കെട്ടിടങ്ങളും കോൺഫറൻസ് ഹാളുകളും ഭൂമിക്കടിയിലേക്കു താഴ്‌ത്തിയ തൂണുകളും തുരുത്തിനും ചുറ്റും സ്ഥാപിച്ച വില്ലകളും പൊളിച്ചുനീക്കണം; അവശിഷ്ടങ്ങൾ കായലിൽ വീഴാതെ നോക്കേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന് അത്യാവശ്യം; മിനി മുത്തൂറ്റിന്റെ സെവൻ സ്റ്റാർ റിസോർട്ട് പൊളിക്കാൻ ഫണ്ടില്ലെന്ന് പാണാവള്ളി പഞ്ചായത്ത്; സുപ്രീം കോടതി വിധിയുള്ളതിനാൽ പൂർണമായും പൊളിച്ചുനീക്കി ദ്വീപ് പഴയ സ്ഥിതിയിൽ പുനഃസ്ഥാപിക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടവും; കാപ്പിക്കോയിൽ ഉടൻ ബുൾഡോസറെത്തും
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വേമ്പനാട് കായലിലെ നെടിയതുരുത്തിലുള്ള കാപ്പിക്കോ റിസോർട്ടും പൊളിക്കും. നെടിയതുരുത്ത് ദ്വീപിൽ 350 കോടി രൂപ മുടക്കി നിർമ്മിച്ച റിസോർട്ട് പൊളിച്ചുമാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ ഉടമകൾ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് ഇത്. റിസോർട്ട് പൊളിക്കുന്നതിനെക്കുറിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടവും പാണാവള്ളി പഞ്ചായത്തും പ്രാഥമിക ചർച്ചകൾ തുടങ്ങി. സുപ്രീം കോടതി ഉത്തരവ് പഞ്ചായത്ത് സെക്രട്ടറിയെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽനിന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികൾ.
മരടിലെ ഫ്ളാറ്റുകളുമായി താരതമ്യം ചെയ്താൽ ഇവിടെ ബഹുനില കെട്ടിടങ്ങളില്ല. അതിനാൽ സ്ഫോടനത്തിലൂടെ കെട്ടിടങ്ങൾ തകർക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാത്ത കെട്ടിടങ്ങൾ പൊളിക്കാമെന്നാണ് വിലയിരുത്തൽ. അപ്പോഴും പാരിസ്ഥിതിക പ്രശ്‌നങ്ങൾ വെല്ലുവിളിയായുണ്ട്. കെട്ടിടങ്ങളും കോൺഫറൻസ് ഹാളുകളും ഭൂമിക്കടിയിലേക്കു താഴ്‌ത്തിയ തൂണുകളും തുരുത്തിനും ചുറ്റും സ്ഥാപിച്ച വില്ലകളും പൊളിച്ചുനീക്കും. അവശിഷ്ടങ്ങൾ കായലിൽ വീഴാതെ നോക്കണം. കോടതിവിധി പ്രകാരം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പൊളിക്കൽ നടപടികൾ പൂർത്തിയാക്കേണ്ടത്. അതിനുള്ള സംവിധാനങ്ങളും സാമ്പത്തിക ശേഷിയും ഇല്ലെന്നാണ് പാണാവള്ളി പഞ്ചായത്ത് അധികൃതരുടെ വാദം. ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം മുൻകൈയെടുക്കേണ്ടിവരും.
ഇക്കാര്യത്തിൽ സർക്കാരിൽ നിന്നുള്ള നിർദ്ദേശത്തിനു കാക്കുകയാണെന്നു കലക്ടർ എം.അഞ്ജന പറഞ്ഞു. സർക്കാരിനു സുപ്രീം കോടതിയുടെ വിധിപ്പകർപ്പ് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ എന്തു നടപടിയെടുക്കണമെന്നു സർക്കാർ ജില്ലാ ഭരണകൂടത്തെ അറിയിക്കും. അതിനു ശേഷമേ പൊളിച്ചു മാറ്റുന്നത് എങ്ങനെയെന്ന് ഉൾപ്പെടെ തീരുമാനമെടുക്കൂ. റിസോർട്ട് സ്ഥിതി ചെയ്യുന്ന നെടിയതുരുത്ത് ദ്വീപ് ഉൾപ്പെടുന്ന പാണാവള്ളി പഞ്ചായത്തിന്റെ സെക്രട്ടറിയുമായി കലക്ടർ ഇന്നലെ ചർച്ച നടത്തി. സുപ്രീം കോടതി വിധിയുള്ളതിനാൽ പൂർണമായും പൊളിച്ചുനീക്കി ദ്വീപ് പഴയ സ്ഥിതിയിൽ പുനഃസ്ഥാപിക്കേണ്ടി വരും. അതിനുള്ള ചെലവ് റിസോർട്ട് ഉടമകളിൽനിന്ന് ഈടാക്കുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
വേമ്പനാട്ടു കായലിലെ നൂറുകണക്കിനു ചെറു ദ്വീപുകളിലൊന്നാണ് പെരുമ്പളം ദ്വീപിനും പാണാവള്ളി പഞ്ചായത്തിനും ഇടയിലെ നെടിയതുരുത്ത്. പാണാവള്ളി പഞ്ചായത്തിന്റെ അധികാരപരിധിയിലാണ് ഈ ദ്വീപ്. ആകെ വിസ്തൃതി 24 ഏക്കർ, പട്ടയമുള്ളത് 3.70 ഏക്കർ, ഉടമസ്ഥത (2006 നു മുൻപ്) 4 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 1.70 ഏക്കറും എറണാകുളം സ്വദേശി രത്‌ന ഈശ്വറിന് 2 ഏക്കറും. ഇപ്പോൾ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഭൂമി ഏതാനും സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ രത്‌ന ഈശ്വർ ഏറ്റെടുത്തു. എല്ലാവരും രാജ്യാന്തര ഹോട്ടൽ സംരംഭകരായ കാപ്പിക്കോയുമായി ചേർന്ന് ദ്വീപിൽ റിസോർട്ട് നിർമ്മിക്കാൻ പഞ്ചായത്തിൽ അപേക്ഷ നൽകി. പഞ്ചായത്തിന്റെ അനുമതി ലഭിച്ചതോടെ 8 ഏക്കർ സ്ഥലം കൂടി പോക്കുവരവ് ചെയ്തതായി പഞ്ചായത്ത് രേഖകളിൽ പറയുന്നു.
57 വില്ലകൾ, 3500 ചതുരശ്ര മീറ്ററിൽ കോൺഫറൻസ് ഹാൾ, വില്ലകൾക്ക് ആകെ 7 ഏക്കറിൽ സ്വകാര്യ സ്വിമ്മിങ് പൂളുകൾ. 2012 ൽ വില്ലകളുടെ നിർമ്മാണം പൂർത്തിയായി. കായൽ ദർശനമായാണ് ദ്വീപിലെ മുഴുവൻ വില്ലകളും നിർമ്മിച്ചിരിക്കുന്നത്. ആകാശക്കാഴ്ചയിൽ ദ്വീപിനു ചുറ്റും ഹൗസ്‌ബോട്ടുകൾ കെട്ടിയിട്ടതുപോലെയാണ്. തീരദേശ നിയന്ത്രണ മേഖലാ (സിആർസെഡ്) വിജ്ഞാപനങ്ങൾ പാലിക്കാതെ ദ്വീപ് നിവാസികൾക്കും മത്സ്യബന്ധന സംവിധാനങ്ങൾക്കും അനുവദിച്ച ഇളവുകൾ ദുരുപയോഗം ചെയ്ത് റിസോർട്ടിന് അനുമതി നൽകിയെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്.
പരിസ്ഥിതി ലോല പ്രദേശങ്ങൾ ഉൾപ്പെടുന്ന സിആർസെഡ് 1 വിഭാഗത്തിൽപ്പെടുന്നതാണ് നെടിയതുരുത്ത് ദ്വീപ്. അതിനാൽ മുഴുവൻ പ്രദേശവും നോ ഡവലപ്‌മെന്റ് സോൺ ആണ്. ദ്വീപ് ഉൾപ്പെട്ട മേഖല എഫ്പി (ഫിൽട്രേഷൻ പോണ്ട്) വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. റിസോർട്ട് നിർമ്മാണത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ ഊന്നിവലകൾ നശിപ്പിക്കപ്പെട്ടതോടെയാണ് കേസുകൾക്കു തുടക്കം. 2008 ൽ ചേർത്തല മുൻസിഫ് കോടതിയിൽ രജിസ്റ്റർ ചെയ്ത കേസ് തള്ളിയതോടെ മത്സ്യത്തൊഴിലാളികൾ ഹൈക്കോടതിയെ സമീപിച്ചു. 2013ൽ റിസോർട്ട് പൊളിച്ചു മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ 2014 ൽ കാപിക്കോ റിസോർട്ട് ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസിലാണ് ഇപ്പോൾ വിധി.
കാപ്പികോ റിസോർട്ട് പൊളിച്ചാലും മിനി മുത്തൂറ്റിന് നഷ്ടമുണ്ടാകില്ലെന്ന വിലയിരുത്തലും സജീവമാണ്. അത്ര കരുതലോടെയാണ് നിയമ ലംഘനത്തിന് അവർ ഫണ്ട് ഉണ്ടാക്കിയത്. കാപികോ കേരള റിസോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് അഞ്ചു ദേശസാത്കൃത ബാങ്കുകളിൽനിന്നും കെ.എസ്ഐ.ഡി.സി.യിൽനിന്നുമായി എടുത്തത് 200 കോടിയുടെ വായ്പയാണ്. 2007-ൽ നിർമ്മാണം തുടങ്ങിയതുമുതൽ 2011 വരെയാണ് വായ്പയെടുത്തിട്ടുള്ളത്. ഈ തുക ഇനി മുത്തൂറ്റ് തിരിച്ചടയ്ക്കില്ല. തൊഴിലിടങ്ങൾ നഷ്ടമായ മത്സ്യത്തൊഴിലാളികൾ നടത്തിയ ഇടപെടലിലാണ്, കോടികളുടെ മുതൽമുടക്കിൽ നിർമ്മിച്ച പഞ്ചനക്ഷത്ര റിസോർട്ട് പൊളിക്കുന്നത്. ഊന്നിവല തൊഴിലാളികളായ 12 പേരും തൈക്കാട്ടുശ്ശേരി കേന്ദ്രീകരിച്ചുള്ള മത്സ്യത്തൊഴിലാളി സംഘടനയും ജനസമ്പർക്ക സമിതിയും നൽകിയ ഹർജിയിലാണ് 2013 ജൂലായിൽ ആദ്യം റിസോർട്ട് പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. സുപ്രീകോടതി ഇതാണ് അംഗീകരിച്ചത്.
150 കോടിയാണ് പ്രാഥമികഘട്ടത്തിൽ മുതൽമുടക്ക് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇത് 350 കോടിയും കടന്നെന്നാണു വിലയിരുത്തൽ. വായ്പ തിരിച്ചടച്ചിട്ടില്ലെന്നാണ് ബാങ്കുകളിൽനിന്നുള്ള വിവരം. 2012-ൽ ഗ്രൂപ്പ് പാണാവള്ളി പഞ്ചായത്തിൽ കെട്ടിടനികുതിയായി അടച്ചത് 38.74 ലക്ഷം രൂപ. കെട്ടിട നമ്പറിനായാണ് നികുതിയടച്ചത്. പിന്നീട് നികുതി അടച്ചിട്ടില്ല. കേസ് കാരണമായിരുന്നു ഇത്. ബാങ്കുകളുടെ വായ്പയിലും ഇത് തന്നെയാണ് സംഭവിക്കുകയെന്നാണ് സൂചന. ദിവസം നാലുലക്ഷം ലിറ്റർവെള്ളമാണ് റിസോർട്ടിന്റെ പ്രവർത്തനത്തിനു കണക്കാക്കിയിരുന്നത്. ഇതിനായി ജപ്പാൻ കുടിവെള്ളപദ്ധതി വഴി വെള്ളംകിട്ടാൻ ശ്രമിച്ചെങ്കിലും പ്രാദേശികമായ എതിർപ്പുകളെത്തുടർന്നു നടന്നില്ല. കണ്ടൽക്കാടുകളടക്കം നിറഞ്ഞിരുന്ന നെടിയതുരുത്ത് മത്സ്യങ്ങളുടെ പ്രജനനത്തിനു പറ്റിയ ഇടമായിരുന്നു. റിസോർട്ട് നിർമ്മാണത്തിലൂടെ ഇതിന്റെ സാധ്യതകളെല്ലാം ഇല്ലാതായതായാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പൊളിക്കാൻ ഉത്തരവുണ്ടായ ഘട്ടത്തിൽ പൊളിച്ചാലുണ്ടാകുന്ന പാരിസ്ഥിതികാഘാതം റിസോർട്ടുടമകളും ഉയർത്തിയിരുന്നു. എന്നാൽ, അതു പ്രത്യേക സമിതിയുടെ അന്വേഷണത്തിൽ തള്ളി. ഇതാണ് പിന്നീട് നിയമ പോരാട്ടത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
കാപ്പിക്കോ റിസോർട്ട് പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കാപ്പികോ ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സൂപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസ് റോഹിങ്ടൺ നരിമാനും വി രാമസുബ്രഹ്മണ്യവും വിശദമായ വാദം കേട്ടതിന് ശേഷമാണ് വിധി പറഞ്ഞത്. ചേർത്തല പാണാവള്ളിയിൽ വേമ്പനാട് കായൽ പരപ്പിലാണ് നെടിയതുരുത്തിലെ അനധികൃത സപ്തനക്ഷത്ര റിസോർട്ട് സമുച്ചയം. പ്രഥമദൃഷ്ട്യാ നടന്ന കായൽ കയ്യേറ്റത്തിനും തീരപരിപാലന ലംഘനത്തിനുമെതിരെ മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ സംഘടനകളും എഐവൈഎഫും നടത്തിയ പോരാട്ടങ്ങൾ നിരവധിയാണ്. വേമ്പനാട് കായൽ പരപ്പിലെ ദ്വീപായ നെടിയതുരുത്തിന് 9.5 ഏക്കർ വിസ്തീർണ്ണമാണുണ്ടായിരുന്നത്. നെൽവയലുകളും ചെമ്മീൻ വാറ്റ് കേന്ദ്രങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഏതാനും കുടുംബങ്ങളായിരുന്നു ഇവിടുത്തെ താമസക്കാർ.
പലരുടെയും ഉടമസ്ഥതയിൽ നിന്നും ഈ ഭൂപ്രദേശം ഈശ്വരപിള്ളയും രത്നാ ഈശ്വരപിള്ളയും വാങ്ങി സ്വന്തമാക്കി. 2007 ൽ ഇവർ ഇത് കുവൈറ്റ് ആസ്ഥാനമായുള്ള കാപ്പിക്കോ കേരള പ്രൈവറ്റ് ലിമിറ്റഡ് എന്ന അന്തർദേശിയ കമ്പനിക്ക് കൈമാറി. ഇവിടെ വൻകിട റിസോർട്ട് നിർമ്മിച്ച് സിംഗപ്പൂർ ആസ്ഥാനമായുള്ള ബന്യൻ ട്രീ ഹോട്ടൽ ആൻഡ് റിസോർട്ടിന് കൈമാറുക എന്നതായിരുന്നു രത്നാ ഈശ്വരൻ ഡയറക്ടറായുള്ള കാപ്പിക്കോ കമ്പനിയുടെ ലക്ഷ്യം. തുടർന്ന് നെടിയാതുരുത്തിലെ 9.5 ഏക്കർ ഭൂപ്രദേശം 20 ഏക്കറായി വികസിപ്പിച്ചു. ഏകദേശം 250 കോടി രൂപ ചെലവിട്ട് 59 വില്ലകളും അനുബന്ധ കെട്ടിടങ്ങളും നിർമ്മിച്ചു. ശക്തമായ നീരൊഴുക്കുള്ള കായലിൽ ഇറിഗേഷൻ വകുപ്പിന്റെ അനുമതി വാങ്ങാതെ ഉണ്ടായിരുന്ന ജെട്ടി നശിപ്പിച്ചു. നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് ഉപജീവന മാർഗ്ഗം തടസ്സപ്പെട്ടു.
കായലിനടിയിലൂടെ വൈദ്യുതി കേബിൾ വലിക്കാനുള്ള ശ്രമം മത്സ്യത്തൊഴിലാളികൾ തടഞ്ഞെങ്കിലും പിന്നീട് അവർ അത് സാധ്യമാക്കി. തീരത്തുനിന്നും 50 മീറ്റർ അകലം, കെട്ടിടങ്ങൾ തമ്മിലുള്ള അകലം 20 മീറ്റർ, പരമാവധി ഉയരം ഒൻപത് മീറ്റർ തുടങ്ങിയ നിയമങ്ങളും ഇവിടെ ലംഘിക്കപ്പെട്ടു. അഞ്ച് കോടിക്ക് മേൽവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന ചട്ടവും ഇവിടെ പഴങ്കഥയായി. മത്സ്യത്തൊഴിലാളി യൂണിയൻ (എഐടിയുസി) മണ്ഡലം സെക്രട്ടറി സി പി പത്മനാഭനാണ് കായൽ കയ്യേറിയും തീരപരിപാലന വിജ്ഞാപനത്തെ ലംഘിച്ചുകൊണ്ടും നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെയുള്ള കേസ് നടത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍