ഇല്ലാത്ത ബോംബാക്രമണം പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി കെട്ടിച്ചമച്ചത് ദുരൂഹത കൂട്ടുന്നു; കണ്ണൂർ-കാസർകോട് ജില്ലകളുടെ ചുമതലയുള്ള പരിവാർ നേതാവ് സജീവൻ ആറളത്തിനെതിരെ ഉയർത്തിയത് ബൊലേറോ കാറിലെ നമ്പർ ഉൾപ്പെടുത്തിയുള്ള ഗൂഡകഥ; ഉപതെരഞ്ഞെടുപ്പുകാലത്ത് അശാന്തി വിളയിക്കാൻ ശ്രമിക്കുന്നത് ആര്? പ്രചരണങ്ങളിൽ അണികൾ പെട്ടുപോകാതിരിക്കാൻ കരുതലുകളെടുത്ത് സിപിഎം-ബിജെപി നേതൃത്വങ്ങൾ; കണ്ണൂരിൽ പ്രതികാര രാഷ്ട്രീയം വീണ്ടും നുരഞ്ഞ് പൊങ്ങുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കണ്ണൂർ വീണ്ടും അശാന്തമാകുമോ? കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ തലസ്ഥാനമായ കണ്ണൂരിൽ വീണ്ടും ചോരപ്പുഴയൊഴുകുമെന്നു സിപിഎം കേന്ദ്രങ്ങളിലും ബിജെപി കേന്ദ്രങ്ങളിലും ആശങ്ക ശക്തം. കണ്ണൂർ അശാന്തമാക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും നീക്കം വരുന്നുവെന്ന ആശങ്കാജനകമായ സൂചനകൾ ലഭിക്കുന്നത് കണ്ണൂരിൽ നിന്ന് തന്നെയാണ്. അതിലേക്ക് വിരൽ ചൂണ്ടുകയാണ് സിപിഎം മാഹി പന്തക്കൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെ ഈ കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണം.
പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെ ബോംബാക്രമണം നടന്നില്ല. ബോംബാക്രമണം ബിജു തന്നെ കെട്ടിച്ചമച്ച കഥയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് ഈ സംശയം ശക്തമായത്. തനിക്കെതിരെ ബോംബെറിയാൻ ബിജു തന്നെ ആളെ ഏർപ്പാടാക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന തനിക്ക് നേരെ ബോംബേറിഞ്ഞുവെന്നായിരുന്നു ബിജുവിന്റെ പരാതി. ഇതിനെ തുടർന്നു പൊലീസ് അന്വേഷണം ഊർജിതമാക്കിയപ്പോൾ ആസൂത്രണം ബിജുവിന്റെ വകയായിരുന്നുവെന്നു പൊലീസ് തന്നെ കണ്ടെത്തി. കണ്ണൂർ പോലെ തീക്കനലിൽ ചവിട്ടി നിൽക്കുന്ന ഒരു ജില്ലയിൽ ഒരു സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്തുകൊണ്ട് ഇത്തരം ഒരു നാടകം നടത്തി എന്ന ചോദ്യമാണ് കണ്ണൂരിലെ സിപിഎം-ബിജെപി കേന്ദ്രങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.
സിപിഎം-ബിജെപി രാഷ്ട്രീയത്തിന്റെ അണിയറയിൽ ഇപ്പോൾ പലതും പുകഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന ബോധ്യത്തിലാണ് ഇരു പാർട്ടി നേതൃത്വഗങ്ങളും. കണ്ണൂർ അശാന്തിയിലേക്ക് എന്ന വാർത്ത തന്നെയാണ് ഇപ്പോൾ കണ്ണൂരിലെ രാഷ്ട്രീയ വൃത്തങ്ങൾ പങ്കുവെയ്ക്കുന്നത്. മൂന്നു വർഷത്തിനിടെ കണ്ണൂരിലും മാഹിയിലുമായി നടന്നത് 12 രാഷ്ട്രീയ കൊലപാതകങ്ങളാണ്. 2016 മെയ് 19ന് എൽഡിഎഫ് വിജയാഹ്ളാദത്തിന്നിടെ നടന്ന കൊലപാതകം മുതൽ മാഹി മേഖലയിൽ നടന്ന ഇരട്ടക്കൊലപാതകം വരെ രണ്ടു വർഷത്തിനിടെ നടന്ന 12 കൊലപാതകങ്ങളിലും പ്രതിസ്ഥാനത്ത് സിപിഎം, ബിജെപി, എസ്ഡിപിഐ സംഘടനകളിലുള്ളവരാണ്. ഈ പട്ടികയിൽ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബുമുണ്ട്.
കണ്ണൂരിൽ ഇപ്പോൾ സ്ഥിതി ശാന്തമാണ്. ഈ ശാന്തത സിപിഎം-ബിജെപി ജില്ലാ നേതാക്കളിൽ പ്രകടവുമാണ്. പല സിപിഎം-ബിജെപി ജില്ലാ നേതാക്കളും സുരക്ഷയില്ലാതെയാണ് കണ്ണൂരിൽ സഞ്ചരിക്കുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നാടകം ഇരുപാർട്ടികളെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. ഇതോടെയാണ് പാർട്ടി നേതൃത്വങ്ങൾ അറിയാതെ കണ്ണൂർ ജില്ലയിൽ പലതും നടക്കുന്നു എന്ന് നേതാക്കൾക്ക് തന്നെ ബോധ്യമായത്. പന്തക്കൽ നാടകത്തിന്റെ വെളിച്ചത്തിൽ ഇപ്പോൾ കണ്ണൂർ ജില്ലയിൽ പാർട്ടി നേതാക്കൾ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. നിലവിൽ പരസ്പരം ആക്രമിക്കരുത് എന്ന ഒരു ധാരണ സിപിഎം-ബിജെപി-ആർഎസ്എസ് നേതൃത്വങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.
എം വിജയരാജൻ സിപിഎം ജില്ലാ സെക്രട്ടറിയായി എത്തിയ ശേഷം ഈ ധാരണങ്ങൾ ശക്തമായി തുടരുകയുമാണ്. ഈ ധാരണ ലംഘിക്കപ്പെടുമോ എന്ന് ഇപ്പോൾ സിപിഎം-ബിജെപി ജില്ലാ നേതൃത്വങ്ങൾ ഇപ്പോൾ ആശങ്കയിലാണ്. അതുകൊണ്ട് തന്നെയാണ് നേതാക്കൾ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ ഉള്ളിൽ നേതൃത്വമറിയാതെ ചില നീക്കങ്ങൾ നടക്കുന്നുണ്ട് എന്ന് ആർഎസ്എസിനും വിവരം ലഭിച്ചതോടെ തങ്ങളുടെ ഏത് നേതാവിനെയാണ് സിപിഎമ്മിലെ ചില നേതാക്കൾ നോട്ടമിട്ടിരിക്കുന്നത് എന്നറിയാൻ ആർഎസ്എസ് നേതൃത്വവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ആർഎസ്എസിന്റെ ശക്തരായ നേതാക്കളിൽ ഒരാളായി തുടരുന്ന സജീവൻ ആറളം ആക്രമിക്കപ്പെടുമോ എന്ന് ആശങ്ക ഇപ്പോൾ ബിജെപി-ആർഎസ്എസ് വൃത്തങ്ങളിൽ പടർന്നിട്ടുണ്ട്.
സിപിഎം പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി നടത്തിയ വ്യാജ ആക്രമണകഥ ആർഎസ്എസ് നേതാക്കളെ നോട്ടമിട്ടിട്ടുള്ളതാണ് എന്ന് ആർഎസ്എസ് നേതൃത്വം കരുതുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കണ്ണൂർ-കാസർകോട് ജില്ലകളുടെ ചുമതലയുള്ള സജീവൻ ആറളത്തിനു നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആർഎസ്എസ് നേതൃത്വം കണക്കുകൂട്ടുന്നത്. സജീവനെതിരെ ഇപ്പോൾ സിപിഎം ഗ്രൂപ്പുകളിൽ നടന്നുവരുന്ന ആക്രമണം ഇതിനുള്ള സൂചനയാണെന്നും ആർഎസ്എസ് നേതൃത്വം വിലയിരുത്തുന്നു. പാനൂരിൽ പ്രചാരക് ആയും കണ്ണൂർ ജില്ലാകാര്യവാഹ് ആയും നിന്ന നേതാവാണ് സജീവൻ.
കണ്ണൂർ ജില്ലയിലെ ആർഎസ്എസിന്റെ പ്രമുഖ നേതാക്കളിൽ ഒരാളുമാണ്. അതിനാൽ സജീവനെതിരെ സിപിഎം ഗ്രൂപ്പുകളിൽ നടക്കുന്ന ആക്രമണം ആർഎസ്എസ് ഗൗരവത്തിൽ എടുത്തിട്ടുമുണ്ട്. സജീവനെതിരെ സിപിഎം നടത്തുന്ന ആക്രമണത്തിനു കണ്ണൂർ പൊലീസും ഒത്താശ ചെയ്യുന്നുണ്ടോ എന്ന സംശയവും ഇപ്പോൾ ആർഎസ്എസിനുണ്ട്. സ്ഥിതിഗതികൾ ഈ രീതിയിലേക്ക് വിരൽ ചൂണ്ടുന്നുമുണ്ട്. മുൻപ് സജീവൻ ഉപയോഗിച്ചിരുന്ന ബോളോറ ജീപ്പ് ഇപ്പോൾ ജന്മഭൂമി പത്രമാണ് ഉപയോഗിക്കുന്നത്. ഈ ജീപ്പ് ചില ആളുകളുമായി സംശയാസ്പദമായ സാഹചര്യത്തിൽ സഞ്ചരിക്കുന്നതായും അതിനാൽ പാനൂർ സിഐ ഓഫീസിൽ എത്തണമെന്നും ആറളം പൊലീസ് സജീവനെ അറിയിച്ചിരുന്നു. പക്ഷെ ആ ജീപ്പ് ജന്മഭൂമി പത്രമാണ് ഉപയോഗിക്കുന്നതെന്ന് സജീവൻ ആറളം പൊലീസിനെ അറിയിച്ചിരുന്നു.
പാനൂർ സിഐ ഓഫീസിൽ വണ്ടിയുമായി എത്തണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഈ ബോളോറ പാനൂർ സിഐ ഓഫീസിൽ ജന്മഭൂമിക്കാർ തന്നെ എത്തിച്ചിരുന്നു. ഈ വണ്ടി സംശയാസ്പദമായ സാഹചര്യത്തിൽ എവിടെയും സഞ്ചരിച്ചിട്ടില്ലെന്നു പൊലീസിന് ജന്മഭൂമിക്കാർ അറിയിച്ചിട്ടുമുണ്ട്. പാനൂർ ഡിവൈഎസ്പിയെ വിളിച്ചപ്പോൾ ഡിവൈഎസ്പി സിഐയെ വിളിച്ചു. ചില ആളുകൾ ഈ വണ്ടിയിൽ കറങ്ങുന്നു എന്നാണ് സിഐ ഡിവൈഎസ്പിയെ അറിയിച്ചത്. പിറ്റേന്ന് സിപിഎമ്മിന്റെ ചില ഗ്രൂപ്പുകളിൽ തുടർന്ന് ചില വിവരങ്ങൾ പ്രത്യക്ഷപ്പെട്ടു. കതിരൂർ മനോജിന്റെ കൗണ്ടർ ചെയ്യാൻ ചില ആർഎസ്എസ് നേതാക്കൾ ഒരുങ്ങുന്നു എന്നാണ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. അതിനായാണ് ബോളോറ ജീപ്പിൽ ആർഎസ്എസ് ടീം കറങ്ങുന്നത് എന്നാണ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. കതിരൂർ മനോജ് വധത്തിനു കൗണ്ടർ ചെയ്യാനോ സംഘർഷം സൃഷ്ടിക്കാനോ ഒന്നും ആർഎസ്എസ് ഭാഗത്ത് നിന്നും ശ്രമമില്ലാതെയിരിക്കെ ഇത്തരം പ്രചരണങ്ങൾക്ക് സിപിഎമ്മിന്റെ ഗ്രൂപ്പ് പോരുകളുമായി ബന്ധമുണ്ട് എന്ന സംശയത്തിലാണ് ഇപ്പോൾ ആർഎസ്എസ് നീങ്ങുന്നത്.
മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ വിചാരണ തുടങ്ങാനിരിക്കുകയാണ്. സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷ് എംഎൽഎയുമടക്കമുള്ളവരാണു പ്രതികൾ. ഈ വിചാരണ തലശ്ശേരി എറണാകുളം സിബിഐ കോടതിയിൽ തന്നെയാണ് നടക്കാൻ പോകുന്നത്. കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിലും പി.ജയരാജൻ പ്രതിയാണ്. ഈ കേസിൽ സിബിഐ കുറ്റപത്രം കൊടുത്തെങ്കിലും വിചാരണ ഏതു കോടതിയിൽ വേണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഒരാൾക്കെതിരെ ആക്രമണം നടത്തുമ്പോൾ സിപിഎം നടത്തുന്ന മുന്നൊരുക്കങ്ങളും രീതികളും സജീവന്റെ കാര്യത്തിൽ ഒത്തുവരുന്നു എന്നാണ് ആർഎസ്എസ് നേതാക്കൾ നിഗമനത്തിലെത്തുന്നത്.
കതിരൂർ മനോജ് വധവും ഷുക്കൂർ വധവുമൊക്കെ മുഖ്യധാരയിൽ നിൽക്കുമ്പോൾ സിപിഎമ്മിന്റെ ഗ്രൂപ്പുകൾ തന്നെ കടുംകൈയ്ക്ക് മുതിർന്നേക്കും എന്ന സൂചനകൾ ഇപ്പോൾ പ്രബലമായി നിൽക്കുകയുമാണ്. കണ്ണൂർ നിലവിൽ ശാന്തമാണെങ്കിലും അശാന്തമാകും വിധം കണ്ണൂരിന്റെ ഉള്ളിൽ പ്രതികാര രാഷ്ട്രീയം ഉള്ളിൽ തിളച്ചു തുടങ്ങുന്നു എന്നതിലേക്ക് തന്നെയാണ് കണ്ണൂരിലെ ഈ സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്