റൂട്ട് പെർമിറ്റില്ലാതെ ഓടും; ഒരേ പെർമിറ്റ് നമ്പറിൽ രണ്ട് വണ്ടികളും; ലോഡുകൾ കയറ്റി ഇറക്കാനുള്ള ഗോഡൗൺ യാത്രകളും ദുരൂഹം; ബംഗളുരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള മയക്കുമരുന്ന് വരവിലും വില്ലൻ; ഓണത്തിനും ക്രിസ്മസിനും വിഷുവിനും ഈടാക്കുന്നത് നാലിരട്ടി ചാർജ്; സ്ത്രീകൾക്ക് വേണ്ടി പോലും റസ്റ്റ് റൂമിൽ നിറുത്തില്ല; ചോദിച്ചാൽ വഴിയോരത്തു ഒഴപ്പിച്ചോളാൻ പറയുന്ന ജീവനക്കാർ; കല്ലട സുരേഷിന് തുണ നാല് സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും; കല്ലട ട്രാവൽസിന്റെ യാത്ര റൂട്ട് തെറ്റുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കോടീശ്വരനായ കെ ആർ സുരേഷ് കുമാറിന്റെ കല്ലട ട്രാവൽസ് പ്രവർത്തിക്കുന്നത് നിയമങ്ങളെ എല്ലാം കാറ്റിൽ പറത്തിയാണ്. കേരളത്തിൽ നിന്നും ഇതരസംസ്ഥാനങ്ങളിലേക്ക് സർവ്വീസ് നടത്താനുള്ള നിയമപരമായ അവകാശമൊന്നും ഇവർക്കില്ല. എങ്കിലും ആരും ഒന്നും ചോദിക്കില്ല. കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകയിലും ഹൈദരാബാദിലുമെല്ലാം ഉന്നത സ്വാധീനം കല്ലടയ്ക്കുണ്ട്. പൊലീസിലും ഗതാഗത വകുപ്പിലും ഇവരുടെ കിമ്പളം വാങ്ങാത്തവർ കുറവാണ്. വാളെടുക്കാൻ വരുന്ന ഉദ്യോഗസ്ഥരെ സ്വാധീനം ഉപയോഗിച്ച് നിശബ്ദരാക്കുകയും ചെയ്യും. ഇതിന്റെ ബലത്തിലാണ് മൂന്ന് യുവാക്കളെ കല്ലട ബസിൽ ഗുണ്ടകൾ തല്ലി ചതച്ചത്. ഇപ്പോൾ ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളും ചർച്ചയാവുകയാണ്.
കല്ലട ഗ്രൂപ്പിന് 2 ട്രാവൽ സർവീസ് ആണ് ഉള്ളത്. ഒരെണ്ണം കല്ലട ട്രാവെൽസ് സുരേഷ് കല്ലടയുടെ കീഴിലും, കല്ലട ജി4 ഗ്രൂപ്പ് മറ്റു നാലു സഹോദരങ്ങൾ ആയ സുനിൽ കുമാർ, ശൈലേഷ് കുമാർ, സജീവ് കുമാർ, ശ്രീ സന്തോഷ് കുമാർ എന്നിവരുടെ കീഴിലും. ഇതിൽ ഏറ്റവും കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത് സുരേഷ് കല്ലട ഗ്രൂപ്പ് ആണ്. സുരേഷ് കല്ലട ഗ്രൂപ്പിന് സ്കാനിയ, വോൾവോ, മെഴ്സിഡസ് ബെൻസ് മൾട്ടി ആക്സിൽ സെമി സ്ലീപ്പർ, സ്ലീപ്പർ ബസുകൾ ഉണ്ട്. കൂടാതെ ധാരാളം ഏസി സ്ലീപ്പർ ബസുകളും ഈ അടുത്ത കാലത്ത് ഓടി തുടങ്ങിയിരുന്നു. കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിൽ നിന്നും, നഗര പ്രാന്ത പ്രദേശത്തുനിന്നും ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, പോണ്ടിച്ചേരി, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് സർവീസ് നടത്തുന്നു. തമിഴ് നാട് സംസ്ഥാനത്തിൽ കോയമ്പത്തൂർ ഉൾപ്പെടെ ഉള്ള നഗരങ്ങളിൽ നിന്നും ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നു. എന്ത് നിയമപരമായ അവകാശമാണ് ഇവർക്ക് ഇതിനുള്ളതെന്ന് ആർക്കും അറിയില്ല.
നിയമപ്രകാരമായിട്ട് അല്ല കല്ലട ട്രാവൽസ് സർവ്വീസ് നടത്തുന്നതെന്നാണ് വ്യക്തമാകുന്നത്. ബാംഗ്ലൂർ തിരുവനന്തപുരം റൂട്ടിൽ നടത്തുന്ന സർവ്വീസിനെ കുറിച്ച് വ്യാപകമാണ് പരാതികൾ. റൂട്ട് പെർമിറ്റ് എടുക്കാതെയാണ് കല്ലട സർവ്വീസ് നടത്തുന്നത്. ഒരേ പെർമിറ്റ് നമ്പറിൽ രണ്ട് വണ്ടികളാണ് ഓടിക്കുന്നതെന്നാണ് സൂചന. ഒരേ സമയം തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സർവ്വീസ് നടത്തുക. ഇതിൽ ലഗേജ് കൊണ്ടുവരാൻ പാടില്ലെങ്കിലും ഗുഡ്സ് ഉൾപ്പടെ കൊണ്ട് വരുന്നുണ്ട്. മാത്രമല്ല വലിയ ചാർജ് ആണ് ഇതിന് ഈടാക്കുകയും ചെയ്യുന്നുണ്ട്. ആർടിഒ ഉൾപ്പടെയുള്ള വലിയ സർക്കാർ സംവിധാനങ്ങളുമായി കല്ലട സുരേഷിന് നല്ല ബന്ധമുണ്ട്.
ഒരു കോൺട്രാക്റ്റ് കാരിയർ പെർമിറ്റ് മാത്രമാണ് ഇവർക്ക് ഉള്ളത്. നിയമം വളച്ചൊടിക്കുന്ന കല്ലടയ്ക്ക് ഒത്താശയായി പൊലീസും രംഗത്തുള്ളത് അവർക്ക് ബലമാണ്. ലഗേജിന് പ്രത്യേക ഫീസ് ഏർപ്പെടുത്തിയും അതിവേഗത്തിൽ ഓടുന്ന വണ്ടികൾക്ക് ടിക്കറ്റിനും അമിത നിരക്ക് ഏർപ്പെടുത്തുന്നുണ്ട്. കർണാടകയിലാണ് കല്ലടയുടെ രജിസ്ട്രേഷൻ ഉൾപ്പടെ നടത്തിയിരിക്കുന്നത്. നിയമപരമായ ഇടപെടലുകൾക്ക് കർണാടകയിൽ പോകേണ്ടി വരും എന്നുള്ളതുകൊണ്ട് തന്നെ കല്ലടയ്ക്ക് എതിരെയുള്ള പല പരാതികളും മുന്നോട്ട് പോയില്ല. മാത്രമല്ല യാത്രക്കാർക്ക് പരാതിയുണ്ടെങ്കിലും ഇത് തന്നെയാണ് അവസ്ഥ. ഒപ്പം കേരളത്തിലെ വലിയ ഒരു വിഭാഗം ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥരും ഇയാളുടെ ഒപ്പമാണ് എന്നതും ഞെട്ടിക്കുന്നതാണ്.
എങ്കിലും ഒരു സമയത്തു ബാംഗ്ലൂർ യാത്രകൾ പലതും ഈ സർവീസ് ഉപയോഗിച്ച് ചെയ്തിട്ടുണ്ട്. ബസ് കയറാൻ ഉള്ള ഏജന്റ് തലം മുതൽ ഉള്ളവർ ഒരു കാര്യം ഒന്ന് കൂടെ ചോദിച്ചാൽ ,എന്താണ് ബസ് ലേറ്റ് ആവുന്നത് എന്ന് ചോദിച്ചാൽ ഒക്കെ തെരുവ് ഗുണ്ടകളുടേ നിലവാരത്തിൽ ആണ്. ബസിൽ അതിലും കലിപ്പ് ടീമുകൾ. ഇവരുടെ ലോഡുകൾ പലതും കയറ്റി ഇറക്കുന്നതിന് വേണ്ടി വഴി തിരിച്ചു പല ഗോഡൗൺ യാത്രകൾ. യാത്രയുടെ പകുതി സമയവും ഇഴഞ്ഞു ഇഴഞ്ഞു ഏതൊക്കെയോ ലോഡുകൾ കയറ്റാനും ആളെ പിടിക്കാനും. പിന്നെ പാതി രാത്രി കഴിഞ്ഞു ഇരുനൂറു കിലോമീറ്റര് വേഗതയിൽ മരണ പാച്ചിൽ-സോഷ്യൽ മീഡിയയിൽ ഉയർന്ന കമന്റായിരുന്നു ഇത്. അതായത് യാത്രക്കാരെ കൊണ്ടു പോകുന്നതിനൊപ്പം ചരക്കുകളും അതിർത്തി കടത്തുന്നു. നികുതി വെട്ടിച്ചാണ് ഇത് പലപ്പോഴും അതിർത്തി കടന്നെത്തുകയും പോവുകയും ചെയ്യുന്നു. മയക്കു മരുന്ന് കടത്തിനും ഏജന്റുമാർ ഈ ബസ് ഉപയോഗിക്കുന്നു. ഈ ബസുകളെ പൊലീസോ മോട്ടോർ വാഹന വകുപ്പോ തടയാത്തതാണ് ഇതിന് കാരണം.
യാത്രക്കാർക്ക് യാതൊരു സൗകര്യവും ഒരുക്കാത്ത ബസിലാണ് ബാഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള മയക്കുമരുന്നിന്റെ കടത്തെന്നാണ് പൊലീസും സംശയിക്കുന്നത്. എങ്കിലും ഈ ബസിനെ തടയാനോ പരിശോധിക്കാനോ പൊലീസിന് കഴിയില്ല. പൊലീസിലെ സ്വാധീനമാണ് ഇതിന് കാരണം. ഇവർക്കെതിരെ പരാതി പറഞ്ഞാൽ കൈയേറ്റവും ഉറപ്പാണ്. പലപ്പോഴും കല്ലട ബസിൽ യാത്ര ചെയ്തിട്ടുണ്ട്, ഒരിക്കൽ രാത്രി 9 മണിയായപ്പോൾ ചാർജ് പോയന്റ് വർക് ചെയ്യുന്നില്ല, ഡ്രൈവറോട് ചോദിച്ചപ്പോൾ അയാൾ ഓഫ് ചെയ്തതാണ് എന്നു പറഞ്ഞു. ഫോണ് ചാർജ് കഴിഞ്ഞു, അത് ഓണാക്കുമോ, എന്നു ചോദിച്ചപ്പോൾ ഡ്രൈവർ എന്നോട് വളരെ പരുക്കനായി പെരുമാറി, 2300 രൂപ എണ്ണി തന്നിട്ടാണ് ഞാൻ ഈ ബസിൽ കയറിയത് എന്നു ഞാനും പറഞ്ഞു. അര മണിക്കൂർ വേണേമങ്കിൽ ഓണ് ചെയ്യാം എന്ന് പറഞ്ഞു 20 മിനുറ്റ് ആകുന്നതിന് മുന്നേ അത് ഓഫ് ചെയ്തു കളഞ്ഞു-സോഷ്യൽ മീഡിയയിൽ വരുന്ന മറ്റൊരു കമന്റാണ് ഇത്.
സ്ത്രീകൾ ഉണ്ടങ്കിൽ പോലും ബസ് റസ്റ്റ് റൂമിൽ നിറുത്തില്ല .. ചോദിച്ചാൽ സമയം ഇല്ലെന്ന് പറയും .. വഴിയോരത്തു ഒഴപ്പിച്ചോളാൻ പറയും .. നിവർത്തി ഇല്ലാതെ ചില പെൺകുട്ടികൾ ഒഴിച്ചിട്ടുമുണ്ട് .. നിലവാരം ഇല്ലാത്ത ജീവനക്കാർ .. ഈ കാണിച്ചത് ഒരു തമിഴനെയോ കന്നഡക്കാരനെയോ ആയിരുന്നേൽ നിന്റെ അപ്പൂപ്പനെ വരെ അവന്മാർ എടുത്ത് കത്തിച്ചേനെ .. മലയാളികൾ സഹിഷ്ണുത ഉള്ളതുകൊണ്ട് മാത്രം നിനക്ക് സർവീസ് പിന്നെയും മൂഞ്ചാൻ പറ്റുന്നുണ്ട് .. ചിലപ്പോൾ ഈ സഹിഷ്ണുത അങ്ങ് മറക്കും-ഇതാണ് മറ്റൊരു കമന്റ്. സോഷ്യൽ മീഡിയ വിവാദം ഏറ്റുപിടിച്ചതോടെ അർധരാത്രിയിൽ യാത്രക്കാരെ മർദ്ദിച്ച് ബസിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ ശക്തമായ നടപടികൾ പൊലീസും എടുത്തു.
സംഭവം നടന്ന കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി. സംസ്ഥാന ഗതാഗത കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് നടപടി. സംഭവത്തിൽ ഗതാഗത കമ്മിഷണറോട് റിപ്പോർട്ട് തേടിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. വ്യവസ്ഥകൾ ലംഘിച്ച് ബസ് സർവീസ് നടത്തിയെന്നാണ് വിവരം. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ശശീന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. അതിനിടെ, സംഭവത്തിൽ സുരേഷ് കല്ലട ബസിലെ ജീവനക്കാരായ ജയേഷ്, ജിതിൻ എന്നിവരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് സ്റ്റേഷനിൽ ഹാജരായ ഉടൻ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മറ്റൊരു ജീവനക്കാരനായ ഹരിലാലിനോടും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾ സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. കല്ലട സുരേഷ് ബസിന്റെ മാനേജരെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ പറഞ്ഞു. കസ്റ്റഡിയിൽ എടുത്തവരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടർ നടപടികൾ എടുക്കുമെന്ന് അദ്ദേഹം അറിഞ്ഞു. മർദ്ദനം ഏറ്റവരുടെ മൊഴി ടെലിഫോണിൽ വിളിച്ച് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പ്രതികളെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തത്. കാലതാമസം ഉണ്ടാവാതിരിക്കാനാണ് ഫോണിൽ വിളിച്ച് മൊഴിയെടുത്തത്. ഇനി നേരിട്ട് മൊഴി രേഖപ്പെടുത്തും. ആദ്യം കണ്ടാലറിയാവുന്നവരുടെ പേരിലാണ് കേസെടുത്തത്. ജീവനക്കാരെ ചോദ്യം ചെയ്തതിന് ശേഷം കേസിൽ പ്രതി ചേർക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. സംഭവം ആസൂത്രിതമാണോ എന്ന് അന്വേഷിക്കുമെന്നും കമ്മീഷണർ പറഞ്ഞു.
സംഭവം നടന്ന ബസ് സ്റ്റേഷനിലെത്തിക്കാനും കൊച്ചി മരട് പൊലീസ് കല്ലട കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഈ ബസ് മരട് സ്റ്റേഷനിലെത്തും എന്ന് മരട് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവം നടന്നപ്പോൾ ബസ് സ്റ്റേഷനിലെത്തിക്കാൻ പൊലീസ് ആലോചിച്ചിരുന്നുവെങ്കിലും ബസിൽ ദീർഘദൂരയാത്രക്കാരുള്ളതിനാൽ യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ ബസ് ഉച്ചയോടെ മരട് സ്റ്റേഷനിലെത്തിക്കാം എന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചതായാണ് വിവരം. യാത്രക്കാരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയ അജയ് ഘോഷിനോട് മൊഴിയെടുക്കാൻ വേണ്ടി സ്റ്റേഷനിൽ ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിൽ ശനിയാഴ്ച അർധരാത്രിയിലാണ് അക്രമം നടന്നത്.
ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത ദൃശ്യങ്ങളിലൂടെയാണ് അതിക്രമം പുറത്തായത്. ഇന്നലെ രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയിൽ കിടന്നിരുന്നു. ദീർഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാർക്ക് ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകിയില്ലെന്നാണ് ജേക്കബ് ഫിലിപ്പിന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്. യാത്രക്കാരായ രണ്ട് യുവാക്കൾ ഇത് സംബന്ധിച്ച് തർക്കിച്ചതായിരുന്നു തുടക്കം. ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോൾ കൂടുതൽ ബസ് ജീവനക്കാർ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മർദ്ദിക്കുകയുമായിരുന്നു. ജേക്കബ് ഫിലിപ്പ് തന്റെ ഫോണിൽ ഈ വീഡിയോ ദൃശ്യം പകർത്തുകയും പിന്നീട് ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് ദീർഘമായൊരു കുറിപ്പും അദ്ദേഹം എഴുതിയിരുന്നു.
വൈറ്റിലയിൽ വച്ച് മർദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ഇവർ ഇറക്കിവിട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മരട് പൊലീസ് എസ്ഐ വിനോദ് ഇവരോട് ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടു. 'മൂന്ന് പേരെയും ഒരു ഓട്ടോറിക്ഷയിൽ കയറ്റി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് വിട്ടതാണ്. എന്നാൽ അവർ അങ്ങോട്ടേക്ക് പോയില്ല. മർദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുൽത്താൻ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡ് പഠിക്കുന്ന വിദ്യാർത്ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടിൽ പോയ ശേഷം തിരികെ പോവുകയായിരുന്നു. ഇവർക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അജയ് ഘോഷ് എന്നൊരാളും ഉണ്ടായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്