Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണാഭരണങ്ങൾക്ക് പകരം ഖുർആൻ മെഹറായി നൽകി കെ ടി ജലീലിന്റെ മകന്റെയും മകളുടെയും വിവാഹം; വേറിട്ട നികാഹിന് സാക്ഷിയായി മുഖ്യമന്ത്രി അടക്കം പ്രമുഖർ; ശ്രദ്ധേയമായി കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യവും

സ്വർണാഭരണങ്ങൾക്ക് പകരം ഖുർആൻ മെഹറായി നൽകി കെ ടി ജലീലിന്റെ മകന്റെയും മകളുടെയും വിവാഹം; വേറിട്ട നികാഹിന് സാക്ഷിയായി മുഖ്യമന്ത്രി അടക്കം പ്രമുഖർ; ശ്രദ്ധേയമായി കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യവും

മറുനാടൻ മലയാളി ബ്യൂറോ

കുറ്റിപ്പുറം: ഖുർആൻ മെഹർ ആയി നൽകി മുന്മന്ത്രി കെ ടി ജലീലിന്റെ മകന്റേയും മകളുടെയും വേറിട്ട വിവാഹം. മകൻ ഫാറൂഖ്, മകൾ സുമയ്യ എന്നിവരുടെ നികാഹ് ആണ് ലളിതമായി കുറ്റിപ്പുറത്ത് വെച്ച് നടന്നത്. സ്വർണാഭരണങ്ങൾക്ക് പകരം ഖുർആൻ ആയിരുന്നു മെഹർ ആയി നൽകിയത്.

പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ സദസ്സിനെ സാക്ഷിയാക്കി ആയിരുന്നു കെ ടി ജലീലിന്റെ മക്കളുടെ വിവാഹം. ഗവർണർമാരായ ആരിഫ് മുഹമ്മദ് ഖാൻ, പി എസ് ശ്രീധരൻ പിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, പികെ കുഞ്ഞാലിക്കുട്ടി, പി ശ്രീരാമകൃഷ്ണൻ, തുടങ്ങി പ്രമുഖനേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

ഇടക്കാലത്ത് ജലീൽ കൊമ്പുകോർത്തിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യവും ശ്രദ്ധേയമായി.

ജലീലിന്റെ മകൻ മുഹമ്മദ് ഫാറൂഖ്, ഷുഹൈബയേയും മകൾ സുമയ്യ ബീഗം, മുഹമ്മദ് ഷെരീഫിനെയും ആണ് ജീവിത പങ്കാളികളായത്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിക്കാഹിന് കാർമികത്വം വഹിച്ചു.

മതാചാര പ്രകാരമുള്ള നിക്കാഹ് മാത്രമാണ് ഇപ്പോൾ നടന്നത്. ഇവരുടെ പഠനം കഴിഞ്ഞ ശേഷമാകും കല്യാണ ചടങ്ങുകൾ. ജലീലിന്റെ മൂത്തമകൾ അസ്മയുടെ വിവാഹവും സമാനമായ രീതിയിൽ ലളിതമായിട്ടായിരുന്നു നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP