സുപ്രീംകോടതി വിധി വന്നിട്ടും കുലുക്കമില്ലാതെ സിപിഎം; പ്രതിപക്ഷം വെട്ടിൽ വീണതിനാൽ ആഘാതം രൂക്ഷമാവില്ലെന്ന് വിലയിരുത്തി സർക്കാർ; ആടിയുലഞ്ഞ് കോൺഗ്രസും ബിജെപിയും; ഹീറോ പരിവേഷവുമായി വിടി ബൽറാം; നിരാശ മാറ്റി വയ്ക്കാതെ സൈബർ പോരാളികൾ; മൂന്ന് മുന്നണികളും ചതിച്ച ഷോക്ക് മാറാതെ സാധാരണക്കാരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കരുണയിലേയും കണ്ണൂരിലേയും വിദ്യാഭ്യാസ കച്ചവടത്തിന് സർക്കാരും പ്രതിപക്ഷവും പച്ചക്കൊടി കാട്ടി. ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ പുതിയ കാഴ്ചയിൽ ബിജെപിയും ഇടതിനും വലതിനും ഒപ്പം ചേർന്നു. വിദ്യാഭ്യാസ കൊള്ളയ്ക്കായി പാസാക്കിയ ബിൽ സുപ്രീംകോടതി വിധിയോടെ പ്രതിസന്ധിയിലായി. ബിൽ പാസാക്കിയതിന്റെ പിറ്റേദിവസം ഓർഡിനൻസ് മുഴുവനായി റദ്ദാക്കപ്പെടുന്നത് അപൂർവങ്ങളിൽ അപൂർവം. അതിന്റെ ആഘാതത്തിൽ ഉലയുകയാണ് മൂന്നു മുന്നണികളും സർക്കാരും.
'കേരള മെഡിക്കൽ കോളജ് പ്രവേശനം സാധൂകരിക്കൽ ബിൽ' ഇടതു സർക്കാരിന് പ്രതിസന്ധിയായി. ക്രമവിരുദ്ധമായ പ്രവർത്തനങ്ങൾ നടന്നെന്നും ക്യാപിറ്റേഷൻ ഫീസ് വാങ്ങിയെന്നും പ്രവേശന മേൽനോട്ട സമിതിയും ആരോഗ്യ സെക്രട്ടറിയും റിപ്പോർട്ടു നൽകിയിട്ടും എല്ലാ ക്രമവിരുദ്ധപ്രവർത്തനങ്ങളും സാധൂകരിക്കാനിറങ്ങിയതിനു കിട്ടിയ തിരിച്ചടി. ഇതിനെ പ്രതിപക്ഷം പിന്തുണച്ചിരുന്നു. അതുകൊണ്ട് തന്നെ തിരിച്ചടിയുടെ ആഘാതം കുറഞ്ഞുവെന്ന് സിപിഎം വിലയിരുത്തുന്നു. കോൺഗ്രസിൽ ഇതേ ചൊല്ലി കലാപമാണ്. വി എം സുധീരൻ വിമർശനവുമായി എത്തിക്കഴിഞ്ഞു. ഇതിനൊപ്പം ബിജെപിയും പ്രതിസന്ധിയിൽ. ബില്ലിനെ നിയമസഭയിൽ വാക്കുകളിലൂടെ ചോദ്യം ചെയ്ത വിടി ബൽറാം മാത്രമാണ് ഹീറോ. സ്വാശ്രമ മാനേജ്മെന്റുകൾക്കെതിരെ കടുത്ത നിലപാട് എടുത്തവരാണ് എന്നും സിപിഎം സൈബർ പോരാളികൾ. അവർ തീർത്തും നിരാശർ.
ആരോഗ്യവകുപ്പ് കെ.കെ. ശൈലജയുടെ കൈയിൽ സുരക്ഷിതമല്ലെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ നേരത്തെ തന്നെയുണ്ട്. ഫീസ് നിർണത്തിലെ പ്രശ്നങ്ങൾ രൂക്ഷമായപ്പോഴാണ് ആരോഗ്യമന്ത്രിക്കെതിരെ ആദ്യം വിമർശനമുണ്ടായത്. ഇത് വീണ്ടും ചർത്തായകും. ക്രിയാത്മക പ്രതിപക്ഷമാകാൻ ഊർജിതശ്രമം നടക്കുന്നതിനിടയിൽ യുഡിഎഫിനേറ്റ തിരിച്ചടിയായി സ്വാശ്രയ ബിൽ. വി.ടി. ബൽറാം, പി.കെ. ബഷീർ, പി.ടി. തോമസ്, ആർ. രാജേന്ദ്രൻ(സിപിഐ), കെ.സി. ജോസഫ് എന്നിവരാണ് ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത്. ബിൽ നിയമവിരുദ്ധമെന്നാണ് ക്രമപ്രശ്നം ഉന്നയിച്ച വി.ടി. ബൽറാം ചൂണ്ടിക്കാട്ടിയത്. പി.ടി. തോമസ് മാത്രമാണ് ചില കാര്യങ്ങളിൽ ബൽറാമിനോട് യോജിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ' കുട്ടികളുടെ ഭാവിയെകരുതി ബില്ലിനെ അനുകൂലിക്കുന്നു ' എന്ന് പറയുകയും ചെയ്തു. ഇതാണ് സുധീരൻ പൊളിച്ചടക്കാൻ എത്തുന്നത്.
സുധീരൻ പാർട്ടി നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ചതോടെ ' മാനുഷിക പരിഗണനയുടെ പേരിലാണ് ബില്ലിനെ പിന്തുണച്ചതെന്നും, അതു പാർട്ടി നിലപാടാണെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസനു വിശദീകരിക്കേണ്ടിവന്നു. യുഡിഎഫ് നേതാക്കളിൽ ഒട്ടേറെപേർ കോളജ് വിദ്യാർത്ഥികളുടെ ഭാവിയെകരുതി സർക്കാർ അനുകൂല നിലപാടെടുക്കണമെന്ന കത്ത് നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും സമാന ഇടപെടൽ നടത്തി. അതായത് കരുണയ്ക്കും കണ്ണൂരിനുമായി എല്ലാ പാർട്ടികളുടേയും കത്ത് പിണറായി വാങ്ങിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് സിപിഎം സൈബർ സഖാക്കൾ.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പാർട്ടിക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന അവസരം നഷ്ടപ്പെടുത്തിയെന്ന ചിന്ത ബിജെപി നേതൃത്വത്തിനുണ്ട്. ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാൽ ബിൽ ചർച്ച ചെയ്യുന്ന അവസരത്തിൽ സഭയിൽ ഉണ്ടായിരുന്നില്ല. ബില്ലിന്റെ ഗൗരവം ശ്രദ്ധയിൽപ്പെടുത്താൻ പാർട്ടി നേതൃത്വത്തിനും കഴിഞ്ഞില്ല. എംഎൽഎ എന്ന നിലയിൽ രാജഗോപാലിന്റെ പ്രവർത്തനത്തിൽ പാർട്ടിക്ക് അതൃപ്തിയുണ്ട്. ബില്ലിനെ തുടർന്ന് ബിജെപിയിലെ ആഭ്യന്തരപ്രശ്നങ്ങളും തലപൊക്കിയിട്ടുണ്ട്. കുട്ടികളുടെ ഭാവിയെകരുതി നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്തയച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു. ഇതിനെ വി മുരളീധരൻ ചോദ്യം ചെയ്യുകയാണ്. അങ്ങനെ ബിജെപിയിൽ കൂട്ടത്തല്ലിന്റെ വക്കിലാണ് കാര്യങ്ങളെത്തുന്നത്.
താരമാകാൻ സുധീരനും ബെന്നിയും; റിയൽ ഹീറോ ബൽറാമും
കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്തു രണ്ടു മെഡിക്കൽ കോളജുകളിലെയും വിദ്യാർത്ഥി പ്രതിനിധി സംഘങ്ങൾ സഭാസമുച്ചയത്തിലെത്തിയിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കമുള്ളവരെയും മന്ത്രിമാരെയും അവർ കണ്ടു കരഞ്ഞു. ചിലർ ആത്മഹത്യാഭീഷണി മുഴക്കി.
ഇതെത്തുടർന്നു യുഡിഎഫ് നേതാക്കൾക്കിടയിലെ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയനു കത്തുനൽകി. രമേശ് ചെന്നിത്തല സഭയിൽ മുഖ്യമന്ത്രിയോടു ചോദ്യമുന്നയിച്ചു. വിദ്യാർത്ഥികളെ സഹായിക്കാൻ ശ്രമിക്കുമെന്നു പ്രതികരിച്ച മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഒരുമിച്ചുനീങ്ങാനുള്ള പിന്തുണ ചെന്നിത്തലയോടു പിന്നീടു ഫോണിലും തേടി. അന്നു നൽകിയ ഉറപ്പാണു സഭാസമ്മേളനം സമാപിക്കുന്ന ബുധനാഴ്ച ബിൽ പാസാക്കുന്നതിൽ വരെ പ്രതിപക്ഷം നൽകിയത്.
യുവ എംഎൽഎ വി.ടി.ബൽറാം പ്രകടിപ്പിച്ച വിയോജിപ്പിന്റെ അടിസ്ഥാനത്തിൽ മിനിയാന്നു വൈകിട്ടു ചേർന്ന യുഡിഎഫ് യോഗത്തിൽ വി എം.സുധീരൻ വിഷയം എടുത്തിട്ടിരുന്നു. ഇന്നലെ, ബെന്നി ബഹനാൻ വിദേശത്തായിട്ടുവരെ അവിടെ നിന്നു സുധീരനെ പിന്തുണച്ചു പ്രസ്താവനയിറക്കിയത് എ വിഭാഗത്തിൽ തന്നെ ചർച്ചയാണ്. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനാണ് ബെന്നി. അങ്ങനെ കോൺഗ്രസിൽ അടിയൊഴുക്കിന് പോലും വിഷയം കാരണമാവുകയാണ്.
പുറത്താക്കാൻ കോടതി നിർദ്ദേശിക്കുന്നവരിൽ മെറിറ്റുള്ള ചില വിദ്യാർത്ഥികളുമുണ്ടെന്നതാണ് ഇടതു ന്യായം. ഇങ്ങനെ കണ്ടെത്തിയ 44 പേരെ മറ്റു കോളജുകളിലേക്കു മാറ്റുന്നതു പരിഗണിക്കാമായിരുന്നു. ഇത് ചെയ്യാതെയായിരുന്നു കള്ളക്കളി.. സ്വാശ്രയ വിഷയത്തിൽ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുള്ള പാർട്ടിയുടെ ഒരു എംഎൽഎപോലും ഓർഡിനൻസിനെ നിയമസഭയിൽ എതിർത്തില്ലെന്നതും ശ്രദ്ധേയമായി. അതുകൊണ്ടാണ് വിടി ബൽറാം താരമാകുന്നതും.
എല്ലാ തട്ടിപ്പും കണ്ണടച്ചുള്ള ഓർഡിനൻസ്
കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിലെ 180 വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ പ്രശ്നങ്ങളുണ്ടായത് മാനേജ്മെന്റുകൾ തെറ്റായ അപേക്ഷകൾ സമർപ്പിച്ചതുകൊണ്ടാണെന്നു മേൽനോട്ട സമിതി നേരത്തെതന്നെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മാനേജ്മെന്റുകൾ ക്യാപിറ്റേഷൻ ഫീസ് പിരിച്ചെന്നും രേഖകളുടെ അടിസ്ഥാനത്തിൽ സമിതി വ്യക്തമാക്കി. ആരോഗ്യ സെക്രട്ടറിയും സമാനമായ റിപ്പോർട്ട് നൽകി. ഇതെല്ലാം സർക്കാർ അവഗണിച്ചാണ് ഓർഡിനൻസ് കൊണ്ടുവന്നത്.
പ്രിൻസിപ്പൽ സെക്രട്ടറി എൻട്രൻസ് കമ്മിഷണറെ കൊണ്ട് നടത്തിയ അലോട്ട്മെന്റിൽ, മാനേജ്മെന്റുകളുടെ നടപടികൊണ്ട് പ്രവേശനം ലഭിക്കാത്ത 44 അർഹരായ വിദ്യാർത്ഥികളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഈ ലിസ്റ്റ് അംഗീകരിക്കാതെ അനധികൃതമായി പ്രവേശനം നേടിയ വിദ്യാർത്ഥികളുടേതടക്കം എല്ലാവരുടേയും പട്ടിക അംഗീകരിക്കുകയാണ് സർക്കാർ ചെയ്തത്. സുപ്രീംകോടതി നിർദേശങ്ങൾ മറികടക്കാനായി കൊണ്ടുവന്ന ഓർഡിനൻസിന് എട്ടാം തീയതിവരെ പ്രാബല്യമുണ്ട്. അതുകഴിഞ്ഞാൽ ഓർഡിനൻസ് റദ്ദാകും. ഇതൊഴിവാക്കാനാണ് നിയമസഭയിൽ സർക്കാർ ബിൽ പാസാക്കിയത്.
കോടതി വിധി എതിരായതോടെ കുട്ടികളുടെ രക്ഷയ്ക്കെന്ന പേരിൽ 2017 ഒക്ടോബറിൽ സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നു. ഓർഡിനൻസിലെ വ്യവസ്ഥകളിൽ ചിലത്: കോടതി വിധിമൂലം പ്രവേശം നഷ്ടപ്പെട്ട കുട്ടികൾ ഒരു വർഷം ആ കോളജുകളിൽ പഠിച്ചിരിക്കണം. കുട്ടികൾ അപേക്ഷ നൽകിയത് എങ്ങനെയാണെന്ന് പരിഗണിക്കരുത്. ഇതാണ് കോടതി തള്ളിക്കളയുന്നത്.
Stories you may Like
- ഇരുപത്തിരണ്ട് പെൺകുട്ടികൾ സന്ന്യാസിമാരാകുന്നു; ആശംസയറിയിച്ചു മോദി
- തടവുകാരൻ ജയിൽചാടിയത് ആസൂത്രിത ഗൂഢാലോചന നടത്തി
- 'കണ്ണൂർ സ്ക്വാഡ്' പിടികൂടിയത് നഗരത്തെ മോഷണപരമ്പരകളിലൂടെ വിറപ്പിച്ച ഷാജഹാനെ
- ജിലു ജോർജിന് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കാം
- ആരും എപ്പോഴും കൊല്ലപ്പെടാവുന്ന വെള്ളരിക്കപട്ടണമായി കണ്ണൂർ നഗരം മാറിയോ?
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്