നോട്ടു നിരോധിക്കും മുമ്പ് രണ്ടായിരം രൂപ നോട്ടുകൾ വിദേശത്ത് അച്ചടിച്ചെന്ന കപിൽ സിബലിന്റെ ആരോപണം ലക്ഷ്യം വെക്കുന്നത് ബ്രിട്ടീഷ് കമ്പനിയായ ദേലാരുവിനെയോ? കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിയുമായി മഹാരാഷ്ട്രയിൽ കറൻസി അച്ചടിശാല സ്ഥാപിക്കാൻ ദേവേന്ദ്ര ഫഡ്നാവിസ് കരാർ ഒപ്പിട്ടതും ദുരൂഹം; ആരോപണം നിഷേധിച്ച് വിദേശത്തു നിന്ന് നോട്ട് കൊണ്ടുവരുന്നതിന് ഇന്ത്യൻ വ്യോമസേനയുടെ വിമാനം ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രാലയം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: നോട്ടു അസാധുവാക്കിയതിന്റെ മറവിൽ വിദേശത്തു നിന്നും വ്യാജ കറൻസികൾ മാറ്റിയെടുത്തെന്ന് കോൺ്ഗ്രസ് നേതാവ് കപിൽ സിബൽ ആരോപിച്ചത് ബിജെപി സർക്കാറുകളുമായി ബന്ധമുള്ള ചില വിദേശ അച്ചടി കമ്പനികളുടെ ചുവടുപിടിച്ച്്. അടുത്തകാലത്ത് മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാർ കറൻസി അച്ചടിക്കാൻ ഒപ്പിട്ടത് ദേലാരു എന്ന കമ്പനിയുമായിട്ടായിരുന്നു. ഈ ആരോപണത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു കപിൽ സിബൽ ആക്ഷേപം ഉന്നയിച്ചത്.
അതേസമയം നോട്ട് അസാധുവാക്കിയതിന്റെ മറവിൽ വിദേശത്ത് അച്ചടിച്ച വ്യാജകറൻസികൾ മാറ്റിയെടുത്തെന്ന് കോൺഗ്രസ് ആരോപിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. ആരോപിക്കപ്പെട്ടതുപോലെ വിദേശത്തുനിന്ന് നോട്ട് കൊണ്ടുവരുന്നതിന് ഇന്ത്യൻ വ്യോമസേനയുടെ വിമാനം ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
നോട്ടുനിരോധനത്തിനു മുൻപോ നിരോധന കാലയളവിലോ അതിനു ശേഷമോ ഇന്ത്യൻ വ്യോമസേനയുടെ ഒരു വിമാനവും നോട്ടുകൾ കൊണ്ടുവരുന്നതിനായി വിദേശത്തു പോയിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജ നോട്ടുകൾ വിദേശത്ത് അച്ചടിച്ച് ഇന്ത്യയിലെത്തിച്ചതായും മാറ്റിയെടുത്തതായും കോൺഗ്രസ് നേതാവ് കപിൽ സിബൽ ചൊവ്വാഴ്ച പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കിയത്.
അതേസമയം കേന്ദ്ര സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ബ്രിട്ടീഷ് കമ്പനിയായ ഡിലാറൂ മഹാരാഷ്ട്രയിൽ കറൻസി അച്ചടിശാല സ്ഥാപിക്കുന്നതിന് ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരുമായി കരാറൊപ്പിട്ടതായിരുന്നു നേരത്തെ വിവാദമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബിജെപി ഭരണസംസ്ഥാനമായ മഹാരാഷ്ട്രയിൽ കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനി കറൻസി അച്ചടിശാല സ്ഥാപിക്കുന്നതിന് കരാറുണ്ടാക്കിയത്. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ മഹാരാഷ്ട്ര വ്യവസായ വികസന കോർപറേഷൻ (എംഐഡിസി) സമുച്ചയത്തിൽ പത്തേക്കർ സ്ഥലവും കരാർപ്രകാരം ബ്രിട്ടീഷ് കമ്പനിക്ക് വിട്ടുകൊടുക്കുകയുണ്ടായി.
ഡിലാറൂവും മഹാരാഷ്ട്ര സർക്കാരും കരാറിൽ ഒപ്പിട്ടതായി ബിജെപിയുടെ നാസിക് എംപി ഹേമന്ത് ഗോഡ്സെയാണ് വെളിപ്പെടുത്തിയത്. 700 കോടി രൂപ മുതൽമുടക്കിലാകും ഡിലാറൂ അച്ചടിശാല സ്ഥാപിക്കുക. ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിക്കുന്നതിന് ഒരു വിദേശകമ്പനിക്ക് അനുമതി നൽകുന്നത് ഇതാദ്യമാണ്. മോദി സർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടിക്കൊപ്പം തന്നെയാണ് കരിമ്പട്ടികയിൽ ഉൾപ്പെട്ട വിദേശ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവെന്നതും ശ്രദ്ധേയം.
1997-98 കാലയളവിൽ ഇന്ത്യൻ കറൻസി അച്ചടിക്കാൻ ഡിലാറൂ ആർബിഐയിൽനിന്ന് കരാർ നേടിയിരുന്നു. അഞ്ഞൂറിന്റെയും നൂറിന്റെയുമായി 360 കോടി നോട്ടുകൾ (ഒരു ലക്ഷം കോടി രൂപ മൂല്യം) അച്ചടിക്കാനായിരുന്നു കരാർ. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 2011ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഡിലാറൂവിനെ കരിമ്പട്ടിയിൽപ്പെടുത്തിയത്. ഇന്ത്യക്കും പാക്കിസ്ഥാനും കറൻസി അച്ചടിക്കുന്നതിന് ഒരേ അച്ചടിക്കടലാസ് നൽകിയെന്നതും 300 കോടി രൂപയുടെ മോശം അച്ചടിക്കടലാസ് വിതരണം ചെയ്തതുമാണ് കരിമ്പട്ടികയിൽപ്പെടുത്താനുള്ള കാരണങ്ങൾ.
കേന്ദ്ര സർക്കാരിന്റെ അറിവോടെയാണ് മഹാരാഷ്ട്ര സർക്കാരുമായി ഡിലാറൂ കരാറിൽ എത്തിയത്. കുറഞ്ഞ ചെലവിൽ അച്ചടി സാധ്യമാകുമെന്നതാണ് ഇന്ത്യയിലേക്ക് വരുന്നതിന് ഡിലാറൂ താൽപ്പര്യമെടുക്കാൻ കാരണം. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയെന്ന അയോഗ്യത ഡിലാറൂ എങ്ങനെ മറികടന്നുവെന്നത് ദുരൂഹമായിരുന്നു. ഈ ദൂരുഹതയുടെ പിൻപറ്റിയാണ് ഇപ്പോൾ കപിൽ സിബലിന്റെ ആരോപണം. ഗുണനിലവാരം കുറഞ്ഞ പേപ്പറുകൾ നോട്ടച്ചടിക്ക് സപ്ലൈ ചെയ്തതും വഴി അവരെ 2011ൽ ബ്ലാക് ലിസ്റ്റിൽ പെടുത്തിയ കമ്പനിയായിരുന്നു ദേലാരു. പാക്കിസ്ഥാനിൽ അച്ചടിച്ച് ഇന്ത്യയിൽ വിതരണം ചെയ്യപ്പെട്ട നോട്ടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നോട്ടച്ചടി പുറം കരാറിനെതിരെ പ്രതിഷേധം ഉയർന്നത്. അതുകൊണ്ടു തന്നെ കപിൽ സിബൽ നോട്ടു നിരോധനത്തിന് മുമ്പു വിദേശത്തു നിന്നും നോട്ട് അച്ചടിച്ചു എന്ന ആരോപണം ലക്ഷ്യമിടുന്നത് ഈ കമ്പനിയെ കൂടിയാണെന്ന് ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.
ബേലാപുരിലെ ആർ.ബി.ഐ. ഓഫീസ് വഴി 20,000 കോടി രൂപയുടെ നോട്ടുകൾ മാറ്റി നൽകിയെന്നു വെളിപ്പെടുത്തുന്ന വീഡിയോദൃശ്യങ്ങൾ ചൊവ്വാഴ്ചയാണ് പത്രസമ്മേളനത്തിൽ കപിൽ സിബൽ പുറത്തുവിട്ടത്. കറൻസി ഇടപാടുകൾക്ക് നേതൃത്വം നൽകിയ മുൻ റോ ഉദ്യോഗസ്ഥൻ രാഹുൽ റാത്തരേക്കർ മുംബൈയിലെ ഒരു ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ വെളിപ്പെടുത്തിയ വിവരങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. കാബിനറ്റ് സെക്രട്ടേറിയറ്റിലെ രാഹുലിന്റെ തിരിച്ചറിയൽ കാർഡും കപിൽ സിബൽ മാധ്യമങ്ങൾക്കു മുമ്പാകെ പ്രദർശിപ്പിച്ചിരുന്നു. വിദേശത്ത് അച്ചടിച്ച ഒരു ലക്ഷം കോടി രൂപയുടെ മൂന്നു സിരീസിലുള്ള നോട്ടുകൾ വ്യോമസേനാവിമാനത്തിൽ ഹിൻഡൺ വ്യോമസേനാതാവളത്തിൽ എത്തിച്ചുവെന്നും വീഡിയോയിൽ രാഹുൽ വെളിപ്പെടുത്തിയിരുന്നു.
അമിത് ഷായുടെ മകൻ ജയ് ഷാ, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവരിൽനിന്ന് നൂറുകോടി രൂപയുടെ പഴയ കറൻസി സ്വീകരിച്ച ശേഷം അത്രയും തുക ഓൺലൈൻ വഴി ട്രാൻസ്ഫർ ചെയ്തെന്നു ബാങ്ക് മേധാവി സഞ്ജയ് ഷാനെ വെളിപ്പെടുത്തുന്ന മറ്റൊരു വീഡിയോയും പുറത്തുവിട്ടിരുന്നു. അതേസമയം കപിൽ സിബലിന്റെ ആരോപണം കോൺഗ്രസ് നേതാക്കൾ പോലും ഏറ്റെടുക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
Stories you may Like
- 'ഇന്ത്യ' യോഗത്തിൽ കപിൽ സിബൽ; കടുത്ത എതിർപ്പുമായി കോൺഗ്രസ് നേതാക്കൾ
- ജമ്മു കശ്മീർ വിധിക്ക് തൊട്ടുമുമ്പ് പോസ്റ്റുമായി കപിൽ സിബൽ
- കെ എം എബ്രഹാമിന് കാബിനെറ്റ് പദവി നൽകിയത് വെറുതേയായില്ല
- 'സഞ്ജുവിന് മികച്ച പ്രതിഭയുമുണ്ട്; പക്ഷെ സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കാൻ പഠിക്കണം'
- പൗരത്വ ഭേദഗതി നിയമത്തിന് തൽക്കാലം സ്റ്റേയില്ല
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍