കെഎസ്ആർടിസുമായി ഒത്തുകളിച്ചു വളർന്ന അന്തർസംസ്ഥാന ബസ് ലോബിക്കാണ് കടിഞ്ഞാണ് വേണ്ടത്; കല്ലട സുരേഷ് ട്രാവൽ സർവീസ് തുടരട്ടെ; പക്ഷേ, ഈ വ്യവസായം റെഗുലറൈസ് ചെയ്ത് ഉപഭോക്തൃ സൗഹൃദമായി മാറ്റിയെടുക്കുകയാണ് വേണ്ടത്; യാത്രക്കാരെ മർദ്ദിക്കുന്നവരെ ജനം കൊണ്ടു നടക്കുന്ന അവസ്ഥക്ക് മാറ്റം വരണം; പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കുത്തകകളും ഉണ്ടാവുന്നത് എങ്ങനെ?
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കല്ലട ട്രാവൽസിനെതിരായ പ്രതിഷേധം സൈബർ ലോകത്ത് ശക്തമായി കൊണ്ടിരിക്കയാണ്. ഓരോ ദിവസവു പുതിയ വെളിപ്പെടുത്തലുകളുമായി ആളുകൾ രംഗത്തുവരുന്നു. യാത്രക്കാരെ മർദ്ദിച്ച സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഈ ആക്രമണം ശക്തമായത്. ഇതിനിടെ ഹിന്ദുവായതു കൊണ്ടാണ് കല്ലടക്കെതിരെ ആക്രണം ഉണ്ടാകുന്നതെന്ന് വർഗീയ തിയറുയുായി ചിലർ രംഗത്തെത്തുകയും ചെയത്ു. എന്നാൽ, ഈ തിയറി വിലപ്പോയില്ല.
എല്ലാ മാധ്യമങ്ങളും കൂട്ടത്തോടെ കല്ലടക്കെതിരെ രംഗത്തിറങ്ങുന്നതിന് പിന്നിലുമുണ്ട് ചില കാര്യങ്ങൾ. അത് മാധ്യമങ്ങൾക്ക് പരസ്യം നൽകാത്ത സ്ഥാപനമാണ് കല്ലട എന്നതു കൊണ്ടാണ്. പല ചാനലുകളും ഈ വിഷയം ആവേശത്തോടെ ഏറ്റുപിടിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. അതേസമയം ഈ വിഷയത്തിൽ പലപ്പോഴായി ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയായി വരുന്ന വിഷയം ഇത്തരം വ്യവസായങ്ങളിൽ കുത്തകയായി മാറിയാൽ പിന്നെ ഒരു റെഗുലേഷൻ സംവിധാനമോ മറ്റോ ഇല്ലെന്ന കാര്യമാണ്.
കെഎസ്ആർടിസിയുടെ മേഖലയിലേക്ക് ചുവടു വെച്ചു കൊണ്ടാണ് പലപ്പോഴും കല്ലട പോലുള്ള അന്തർസംസ്ഥാന ബസ് സർവീസുകൾ ഇടം പിടിച്ചത്. പലപ്പോഴായി കെഎസ്ആർടിയിലെ ഉന്നത സ്വാധീനം കല്ലട സുരേഷിനെ പോലുള്ളവർക്ക് അവരുടെ സാമ്രാജ്യം വലുതാക്കാനും ഇട നൽകി. ചുരുക്കത്തിൽ കെഎസ്ആർടിസിയുടെ ചുവടു പിടിച്ചു വളർന്ന മാഫിയാ സംവിധാനമായി മാറുകയായിരുന്നു അന്തർസംസ്ഥാന ബസ് സർവീസുകൾ. ചട്ടങ്ങളൊന്നു ബാധകമല്ലാതെ പ്രവർത്തിക്കുന്ന കല്ലട ബസിനെതിരെ കാര്യമായ നടപടിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.
കെ.എസ്.ആർ.ടി.സി. മാനേജ്മെന്റും അന്തർസംസ്ഥാന ബസ് സർവീസ് ലോബിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോഴും ശക്തമായി നിലനിൽക്കുനന്ുണട്്. നിയമവിരുദ്ധമായാണ് സ്വകാര്യബസുകൾ അന്തർസംസ്ഥാന സർവീസുകൾ നടത്തുന്നതെന്നറിഞ്ഞിട്ടും നിയമനടപടി സ്വീകരിക്കാൻ കെഎസ്ആർടിസി തയാറായിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിയെ കട്ടപ്പുറത്താക്കുന്നതാണ് അന്തർസംസ്ഥാന സർവീസുകളിലെ വരുമാനനഷ്ടം.
സ്വകാര്യബസ് ഓപ്പറേറ്റർമാർ നിയമവിരുദ്ധമായി അന്തർസംസ്ഥാന സർവീസുകൾ നടത്തുന്നതുമൂലം കെ.എസ്.ആർ.ടി.സി. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഇതിനെതിരെ സംസ്ഥാന സർക്കാരിന് പേരിന് ഒരു പരാതി നൽകിയതല്ലാതെ, നിയമനടപടി സ്വീകരിക്കാൻ കെ.എസ്.ആർ.ടി.സി. തയാറായില്ല. കെ.എസ്.ആർ.ടി.സി. മാനേജ്മെന്റും സ്വകാര്യ ബസ് ഓപ്പറേറ്റർമാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്നാണ് വിവരാവകാശ പ്രവർത്തകരുടെ ആക്ഷേപം. അന്തർസംസ്ഥാന സ്വകാര്യ ബസ് സർവീസ് ലോബിക്ക് ഒത്താശചെയ്ത കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം.
കല്ലട അടക്കം വിവാദമായ പശ്ചാത്തലത്തിലാണ് അന്തർസംസ്ഥാന ബസ് സർവീസുകളുടെ ലൈസൻസിന് സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. അപേക്ഷകന് ക്രിമിനൽ പശ്ചാത്തലം പാടില്ലെന്നതാണ് പ്രധാന മാർഗ്ഗ നിർദ്ദേശം. നിയമ ലംഘനം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിൽ കുടുങ്ങിയ ബസുകളുടെ എണ്ണം എഴുന്നൂറ് കടന്നു. അംഗീകൃത സർവ്വീസിനുള്ള എൽ.എ.പി.ടി ലൈസൻസ് ഗതാഗതവകുപ്പ് നിർബന്ധമാക്കി. ബുക്കിങ് ഓഫീസിൽ യാത്രക്കാർക്കുള്ള എല്ലാ സൗകര്യങ്ങളും വേണമെന്നതാണ് മറ്റൊരു നിർദ്ദേശം.
ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർക്ക് അന്തർ സംസ്ഥാന സർവീസ് ലൈസൻസ് ഇനിമുതൽ നൽകില്ല. ബസ് ജീവനക്കാരിൽ ക്രിമിനലുകൾ കയറി കൂടാതിരിക്കാനും നിർദ്ദേശം വച്ചിട്ടുണ്ട്. കർണാടക സർക്കാരുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന സർവീസുകൾ നടത്താനും ആലോചിക്കുന്നു. ഇതിനായി ഗതാഗത സെക്രട്ടറിമാർ ഉടൻ ചർച്ച നടത്തും. സ്വകാര്യമേഖലയിൽ നിന്ന് ബസുകൾ വാടകയ്ക്കെടുത്ത് സർവ്വീസ് നടത്താനാണ് നീക്കം. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിൽ 200 അന്തർസംസ്ഥാന ബസുകൾക്കെതിരെ കൂടി മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരുന്നു. 644000 രൂപ പിഴ ചുമത്തി. മൂന്ന് ദിവസങ്ങളിലായി 706 ക്രമക്കേട് കണ്ടെത്തിയത്. ലൈസൻസില്ലാത്ത 41 ബുക്കിങ് ഓഫീസുകൾക്കെതിരെ നോട്ടീസയക്കുകയും ചെയ്തു.
എന്നാൽ, ഇത്തരം നടപടികളൊക്കെ എത്രകാലം നിലനിൽക്കുമെന്ന ചോദ്യമാണ് സൈബർ ലോകത്തു നിന്നും ഉയരുന്നത്. ഈ മേഖല മാത്രമല്ല, മറ്റ് സമാനമായ മേഖലകളിലും പരിഷ്ക്കാരങ്ങൾ ആവശ്യപ്പെടുന്ന സമയമാണിത്. ഇതുമായി ബന്ധപ്പെട്ട് റെഗുലേഷൻ വേണമെന്ന നിർദ്ദേശം വെച്ചു കൊണ്ട് ബൈജു സ്വാമിയെന്ന വ്യക്തി ഫേസ്ബുക്കിൽ എഴുതിയത് ഇങ്ങനെയാണ്:
കല്ലട എന്ന സ്ഥാപനത്തെ നശിപ്പിക്കുന്നെയെന്ന് വിലപിക്കുന്ന കുറേ പോസ്റ്റുകൾ കണ്ടു. കല്ലട എന്ന സ്ഥാപനത്തെയല്ല, അവർ ഉൾപ്പെടുന്ന കുറച്ച് സംരംഭകർ നടത്തുന്ന അത്യന്താപേക്ഷിതമായ ഒരു വ്യവസായം ആണ് റെഗുലറൈസ് ചെയ്ത് ഉപഭോക്തൃ സൗഹൃദമായി മാറ്റിയെടുത്തു സംരക്ഷിക്കേണ്ടത്. പൊതുമേഖലയുടെ ഇൻഫിഷ്യന്സി മൂലം ഉയർന്ന് വരുന്ന സ്വകാര്യ മേഖല വെറുക്കപ്പെടെണ്ടതാണെന്നു പറഞ്ഞാൽ അംഗീകരിക്കാൻ സാധിക്കില്ല. കേരളത്തിൽ പ്രത്യേകിച്ച് ഇങ്ങനെ ധാരാളം ഉദാഹരണങ്ങളുണ്ട്. Kseb എന്ന കുത്തകയുടെ തേർവാഴ്ച്ച മൂലം ആണ് വിഗാർഡ് ഉണ്ടായത്. സരിതയുടെ സോളാർ തട്ടിപ്പിന്റെയും പിറകോട്ടു പോയി അനലൈസ് ചെയ്താൽ അത് തന്നെ മൂല കാരണം.
ഇപ്പോൾ തന്നെ kseb യുടെ തട്ടിപ്പ് ഒരു വാർത്തയായി വരുന്നുണ്ട്. പഴയ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഭൂമിക്ക് മുകളിലൂടെ ലൈൻ പോകുന്നത് ഒഴിവാക്കാൻ ശാന്തി വനത്തിലൂടെ 110 kv ലൈൻ വലിക്കാൻ കുറേ മരങ്ങൾ വെട്ടിനിരത്തി റൂട്ട് മാറ്റുന്ന തട്ടിപ്പ്. ഇത് വഴിയുണ്ടാകുന്ന അധിക ചിലവും പരിസ്ഥിതി നാശവും ഒരു സമരം വന്നതുകൊണ്ട് അറിഞ്ഞു. ഇങ്ങനെ എത്രയോ നടന്നിട്ടുണ്ടാവും?
ഇന്ത്യൻ സാഹചര്യത്തിൽ എല്ലാവരും ഒന്നോർക്കുക. അധികാരവും പൊതുമേഖല സ്ഥാപനങ്ങളിലെ തുരപ്പൻ മാരും ചേർന്നുണ്ടാക്കുന്ന തട്ടിപ്പിന്റെയും കെടുകാര്യസ്ഥതയുടെയും മറുപിള്ള ആണ് എത്തിക്സ് ഇല്ലാത്ത സ്വകാര്യ ചൂഷക ബിസിനസുകാർ.
മിക്കവാറും സന്ദർഭങ്ങളിൽ ഇങ്ങനെ പൊതുമേഖലയുടെ കാവലാൾ ആയ സാമൂഹ്യ വിരുദ്ധനായ രാഷ്ട്രീയക്കാരന്റെയോ അതിലെ ഉന്നത ഉദ്യോഗസ്ഥന്റെയോ ബിനാമി, ബന്ധു ഒക്കെയാവും ഇപ്പറഞ്ഞ സ്വകാര്യ കുത്തക. അയാൾ മാന്യരായ മറ്റു സ്വകാര്യ കമ്പനികളെയും unfair competition നടത്തിയും ഭീഷണിയിലൂടെയും പുറത്താക്കി സ്വകാര്യ സാമ്രാജ്യം ഉണ്ടാക്കും. പിന്നെ ഇക്കൂട്ടർ ഒരു 'മുതലാളി യൂണിയൻ ' ഉണ്ടാക്കി സർക്കാരിനെയും ജനങ്ങളെയും മുൾമുനയിൽ നിർത്തും. ആൾട്ടർനേറ്റീവ് ഇല്ലാതെയാകുമ്പോൾ ഈ ചൂഷകരെങ്കിലും മതിയെന്ന് പൊതു ജനങ്ങൾ പറയും. ചെറിയവനായ എത്തിക്കൽ ബിസിനസുകാരൻ ഒറ്റപ്പെടാതെ ഇരിക്കാൻ ഇവരെ യൂണിയൻ തീരുമാനം ശരിവെച്ചു സമരത്തിൽ പങ്കാളിയാകും.
സ്വകാര്യ കുത്തകകൾ ഇങ്ങനെയാണ് വേരുറപ്പിക്കുന്നത്. അത് റിലയൻസ് നോസിലിനെയും IPCL നെയും അവസാനം bnsl നെയും കൊന്നു ദേശീയ തലത്തിൽ ആയാലും കല്ലട, ശരണ്യ എന്നിവ കേരളത്തിൽ ആയാലും.
ഒന്നോർക്കുക. Bad money will chase good money out only to take society to ransom by holding the scruff of the neck.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്