മേഴ്സികുട്ടി അമ്മയുടെ ശുപാർശ കേൾക്കാതെ പ്രോസിക്യൂഷൻ ഒഴിവാക്കി പിണറായിയുടെ കരുതൽ; മൂന്ന് ലക്ഷമായി ശമ്പളം ഉയർത്തണമെന്ന കത്ത് കിട്ടിയപ്പോൾ അതിനും അംഗീകാരം; തോട്ടണ്ടി അഴിമതി കേസിലെ വില്ലന് ഇത് നേട്ടങ്ങളുടെ കാലം; ഖാദി ബോർഡ് എംഡിയുടെ ശമ്പളം ഇരട്ടിയാക്കലിൽ നിറയുന്നത് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷൻ തോട്ടണ്ടി അഴിമതിക്കേസിലെ പ്രതിയും കോർപറേഷൻ മുൻ എംഡിയുമായ കെ.എ.രതീഷിന് അഴിമതിക്കേസിലെ പ്രോസിക്യൂഷൻ ഒഴിവാക്കിയതിനു പിന്നാലെ ശമ്പളവും കൂട്ടി. ശമ്പളം 80,000 രൂപയിൽനിന്ന് 1,70,000 ആക്കി. മറ്റു ആനുകൂല്യങ്ങളും കൂടി ചേർത്താൽ രണ്ടു ലക്ഷത്തിലേറെ രൂപ ശമ്പളയിനത്തിൽ വരും. കേരളത്തിൽ ഇങ്ങനെ ശമ്പളം കൂട്ടുന്നത് അത്യപൂർവ്വമാണ്. നിലവിൽ ഖാദി ബോർഡ് സെക്രട്ടറിയാണ് രതീഷ്. ഖാദി ബോർഡിലെ രതീഷിന്റെ നിയമനവും വിവാദങ്ങളുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപ്പര്യമാണ് തീരുമാനത്തിൽ നിഴലിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
2005ലാണ് രതീഷ് കശുവണ്ടി കോർപറേഷൻ എംഡിയാകുന്നത്. 2015 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. പത്ത് വർഷത്തോളം ഈ സ്ഥാനത്തിരുന്ന രതീഷ് 500 കോടി രൂപയുടെ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നായിരുന്നു സിബിഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ കേസിൽ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐ എൽഡിഎഫ് സർക്കാരിന്റെ അനുമതി തേടിയെങ്കിലും സർക്കാർ നൽകിയില്ല. മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ പ്രോസിക്യൂഷന് അനുമതി കൊടുക്കണമെന്ന് ഫയലിൽ കുറിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിയമോപദേശം തേടുകയും പ്രോസിക്യൂഷന് അനുമതി കൊടുക്കണ്ട എന്ന തീരുമാനത്തിൽ എത്തുകയും ചെയ്തു. അതിന് ശേഷമാണ് ഖാദി ബോർഡ് സെക്രട്ടറി എന്ന നിലയിൽ ശമ്പളം മൂന്ന് ലക്ഷമായി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് രതീഷ് സർക്കാരിന് കത്തുകൊടുത്തത്. അത് ഇരട്ടിയിലധികമാക്കി വർധിപ്പിക്കാൻ സർക്കാർ തയ്യാറായി. ഖാദി ബോർഡ് ചെയർമാനായ വ്യവസായ മന്ത്രിയുടെ കൂടി അനുമതിയോടെയാണ് ശമ്പളം വർധിപ്പിച്ചിരിക്കുന്നത്.
തോട്ടണ്ടി അഴിമതിക്കേസിൽ ഒന്നാം പ്രതിയായിരുന്നു. ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോർപറേഷനു വൻ നഷ്ടം നേരിട്ടതായി സിബിഐ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തൽ. കശുവണ്ടി വികസന കോർപറേഷൻ 2015ലെ ഓണക്കാലത്തു നടത്തിയ തോട്ടണ്ടി ഇടപാടിൽ വൻ നഷ്ടമുണ്ടായെന്ന കേസ് വിജിലൻസ് എഴുതിത്ത്തള്ളിയിടത്താണ് സിബിഐ വൻക്രമക്കേട് കണ്ടെത്തിയത്. ഈ അന്വേഷണമാണ് സിപിഎം സർക്കാർ അട്ടിമറിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ തോട്ടണ്ടി വാങ്ങിയതിൽ അഴിമതി നടന്നതായി ആരോപിച്ച് മനോജ് കടകംപള്ളി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തട്ടിപ്പ് അന്വേഷിക്കാൻ 2015ൽ സിബിഐയെ ചുമതലപ്പെടുത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന, വഞ്ചന എന്നിവയ്ക്കും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ്. കശുവണ്ടി കോർപറേഷൻ മുൻ എംഡി കെ.എ. രതീഷിന്റെ ശമ്പളം ഇരട്ടിയിലധികമാക്കുന്നു. അഴിമതി കേസിലെ പ്രോസിക്യൂഷൻ നടപടി ഒഴിവാക്കിയതിന് പിന്നാലെയാണ് ശമ്പളം കൂട്ടുന്നത്. 80,000ൽ നിന്ന് 1,70,000 ആയാണ് ശമ്പളം വർധിപ്പിക്കുന്നത്. ഒപ്പം മറ്റ് അലവൻസുകളും ലഭിക്കും. ഇതോടെ രണ്ട് ലക്ഷത്തോളം രൂപ ഇദ്ദേഹത്തിന് ഒരു മാസം ലഭിക്കും.
തോണ്ടട്ടി അഴിമതിയിൽ അന്ന് കശുവണ്ടി കോർപറേഷൻ ചെയർമാനായിരുന്ന ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരൻ, എംഡിയായിരുന്ന കെ.എ.രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ടിട്ടാണ് സിബിഐ കത്ത് നൽകിയത്. 2005 മുതൽ 2015 വരെ രണ്ടു സർക്കാരുകളുടെ കാലത്ത് കശുവണ്ടി വികസന കോർപറേഷൻ എംഡി സ്ഥാനത്ത് തുടർന്നു എന്നതുകൊണ്ട് തന്നെ രതീഷിന്റെ സ്വാധീനം വ്യക്തമാണ്. എംഡി സ്ഥാനത്ത് ഈ രീതിയിൽ തുടർന്നത് തന്നെ റെക്കോർഡായിരുന്നു്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും വി എസ് അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്തും രതീഷ് ഈ പോസ്റ്റിൽ തുടർന്നു. ധനകാര്യവകുപ്പ്, വ്യവസായവകുപ്പ്, വിജിലൻസ്, നിയമസഭാ സമിതി, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തുടങ്ങി എല്ലാ ഏജൻസികളും തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നു എന്ന് വ്യകതമാക്കിയതാണ്. ഈ ഏജൻസികൾ എല്ലാം തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നു എന്ന് പറഞ്ഞുവെങ്കിലും രതീഷിന്റെ സ്ഥാനചലനത്തിനു ഇളക്കം സംഭവിച്ചില്ല. ഇതോടെയാണ് ഹൈക്കോടതിയിൽ കടകംപള്ളി മനോജ് ഹർജി നൽകിയത്. വിജിലൻസ് അന്വേഷണം നടത്താം എന്നാണ് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത്. ഇത് അന്താരാഷ്ട്ര ഇടപാടാണ്. അതിനാൽ സിബിഐ വരട്ടെ. എന്നാണ് ഹൈക്കോടതി പറഞ്ഞത്. കോട്ടയം ആസ്ഥാനമായ ജെഎംജെ എന്ന കമ്പനിയാണ് കശുവണ്ടി വികസന കോർപറേഷന് വേണ്ടി തോട്ടണ്ടി ഇറക്കുമതി ചെയ്തത്. ഈ കമ്പനി ബിനാമി കമ്പനിയാണെന്നും ഇതിനു പിന്നിൽ രതീഷ് ആണെന്നും അന്നു തന്നെ ആരോപണം ഉയർന്നിരുന്നതുമാണ്.
അഴിമതിക്കാരെ ഒരു പോസ്റ്റിലും നിയമിക്കില്ലെന്ന ഇടതുമുന്നണി തീരുമാനം കാറ്റിൽപ്പറത്തിയാണ് അഴിമതിക്കാരനായ രതീഷിനെ ഖാദി ബോർഡ് സെക്രട്ടറിയായി നിയമിച്ചത്. സിബിഐ അന്വേഷണം വന്നപ്പോൾ കശുവണ്ടി അഴിമതിക്കേസിൽ വിജിലൻസ് അന്വേഷണം ഒഴിവാക്കിയിരുന്നു. സിബിഐ അന്വേഷണം ആണെങ്കിൽ തുടരുന്ന നിലയിലും. കോർപറേഷൻ-ബോർഡ് എംഡിമാർക്ക് വിജിലൻസ് ക്ലിയറൻസ് ആവശ്യമാണ്. വിജിലൻസ് കേസ് ഒഴിവാക്കിയപ്പോൾ വിജിലൻസ് ക്ലിയറൻസിന് രതീഷിന്റെ മുന്നിൽ തടസം വന്നില്ല. ഇതോടെയാണ് കോർപറേഷൻ-ബോർഡ് എംഡിയായി നിയമിക്കപ്പെടാൻ രതീഷിന്റെ മുന്നിലുള്ള തടസം മാറുന്നത്. ഇങ്ങനെയാണ് ഇൻകെൽ എംഡിയും ഇപ്പോൾ ഖാദിബോർഡ് സെക്രട്ടറിയുമായി മാറാൻ കെ.രതീഷിനു കഴിഞ്ഞത്. കശുവണ്ടി വികസന കോർപറേഷൻ എംഡി സ്ഥാനത്ത് നിന്ന് അഴിമതിയുടെ പേരിൽ പുറത്താക്കപ്പെട്ടപ്പോൾ കൺസ്യൂമർ ഫെഡ് എംഡിയായി നിയമിക്കാൻ തീരുമാനിച്ചെങ്കിലും അഴിമതി പ്രതിച്ഛായയുടെ പേരിൽ നിയമനം ഒഴിവാക്കുകയായിരുന്നു. ഇതിന്നിടയിൽ വ്യവസായ വകുപ്പിലെ പരിശീലിന സ്ഥാപനമായ കീഡിന്റെ സിഇഒയാക്കി സർക്കാർ നിയമിച്ചിരുന്നു. പിന്നീടാണ് ഇൻകലിന്റെ എംഡിയാക്കി മാറ്റിയത്.
ഇൻകെൽ എംഡിയായി നിയമിച്ചെങ്കിലും കിഫ്ബി സിഇഒ കെ.എം.എബ്രാഹാമിന്റെ എതിർപ്പിനെ തുടർന്ന് ഇൻകെൽ എംഡി നിയമനത്തിൽ നിന്നും സർക്കാർ ഒഴിവാക്കുകയായിരുന്നു. കോടികളുടെ കശുവണ്ടി അഴിമതി പൊതുദൃഷ്ടിയിൽ എത്തിച്ച കടകംപള്ളി മനോജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അന്ന് ഫിനാൻസ് സെക്രട്ടറിയായ കെ.എം.എബ്രഹാമാണ് രതീഷിനെതിരെ റിപ്പോർട്ട് നൽകിയത്. നടന്നത് കോടികളുടെ അഴിമതിയാണ് ഇത് അന്വേഷിക്കേണ്ടതുണ്ട് എന്നാണ് കെ.എം.എബ്രഹാം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതോടെയാണ് ഇൻകെൽ എംഡി എന്ന പോസ്റ്റ് തെറിച്ചത്. സിബിഐ അന്വേഷണം നടക്കുമ്പോൾ രതീഷിനെ രഹസ്യമായി ഇൻകെലിന്റെ എംഡിയായി നിയമിച്ചത് വിവാദമായിരുന്നു. മന്ത്രിസഭ പോലും അറിയാതെയായിരുന്നു നിയമനമെന്നും ആരോപണമുയർന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ രതീഷിനെ മാറ്റി കെ. വേണുഗോപാലിനെ എംഡിയായി നിയമിച്ചത്. ഇതിനു ശേഷമാണ് സിബിഐ അന്വേഷണം മറച്ചുവെച്ച് ഖാദി ബോർഡ് സെക്രട്ടറിയായി നിയമനം നൽകിയത്.
തോട്ടണ്ടി ഇറക്കുമതിയിൽ 500 കോടിയുടെ അഴിമതി നടന്നു എന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിക്ക് അഴിമതി ബോധ്യപ്പെട്ടതുകൊണ്ടാണ് സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടത്. ഇപ്പോൾ കെ.എ.രതീഷിനെതിരെ സിബിഐ പ്രോസിക്യൂഷൻ അനുമതി തേടി കത്ത് നൽകിയെങ്കിലും അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് പിണറായി സർക്കാർ കൈക്കൊള്ളുന്നത്.
വിവാദമായ തോട്ടണ്ടി അഴിമതിയുടെ കഥ ഇങ്ങനെ:
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് നിലവാരം കുറഞ്ഞ തോട്ടണ്ടിയാണ് രതീഷ് എംഡിയായിരുന്ന കാലത്ത് കശുവണ്ടി കോർപറേഷൻ ഇറക്കുമതി ചെയ്തത്. ഐവറികോസ്റ്റ്, ഘാന, ഗിനി ബസാവോ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിലകുറഞ്ഞ തോട്ടണ്ടി ഇറക്കുമതിയാണ് കശുവണ്ടി കോർപറേഷൻ നടത്തിയത്. കോട്ടയം ആസ്ഥാനമായ ജെഎംജെ കമ്പനിയാണ് തോട്ടണ്ടി ഇറക്കുമതി ചെയ്തത്. കമ്പനി ഉടമയായ ജെയ്മോൻ ജോസഫാണ് സിബിഐ കുറ്റപത്രത്തിലെ ഒരു പ്രതി. കമ്പോള വിലയേക്കാൾ ഉയർന്ന വില നൽകിയാണ് ഇവിടെനിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്തത്.
ഒരു വർഷം 200-250 കോടിയുടെ തോട്ടണ്ടിയാണ് കശുവണ്ടി കോർപറേഷൻ ഇറക്കുമതി ചെയ്യുന്നത്. പ്രോസസ് ചെയ്ത് ഇത് വില്പന നടത്തുമ്പോൾ തന്നെ ഇരട്ടി വിലയാകും. വാങ്ങിയതിലും വില്പന നടത്തിയതിലുമെല്ലാം അഴിമതി നടന്നു. അഴിമതി പുറത്ത് വന്നതോടെ ഈ കാര്യത്തിൽ നിരവധി ഏജൻസികളുടെ അന്വേഷണം നടന്നു. എല്ലാ അന്വേഷണത്തിലും അഴിമതി തെളിഞ്ഞിരുന്നു. ഇതോടെയാണ് ഹൈക്കോടതിയിൽ മനോജ് ഹർജി നൽകിയത്. ഇതോടെ ഇടപാടിൽ സിബിഐ അന്വേഷണം വരുകയും ചെയ്തു. ഇതിനെ സമർത്ഥമായി പിണറായി അട്ടിമറിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്