ശങ്കരാചാര്യരുടെ പ്രതിമ കാമ്പസിന് അകത്ത് സ്ഥാപിക്കുന്നതിന് ഞങ്ങൾ എതിരല്ല; ഗേറ്റിന് പുറത്ത് റോഡരിൽ സ്ഥാപിക്കുന്നതിനെയാണ് എതിർക്കുന്നത്; കുമ്മനം രാജശേഖരനും പി ടി തോമസും നടത്തുന്നത് നുണ പ്രചരണം: കാലടി സർവകലാശാലയിലെ പ്രതിമ വിവാദത്തിൽ നിലപാട് വ്യക്തമാക്കി എഐഎസ്എഫ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കാലടി സർവകലാശാലയിൽ ശങ്കരാചാര്യയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി സിപിഐയുടെ വിദ്യാർത്ഥി സംഘടന രംഗത്തെത്തി. പ്രതിമ വിവാദത്തിൽ യൂണിവേഴ്സ്റ്റി അധികൃതരുടെ നിലപാടിന് എതിരായ സമരം ചെയ്ത എഐഎസ്എഫാണ് വിഷയത്തിൽ തങ്ങളെ കടന്നാക്രമിച്ച തൃക്കാക്കര എംഎൽഎ പി ടി തോമസിനും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും എതിരായ നിലപാട് സ്വീകരിച്ച് രംഗത്തെത്തിയത്. പ്രതിമയുടെ പേരിൽ ഇരുവരും നുണ പ്രചരിപ്പിക്കുകയാണെ് എസ്ഐഎസ്എഫ് സംസ്ഥാന അധ്യക്ഷൻ വി വിനിൽ വ്യക്തമാക്കി.
ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്നതിന് ഇടതുപക്ഷമോ എഐഎസ്എഫോ എതിരല്ലെന്ന് വിനിൽ പറഞ്ഞു. പ്രതിമ എവിടെ സ്ഥാപിക്കണെന്നതിനെ ചൊല്ലിയാണ് തർക്കമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്കൃത സർവ്വകലാശാലയുടെ പുതിയ മുഖ്യ കവാടത്തിൽ ഗേറ്റിനു പുറത്ത് ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരനും പി ടി തോമസ് എംഎൽഎയും വർഗീയ വികാരമിളക്കി വിടുന്ന തരത്തിൽ നുണപ്രചരണം നടത്തുകയാണ്. ശങ്കരാചാര്യരുടെ പേരിലുള്ള സർവ്വകലാശാലയിൽ വേറെ ആരുടെ പ്രതിമ സ്ഥാപിക്കണമെന്നാണ് കുമ്മനത്തിന്റെ ചോദ്യം പ്രതിമ സ്ഥാപിക്കുന്നതിനെ ഇടതുപക്ഷം എതിർക്കുന്നു എന്നദ്ദേഹം പറയുന്നത് സർവ്വകലാശാലയിൽ ഇടതുപക്ഷ സിന്റിക്കേറ്റിന്റെ കാലത്ത് സ്ഥാപിച്ച പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണെന്ന് ഓർക്കണമെന്നും വിനിൽ വ്യക്തമാക്കി.
ഈ പ്രതിമയാകട്ടെ ഇപ്പോൾ പൂജിച്ച യോഗദണ്ഡ് സ്ഥാപിച്ച് ഒരു ആരാധനാ വിഗ്രഹമാക്കി മാറ്റിയിരിക്കുകയാണ് അധികാരികൾ. പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരത്തിൽ മതാചാരങ്ങൾ നടത്തുന്നത് നിയമലംഘനമാണ്. സംഘപരിവാർ ഗൂഢാലോചനക്ക് വഴങ്ങി ഗേറ്റിന് പുറത്ത് എം സി റോഡരികിൽ സ്ഥാപിക്കുന്നതിനെ മാത്രമാണ് എഐഎസ്എഫ് എതിർക്കുന്നത്. കാമ്പസിനകത്ത് പ്രതിമ സ്ഥാപിക്കുന്നതിന് എഐഎസ്എഫ്
വിയോജിപ്പില്ലെന്ന് രേഖാമൂലം അധികാരികളെ അറിയിച്ചിട്ടുള്ളതാണ്. വസ്തുത ഇതായിരിക്കേ ഇടതുപക്ഷം ശങ്കര പ്രതിമ സ്ഥാപിക്കാനുവദിക്കുന്നില്ലെന്ന് പ്രചരിപ്പിക്കാനാണ് സംഘപരിവാർ ശ്രമം. രാജ്യം ഭരിക്കുന്ന കക്ഷിയുടെസംസ്ഥാന അധ്യക്ഷൻ തന്നെ നുണ പ്രചരണവുമായി ഇതിനിറങ്ങിത്തിരിച്ചിരിക്കുന്നതിൽ സംഘടന ശക്തമായി പ്രതിഷേധിക്കുന്നതായും വിനിൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ശങ്കരാചാര്യർക്കു പകരം കാൾ മാർക്സിന്റെ പ്രതിമവക്കണോ എന്നാണ് പി.ടി തോമസ് എംഎൽഎ ചോദിക്കുന്നത്. ഗേറ്റിനു പുറത്ത് ശങ്കര പ്രതിമക്ക് പകരം ഗാന്ധി പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയത് കെഎസ് യു യൂണിറ്റ് കമ്മിറ്റിയാണ്. ഗേറ്റിനു പുറത്ത് ശങ്കര പ്രതിമ സ്ഥാപിക്കുന്നതിനെ കെഎസ് യു പോലും എതിർക്കുമ്പോൾ കുമ്മനത്തിന്റെ ഭാഷയിൽ പി ടി തോമസ് സംസാരിക്കുന്നതിൽ ദുരൂഹതയുണ്ട്. തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ നന്ദി പ്രകടനം ഇടതു വിദ്യാർത്ഥി സംഘടനകളുടെ ചെലവിൽ നടത്താമെന്ന് പി.ടി തോമസ് വ്യാമോഹിക്കരുത്.
കേരളത്തിലെ നിരവധി കോളജുകൾക്കകത്ത് ആരാധാനാലയങ്ങൾ ഉണ്ടെന്നു പറഞ്ഞ് ഗേറ്റിൽ ശങ്കര പ്രതിമ സ്ഥാപിക്കുന്നതിനെ ന്യായീകരിക്കുന്ന എംഎൽഎ സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അവയെല്ലാം എന്ന സത്യം ജനങ്ങളിൽ നിന്നും മറച്ചുവെക്കുകയാണ്. ഈ
സത്യം മറച്ചു വച്ച് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ അദ്ദേഹത്തിന്റെ ശ്രമം. സ്വകാര്യ മാനേജ്മെന്റ്, എയ്ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതിന് നിയമപരമായ അവകാശമുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ 28ാം വകുപ്പു പ്രകാരം ഗവൺമെന്റിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ യാതൊന്നും സ്ഥാപിക്കാനോ ആചരിക്കാനോ പാടില്ല എന്നിരിക്കെ, സർക്കാർ സ്ഥാപനമായ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ ആരാധനാലയമുണ്ടായാലും തെറ്റില്ല എന്നനിലക്കുള്ള എംഎൽഎയുടെ ഭരണഘടനാ വിരുദ്ധമായ വാദത്തെ പിൻതുണയ്ക്കുന്നുണ്ടോ എന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും വിനിൽ ചോദിച്ചു.
രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹിന്ദുത്വവൽക്കരിച്ച് സരസ്വതീവന്ദനവും മതാചാരങ്ങളും അടിച്ചേൽപ്പിക്കാനുള്ള സംഘപരിവാർ അജണ്ടക്ക് കുടപിടിക്കുന്ന പി.ടി തോമാസിനെ നിലക്കുനിർത്താൻ കോൺഗ്രസിനാവില്ലെങ്കിൽ, അപമാനിതരായ കാലടി സർവ്വകലാശാലയിലെ കെഎസ് യുക്കാരെങ്കിലും അതിന് തയ്യാറാകണം. സംസ്കൃത സർവ്വകലാശാലയിൽ പ്രവർത്തിക്കുന്ന സംഘടനകളിൽ നിലപാട് വ്യക്തമാക്കിയ എബിവിപി ഒഴികെയുള്ള സംഘടനകളെല്ലാം തന്നെ ശങ്കരപ്രതിമ ഗേറ്റിന് പുറത്ത് സ്ഥാപിക്കുന്നതിനെതിരാണ് എന്നിരിക്കെ പി ടി തോമസ് സംഘപരിവാർ പക്ഷം ചേർന്ന് കുപ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നത് സർവ്വകലാശാലയിലെ മതേതര സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് അനുകൂല സിൻഡിക്കേറ്റിന്റെ കീഴിൽ സംസ്കൃത സർവ്വകലാശാല അതിവേഗം ഹിന്ദുത്വവൽക്കരിക്കപ്പെടുകയാണ്. അതിന്റെ തെളിവാണ് നിലവിലെ ശങ്കര പ്രതിമയിൽ സ്ഥാപിച്ച യോഗദണ്ഡും അവിടുത്തെ പ്രാർത്ഥനകളും. അത് മുഖ്യ കവാടത്തിലേക്കു കൂടി വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ഗേറ്റിനു പുറത്തുയരുന്ന പ്രതിമ. കേരളത്തിലെ മതനിരപേക്ഷ മനസുകൾ ഈ പ്രതിമയുടെ രാഷ്ട്രീയം തിരിച്ചറിയുന്നുണ്ട്. കുമ്മനവും പി ടി തോമസും അതോർക്കുന്നത് നല്ലതാണെന്നും വിനിൽ വ്യക്തമാക്കി.
ശങ്കരാചാര്യരുടെ പേരിലുള്ള യൂണിവേഴ്സിറ്റിയിൽ ശങ്കരാചാര്യരുടെ പ്രതിമയാണ് വേണ്ടതെന്നും അല്ലാതെ കാൾ മാർക്സിന്റെ പ്രതിമ അല്ലെന്നും പിടി തോമസ് മറുനാടനോടാണ് നേരത്തെ വ്യക്തമാക്കിയത്. ശങ്കരാചാര്യരുടെ പേരിലുള്ള യൂണിവേഴ്സിറ്റിയിൽ ശങ്കരാചാര്യരുടെ പ്രതിമ വയ്ക്കുന്നതിൽ അപാകതയുണ്ടെന്നു വിശ്വസിക്കുന്നില്ല. അതിനെതിരെ നടക്കുന്ന തെറ്റായ സമരങ്ങൾ തീവ്രവാദ പ്രസ്ഥാനങ്ങൾ വളരാൻ വളക്കൂറുള്ള മണ്ണാക്കി മാറ്റുമെന്നും പി ടി തോമസ് വ്യക്തമാക്കിയിരുന്നു.
വിവാദം പെട്ടെന്നു ഉണ്ടാവാൻ എന്താണ് കാരണമെന്ന് തനിക്കറിയില്ല. അങ്കമാലിമൂവാറ്റുപുഴ പാത കടന്നു പോകുന്ന എംസി റോഡിന് അഭിമുഖമായി യൂണിവേഴ്സിറ്റി പുതിയതായി സ്ഥാപിക്കുന്ന ഗെയ്റ്റിന്റെ ഭാഗമായാണ് പുതിയ പ്രതിമ വയ്ക്കാൻ ഉദ്ദേശിക്കുന്നത്. അതിൽ അപാകതകൾ ഉണ്ടെന്നു താൻ വിശ്വസിക്കുന്നില്ലെന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു. എന്നാൽ ഗേറ്റിന് പുറത്ത് പ്രതിമ സ്ഥാപിക്കുന്നത് ഹൈന്ദവ തൽപ്പര്യങ്ങളോടെയാണ് തീർത്ഥാടന കേന്ദ്രമാക്കാനാണെന്നുമാണ് എഐഎസ്എഫ് വാദിക്കുന്നത്.
കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തിയ ശേഷം നടന്ന നാക് പരിശോധയിൽ സംസ്കൃതം പഠിപ്പിക്കുന്ന സർവ്വകലാശാല എന്ന നിലയിൽ എ ഗ്രേഡ് കൊടുക്കുകയും 20 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഇത് കൂുടാതെ ഏതാനും മാസങ്ങൾക്ക് മുമ്പ് എട്ട് കോടി രൂപയുടെ പ്രത്യേക ധനസഹായവും ലഭിച്ചു. നാക് പരിശോധനയിൽ എ ഗ്രേഡ് ലഭിച്ചതിനെ തുടർന്നാണ് 60 ലക്ഷത്തോളം രൂപ മുടക്കി പ്രവേശനകവാടവും ശങ്കരപ്രതിമയും സ്ഥാപിക്കാൻ സർവ്വകലാശാല തീരുമാനിച്ചത്.
Stories you may Like
- പ്രതിമ നീക്കി; ഗുരുദേവനുമായി സാമ്യമില്ലെന്ന വാദം സർക്കാരും സമ്മതിച്ചു
- വിദ്യാ വിജയന് അനധികൃതമായി പ്രവേശനം നേടി കൊടുത്തത് പി എം ആർഷോ
- പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തിൽ തെറ്റില്ല: അലൻസിയർ
- പട്ടേൽ പ്രതിമ കണ്ട യുവതിയുടെ പോസ്റ്റ് വൈറലാവുമ്പോൾ
- കെ വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം പുനഃപരിശോധിക്കാൻ കാലടി സർവകലാശാല
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്