Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സ്വന്തം ജോലി രാജി വച്ചു പകരം നിയമിച്ചത് ഭാര്യയെ; നിയമനം ചട്ടം മറികടന്ന്; വിജിലൻസിനും സഹകരണ സംഘം രജിസ്ട്രാർക്കും പരാതി നൽകിയിട്ടും നടപടിയില്ല; ഇപ്പോൾ ചട്ടം മറികടന്ന് സ്ഥാനക്കയറ്റവും; സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ ഭാര്യയെ നിയമിച്ച കെയു ജനീഷ് കുമാർ എംഎൽഎ വിവാദത്തിൽ

സ്വന്തം ജോലി രാജി വച്ചു പകരം നിയമിച്ചത് ഭാര്യയെ; നിയമനം ചട്ടം മറികടന്ന്; വിജിലൻസിനും സഹകരണ സംഘം രജിസ്ട്രാർക്കും പരാതി നൽകിയിട്ടും നടപടിയില്ല; ഇപ്പോൾ ചട്ടം മറികടന്ന് സ്ഥാനക്കയറ്റവും; സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ ഭാര്യയെ നിയമിച്ച കെയു ജനീഷ് കുമാർ എംഎൽഎ വിവാദത്തിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സീതത്തോട് സർവീസ് സഹകരണ ബാങ്ക് കെയു ജനീഷ് കുമാർ എംഎൽഎ കുടുംബസ്വത്ത് ആക്കി മാറ്റിയെന്ന് ആരോപണം. കോടികളുടെ ക്രമക്കേട് ബാങ്കിൽ നടന്നു. അന്വേഷിക്കാൻ ആരും എത്തിയിട്ടില്ല. ഒരിക്കൽ എത്തിയ സഹകരണ സംഘം ഇൻസ്പെക്ടർ അടി കൊള്ളാതെ ഓടി രക്ഷപ്പെടുകയായിരുന്നു. ബാങ്കിൽ ആദ്യം ജീവനക്കാരനായിരുന്നു ജനീഷ് കുമാർ. പിന്നീട് അദ്ദേഹം രാജി വച്ചു. പകരം ഭാര്യയെ നിയമിച്ചു. ഭാര്യ ജോലി ചെയ്തത് ചട്ടം മറികടന്നായിരുന്നു. ഇതേപ്പറ്റി ലഭിച്ച പരാതി അന്വേഷിക്കാൻ ചെന്ന ഉദ്യോഗസ്ഥനെയാണ് ഭീഷണി മുഴക്കി പറഞ്ഞയച്ചത്. അതിനിടെ ബാങ്കിൽ രണ്ടു കോടിയിലേറെ രൂപയുടെ തിരിമറി കണ്ടെത്തി.

ജനീഷ് കുമാറിന്റെ ഭാര്യയെ ചട്ടം മറികടന്നാണ് നിയമിച്ചത് എന്നാരോപിച്ച് സീതത്തോട് മാലത്തറയിൽ ശ്യാമള ഉദയഭാനുവാണ് സഹകരണ സംഘം രജിസ്ട്രാർക്കും വിജിലൻസിനും പരാതി നൽകിയത്. സഹകരണ സംഘം രജിസ്ട്രാർ അന്വേഷണത്തിന് ഉത്തരവിട്ടതനുസരിച്ച് വടശേരിക്കര യൂണിറ്റ് ഇൻസ്പെക്ടർ പരിശോധനയ്ക്ക് ബാങ്കിലെത്തി. അദ്ദേഹത്തിന് നേരെ കൈയേറ്റ ശ്രമവും ഭീഷണിയും ഉണ്ടായി. രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും മൊഴി നൽകാൻ വിസമ്മതിച്ചുവെന്നും 2017 നവംബർ നാലിന് ഇൻസ്പെക്ടർ സഹകരണ സംഘം രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചു. തുടർ നടപടി ഒന്നുമുണ്ടായില്ല.

നിയമനം സാധൂകരിക്കുന്നതിന് യോഗ്യതാ സർട്ടിഫിക്കറ്റും ടിസിയും ഹാജരാക്കാൻ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. എന്നിട്ടും ഹാജരാക്കിയില്ല.ജനീഷ് കുമാർ രാജി വച്ച ഒഴിവിലേക്ക് ഭാര്യയെ നിയമിച്ചത് 2017 ലാണ്. പ്യൂണായിട്ടായിരുന്നു നിയമനം. ഡിഗ്രി പാസായവർക്ക് സഹകരണ സ്ഥാപനങ്ങളിൽ പ്യൂൺ തസ്തികയിൽ സ്ഥിര നിയമനം പാടില്ലെന്നാണ് സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ. ഇത് നിലനിൽക്കുമ്പോഴാണ് ഡിഗ്രി പാസായ എംഎൽഎയുടെ ഭാര്യയെ നിയമിച്ചത്. നിയമനം ജോയിന്റ് രജിസ്ട്രാർ തടഞ്ഞതോടെ ഡിഗ്രി പാസായിട്ടില്ലെന്ന് സത്യവാങ്മൂലം നൽകി. ഇവർ ഇപ്പോൾ ജൂനിയർ ക്ലാർക്കായി സത്യവാങ് മൂലം നൽകി.

10 മാസത്തെ ജെഡിസി കോഴ്സ് പാസായതു കൊണ്ടാണ് നിയമനമെന്നാണ് പറഞ്ഞത്. 10 മാസം അവധിയെടുത്ത് കോഴ്സിന് പോയതോടെ ഇവരുടെ സീനിയോറിറ്റി നഷ്ടമായിരുന്നു. സഹകരണ സംഘം പരീക്ഷാ ബോർഡിൽ നിന്ന് നാലു പേരെ നിയമിച്ച് കഴിഞ്ഞതിന് ശേഷമേ ഒരു പ്യൂണിന് ജൂനിയർ ക്ലാർക്കായി സ്ഥാനക്കയറ്റം നൽകാവൂ എന്നാണ് ചട്ടം. ഇതാണിപ്പോൾ ലംഘിച്ച് സ്ഥാനക്കയറ്റം നൽകിയത്. എംഎൽഎ പദവി ജനീഷ്‌കുമാർ ദുരുപയോഗം ചെയ്തുവെന്നാണ് ബിജെപി ആരോപിക്കുന്നത്.

ആറു മാസമായി ഇവർ ബാങ്കിൽ വരുന്നില്ലെന്നും അവധിയെടുത്തിട്ടില്ലെന്നും ബിജെപി ആരോപിക്കുന്നു. ഇതിനെതിരേ പ്രതികരിച്ച ഒരു ജീവനക്കാരനെ ഇല്ലാത്ത കാരണങ്ങൾ നിരത്തി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുന്നവർക്ക് സ്ഥലം മാറ്റ ഭീഷണിയുമുണ്ട്. ബാങ്കിൽ ഓഡിറ്റിങ് അനുവദിക്കുന്നില്ല എന്നൊരു ആരോപണവും നിലനിൽക്കുന്നു. 10 വർഷമായി ഓഡിറ്റിങ് നടക്കാറില്ലെന്നും ഇതു വരെ രണ്ടു കോടിയുടെ തിരിമറി സ്ഥിര നിക്ഷേപങ്ങളിലടക്കം നടന്നുവെന്നാണ് പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP