കടകംപള്ളി ബാങ്കിലെ കള്ളപ്പണ വാർത്ത പുറത്തായതോടെ അനഭിമതനായി; പാർട്ടി നേതൃത്വത്തെ ആദായ നികുതി വകുപ്പ് ഇടപെടൽ അറിയിച്ചെന്നും കണ്ടെത്തി; ഭൂമി തട്ടിപ്പും പിരിവും കൈയോടെ പിടിച്ച് മന്ത്രിയുടെ തിരിച്ചടി; കടകംപള്ളിയുടെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കുന്നത് മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ വിശ്വസ്തനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കടകംപള്ളി സഹകരണബാങ്കിലെ കള്ളപ്പണ നിക്ഷേപവുമായി ഒരു മന്ത്രിയുടെ പേര് ചർച്ച വിഷയമായിരുന്നു. ഇതേ കുറിച്ചു അഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെ ഒരു സിപിഐ(എം) പ്രാദേശിക നേതാവിന്റെ മരണവും ദുരൂഹതകൾ സജീവമായി. ഇപ്പോഴിതാ തലസ്ഥാത്ത് നിന്നുള്ള മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ഒരംഗത്തെ അഴിമതിയുടെ പേരിൽ പുറത്താക്കിയിരിക്കുന്നു. ഇതോടെ പിണറായി വിജയൻ മന്ത്രിസഭയിലും അഴിമതിക്കുള്ള സാധ്യതകളാണ് ചർച്ചയാകുന്നത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയ ഇടപെടലുകളാണ് കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണൽ സ്റ്റാഫിന്റെ കള്ളത്തരം കണ്ടെത്തിയതെന്നാണ് സൂചന. വിജിലൻസ് നേരിട്ട് അന്വേഷിച്ച് പ്രഥാമിക വിവരങ്ങൾ ശേഖരിച്ചതയായും സൂചനയുണ്ട്. അതിന് ശേഷമാണ് കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണൽ സ്റ്റാഫ് അംഗം വൽസല കുമാറിനെ പുറത്താക്കിയതിലും കടകംപള്ളി ബാങ്കിലെ പ്രശ്നങ്ങളുണ്ടെന്നാണ് സൂചന.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് കടകംപള്ളി സുരേന്ദ്രന്റെ പഴ്സണൽ സ്റ്റാഫംഗം ശ്രീവൽസ കുമാറിനെ പിരിച്ചുവിട്ടത്. മന്ത്രി കടകംപള്ളിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു ശ്രീവൽസ കുമാർ. ഒരു ഭൂമി ഇടപാടിൽ ശ്രീവത്സകുമാറിന്റെ പേരിൽ അഴിമതി ആരോപണം ഉയർന്നതോടെയാണ് പുറത്താക്കൽ നടപടിയെന്നാണ് മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിശദീകരണം. എന്നാൽ, യഥാർത്ഥ് കാരണം എന്താണെന്ന ആർക്കും വ്യക്തമായിട്ടില്ല. മന്ത്രിക്ക് അനഭിമതനായിട്ടാണ് പുറത്താകൽ എന്നതും വ്യക്തമല്ല. തുടർന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് കടകംപള്ളി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂറത്തു വന്നത്. ആദായ നികുതി വകുപ്പ് കടകംപള്ളി ബാങ്കിൽ പരിശോധന നടത്തിയെന്നത് പാർട്ടി കേന്ദ്രങ്ങൾ പോലും വിശ്വസിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വിവരം പുറത്തു പോയത് ശ്രീവൽസ കുമാറിൽ നിന്നെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ ഓഫീസ് പോലും കരുതുന്നത്. ഈ സാഹചര്യത്തിലാണ് ഭൂമി തട്ടിപ്പ് പൊടിതട്ടിയെടുക്കുന്നത്.
നേമം മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ പഴ്സണൽ സ്റ്റാഫംഗമായിരുന്ന ഇയാളെ പ്രത്യേക ശിപാർശയോടെയാണ് കടകംപള്ളിയുടെ പഴ്സണൽ സ്റ്റാഫംഗമായി നിയമിച്ചത്. ഫാം ഇൻഫർമോഷൻ ബ്യൂറോ ഉദ്യോഗസ്ഥനാണ് ശ്രീവൽസ കുമാർ. ബന്ധു നിയമനത്തിന്റെ പേരിൽ മുൻ വ്യവസായ മന്ത്രി ഇ.പി ജയരാജൻ രാജിവച്ചൊഴിഞ്ഞതിന്റെയന്ന് തന്നെയാണ്് സിപിഐ(എം) സംസ്ഥാന സമിതിയിലും ശ്രീവൽസകുമാറിനെതിരായ പരാതികൾ പരിഗണിച്ചത്. അന്ന് തന്നെ ഇയാൾക്കെതിരെ നടപടികൾക്കും തുടക്കമായതായാണ് സൂചന. പാർട്ടിയും മുഖ്യമന്ത്രിയും ശ്രീവൽസകുമാറിനെതിരെ കടുത്ത നടപടികളെടുക്കുമ്പോഴും കടകംപള്ളി ന്യായീകരിക്കാനാണ് ശ്രമിച്ചതെന്നാണ് സൂചന. എന്നാൽ കടകംപള്ളി ബാങ്കിലെ വിവരങ്ങൾ പുറത്തുവന്നതോടെ ഇത് മാറി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പഴ്സണൽ സ്റ്റാഫംഗമായിരിക്കെ ജില്ലയിലെ മറ്റൊരു നേതാവിനു വേണ്ടി പ്രവർത്തിച്ചുവെന്ന ആരോപണമാണ് ഇതോടെ സജീവമാകുന്നത്.
പുറത്താക്കപ്പെട്ട ശ്രീവൽസ കുമാർ നടത്തിയ പ്രോട്ടോക്കോൾ ലംഘനം മന്ത്രിയുടെ ശ്രദ്ധയിൽ നേരത്തെ പെട്ടിരുന്നു. തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റിയംഗം പറഞ്ഞതനുസരിച്ച് ഹൈക്കോടതിയിലെ ഒരു വക്കീലുമായി ഒരു കേസിനെക്കുറിച്ച് ഇയാൾ സംസാരിച്ചിരുന്നു. മന്ത്രിയുടെ പഴ്സണൽ സ്റ്റാഫായിരിക്കെ ആ പദവി ഉപയോഗിക്കുകയും മന്ത്രിയുടെ അനുമതിയോ അറിവോ ഇല്ലാതെ കേസുകളെക്കുറിച്ച് സംസാരിച്ചുവെന്നതാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഇതൊക്കെ മന്ത്രിക്ക് അനഭിമതനാക്കി എന്നാണ് അറിയുന്നത്. ഇതിന് പുറമേയാണ് കടകംപള്ളി ബാങ്കുമായ വിവാദങ്ങളുമെത്തുന്നത്. ഇതോടെ ശ്രീവൽസ കുമാറിനെ കൈവിടാൻ മന്ത്രി തീരുമാനിക്കുകയായിരുന്നു. പാർട്ടി ജില്ലാ കമ്മറ്റിയുടെയും സംസ്ഥാന സമിതിയുടേയും അംഗീകാരത്തോടെയാണ് ശ്രീവൽസ കുമാറിനെ നിയമിച്ചത്. അതുകൊണ്ട് തന്നെ പാർട്ടി തീരുമാനം അനുകൂലമാക്കി ശ്രീവൽസ കുമാറിനെ പുറത്താക്കുകയും ചെയ്തു.
കടകംപള്ളി വൈദ്യുതി മന്ത്രിയായിരിക്കെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ചില ഇടപാടുകൾ കണ്ടെത്തിയിരുന്നു. ഇത് മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കടകംപള്ളിയിലെ പ്രശ്നങ്ങൾ ഉയർന്നത്. ഇതോടെ പ്രതിരോധത്തിലായ മന്ത്രി പ്രതിച്ഛായ വീണ്ടെടുക്കാൻ കൂടിയാണ് പേഴ്സണൽ സ്റ്റാഫിലെ അംഗത്തെ പുറത്താക്കുന്നത്. അഴിമതിയുമായി ഒരു വിട്ടു വീഴ്ചയ്ക്കും താനില്ലെന്ന് വരുത്താൽ കുടിയാണ് ഇത്. എന്നാൽ സിപിഎമ്മിനുള്ളിലെ വിഭാഗിയതയും ഇതിന് കാരണമായി പറയപ്പെടുന്നു. പുറത്താക്കപ്പെട്ട വൽസല കുമാർ, മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ വിശ്വസ്തനും പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്നു. കടകംപള്ളിയുടെ എതിർ ചേരിയിൽപ്പെട്ട ശിവൻകുട്ടിയുടെ വിശ്വസ്തൻ തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്ന ആദ്യ സൂചനകൾ കടകംപള്ളിക്ക് കിട്ടിയത് കടകംപള്ളി സഹകരണ ബാങ്കിലെ ആദായ നികുതി വകുപ്പ് പരിശോധനയുമായി ബന്ധപ്പെട്ടാണ്. ഇതിന് പിന്നിൽ സിപിഎമ്മിലെ തിരുവനന്തപുരത്തെ ഗ്രൂപ്പ് പോരും ഉണ്ടെന്ന് കടകംപള്ളി വിലയിരുത്തി.
സഹകരണബാങ്കിലെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിപ്പിച്ചതും ബിജെപിയെ കൊണ്ട് അത് ആരോപണമായി ഉന്നയിച്ചതിന് പിന്നിലും ഇത്തരം ശക്തിയാണെന്ന് കടകംപള്ളി വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടേയും മറ്റും ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ ഇടപെടൽ വാർത്ത എത്തിച്ചതും തന്റെ ഓഫീസിലെ പ്രമുഖനാണെന്നും മന്ത്രി കണ്ടെത്തി. ഇതെല്ലാം കൂടിയായപ്പോൾ ശ്രീവൽസ കുമാറിനെ പുറത്താക്കാൻ മന്ത്രി തീരുമാനിക്കുകയായിരുന്നു. ഇനിയൊരു വിവാദം കൂടി ഉണ്ടായാൽ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന സൂചന കടകംപള്ളിക്ക് മുഖ്യമന്ത്രി നൽകിയതായും അറിയുന്നു. ഈ സാഹചര്യത്തിലാണ് ഓഫീസിൽ ശുദ്ധികലശം നടത്താൻ മന്ത്രി തയ്യാറാകുന്നത്. അഴിമതിയോ പിരിവോ ആരു നടത്തിയാലും മന്ത്രി സംരക്ഷിക്കില്ലെന്ന സൂചനയാണ് ഇതിലൂടെ ഓഫീസിലെ ജീവനക്കാർക്ക് കടകംപള്ളി നൽകുന്നതെന്നാണ് സൂചന.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ അടിവേരിളക്കിയ വിവാദങ്ങളുടെ ഒരു വശത്ത് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫുകളുടെ പങ്ക് വളരെ വലുതായിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ ജിക്കുമോൻ, ജോപ്പൻ, സലിംരാജ് തുടങ്ങിയവരെല്ലാം ഉമ്മൻ ചാണ്ടിക്കുണ്ടാക്കിയ തലവേദന ചെറുതല്ല. മന്ത്രിസഭയുടെ അടിത്തറ ഇളക്കുന്ന വിധത്തിലേക്ക് വിവാദങ്ങൾ എത്തുകയും ചെയ്തു. ഇതു കൂടി മനസ്സിലാക്കിയാണ് കടകംപള്ളിയുടെ ഇടപെടൽ. വൽസകുമാറിനെതിരായ ആരോപണങ്ങൾ പോലും ചർച്ചയാക്കുന്നതിന് മുമ്പ് അദ്ദേഹത്തെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കി. എന്തായാലും മുൻ സർക്കാറിനെ ഒരിക്കലും മാതൃകയാക്കില്ലെന്നും ആ സർക്കാറിന്റെ അഴിമതികൾ ആവർത്തിക്കില്ലെന്നും ജനങ്ങളോട് സത്യം ചെയ്ത് അധികാരത്തിൽ കയറിയ ഇടതു സർക്കാർ ഉമ്മൻ ചാണ്ടിയുടെ അതേ പാതയിലാണോ സഞ്ചരിക്കുന്നതെന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് വൽസകുമാറിന്റെ പുറത്താക്കലെന്ന് കടകംപള്ളിയുടെ ഓഫീസുൂം വിശദീകരിക്കുന്നു.
പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലേറ്റ ശേഷം ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇപി ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചു. പിന്നാലെ മന്ത്രി മേഴ്സികുട്ടിയമ്മയുടെ പേഴ്സണൽ സ്റ്റാഫിനെ കൊലപാതക കേസിൽ അറസ്റ്റു ചെയ്തു. ഇപ്പോഴിതാ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഒരു പേഴ്സണൽ സ്റ്റാഫ് അംഗത്തെ പിരിച്ചു വിട്ടിരിക്കുന്നു. ഇത് സർക്കാരിന് കടുത്ത വെല്ലുവിളിയാണ്. നേരത്തെ കടകംപള്ളി സഹകരണ ബാങ്കിലെ അനധികൃത നിക്ഷേപങ്ങളെക്കുറിച്ചും ബാങ്കിലെ ഉദ്യോഗസ്ഥൻ എൽ.വി.ജയശങ്കർ മരിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഡിജിപിക്കു പരാതി നൽകിയതും കെ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങളും വിവാദത്തിലായിരുന്നു. കടകംപള്ളി സർവീസ് സഹകരണബാങ്കിലെ ശാഖാ മാനേജരുടെ ചുമതല വഹിക്കുന്ന ജീവനക്കാരൻ മരിച്ച സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിച്ചത്.
സഹകരണബാങ്കിലെ അനധികൃത നിക്ഷേപങ്ങളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം നടത്താനിരിക്കവേയാണ് ഈ ദുരൂഹമരണം. സിപിഐ(എം) നേതാക്കളുടെ കോടികളുടെ ഇടപാടുകൾ ഇദ്ദേഹത്തിന് അറിയാം. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം മരണം ഹൃദയാഘാതത്താലാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.
Stories you may Like
- പിണറായിയുടെ അനിഷ്ടക്കാരനെ തരംതാഴ്ത്തുമോ?
- റിയാസും കടകംപള്ളിയും തമ്മിലുള്ള പരോക്ഷ ഏറ്റുമുട്ടലിന് വിരാമം
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- റിസർവ് ഫണ്ട് മാറ്റാനായില്ലെങ്കിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുക്കും
- കരുവന്നൂരിൽ നടന്നത് ചെങ്കൊടി തണലിലെ വൻ തട്ടിപ്പ്!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്