കയറു കൊണ്ട് കെട്ടിവച്ച യന്ത്രഭാഗങ്ങൾ; യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചുള്ള രക്ഷാസാമഗ്രികളുമില്ല; കൊച്ചിയിലെ ജലയാത്ര അപകടം നിറഞ്ഞതു തന്നെ; കമാലക്കടവിലെ ദുരന്തം മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ ബാക്കിപത്രം
കൊച്ചി: ഫോർട്ട് കൊച്ചി, ഇവിടെ ബോട്ട് യാത്ര ചെയ്യാൻ ആഗ്രിക്കുന്നവർ ഓർക്കുക. ജീവൻ പണയം വച്ചു കൊണ്ടുള്ള യാത്രയ്ക്കാണ് നിങ്ങൾ ഒരുങ്ങുന്നത്. 60 ഓളം ബോട്ടുകളാണ് പോർട്ട് ട്രസ്റ്റിന്റെ അനുമതിയില്ലാതെ കൊച്ചിയിൽ നിന്നും പശ്ചിമ കൊച്ചിയിലേക്കും അഴിമുഖത്തേക്കും കപ്പൽ ചാലിലൂടെ സർവീസ് നടത്തുന്നത്. ഇതിൽ മൂന്നെണ്ണം സംസ്ഥാന ജലഗതാഗത വകുപ്പിന്റെയും ബാക്കിയുള്ളത് സ്വകാര്യ വിനോദസഞ്ചാര ബോട്ടുകളുമാണ്. വൈപ്പിനിലേക്കുള്ള യാത്രാ ബോട്ടുകളും അങ്ങനെ തന്നെ. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് ഈ ബോട്ടുകൾ കപ്പൽചാലിലൂടെ സർവീസ് നടത്തുന്നത്.
ഇതു തന്നെയാണ് കൊച്ചിയിലെ ഇന്നത്തെ ദുരന്തത്തിന്റേയും കാരണം. റോഡിൽ വാഹനാപകടം സ്വാഭാവികമാണ്. എന്നാൽ കായലിൽ ബോട്ടുകൾ കൂട്ടിയിടിക്കുയെന്ന് പറയുന്നത് തന്നെ അസ്വാഭാവികമാണ്. ഒരു സുരുക്ഷിതത്വവുമില്ലാതെയാണ് കാര്യങ്ങൾ നടക്കുന്നതെന്ന വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്. എത്ര അപകടമുണ്ടായാലും മലയാളി ഒന്നും പഠിക്കുന്നില്ലെന്നതിന്റെ ഉത്തമോദാഹരണമാണ് ഓണത്തെ വരവേൽക്കാൻ മലയാളി കാത്തു നിൽക്കുമ്പോൾ എത്തിയ ഞെട്ടിക്കുന്ന ദുരന്തം. ഇന്ന് മുങ്ങിയ ബോട്ടിന് മുപ്പത്തിയഞ്ച് വർഷത്തെ പഴക്കമുണ്ട്. ഒരു വള്ളം അതിവേഗം പാഞ്ചുവന്ന് യാത്രാ ബോട്ടിൽ ഇടിക്കുന്നു. ഇത് രണ്ടായി പിളരുന്നു. അത്രയ്ക്ക് സുരക്ഷിതത്വം ഇല്ലാത്ത ബോട്ടായിരുന്നു ഇത്. രക്ഷാ സംവിധാനങ്ങളും ഇതിലുണ്ടായിരുന്നില്ല. ഈ ബോട്ടിലാണ് 35ലേറെ പേരുടെ യാത്ര.
എറണാകുളം ജെട്ടിയിൽ ജലഗതാഗത വകുപ്പിന്റെ എട്ട് ബോട്ടുകളാണ് ഉള്ളത്. ഇതിൽ മൂന്നെണ്ണത്തിനാണ് പോർട്ട് ട്രസ്റ്റ് അനുമതി നിഷേധിച്ചിരുന്നു്. പോർട്ട് ട്രസ്റ്റ് നിർദ്ദേശിക്കുന്ന സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് പല തവണ സംസ്ഥാന ജലഗതാഗത വകുപ്പിനോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അതിനു പകരം പോർട്ട് ട്രസ്റ്റിന്റെ നടപടിക്കെതിരെ സംസ്ഥാന സർക്കാരും സ്വകാര്യ ബോട്ടുടമകളും കോടതിയെ സമീപിക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ നടത്തുന്ന ബോട്ട് സർവീസുകൾ അപകടത്തിൽ പെട്ടാൽ വൻദുരന്തമായിരിക്കും ഉണ്ടാവുകയെന്ന് പോർട്ട് ട്രസ്റ്റ് അധികൃതർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇത് അവഗണിച്ചതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമെന്നും വിദഗ്ദ്ധർ പറയുന്നു.
ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിലെ പല യന്ത്രഭാഗങ്ങളും കയറു കൊണ്ട് കെട്ടിവച്ച നിലയിലാണ്. കൂടാതെ മിക്ക ബോട്ടുകളും 15 വർഷത്തിനു മേൽ പഴക്കമുള്ളവയാണ്. അതേസമയം, മൂന്ന് വർഷം മുമ്പ് ഗതാഗത വകുപ്പ് വാങ്ങിയ എസ് 35 എന്ന സ്റ്റീൽ നിർമ്മിത ബോട്ടിൽ തുള വീണതു കാരണം സർവീസ് നടത്താൻ കഴിയാത്ത സ്ഥിതിയാണ്. അശാസ്ത്രീയമായ നിർമ്മാണരീതിയാണ് ഇതിന്റെ കാരണമെന്ന് ബോട്ട് ജീവനക്കാർ തന്നെ സമ്മതിക്കുന്നു. എറണാകുളം ജെട്ടിയിൽനിന്ന് ജലഗതാഗതവകുപ്പിന്റെ 60 ബോട്ട് സർവീസുകളിലൂടെ എണ്ണായിരത്തിലധികം യാത്രക്കാരാണ് ഫോർട്ട് കൊച്ചിയിലേക്കും വൈപ്പിനിലേക്കും യാത്ര ചെയ്യുന്നത്.
ഇതിന്റെ ഇരട്ടിയോളം വിനോദസഞ്ചാരികളും സ്വകാര്യ ബോട്ടുകളിൽ അഴിമുഖത്തേക്ക് യാത്ര ചെയ്യുന്നുണ്ട്. തുറുമുഖ വകുപ്പിന്റെ സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയും അറ്റകുറ്റപണികൾ നടത്താതെയുമുള്ള ബോട്ടുകൾ സർവീസ് നടത്തുന്നത് വൻ ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്നത്തെ അപകടം നൽകുന്ന പാഠം ഉൾക്കൊണ്ടാൽ ഈ ദുരന്തം അവഗണിക്കാൻ കഴിയും. അതിന് അടിയന്തര ഇടപെടലുകൾ ആവശ്യമാണ്. മുമ്പുണ്ടായതൊന്നും ഉൾക്കൊള്ളാൻ ആരും തയ്യാറാകാത്തതിന്റെ ബാക്കി പത്രമാണ് ഫോർട്ട്കൊച്ചി കമാലക്കടവിനടുത്ത് അന്താരാഷ്ട്ര കപ്പൽച്ചാലിലെ ഇന്നത്തെ ദുരന്തം.
2009ലെ തട്ടേക്കാട് ദുരന്തത്തെ തുടർന്ന് ചില നിയന്ത്രണങ്ങൾ ജലഗതാഗത വകുപ്പ് ഏർപ്പെടുത്തിയെങ്കിലും കൊച്ചിയിൽ അത് ബാധകമല്ല എന്ന നിലപാടാണ് അധികൃതർക്ക്. അതേസമയം, കൂടുതൽ യാത്രക്കാരെ കയറ്റാൻ ഉദ്യോഗസ്ഥർ ജീവനക്കാരെ നിർബന്ധിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, ഐലന്റ്, വൈപ്പിൻ എന്നീ സ്ഥലങ്ങളിലേക്കുള്ള ബോട്ടുകളിലേറെയും കാലപ്പഴക്കം ചെന്നവയാണ്. ബോട്ട് കായലിൽ ഒഴുകിനടന്നതും വലിച്ചുകെട്ടി കരയ്ക്കടുപ്പിച്ചതും ഇവിടുത്തെ നാട്ടുകാർക്ക് പുതുമയുള്ള കാര്യമില്ല. കഴിഞ്ഞ ഒരു മാസത്തിനകം നിരവധി അപാകതകൾ മൂലം മൂന്നിലേറെ തവണയാണ് ബോട്ടുകൾ കായലിൽ ഒഴുകിനടന്നത്. ഇതിലേറെയും രാത്രിസമയങ്ങളിലാണ് എന്നത് യാത്രക്കാരുടെ ഭീതി വർധിപ്പിക്കുന്നു.
മാസങ്ങൾക്ക് മുമ്പ് ബോട്ടിൽനിന്ന് വിനോദസഞ്ചാരി കായലിൽ വീണ് മരിച്ചതിനെ തുടർന്ന് കർക്കശമാക്കിയ പരിശോധനകൾ കടലാസിൽ ഒതുങ്ങി. അഴിമുഖം വഴി പുറംകടലിലേക്ക് യാത്ര നടത്തുന്ന ടൂറിസ്റ്റ് ബോട്ടുകൾ യാത്രക്കാരുടെ എണ്ണമനുസരിച്ചുള്ള അനുപാതത്തിൽ സുരക്ഷാ ഉപകരണങ്ങൾ കരുതണമെന്നാണ് ചട്ടം. എന്നാൽ, പേരിനു വേണ്ടി മാത്രം ലൈഫ് ജാക്കറ്റുകൾ കരുതിയാണ് ഇത്തരം ബോട്ടുകളുടെ യാത്ര. ആഴമുള്ള കപ്പൽ ചാലിലൂടെ കാലം പഴക്കംചെന്ന ബോട്ടുകൾ സർവീസ് നടത്തുന്നതിനെതിരെ യാത്രക്കാർക്കൊപ്പം ജനകീയ സംഘടനകളും രാഷ്ട്രീയ കക്ഷികളും ഇതിനകം ഒട്ടേറെതവണ നിവേദനവും പരാതികളുമുന്നയിച്ചെങ്കിലും ജലഗതാഗത വകുപ്പ് അധികൃതർ ഇത് മുഖവിലയ്ക്കെടുത്തില്ലെന്ന് യാത്രക്കാർ പറയുന്നു.
സമയവും സാമ്പത്തികവുമായ ലാഭവും ഗതാഗതക്കുരുക്കിന്റെ ദുരിതം ഒഴിവാക്കാനുമാണ് സാധാരണ ജനങ്ങൾ ബോട്ട് സർവീസിനെ ആശ്രയിക്കുന്നത്. എന്നാൽ സാധാരണക്കാർ സുരക്ഷിത ജലപാതയൊരുക്കാൻ അധികൃതർ മാത്രം തയ്യാറാകുന്നില്ല. അതുകൊണ്ട് തന്നെ ദുരന്തം എവിടേയും എപ്പോഴും മലയാളിയെ കാത്തിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍