാരാഷ്ട്രയിൽ കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനി കറൻസി അച്ചടിശാല സ്ഥാപിക്കുന്നതിന് കരാറുണ്ടാക്കിയത്. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ മഹാരാഷ്ട്ര വ്യവസായ വികസന കോർപറേഷൻ (എംഐഡിസി) സമുച്ചയത്തിൽ പത്തേക്കർ സ്ഥലവും കരാർപ്രകാരം ബ്രിട്ടീഷ് കമ്പനിക്ക് വിട്ടുകൊടുക്കുകയുണ്ടായി.

ഡിലാറൂവും മഹാരാഷ്ട്ര സർക്കാരും കരാറിൽ ഒപ്പിട്ടതായി ബിജെപിയുടെ നാസിക് എംപി ഹേമന്ത് ഗോഡ്‌സെയാണ് വെളിപ്പെടുത്തിയത്. 700 കോടി രൂപ മുതൽമുടക്കിലാകും ഡിലാറൂ അച്ചടിശാല സ്ഥാപിക്കുക. ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിക്കുന്നതിന് ഒരു വിദേശകമ്പനിക്ക് അനുമതി നൽകുന്നത് ഇതാദ്യമാണ്. മോദി സർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടിക്കൊപ്പം തന്നെയാണ് കരിമ്പട്ടികയിൽ ഉൾപ്പെട്ട വിദേശ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവെന്നതും ശ്രദ്ധേയം.

1997-98 കാലയളവിൽ ഇന്ത്യൻ കറൻസി അച്ചടിക്കാൻ ഡിലാറൂ ആർബിഐയിൽനിന്ന് കരാർ നേടിയിരുന്നു. അഞ്ഞൂറിന്റെയും നൂറിന്റെയുമായി 360 കോടി നോട്ടുകൾ (ഒരു ലക്ഷം കോടി രൂപ മൂല്യം) അച്ചടിക്കാനായിരുന്നു കരാർ. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 2011ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഡിലാറൂവിനെ കരിമ്പട്ടിയിൽപ്പെടുത്തിയത്. ഇന്ത്യക്കും പാക്കിസ്ഥാനും കറൻസി അച്ചടിക്കുന്നതിന് ഒരേ അച്ചടിക്കടലാസ് നൽകിയെന്നതും 300 കോടി രൂപയുടെ മോശം അച്ചടിക്കടലാസ് വിതരണം ചെയ്തതുമാണ് കരിമ്പട്ടികയിൽപ്പെടുത്താനുള്ള കാരണങ്ങൾ.

കേന്ദ്ര സർക്കാരിന്റെ അറിവോടെയാണ് മഹാരാഷ്ട്ര സർക്കാരുമായി ഡിലാറൂ കരാറിൽ എത്തിയത്. കുറഞ്ഞ ചെലവിൽ അച്ചടി സാധ്യമാകുമെന്നതാണ് ഇന്ത്യയിലേക്ക് വരുന്നതിന് ഡിലാറൂ താൽപ്പര്യമെടുക്കാൻ കാരണം. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയെന്ന അയോഗ്യത ഡിലാറൂ എങ്ങനെ മറികടന്നുവെന്നത് ദുരൂഹമായിരുന്നു. ഈ ദൂരുഹതയുടെ പിൻപറ്റിയാണ് ഇപ്പോൾ കപിൽ സിബലിന്റെ ആരോപണം. ഗുണനിലവാരം കുറഞ്ഞ പേപ്പറുകൾ നോട്ടച്ചടിക്ക് സപ്ലൈ ചെയ്തതും വഴി അവരെ 2011ൽ ബ്ലാക് ലിസ്റ്റിൽ പെടുത്തിയ കമ്പനിയായിരുന്നു ദേലാരു. പാക്കിസ്ഥാനിൽ അച്ചടിച്ച് ഇന്ത്യയിൽ വിതരണം ചെയ്യപ്പെട്ട നോട്ടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നോട്ടച്ചടി പുറം കരാറിനെതിരെ പ്രതിഷേധം ഉയർന്നത്. അതുകൊണ്ടു തന്നെ കപിൽ സിബൽ നോട്ടു നിരോധനത്തിന് മുമ്പു വിദേശത്തു നിന്നും നോട്ട് അച്ചടിച്ചു എന്ന ആരോപണം ലക്ഷ്യമിടുന്നത് ഈ കമ്പനിയെ കൂടിയാണെന്ന് ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.

ബേലാപുരിലെ ആർ.ബി.ഐ. ഓഫീസ് വഴി 20,000 കോടി രൂപയുടെ നോട്ടുകൾ മാറ്റി നൽകിയെന്നു വെളിപ്പെടുത്തുന്ന വീഡിയോദൃശ്യങ്ങൾ ചൊവ്വാഴ്ചയാണ് പത്രസമ്മേളനത്തിൽ കപിൽ സിബൽ പുറത്തുവിട്ടത്. കറൻസി ഇടപാടുകൾക്ക് നേതൃത്വം നൽകിയ മുൻ റോ ഉദ്യോഗസ്ഥൻ രാഹുൽ റാത്തരേക്കർ മുംബൈയിലെ ഒരു ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ വെളിപ്പെടുത്തിയ വിവരങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. കാബിനറ്റ് സെക്രട്ടേറിയറ്റിലെ രാഹുലിന്റെ തിരിച്ചറിയൽ കാർഡും കപിൽ സിബൽ മാധ്യമങ്ങൾക്കു മുമ്പാകെ പ്രദർശിപ്പിച്ചിരുന്നു. വിദേശത്ത് അച്ചടിച്ച ഒരു ലക്ഷം കോടി രൂപയുടെ മൂന്നു സിരീസിലുള്ള നോട്ടുകൾ വ്യോമസേനാവിമാനത്തിൽ ഹിൻഡൺ വ്യോമസേനാതാവളത്തിൽ എത്തിച്ചുവെന്നും വീഡിയോയിൽ രാഹുൽ വെളിപ്പെടുത്തിയിരുന്നു.

അമിത് ഷായുടെ മകൻ ജയ് ഷാ, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവരിൽനിന്ന് നൂറുകോടി രൂപയുടെ പഴയ കറൻസി സ്വീകരിച്ച ശേഷം അത്രയും തുക ഓൺലൈൻ വഴി ട്രാൻസ്ഫർ ചെയ്തെന്നു ബാങ്ക് മേധാവി സഞ്ജയ് ഷാനെ വെളിപ്പെടുത്തുന്ന മറ്റൊരു വീഡിയോയും പുറത്തുവിട്ടിരുന്നു. അതേസമയം കപിൽ സിബലിന്റെ ആരോപണം കോൺഗ്രസ് നേതാക്കൾ പോലും ഏറ്റെടുക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP