കല്ലട ബസ് ഇടിവണ്ടിയായ സംഭവത്തിൽ ഉടമ സുരേഷ് തൽക്കാലം പ്രതിയാവില്ല; ആക്രമണം അഴിച്ചുവിട്ട ജീവനക്കാരെ മാത്രം അകത്താക്കി മുതലാളിയെ രക്ഷിക്കാൻ നീക്കം തകൃതി; ചോദ്യം ചെയ്യാൻ വിളിച്ചിട്ടും ഹാജരാകാതെ മുങ്ങി നടക്കുന്ന കല്ലട ഉടമയുടെ സമയപരിധി തീരുന്നത് നാളെ; കമ്പനിയുടെ പെർമിറ്റ് റദ്ദാക്കിയെന്ന വാർത്തയും കള്ളം; പെർമിറ്റ് സാധുവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സുധേഷ് കുമാർ; തുടർ നടപടികൾ ചോദ്യം ചെയ്യലിന് ശേഷമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മറുനാടനോട്
എം മനോജ് കുമാർ
കൊച്ചി: സുരേഷ് കല്ലട ടൂറിസ്റ്റ് ബസിലെ യാത്രക്കാരെ ബസ് ജീവനക്കാർ അതിക്രൂരമായി മർദിച്ച കേസിൽ കൊച്ചി പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ബസ് ഉടമയായ സുരേഷ് കല്ലട ഇതുവരെ കൊച്ചി പൊലീസിൽ ഹാജരായില്ല. സുരേഷ് കല്ലടയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് ആരോപണം ഉയരുന്നത്. ജീവനക്കാരെ പ്രതിചേർത്ത് മുതലാളിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഭാഗമായി യാത്രക്കാരെ ആക്രമിച്ച മുഴുവൻ പേരും പിടികൊടുത്തിട്ടുമുണ്ട്. അതേ സമയം സുരേഷ് കല്ലടയുടെ ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്തിട്ടുമില്ല. സുരേഷ് കല്ലടയുടെ എല്ലാ ബസുകളുടെയും പെർമിറ്റുകൾ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പരിശോധനയിൽ നിയമലംഘനമോ, ക്രമക്കേടോ തെളിഞ്ഞാൽ പെർമിറ്റ് റദ്ദ് ചെയ്യാനാണ് മോട്ടോർവാഹനവകുപ്പിന്റെ തീരുമാനം. കല്ലടയ്ക്ക് നൽകിയ ടൂറിസ്റ്റു ബസ് പെർമിറ്റ് കേരളാ പെർമിറ്റ് തന്നെയാണ്. അതിനാൽ നടപടികൾ എടുക്കാൻ മോട്ടോർ വാഹനവകുപ്പിനു അവകാശമുണ്ട്. അതിനാൽ പരിശോധന മോട്ടോർ വാഹനവകുപ്പ് തുടങ്ങിയിട്ടുണ്ട്. സുരേഷ് കല്ലട ഹാജരായാൽ വിശദമായി ചോദ്യം ചെയ്യാനാണ് കൊച്ചി സിറ്റി പൊലീസ് ഒരുങ്ങുന്നത്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ മാത്രം തുടർ നടപടികൾ സ്വീകരിക്കാനാണ് കൊച്ചി പൊലീസ് തീരുമാനം. ഇതെല്ലാം തന്നെ കല്ലടയെ രക്ഷിക്കാനുള്ള ശ്രമങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
നിലവിൽ കല്ലട സുരേഷ് അറസ്റ്റിലാകാനുള്ള സാഹചര്യം വരെ ഉരുത്തിരിഞ്ഞിട്ടുണ്ട്. അതിനാൽ കല്ലടയെ സംബന്ധിച്ച് ഈ ചോദ്യം ചെയ്യൽ നിർണായകമാകും. സുരേഷ് കല്ലട ബസിലെ യാത്രക്കാരായ യുവാക്കളുടെ മേൽ ജീവനക്കാർ മർദ്ദനം അഴിച്ചുവിട്ടത് വിവാദമായതിനെ തുടർന്നാണ് സുരേഷ് കല്ലടയോട് നേരിട്ട് ഹാജരാകാൻ കൊച്ചി പൊലീസ് ആവശ്യപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐ മുൻപാകെ ഹാജരാകാൻ ആണ് സുരേഷ് കല്ലടയോട് പൊലീസ് ആവശ്യപ്പെട്ടത്. പക്ഷെ ഇനിയും ഒരു ദിവസം അവശേഷിക്കെ സമയമുണ്ടല്ലോ സുരേഷ് കല്ലട ഹാജരാകട്ടെ എന്ന നിലപാടിലാണ് മരട് പൊലീസ്. ഇന്നു ഹാജരായില്ലെങ്കിൽ നാളെ സുരേഷ് കല്ലട ഹാജരാകുമെന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇന്നു തിരഞ്ഞെടുപ്പ് കാരണമാകുമാകും സുരേഷ് കല്ലട ഹാജരാകാതിരുന്നത്. ഹാജരായാൽ കല്ലടയെ വിശദമായി ചോദ്യം ചെയ്യും. അതിനുശേഷം മാത്രമേ സുരേഷ് കല്ലടയുടെ പേരിൽ കേസ് എടുക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുകയുള്ളൂ. സംഭവത്തിൽ ഇതുവരെ ഏഴുപേർ അറസ്റ്റിലായിട്ടുണ്ട്. ബസിലെ ജീവനക്കാർ അല്ലാത്ത ആളുകളാണ് യാത്രക്കാരെ മർദ്ദിച്ചത്. ഇവർ വൈറ്റിലയിലെ കല്ലട ഓഫീസിലുള്ളവരാണ്. ഇവരാണ് യാത്രക്കാരെ മർദ്ദിച്ചത്. മർദ്ദനം ഏറ്റ യാത്രക്കാർ തിരിച്ചറിഞ്ഞത് കാരണമാണ് ഇവരെ അറസ്റ്റിലായത്. മർദ്ദിച്ചവരെ മുഴുവൻ പേരെയും മർദ്ദനമേറ്റവർ തിരിച്ചറിഞ്ഞിട്ടുണ്ട്-കമ്മീഷണർ പറഞ്ഞു.
അതേസമയം സുരേഷ് കല്ലടയുടെ ടൂറിസ്റ്റ് ബസ് പെർമിറ്റുകളുടെ പരിശോധന മോട്ടോർ വാഹനവകുപ്പിൽ ധൃതഗതിയിൽ പൂർത്തിയാവുകയാണ്. സുരേഷ് കല്ലടയുടെ ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് 2022 വരെയുണ്ട്. എല്ലാം കേരളാ പെർമിറ്റ് ആണ്. 2022 വരെ പെർമിറ്റ് ഇവർക്ക് ഉപയോഗിക്കാവുന്നതാണ്. അതിനാൽ പെർമിറ്റുകൾ പരിശോധിക്കാനാണ് തീരുമാനം. എന്തെങ്കിലും ക്രമക്കേടുകൾ കണ്ടാൽ പെർമിറ്റ് റദ്ദ് ചെയ്യും-ട്രാൻസ്പോർട്ട് കമ്മീഷണർ സുധേഷ് കുമാർ മറുനാടനോട് പറഞ്ഞു. കല്ലട സുരേഷിന്റെ അറസ്റ്റ് ചെയ്യണോ ഏതൊക്കെ കേസുകൾ എടുക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് പൊലീസ് ആണ്. പെർമിറ്റും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മാത്രമാണ് ഞങ്ങൾ പരിശോധിക്കുന്നത്- സുധേഷ് കുമാർ പറഞ്ഞു.
അതേസമയം ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും എത്താൻ സുരേഷ് കല്ലട മടിക്കുന്നത് പൊലീസിലെ തന്നെ ചിലരുടെ നെറ്റി ചുളിപ്പിക്കുന്നുണ്ട്. ഹാജരാകൽ വൈകിക്കുന്നത് രക്ഷപ്പെടാൻ വഴികൾ തേടുന്നതിനാലാണ് എന്നാണു ലഭിക്കുന്ന സൂചനകൾ. കല്ലടയിലെ യാത്രക്കാരെ മർദ്ദിച്ച ഏഴു പ്രതികളെയും ഇന്നു രാത്രി ഏഴുമണിക്ക് കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും. രണ്ടു പ്രതികളെയാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. കുമാർ എന്ന കോയമ്പത്തൂർ സ്വദേശിയായ ഡ്രൈവറും കൊല്ലം സ്വദേശിയായ ഗിരിലാലുമാണ് ഇന്നു അറസ്റ്റിലായത്. ഒന്നാം പ്രതി ചിറയിൻകീഴ് സ്വദേശി ജയേഷ് (25), രണ്ടാം പ്രതി കൊടകര സ്വദേശി ജിതിൻ (25), ആലപ്പുഴ സ്വദേശി രാജേഷ് (26), പുതുച്ചേരി കാരയ്ക്കൽ സ്വദേശി അൻവർ (38) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. വധശ്രമം, പിടിച്ചുപറി, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.
ബെംഗളൂരുവിലേക്കുള്ള 'സുരേഷ് കല്ലട' ബസിലെ യാത്രക്കാരായ 3 യുവാക്കളെ ഞായറാഴ്ച പുലർച്ചെയാണ് ബസ് ജീവനക്കാർ ക്രൂരമായി ആക്രമിച്ചത്.അന്ന് തന്നെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലുമെത്തി. എന്നാൽ പത്രങ്ങളോ മുൻനിര ചാനലുകളോ ഇതിനെ പ്രധാന വാർത്തയാക്കിയില്ല. എന്നാൽ ഇന്നലെ സോഷ്യൽ മീഡിയ ഈ വിഷയത്തിൽ കടന്നാക്രമണം നടത്തി. മറുനാടൻ പുറത്തുവിട്ട വിവരങ്ങളും വൈറലായി. ഇതോടെ കല്ലടയ്ക്കെതിരെ ജനരോഷം ശക്തമായി. മറുനാടൻ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ മുഖ്യധാരാ മാധ്യമങ്ങളും കണ്ണു തുറുന്നു. കല്ലടയുടെ കള്ളക്കളികൾ അവരും വാർത്തയാക്കി. വോട്ടെടുപ്പ് കാലമായതു കൊണ്ട് ജനങ്ങൾക്കൊപ്പം രാഷ്ട്രീയക്കാരും നിന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടിക്ക് തയ്യാറായത്. പിടിച്ചെടുത്ത കല്ലട ബസ് മരട് സ്റ്റേഷനിൽ എത്തിച്ചു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 'സുരേഷ് കല്ലട'യുടെ കേരളത്തിലെ എല്ലാ ഓഫിസുകളും ഇന്നലെ പൂട്ടിയതായി പൊലീസ് അറിയിക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് 'സുരേഷ് കല്ലട' ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്നു ഗതാഗത കമ്മിഷണർ എഡിജിപി: സുധേഷ് കുമാർ അറിയിച്ചത്. ഈ പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ശനിയാഴ്ച രാത്രി തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ബസിലെ യാത്രക്കാരായ അജയഘോഷ്, സച്ചിൻ, അഷ്കർ എന്നിവർക്കാണു ക്രൂരമർദനമേറ്റത്. അജയഘോഷ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ തമിഴ്നാട് ഈറോഡിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഹരിപ്പാട് വച്ച് കേടായ ബസിനു പകരം ബസ് ഏർപ്പാടാക്കാത്തതു യുവാക്കൾ ചോദ്യം ചെയ്തിരുന്നു. ഇതിനു പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയ കൃത്യമായി ഇടപെട്ടതാണ് പ്രതികളെ പിടിക്കാൻ കാരണം. സംഭവത്തിലെ ഗൂഢാലോചനയിൽ കല്ലട സുരേഷ് ബസ് മുതലാളി സുരേഷിനും പങ്കുണ്ടെന്ന് വ്യക്തമാണ്. ഇയാളുടെ അറിവോടെയാണ് അക്രമം നടന്നതെന്നാണ് സൂചന. ഈ കേസിൽ കല്ലട മുതലാളിയെ പൊലീസ് കേസിൽ പ്രതി ചേർത്തിട്ടില്ല. ഇതിനുള്ള കള്ളക്കളികൾ അണിയറയിൽ പുരോഗമിക്കുകയാണ്. ഈ കേസിൽ പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇതുവരെ സുരേഷ് കല്ലട ഹാജരായിട്ടില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്