Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാളെ മുതൽ സി ഐ എസ് എഫ് ചുമതലയേൽക്കും; ഇമിഗ്രേഷൻ-കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു; എല്ലാ പരിശോധനകളും വിജയകരം; ഓഫീസിന്റേയും റൺവേയുടേയും വലുപ്പും കൂടുന്നത് തുടരും; ഏത് നിമിഷവും പറയുന്നുയരാൻ ഒരുങ്ങി കണ്ണൂർ; മംഗലാപുരത്തിന്റേും കരിപ്പൂരിന്റേയും നട്ടൊല്ലൊടിയുമ്പോൾ ബംഗളുരുവും ചെന്നൈയും കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും തിരിക്കേറിയ എയർപ്പോട്ടായി മൂർഖൻപറമ്പ് മാറും; മലബാറിന്റെ മുഖഛായ തന്നെ മാറ്റുന്ന വിമാനത്താവളത്തിന് തുടക്കമാവാൻ ഇനി ആഴ്ചകൾ മാത്രം

നാളെ മുതൽ സി ഐ എസ് എഫ് ചുമതലയേൽക്കും; ഇമിഗ്രേഷൻ-കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു; എല്ലാ പരിശോധനകളും വിജയകരം; ഓഫീസിന്റേയും റൺവേയുടേയും വലുപ്പും കൂടുന്നത് തുടരും; ഏത് നിമിഷവും പറയുന്നുയരാൻ ഒരുങ്ങി കണ്ണൂർ; മംഗലാപുരത്തിന്റേും കരിപ്പൂരിന്റേയും നട്ടൊല്ലൊടിയുമ്പോൾ ബംഗളുരുവും ചെന്നൈയും കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും തിരിക്കേറിയ എയർപ്പോട്ടായി മൂർഖൻപറമ്പ് മാറും; മലബാറിന്റെ മുഖഛായ തന്നെ മാറ്റുന്ന വിമാനത്താവളത്തിന് തുടക്കമാവാൻ ഇനി ആഴ്ചകൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പറന്നുയരാൻ സജ്ജമായി കണ്ണൂർ വിമാനത്താവളം. കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ പരിശോധനയുടെയും ഫ്‌ളൈറ്റ് ട്രയലുകളുടെയും അടിസ്ഥാനത്തിൽ വിമാനത്താവള ലൈസൻസ് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതുകഴിഞ്ഞാൽ ഉദ്ഘാടന തീയതി പ്രഖ്യാപിക്കും. എയർപോർട്ടിന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് 613 സുരക്ഷാ ഉദ്യോഗസ്ഥരെ ഒക്ടോബർ ഒന്നു മുതൽ സിഐഎസ്എഫ് നിയോഗിക്കും. ഇമിഗ്രേഷനുവേണ്ടി താത്കാലികാടിസ്ഥാനത്തിൽ കേരള പൊലീസിനെ വിനിയോഗിക്കാനാണ് തീരുമാനം.

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ സ്ഥിതിചെയ്യുന്നു വിമാനത്താവളം മലബാറിന്റെ വികസ കുതിപ്പിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ ഏറ്റവും വലിപ്പമേറിയ വിമാനത്താവളമാണിത്. കേരളത്തിലെ നാലാമത്തെ വിമാനത്താവളവും. 97000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ടെർമിനൽ. അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാർക്ക് ഒറ്റ മേൽക്കൂരയ്ക്ക് യാത്രാ സൗകര്യമൊരുക്കുന്നു. 2018 സെപ്റ്റംബർ 20 ന് ഇവിടെ എയർഇന്ത്യ എക്സ്പ്രസ് വിമാനമിറക്കിയുള്ള പരിശോധന നടത്തി. സെപ്റ്റംബർ 21 ന് ഇൻഡിഗോ വിമാനം വിമാനത്താവളത്തിലിറങ്ങി. രാത്രികാല പരിശോധന ഉടൻ നടത്തും. ഇതു കഴിഞ്ഞാൽ ഉടൻ ലൈസൻസും കിട്ടും. മംഗലാപുരം, കരിപ്പൂർ വിമാനത്താവളങ്ങളെ പ്രതികൂലമായി മുർഖൻപറമ്പിലെ വിമാനത്താവളം ബാധിക്കുമെന്ന വിലയിരുത്തലാണ് ഉള്ളത്. ഈ വിമാനത്താവളത്തിലെ അന്താരാഷ്ട്ര സംവിധാനങ്ങളാണ് ഇതിന് കാരണം. ബംഗളുരു കഴിഞ്ഞാൽ ദക്ഷിണേന്ത്യയിൽ ഏറ്റവും തിരിക്കുള്ള വിമാനത്താവളമായി മറാനുള്ള കുരത്ത് കണ്ണൂരിനുണ്ടെന്നാണ് വിലയിരുത്തൽ.

കണ്ണൂർ രാജ്യാന്തരവിമാനത്താവളത്തിൽ നിന്ന് വാണിജ്യടിസ്ഥാനത്തിൽ വിമാന സർവീസുകൾ ഡിസംബർ ആറിന് ശേഷംമാത്രമെന്ന സൂചനയാണ് പുറത്തു വരുന്നത്. രാജ്യാന്തരതലത്തിലുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള കാലതാമസമാണ് വിമാനസർവീസുകൾ ആരംഭിക്കാൻ വൈകാൻ കാരണം. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനാണ് ലോകത്തിലെ വിമാനത്താവളങ്ങളുടെ സാങ്കേതിക വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കേണ്ട തീയതികൾ മുൻകൂട്ടി നിശ്ചയിച്ചതാണ്. ഈ വർഷം ഇനിയുള്ള തീയതികൾ ഒക്ടോബർ 11, നവംബർ 8, ഡിസംബർ 6 എന്നിങ്ങനെയാണ്. അതുകൊണ്ടാണ് ഡിസംബറിലേക്ക് ഉദ്ഘാടനം മാറ്റാൻ സർക്കാർ നിർബന്ധിതമാകുന്നത്. അപ്പോഴേക്ക് എല്ലാ അടിസ്ഥാന സൗകര്യ വികസന പരിപാടികളും പൂർത്തിയാവുകയും ചെയ്യും.

വിമാനത്താവളത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. റൺവേ, എയർസൈഡ് വർക്കുകൾ, ടെർമിനൽ ബിൽഡിങ്ങ് തുടങ്ങിയവ പൂർത്തിയാക്കി. ടെർമിനൽ ബിൽഡിങ്ങിനകത്തെ ഡിഎഫ്എംഡി, എച്ച്എച്ച്എംഡി, ഇൻലൈൻ എക്സ്റേ മെഷീൻ, ബാഗേജ് ഹാൻഡ്ലിങ് സിസ്റ്റം, ചെക്ക് ഇൻ കൗണ്ടറുകൾ, എമിഗ്രേഷൻ ചെക്ക് പോയിന്റുകൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, പാസഞ്ചർ ബോർഡിങ് ബ്രിഡ്ജ് എന്നിവ സജ്ജമാക്കി. റൺവേ ദൈർഘ്യം 4000 മീറ്ററാക്കി വർധിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പുരോഗമിക്കുകയാണ്. 4000 മീറ്റർ റൺവേ പൂർത്തിയായിക്കഴിയുമ്പോൾ കണ്ണൂരിലേത് കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം ആയി മാറും.

ഇന്റർനാഷണൽ എയർ കാർഗോ കോംപ്ലക്സ്, നാലുനിലയിലുള്ള എയർപോർട്ട് ഓഫീസ് സമുച്ചയം, അഞ്ചുനിലയിലുള്ള സിഐഎസ്എഫ് പാർപ്പിട സമുച്ചയം, ചുറ്റുമതിലിനോടു ചേർന്ന് 23 കിലോമീറ്റർ നീളം വരുന്ന റോഡിന്റെയും ലൈറ്റിങ്ങിന്റെയും നിർമ്മാണ പ്രവൃത്തികൾ, എയർപോർട്ട് പരിസരം മോടി പിടിപ്പിക്കുന്നതിനാവശ്യമായ ലാൻഡ് സ്‌കേപ്പിങ് ജോലികൾ എന്നിവ ഒന്നരവർഷത്തിനകം പൂർത്തിയാക്കാനാകും. വിമാനത്താവളത്തിലെ വിവിധ തസ്തികകളിൽ നിയമന പ്രക്രിയ നടന്നുവരികയാണ്. പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തപ്പോൾ വീട് നഷ്ടപ്പെട്ട കുടുംബങ്ങളിലെ ഒരു അംഗത്തിനുവീതം ജോലി നൽകാൻ തീരുമാനിച്ചിരുന്നു.

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്താൻ 11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാന കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എയർ അറേബ്യ, ഒമാൻ എയർ, ഖത്തർ എയർവേസ്, ഗൾഫ് എയർ, സൗദിയ, സിൽക്ക് എയർ, എയർ ഏഷ്യ, മലിൻഡോ എയർ എന്നിവയും ഇന്ത്യൻ കമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ്, ജെറ്റ് എയർവേസ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയർ എന്നിവയുമാണ് സർവീസ് നടത്താൻ സമ്മതം അറിയിച്ചത്. ഇമിഗ്രേഷന്റെ ചുമതല താത്കാലികാടിസ്ഥാനത്തിൽ കേരള പൊലീസിനായിരിക്കും. ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനങ്ങൾക്കായി എയർഇന്ത്യ സർവീസസ് ലിമിറ്റഡിനെയും സെലിബി ഗ്രൗണ്ട് ഹാൻഡ്ലിങ് ഡൽഹിയെയുമാണ് നിയോഗിച്ചിരിക്കുന്നത്.

നാവിഗേഷൻ സംവിധാനമായ ഡോപ്ലർ വെരി ഹൈ ഫ്രീക്വൻസി ഒമ്നി റേഞ്ച് (ഡിവിഒആർ) ഇൻഫർമേഷൻ ലാൻഡിങ് സിസ്റ്റവും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ചു കഴിഞ്ഞു. ഇവയുടെ പരിശോധനയും പൂർത്തിയായി. പരിശോധനയുടെയും ഫ്ളൈറ്റ് ട്രയലുകളുടെയും അടിസ്ഥാനത്തിൽ വിമാനത്താവള ലൈസൻസ് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.

പ്രതീക്ഷിക്കുന്നത് വികസന കുതിപ്പ്

സൗകര്യങ്ങളുടെയും സംവിധാനത്തിന്റെയും കാര്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ കൂട്ടത്തിലേക്കാണ് കണ്ണൂർ വിമാനത്താവളം ഇടംപിടിക്കാൻ പോകുന്നത്. പരീക്ഷണപ്പറക്കലിനായെത്തിയ കാലിബ്രേഷൻ വിമാനത്തിന്റെയും എയർ ഇന്ത്യാ എക്സ്‌പ്രസ് ഉൾപ്പെടെയുള്ള യാത്രാവിമാനങ്ങളുടെയും ൈപലറ്റുമാരും എൻജിനീയർമാരും കണ്ണൂർ വിമാനത്താവളത്തിലെ സൗകര്യങ്ങളെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കുന്ന കേരളീയരിൽ വലിയൊരുഭാഗം ഉത്തരകേരളത്തിൽനിന്നാണ്. അവർക്ക് പ്രത്യേകിച്ച് അനുഗ്രഹമാകും കണ്ണൂർ വിമാനത്താവളം. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലയിലെ വടക്കൻ മേഖല എന്നിവിടങ്ങളിലുള്ളവർക്ക് പുറമേ കർണാടകയിലെ കുടക് മേഖലയിലുള്ളവർക്കും പ്രയോജനംചെയ്യുന്ന കണ്ണൂർ വിമാനത്താവളം മലബാറിന്റെ വികസന കുതിപ്പിന് വേഗം കൂട്ടും.

പലകാരണങ്ങളാൽ വികസനപരമായി പിന്നാക്കമായ ഉത്തരകേരളത്തിൽ കണ്ണൂർ വിമാനത്താവളം വികസനക്കുതിപ്പിന്റെ വാതിലുകളാണ് തുറക്കുന്നത്. പുതിയ ടൗൺഷിപ്പും വിമാനത്താവള വില്ലേജും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളും മാത്രമല്ല വ്യവസായ ഭൂപടത്തിലേക്കും പഴയ മലബാർ മേഖല സ്ഥാനപ്പെടാൻ പോവുകയാണ്. കൈത്തറി ഉത്പന്നങ്ങളും കാർഷികോത്പന്നങ്ങളും വൻതോതിൽ കയറ്റുമതി ചെയ്യുന്നതിനുള്ള സൗകര്യം അനുബന്ധമായി ഉണ്ടാവുകയാണ്. മട്ടന്നൂർ മുതൽ കൂത്തുപറമ്പ്, പാനൂർ വരെയുള്ള മേഖലയിൽ നാലായിരം ഏക്കർ സ്ഥലം വ്യവസായ വകുപ്പിന്റെ കീഴിലുള്ള കിൻഫ്ര ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കുകയും നടപടി പുരോഗമിക്കുകയുമാണ്.

കണ്ണൂർ മേഖലയിലെ വികസനക്കുതിപ്പ് വിമാനത്താവളത്തിലോ അനുബന്ധത്തിലോ ഒതുങ്ങുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ റിവർ ക്രൂസ് ടൂറിസം പദ്ധതിയും കണ്ണൂർ, കാസർകോട് ജില്ലകളിലായി നടപ്പാവുകയാണ്. മയ്യഴിപ്പുഴ മുതൽ ചന്ദ്രഗിരിപ്പുഴവരെയുള്ള ഒമ്പത് പുഴകളിലായി 325 കോടി രൂപ ചെലവിൽ മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് പ്രവൃത്തി തുടങ്ങിയിരിക്കുന്നു. വളപട്ടണത്തുനിന്ന് പഴയങ്ങാടിയിലേക്കും കുപ്പത്തുനിന്ന് പഴയങ്ങാടിയിലേക്കും വളപട്ടണത്തുനിന്ന് മലപ്പട്ടം മുനമ്പിലേക്കുമായി ആവിഷ്‌കരിച്ച പദ്ധതിയെ കേന്ദ്രസർക്കാർ സ്വദേശിദർശൻ സ്‌കീമിൽ ഉൾപ്പെടുത്തി 80 കോടി രൂപ അനുവദിച്ചുകഴിഞ്ഞു.

കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ പ്രവാസികൾക്ക് ആഹ്ലാദം നൽകുന്നതാണ് വിമാനത്താവളം. കണ്ണൂർ ജില്ലയോട് ചേർന്നുകിടക്കുന്ന കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളിലെ പ്രവാസികൾക്കും പുതിയ വിമാനത്താവളം ഗുണമാകും. ഇതുവരെയുള്ള യാത്രാദുരിതങ്ങൾക്ക് അറുതി വരും എന്നതാണ് ഈ മേഖലയിലെ പ്രവാസികൾക്ക് സന്തോഷം നൽകുന്നത്. കണ്ണൂർ മേഖലയിലെ പ്രവാസികൾക്ക് നാട്ടിൽ പോകുക എന്നതല്ല പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നത്. വിമാനത്താവളത്തിൽ എത്തിയിട്ട് സ്വന്തം വീട്ടിൽ എത്തുന്നതിനുള്ള കാലതാമസമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP