അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള നൈറ്റ് സർവ്വീസുകൾ പെർമിറ്റില്ലാതെയുള്ള തട്ടിപ്പെന്ന് ജനം തിരിച്ചറിഞ്ഞതോടെ കണ്ണിൽ പൊടിയിടാൻ ഓപ്പറേഷൻ നൈറ്റ് റെയ്ഡുമായി മോട്ടോർ വാഹന വകുപ്പ്; യാത്രക്കാരെ കൊണ്ട് പോകുന്നിടങ്ങിളിലും ഏജന്റുമാരുടെ ഓഫീസുകളിലും പരിശോധിക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച് സ്പെഷ്യൽ സ്ക്വാഡ്; പെർമിറ്റുകൾ ഇല്ലാത്ത വാഹനങ്ങളെ തൊടാൻ പോലും ഭയന്ന് ഉദ്യോഗസ്ഥന്മാരുടെ മാസപ്പടി കൂട്ടുന്നതിനപ്പുറം ഒന്നും സംഭവിക്കാത്ത പരിശോധനാ പ്രഹസനവുമായി സർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോളടിച്ചത് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കാണ്. അഴിമതിയുടെ വിളനിലമാണ് ഈ വകുപ്പ്. എഡിജിപി സുധേഷ് കുമാറാണ് ഗതാഗത വകുപ്പ് കമ്മീഷണർ. ചില ഇടപെടലുകൾക്ക് അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും നടക്കില്ലെന്നതാണ് വസ്തുത. മാസപ്പടി കൂട്ടാനുള്ള സുവർണ്ണാവസരമാണ് ജീവനക്കാർക്ക്. അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള നൈറ്റ് സർവ്വീസുകൾ പെർമിറ്റില്ലാതെയുള്ള തട്ടിപ്പെന്ന് ജനം തിരിച്ചറിഞ്ഞത് കല്ലട സുരേഷ് ബസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ്. ഇതോടെ കണ്ണിൽ പൊടിയിടാൻ ഓപ്പറേഷൻ നൈറ്റ് റെയ്ഡുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത് എത്തുകയും ചെയ്തു. വളരെ വിചിത്രമായ കാര്യങ്ങളാണ് നടക്കുന്നതും. യാത്രക്കാരെ കൊണ്ട് പോകുന്നിടങ്ങിളിലും ഏജന്റുമാരുടെ ഓഫീസുകളിലും പരിശോധിക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച് സ്പെഷ്യൽ സ്ക്വാഡ് സജീവമാകുമ്പോൾ. റെയ്ഡ് എന്നാൽ രഹസ്യമായി ചെയ്യുന്നതാണ്. എന്നാൽ പരസ്യമായി എല്ലാം പ്രഖ്യാപിച്ചുള്ള മിന്നൽ പരിശോധനായണ് കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് നടത്തുന്നത്.
പെർമിറ്റുകൾ ഇല്ലാതെ ഓടുന്ന വാഹനങ്ങളെ തൊടാൻ പോലും ഉദ്യോഗസ്ഥർ ശ്രമിക്കില്ല. ബസ് മാഫിയയുടെ രാഷ്ട്രീയ സ്വാധീനവും ഇതിന് കാരണമാണ്. അതുകൊണ്ട് തന്നെ വിവാദത്തിന്റെ പേരിൽ മാസപ്പടി ഉയർത്താനാകും ഉദ്യോഗസ്ഥരും ശ്രമിക്കുക. ഉദ്യോഗസ്ഥന്മാരുടെ മാസപ്പടി കൂട്ടുന്നതിനപ്പുറം ഒന്നും സംഭവിക്കാത്ത പരിശോധനാ പ്രഹസനവുമാണ് സർക്കാർ നടത്തുന്നതെന്ന വാദമാണ് സജീവമാണ്. സംസ്ഥാനാന്തര, ദീർഘദൂര സർവീസുകൾ നടത്തുന്ന ബസ് ഓപ്പറേറ്റർമാർക്കു ലൈസൻസ്ഡ് ഏജന്റ് ഫോർ പബ്ലിക് ട്രാൻസ്പോർട്ട് (എൽഎപിടി) പദവിയില്ലെന്നു പരാതി സജീവമാണ്. ഇതു നിർബന്ധമാക്കാത്തതിനാലും വകുപ്പുതല പരിശോധനകൾ നടത്താത്തതിനാലും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടവും സർക്കാരിനുണ്ടാകുന്നു. ബസ് ഓപ്പറേറ്റർമാരുടെ ഓരോ ഓഫിസുകൾക്കും എൽഎപിടി വേണമെന്നതാണു നിയമം. എന്നാൽ, കേരളത്തിൽ മൂന്നോ നാലോ ഓപ്പറേറ്റർമാർക്കു മാത്രമാണ് എൽഎപിടി ഉള്ളത്. കല്ലട ബസിലെ വിവാദത്തോടെ ഇത്തരം അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ ചർച്ചയായി. ഇതൊന്നും മോട്ടോർ വാഹന വകുപ്പ് കാര്യമായി എടുക്കുന്നില്ല.
ബസ് ഓപ്പറേറ്റർമാരുടെ ഓഫിസുകളിൽ ശുചിമുറികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, ഉപഭോക്തൃ സേവന കേന്ദ്രം ഏർപ്പെടുത്തുക തുടങ്ങിയവയാണ് എൽഎപിടി വഴി ഉറപ്പു വരുത്തുന്നത്. 3 വർഷം കൂടുമ്പോൾ പരിശോധന നടത്തി ലൈസൻസ് പുതുക്കുകയും വേണം. 3500 രൂപയാണ് ഓരോ ഓഫിസുകളുടെയും ലൈസൻസിനായി അടയ്ക്കേണ്ടത്. ദീർഘദൂര സർവീസുകൾ നടത്തുന്ന ബസുകൾക്കു കേരളത്തിലെമ്പാടുമായി രണ്ടായിരത്തോളം ഓഫിസുകളുണ്ട്. ബസ് വൈകിയതിനാൽ കാത്തുനിൽക്കേണ്ടി വന്ന സ്ത്രീ യാത്രക്കാർക്ക് ഒരു സ്വകാര്യ ബസ് ഓപ്പറേറ്റർ ശുചിമുറി സൗകര്യങ്ങൾ ഏർപ്പെടുത്താഞ്ഞതിനെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എൽഎപിടി ഉള്ള ഓഫിസുകളായിരുന്നെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം. കാര്യമായ പരിശോധന നടത്താത്തതാണ് ഇവർക്കു നിയമം ലംഘിക്കാൻ പ്രേരണ നൽകുന്നത്.
ബെംഗളൂരു പെർമിറ്റ് ബസുകളിൽ വരുന്നത് ടൺകണക്കിന് അനധികൃത ലഗേജാണ്. ഇതിന് കൂട്ടുനിൽക്കുന്നതു മോട്ടർവാഹന വകുപ്പിലെയും നികുതി വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണെന്ന് ആരോപണമുണ്ട്. യാത്രക്കാരുടെ ലഗേജ് കൊണ്ടുവരാൻ മാത്രമേ ഈ ബസുകൾക്കു പെർമിറ്റുള്ളു. എന്നാൽ മിനി ലോറിയിൽ കൊള്ളുന്നത്ര ലഗേജുമായാണ് പല ബസുകളും വരുന്നത്. പല ബസുകളിലും യാത്രക്കാർ കുറവും ലഗേജ് കൂടുതലുമാണ്. ഇത്തരം ലഗേജ് ഇറക്കാനായി മാത്രം തൃശൂരിൽ പോർട്ടർമാരുണ്ട്്. ലോറികളിൽ ലഗേജ് കൊണ്ടുവരുമ്പോൾ ഓൺലൈനിൽ നികുതിയടച്ചിന്റെ രേഖയോ ജിഎസ്ടി രേഖകളോ ലഗേജിനൊടൊപ്പം കരുതണം. എന്നാൽ ബസിൽ വരുന്ന മിക്ക ലഗേജിനും ഇത്തരം രേഖകളില്ല. എന്നാൽ ഇതൊന്നും പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറല്ല. തൽകാലത്തേക്ക് ലെഗേജുകൾ എടുക്കരുതെന്ന നിർദ്ദേശം മുതലാളി മാർക്ക് ഉദ്യോഗസ്ഥർ തന്നെ നൽകിയിട്ടുണ്ട്. വിവാദങ്ങൾ തീരുമ്പോൾ എല്ലാം പഴയതു പോലെ ആകാമെന്നാണ് കൊടുത്തിരിക്കുന്ന നിർദ്ദേശം. അങ്ങനെ പരിശോധന തട്ടിപ്പിലേക്ക് എത്തിക്കാനാണ് നീക്കം. എല്ലാം ഒരു ഒത്തുകളിയാണ് എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങൾ. നിയമപ്രകാരം നീങ്ങിയാൽ കേരളത്തിൽ നിന്നുള്ള എല്ലാ സർവ്വീസുകളും മോട്ടോർ വാഹന വകുപ്പിന് റദ്ദാക്കാവുന്നതാണ്.
അയൽ സംസ്ഥാനങ്ങളിലേക്കു നിയമം ലംഘിച്ച് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ നടപടിയെടുക്കാൻ 'ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സുമായി' മോട്ടോർ വാഹന വകുപ്പ്. 'സുരേഷ് കല്ലട' ബസിൽ യാത്രക്കാരെ ക്രൂരമായി മർദിച്ചതിനെത്തുടർന്നു വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണു നടപടി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തലവനായി മൂന്നംഗ പരിശോധന സംഘം രൂപീകരിക്കാൻ എൻഫോഴ്സ്മെന്റ് ആർടിഒമാർക്കു ഗതാഗത കമ്മിഷണർ നിർദ്ദേശം നൽകി. സ്വകാര്യ ബസ് കമ്പനികളുടെ ഓഫിസുകളിലും യാത്രക്കാരെ കൊണ്ടുപോകുന്ന സ്ഥലങ്ങളിലും സംഘം പരിശോധന നടത്തണം. ലൈസൻസ് വ്യവസ്ഥകൾ പാലിക്കാത്ത ബുക്കിങ് ഓഫിസുകൾക്ക് നോട്ടിസ് നൽകി പ്രവർത്തനം തടയണം. യാത്രക്കാരിൽനിന്ന് ഉയർന്ന തുക വാങ്ങുന്നതു ശ്രദ്ധയിൽപ്പെട്ടാൽ പരാതി എഴുതി വാങ്ങിയശേഷം തുടർനടപടി സ്വീകരിക്കണം. വാഹനത്തിന്റെ പെർമിറ്റ് ഉടമയോ ഉടമസ്ഥനോ വാഹനനികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടോയെന്നു പരിശോധിക്കണം. വാഹനത്തിന്റെ പേരിൽ മുമ്പു കേസുകളുണ്ടോയെന്നും നോക്കണം.
യാത്രക്കാരുടേതല്ലാത്ത ലഗേജുകൾ കൊണ്ടുപോകുന്നുണ്ടോ, സ്പീഡ് ഗവർണറുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ തുടങ്ങിയവ പരിശോധിക്കണം. ആവശ്യമെങ്കിൽ ആർടിഒമാർ പൊലീസിന്റെ സഹായം തേടണം. പരിശോധന സമയത്ത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകരുത്. എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒയാണു നോഡൽ ഓഫിസർ. യാത്രക്കാർക്കു പരാതിയുണ്ടെങ്കിൽ 8281786096 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നും ഗതാഗത കമ്മിഷണർ അറിയിച്ചു. എന്നാൽ ഇത്തരം പരിശോധനകളല്ല ബസ് ഓട്ടം നിർത്തുകയാണ് വേണ്ടതെന്നാണ് ഉയുരുന്ന വാദം. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നും കേരളത്തിലേക്ക് ദിവസവും എത്തുന്നത് 500ൽ അധികം സ്വകാര്യ ബസുകളാണ്. എല്ലാവരും ഓടുന്നത് ഇടക്ക് നിർത്തി ആളെ ഇറക്കാനോ കയറ്റാനോ അവകാശമില്ലാത്ത ടൂറിസ്റ്റ് ബസ് പെർമിറ്റ് ബലത്തിലും. അതുകൊണ്ട് തന്നെ നിയമവിരുദ്ധമാണ് സർവ്വീസെല്ലാം. റെഡ് ബസിൽ പരിശോധിച്ചാൽ തന്നെ ബസുകൾ ആളെ ഇറക്കുന്നതും കയറ്റുന്നതും വ്യക്തമാകും. അതുകൊണ്ട് തന്നെയാണ് പരിശോധനയും സ്പെഷ്യൽ സ്ക്വാഡുമെല്ലാം അനാവശ്യമാണെന്ന വാദം സജീവമാകുന്നതും.
സ്റ്റേജ് ക്യാരേജസിനെപ്പോലെ ഓരോ സ്റ്റോപ്പിലും നിർത്തി ആളെയെടുക്കാൻ അനുമതി കോൺട്രാക്ട് ക്യാരേജേഴ്സിനില്ല. എന്നാൽ കേരളത്തിൽ തലങ്ങും വലങ്ങും രാത്രി കാലത്ത് ഓടുന്ന പ്രൈവറ്റ് ബസുകൾ എല്ലാ പ്രധാന കവലകളിലും ആളുകളെ ഇറക്കുകയും കയററുകയും ചെയ്യുന്നു. വേഗപരിധിയില്ല, സർവ്വീസ് തോന്നുംപടി അങ്ങനെ അന്തർ സംസ്ഥാന വാഹനങ്ങളുടെ യാത്ര നിയമങ്ങൾ കാറ്റിൽപറത്തിയാണ്. സർവ്വീസ് കോൺട്രാക്ട് കാരിയേജ് പെർമിറ്റിന്റെ മറവിലാണ് ടിക്കറ്റ് നൽകി സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നത്. ലാഭം കൊയ്യാനുള്ള അവസരമെത്തുമ്പോൾ കുത്തനെ ചാർജും കൂട്ടും. ട്രാവൽ ഏജന്റുമാരിൽനിന്നോ ഓൺലൈനായോ ആണ് ഇവർ ബുക്കിങ് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവർക്കെതിരെ നടപടി എടുക്കാനാകില്ലെന്നാണ് മോട്ടർവാഹന വകുപ്പ് പറയുന്നത്. ഇത് ഇവരെ രക്ഷിക്കാനുള്ള നീക്കമാണ്. റെഡ് ബസ് പോലുള്ള സൈറ്റുകളിൽ പോയാൽ ബുക്കിങ് രീതി മനസ്സിലാകാം. വാഹനം ഓടുന്ന സ്ഥലങ്ങൾക്കിടയിൽ എവിടെ നിന്നും ഇതിൽ കയറാനുള്ള സംവിധാനം നിലവിലുണ്ട്. റെഡ് ബസിലേയും മറ്റും സംവിധാനം പരിശോധിച്ച് നടപടി എടുക്കാവുന്നതേ ഉള്ളൂ. കെ എസ് ആർ ടി സിയെ രക്ഷിക്കാനുള്ള എളുപ്പമാർഗ്ഗവും ഇത്തരം സ്വകാര്യ ബസുകളെ പിടികൂടുകയാണ്.
എന്നാൽ കോടിക്കണക്കിന് രൂപയാണ് ദിവസവും ഈ ബസുകൾ നേടുന്ന വരുമാനം. ഇതിലൊരു പങ്ക് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും കിട്ടുമ്പോൾ നിയമം അവർക്ക് വഴിമാറും. ഓവർ സ്പീഡ് പെറ്റികൾ പോലും പിടിക്കാത്ത സ്ഥിതിയും വരും. കേരളത്തിലേക്കും പുറത്തേക്കും ദിവസവും 500ൽ അധികം ബസുകളാണ് സർവീസ് നടത്തുന്നത്. ഇത് നിരോധിച്ചാൽ വലിയ യാത്രാക്ലേശവുമുണ്ടാകുമെന്ന ന്യായമാണ് ബസുകളുടെ നിയമ വിരുദ്ധ ഓട്ടം തുടരാൻ അനുവദിക്കാൻ പറയുന്ന ന്യായം. ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക പദ്ധതി. കല്ലട ബസിൽ യാത്രക്കാർക്ക് മർദ്ദനമേറ്റതിന് സമാനമായ സംഭവം നടക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുമെന്നും പറയുന്നു. എന്നാൽ നിയമം അനുവദിക്കാത്ത ബസ് ഓട്ടത്തിന് എങ്ങനെ ഇവർ കൂട്ടു നിൽക്കുന്നുവെന്നതിന് ഉത്തരമില്ല.
നിയമപ്രകാരമായിട്ട് അല്ല സ്വകാര്യ ട്രാവൽസ് സർവ്വീസ് നടത്തുന്നതെന്നാണ് വ്യക്തമാകുന്നത്. ബാംഗ്ലൂർ തിരുവനന്തപുരം റൂട്ടിൽ നടത്തുന്ന മിക്ക സർവ്വീസിനെ കുറിച്ച് വ്യാപകമാണ് പരാതികൾ. റൂട്ട് പെർമിറ്റ് എടുക്കാതെയാണ് സർവ്വീസ് നടത്തുന്നത്. ഒരേ പെർമിറ്റ് നമ്പറിൽ രണ്ട് വണ്ടികൾ ഓടിക്കുന്നവരും ഉണ്ട്. ഒരേ സമയം തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സർവ്വീസ് നടത്തുക. ഇതിൽ ലഗേജ് കൊണ്ടുവരാൻ പാടില്ലെങ്കിലും ഗുഡ്സ് ഉൾപ്പടെ കൊണ്ട് വരുന്നുണ്ട്. മാത്രമല്ല വലിയ ചാർജ് ആണ് ഇതിന് ഈടാക്കുകയും ചെയ്യുന്നുണ്ട്. ആർടിഒ ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങളുമായി ഉള്ള ബന്ധം വച്ച് സുരേഷ് കല്ലടയെ പോലുള്ള മുതലാളിമാർ നിയമങ്ങളെ വളച്ചൊടിക്കും.
ഒരു കോൺട്രാക്റ്റ് കാരിയർ പെർമിറ്റ് മാത്രമാണ് ഇവർക്ക് ഉള്ളത്. ലഗേജിന് പ്രത്യേക ഫീസ് ഏർപ്പെടുത്തിയും അതിവേഗത്തിൽ ഓടുന്ന വണ്ടികൾക്ക് ടിക്കറ്റിനും അമിത നിരക്ക് ഏർപ്പെടുത്തുന്നുണ്ട്. ഇതും നിയമവിരുദ്ധമാണ്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- തോട്ടട ബസ് അപകടത്തിൽ മരിച്ചത് കാഞ്ഞങ്ങാട്ടെ പ്രവാസി യുവാവ് സാബിക്ക്
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്