നാളെ മുതൽ സി ഐ എസ് എഫ് ചുമതലയേൽക്കും; ഇമിഗ്രേഷൻ-കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു; എല്ലാ പരിശോധനകളും വിജയകരം; ഓഫീസിന്റേയും റൺവേയുടേയും വലുപ്പും കൂടുന്നത് തുടരും; ഏത് നിമിഷവും പറയുന്നുയരാൻ ഒരുങ്ങി കണ്ണൂർ; മംഗലാപുരത്തിന്റേും കരിപ്പൂരിന്റേയും നട്ടൊല്ലൊടിയുമ്പോൾ ബംഗളുരുവും ചെന്നൈയും കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും തിരിക്കേറിയ എയർപ്പോട്ടായി മൂർഖൻപറമ്പ് മാറും; മലബാറിന്റെ മുഖഛായ തന്നെ മാറ്റുന്ന വിമാനത്താവളത്തിന് തുടക്കമാവാൻ ഇനി ആഴ്ചകൾ മാത്രം
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: പറന്നുയരാൻ സജ്ജമായി കണ്ണൂർ വിമാനത്താവളം. കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ പരിശോധനയുടെയും ഫ്ളൈറ്റ് ട്രയലുകളുടെയും അടിസ്ഥാനത്തിൽ വിമാനത്താവള ലൈസൻസ് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതുകഴിഞ്ഞാൽ ഉദ്ഘാടന തീയതി പ്രഖ്യാപിക്കും. എയർപോർട്ടിന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് 613 സുരക്ഷാ ഉദ്യോഗസ്ഥരെ ഒക്ടോബർ ഒന്നു മുതൽ സിഐഎസ്എഫ് നിയോഗിക്കും. ഇമിഗ്രേഷനുവേണ്ടി താത്കാലികാടിസ്ഥാനത്തിൽ കേരള പൊലീസിനെ വിനിയോഗിക്കാനാണ് തീരുമാനം.
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ സ്ഥിതിചെയ്യുന്നു വിമാനത്താവളം മലബാറിന്റെ വികസ കുതിപ്പിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ ഏറ്റവും വലിപ്പമേറിയ വിമാനത്താവളമാണിത്. കേരളത്തിലെ നാലാമത്തെ വിമാനത്താവളവും. 97000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ടെർമിനൽ. അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാർക്ക് ഒറ്റ മേൽക്കൂരയ്ക്ക് യാത്രാ സൗകര്യമൊരുക്കുന്നു. 2018 സെപ്റ്റംബർ 20 ന് ഇവിടെ എയർഇന്ത്യ എക്സ്പ്രസ് വിമാനമിറക്കിയുള്ള പരിശോധന നടത്തി. സെപ്റ്റംബർ 21 ന് ഇൻഡിഗോ വിമാനം വിമാനത്താവളത്തിലിറങ്ങി. രാത്രികാല പരിശോധന ഉടൻ നടത്തും. ഇതു കഴിഞ്ഞാൽ ഉടൻ ലൈസൻസും കിട്ടും. മംഗലാപുരം, കരിപ്പൂർ വിമാനത്താവളങ്ങളെ പ്രതികൂലമായി മുർഖൻപറമ്പിലെ വിമാനത്താവളം ബാധിക്കുമെന്ന വിലയിരുത്തലാണ് ഉള്ളത്. ഈ വിമാനത്താവളത്തിലെ അന്താരാഷ്ട്ര സംവിധാനങ്ങളാണ് ഇതിന് കാരണം. ബംഗളുരു കഴിഞ്ഞാൽ ദക്ഷിണേന്ത്യയിൽ ഏറ്റവും തിരിക്കുള്ള വിമാനത്താവളമായി മറാനുള്ള കുരത്ത് കണ്ണൂരിനുണ്ടെന്നാണ് വിലയിരുത്തൽ.
കണ്ണൂർ രാജ്യാന്തരവിമാനത്താവളത്തിൽ നിന്ന് വാണിജ്യടിസ്ഥാനത്തിൽ വിമാന സർവീസുകൾ ഡിസംബർ ആറിന് ശേഷംമാത്രമെന്ന സൂചനയാണ് പുറത്തു വരുന്നത്. രാജ്യാന്തരതലത്തിലുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള കാലതാമസമാണ് വിമാനസർവീസുകൾ ആരംഭിക്കാൻ വൈകാൻ കാരണം. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനാണ് ലോകത്തിലെ വിമാനത്താവളങ്ങളുടെ സാങ്കേതിക വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കേണ്ട തീയതികൾ മുൻകൂട്ടി നിശ്ചയിച്ചതാണ്. ഈ വർഷം ഇനിയുള്ള തീയതികൾ ഒക്ടോബർ 11, നവംബർ 8, ഡിസംബർ 6 എന്നിങ്ങനെയാണ്. അതുകൊണ്ടാണ് ഡിസംബറിലേക്ക് ഉദ്ഘാടനം മാറ്റാൻ സർക്കാർ നിർബന്ധിതമാകുന്നത്. അപ്പോഴേക്ക് എല്ലാ അടിസ്ഥാന സൗകര്യ വികസന പരിപാടികളും പൂർത്തിയാവുകയും ചെയ്യും.
വിമാനത്താവളത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. റൺവേ, എയർസൈഡ് വർക്കുകൾ, ടെർമിനൽ ബിൽഡിങ്ങ് തുടങ്ങിയവ പൂർത്തിയാക്കി. ടെർമിനൽ ബിൽഡിങ്ങിനകത്തെ ഡിഎഫ്എംഡി, എച്ച്എച്ച്എംഡി, ഇൻലൈൻ എക്സ്റേ മെഷീൻ, ബാഗേജ് ഹാൻഡ്ലിങ് സിസ്റ്റം, ചെക്ക് ഇൻ കൗണ്ടറുകൾ, എമിഗ്രേഷൻ ചെക്ക് പോയിന്റുകൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, പാസഞ്ചർ ബോർഡിങ് ബ്രിഡ്ജ് എന്നിവ സജ്ജമാക്കി. റൺവേ ദൈർഘ്യം 4000 മീറ്ററാക്കി വർധിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പുരോഗമിക്കുകയാണ്. 4000 മീറ്റർ റൺവേ പൂർത്തിയായിക്കഴിയുമ്പോൾ കണ്ണൂരിലേത് കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം ആയി മാറും.
ഇന്റർനാഷണൽ എയർ കാർഗോ കോംപ്ലക്സ്, നാലുനിലയിലുള്ള എയർപോർട്ട് ഓഫീസ് സമുച്ചയം, അഞ്ചുനിലയിലുള്ള സിഐഎസ്എഫ് പാർപ്പിട സമുച്ചയം, ചുറ്റുമതിലിനോടു ചേർന്ന് 23 കിലോമീറ്റർ നീളം വരുന്ന റോഡിന്റെയും ലൈറ്റിങ്ങിന്റെയും നിർമ്മാണ പ്രവൃത്തികൾ, എയർപോർട്ട് പരിസരം മോടി പിടിപ്പിക്കുന്നതിനാവശ്യമായ ലാൻഡ് സ്കേപ്പിങ് ജോലികൾ എന്നിവ ഒന്നരവർഷത്തിനകം പൂർത്തിയാക്കാനാകും. വിമാനത്താവളത്തിലെ വിവിധ തസ്തികകളിൽ നിയമന പ്രക്രിയ നടന്നുവരികയാണ്. പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തപ്പോൾ വീട് നഷ്ടപ്പെട്ട കുടുംബങ്ങളിലെ ഒരു അംഗത്തിനുവീതം ജോലി നൽകാൻ തീരുമാനിച്ചിരുന്നു.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്താൻ 11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാന കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബായ്, എയർ അറേബ്യ, ഒമാൻ എയർ, ഖത്തർ എയർവേസ്, ഗൾഫ് എയർ, സൗദിയ, സിൽക്ക് എയർ, എയർ ഏഷ്യ, മലിൻഡോ എയർ എന്നിവയും ഇന്ത്യൻ കമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയർവേസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നിവയുമാണ് സർവീസ് നടത്താൻ സമ്മതം അറിയിച്ചത്. ഇമിഗ്രേഷന്റെ ചുമതല താത്കാലികാടിസ്ഥാനത്തിൽ കേരള പൊലീസിനായിരിക്കും. ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനങ്ങൾക്കായി എയർഇന്ത്യ സർവീസസ് ലിമിറ്റഡിനെയും സെലിബി ഗ്രൗണ്ട് ഹാൻഡ്ലിങ് ഡൽഹിയെയുമാണ് നിയോഗിച്ചിരിക്കുന്നത്.
നാവിഗേഷൻ സംവിധാനമായ ഡോപ്ലർ വെരി ഹൈ ഫ്രീക്വൻസി ഒമ്നി റേഞ്ച് (ഡിവിഒആർ) ഇൻഫർമേഷൻ ലാൻഡിങ് സിസ്റ്റവും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ചു കഴിഞ്ഞു. ഇവയുടെ പരിശോധനയും പൂർത്തിയായി. പരിശോധനയുടെയും ഫ്ളൈറ്റ് ട്രയലുകളുടെയും അടിസ്ഥാനത്തിൽ വിമാനത്താവള ലൈസൻസ് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രതീക്ഷിക്കുന്നത് വികസന കുതിപ്പ്
സൗകര്യങ്ങളുടെയും സംവിധാനത്തിന്റെയും കാര്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ കൂട്ടത്തിലേക്കാണ് കണ്ണൂർ വിമാനത്താവളം ഇടംപിടിക്കാൻ പോകുന്നത്. പരീക്ഷണപ്പറക്കലിനായെത്തിയ കാലിബ്രേഷൻ വിമാനത്തിന്റെയും എയർ ഇന്ത്യാ എക്സ്പ്രസ് ഉൾപ്പെടെയുള്ള യാത്രാവിമാനങ്ങളുടെയും ൈപലറ്റുമാരും എൻജിനീയർമാരും കണ്ണൂർ വിമാനത്താവളത്തിലെ സൗകര്യങ്ങളെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കുന്ന കേരളീയരിൽ വലിയൊരുഭാഗം ഉത്തരകേരളത്തിൽനിന്നാണ്. അവർക്ക് പ്രത്യേകിച്ച് അനുഗ്രഹമാകും കണ്ണൂർ വിമാനത്താവളം. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലയിലെ വടക്കൻ മേഖല എന്നിവിടങ്ങളിലുള്ളവർക്ക് പുറമേ കർണാടകയിലെ കുടക് മേഖലയിലുള്ളവർക്കും പ്രയോജനംചെയ്യുന്ന കണ്ണൂർ വിമാനത്താവളം മലബാറിന്റെ വികസന കുതിപ്പിന് വേഗം കൂട്ടും.
പലകാരണങ്ങളാൽ വികസനപരമായി പിന്നാക്കമായ ഉത്തരകേരളത്തിൽ കണ്ണൂർ വിമാനത്താവളം വികസനക്കുതിപ്പിന്റെ വാതിലുകളാണ് തുറക്കുന്നത്. പുതിയ ടൗൺഷിപ്പും വിമാനത്താവള വില്ലേജും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും മാത്രമല്ല വ്യവസായ ഭൂപടത്തിലേക്കും പഴയ മലബാർ മേഖല സ്ഥാനപ്പെടാൻ പോവുകയാണ്. കൈത്തറി ഉത്പന്നങ്ങളും കാർഷികോത്പന്നങ്ങളും വൻതോതിൽ കയറ്റുമതി ചെയ്യുന്നതിനുള്ള സൗകര്യം അനുബന്ധമായി ഉണ്ടാവുകയാണ്. മട്ടന്നൂർ മുതൽ കൂത്തുപറമ്പ്, പാനൂർ വരെയുള്ള മേഖലയിൽ നാലായിരം ഏക്കർ സ്ഥലം വ്യവസായ വകുപ്പിന്റെ കീഴിലുള്ള കിൻഫ്ര ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കുകയും നടപടി പുരോഗമിക്കുകയുമാണ്.
കണ്ണൂർ മേഖലയിലെ വികസനക്കുതിപ്പ് വിമാനത്താവളത്തിലോ അനുബന്ധത്തിലോ ഒതുങ്ങുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ റിവർ ക്രൂസ് ടൂറിസം പദ്ധതിയും കണ്ണൂർ, കാസർകോട് ജില്ലകളിലായി നടപ്പാവുകയാണ്. മയ്യഴിപ്പുഴ മുതൽ ചന്ദ്രഗിരിപ്പുഴവരെയുള്ള ഒമ്പത് പുഴകളിലായി 325 കോടി രൂപ ചെലവിൽ മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് പ്രവൃത്തി തുടങ്ങിയിരിക്കുന്നു. വളപട്ടണത്തുനിന്ന് പഴയങ്ങാടിയിലേക്കും കുപ്പത്തുനിന്ന് പഴയങ്ങാടിയിലേക്കും വളപട്ടണത്തുനിന്ന് മലപ്പട്ടം മുനമ്പിലേക്കുമായി ആവിഷ്കരിച്ച പദ്ധതിയെ കേന്ദ്രസർക്കാർ സ്വദേശിദർശൻ സ്കീമിൽ ഉൾപ്പെടുത്തി 80 കോടി രൂപ അനുവദിച്ചുകഴിഞ്ഞു.
കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ പ്രവാസികൾക്ക് ആഹ്ലാദം നൽകുന്നതാണ് വിമാനത്താവളം. കണ്ണൂർ ജില്ലയോട് ചേർന്നുകിടക്കുന്ന കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളിലെ പ്രവാസികൾക്കും പുതിയ വിമാനത്താവളം ഗുണമാകും. ഇതുവരെയുള്ള യാത്രാദുരിതങ്ങൾക്ക് അറുതി വരും എന്നതാണ് ഈ മേഖലയിലെ പ്രവാസികൾക്ക് സന്തോഷം നൽകുന്നത്. കണ്ണൂർ മേഖലയിലെ പ്രവാസികൾക്ക് നാട്ടിൽ പോകുക എന്നതല്ല പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നത്. വിമാനത്താവളത്തിൽ എത്തിയിട്ട് സ്വന്തം വീട്ടിൽ എത്തുന്നതിനുള്ള കാലതാമസമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്