കെ സുധാകരനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാൻ കേരളത്തിൽ ആണുങ്ങളുണ്ട്; കൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണിൽ കുത്തിക്കാൻ ചങ്കൂറ്റവും നെഞ്ചുറപ്പുമുള്ള ആണുങ്ങളുണ്ടെന്ന് ഓർക്കണം; കെപിസിസി അധ്യക്ഷനെതിരെ ഭീഷണി പ്രസംഗവുമായി കെ പി അനിൽകുമാർ

മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പ്രകോപന പ്രസ്താവനയുമായി സിപിഎം നേതാവ് കെ പി അനിൽകുമാർ. സുധാകരനെ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ ഈ തെരുവിലിട്ട് കൈകാര്യം ചെയ്യാൻ കേരളത്തിൽ ആണുങ്ങളുണ്ട്. സുധാകരൻ പേപ്പട്ടിയെപ്പോലെ ആളുകളെ കൊല്ലാൻ നടക്കുകയാണെന്നും അനിൽകുമാർ പറഞ്ഞു.
കൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണിൽ കുത്തിക്കാൻ ചങ്കൂറ്റവും നെഞ്ചുറപ്പുമുള്ള ആണുങ്ങളുണ്ടെന്ന് ഓർക്കണമെന്നും അനിൽകുമാർ പറഞ്ഞു. കോൺഗ്രസുകാരനായി പ്രവർത്തിക്കുകയാണെങ്കിൽ ഈ കേരളത്തിൽ രാഷ്ട്രീയപ്രവർത്തനം നടത്താം.ഇടുക്കിയിൽ കുത്തേറ്റുമരിച്ച ധീരജിന്റേത് സിപിഎം ഇരന്നുവാങ്ങിയതാണെന്ന കെ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു അനിൽകുമാറിന്റെ പ്രതികരണം.
കോൺഗ്രസിന്റെ നയങ്ങളിലൂടെയാണോ, പ്രത്യയശാസ്ത്രങ്ങളിലൂടെയാണോ ഇന്നത്തെ കോൺഗ്രസ് മുന്നോട്ടുപോകുന്നതെന്ന് കോൺഗ്രസുകാരായ പ്രവർത്തകർ ചിന്തിക്കണം. സുധാകരനാണ് ഇന്ന് കോൺഗ്രസിനെ നയിക്കുന്നത്. കോൺഗ്രസിനെക്കുറിച്ച് ഒരു മണ്ണും ചുണ്ണാമ്പും അറിയില്ലെന്ന് കെ പി അനിൽകുമാർ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവുമായി ഉടക്കി, അനിൽകുമാർ പാർട്ടിയിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേരുകയായിരുന്നു.
നേരത്തെ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ വധിക്കുമെന്ന സിപിഎം ക്വട്ടേഷൻ നേതാവ് ആകാശ് തില്ലങ്കേരി രംഗത്തുവന്നിരുന്നു. തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണവും തുടങ്ങിയിരുന്നു. ടിപി കേസിൽ ജയിലിലുള്ള കൊടി സുനിയുടെ അടുത്ത അനുയായിയാണ് ആകാശ് തില്ലങ്കരി.
ശുഹൈബ് വധ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയാണ് സുധാകരനെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയത്. വിദ്യാർത്ഥിയായ ഒരു പിഞ്ചു മോനെ നെഞ്ചിൽ കഠാരയാഴ്ത്തി കൊന്നിട്ട് വീരവാദം പറയുന്നോ, കെ.സുധാകരനെന്ന ഭീരുവിന്റെ വായ്ത്താളം കേട്ട് വല്ലാതങ്ങ് പുളയ്ക്കാൻ നിന്നാൽ ഞങ്ങൾ എടുക്കുക സുധാകരനെ തന്നെയാവുമെന്നാണ് ആകാശിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ധീരജ് വധക്കേസുമായി ബന്ധപ്പെട്ടു ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന് മറുപടിയായിട്ടാണ് ആകാശ് തില്ലങ്കേരി വധഭീഷണി മുഴക്കിയത്.
ഇതോടെ കെപിസിസി സി പ്രസിഡന്റ് കെ.സുധാകരനെ ലക്ഷ്യമിട്ട് സിപിഎം ക്വട്ടേക്ഷൻ സംഘം ഇറങ്ങിയിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. ധീരജിന്റെ കൊലപാതകം മറയാക്കി സുധാകരനെ അപായപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്ന തെന്നാണ് കോൺഗ്രസ് ആരോപണം. അതിനി കൊടി സുനി ഗ്യാങ്ങിലെ പ്രധാനിയായ അകാശ് തില്ലങ്കേരിയുടെ പുതിയ പോസ്റ്റ് മറ്റ് പല ചർച്ചകൾക്കും ഇട നൽകുന്നുണ്ട്. കിർമാനി മനോജിനെ വയനാട്ടിലെ പാർട്ടിക്കിടെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കിർമാനിയെ ഒറ്റിയത് കണ്ണൂരിലെ ചിലരാണെന്നാണ് പുറത്തു വരുന്ന സൂചന.
കുറച്ചു കാലമായി സിപിഎമ്മുമായി അകന്നു നിൽക്കുകായണ് ആകാശ് തില്ലങ്കേരി. പാർട്ടിയും ഇയാളേയും സംഘത്തേയും സഹകരിപ്പിക്കുന്നില്ല. സിപിഎം പിന്തുണയില്ലാതെ മുമ്പോട്ടു പോകാനാകില്ലെന്ന് ആകാശും കൂട്ടരും തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ധീരജിന്റെ മരണത്തിലെ പോസ്റ്റിൽ സുധാകര വിരുദ്ധ വികാരം ആളിക്കത്തിക്കുന്നത്. ഇതിന് പിന്നിൽ പാർട്ടിയുമായി അടുക്കുകയെന്ന വ്യക്തമായ ഉദ്ദേശമുണ്ട്.
ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജിലെ എസ്.എഫ്.ഐ യുനിറ്റ് അംഗം ധീരജ് രാജേന്ദ്രൻ കുത്തേറ്റു മരിച്ച സംഭവത്തിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ഒറ്റതിരിഞ്ഞ് രാഷ്ട്രീയപരമായി അക്രമിക്കാൻ സിപിഎം നീക്കം നടത്തുന്നതിനിടെയാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നതിനെക്കാൾ കെ.സുധാകരനുള്ള പരോക്ഷമായ ഉത്തരവാദിത്വമാണ് സിപിഎം തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത്
സുധാകരൻ കോൺഗ്രസിൽ നടപ്പിലാക്കുന്ന സെമി കാഡർ സംവിധാനം അണികളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഡിവൈഎഫ്ഐ എസ്.എഫ് ഐ നേതാക്കളും ഒരേശ്വാസത്തിൽ ആരോപിക്കുന്നത്.ഇതോടെ കോൺഗ്രസിൽ സുധാകരന്റെ പ്രവർത്തന ശൈലിയോട് അതൃപ്തിയുള്ള നേതാക്കളുടെ പിൻതുണയും സിപിഎം പ്രതീക്ഷിക്കുന്നുണ്ട്. ഇതാണ് ആകാശ് തില്ലങ്കേരിയും ഏറ്റെടുക്കുന്നത്.
കണ്ണൂരിൽ രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് ആളിക്കത്തിയ കെ.സുധാകരൻ - സിപിഎം പോരിന് ധീരജ് വധത്തോടെ വീണ്ടും തിരികൊളുത്തിയിരിക്കുകയാണ് ധീരജ് കൊല്ലപ്പെട്ടത് ഇടുക്കിയിലാണെങ്കിലും അതിന്റെ ചുടുംചൂരും അനുഭവപ്പെടുന്നത് ഇങ്ങ് കണ്ണുരിലാണ്. കോൺഗ്രസ് ഓഫിസുകളും കൊടിമരങ്ങളും കഴിഞ്ഞ ദിവസം വ്യാപകമായി അക്രമിക്കപ്പെട്ടതിന് പിന്നാലെ 'കെ.സുധാകരനെതിരെയുള്ള ഭീഷണിയും ഉയർന്നിട്ടുണ്ട്.
സിപിഎംഅക്രമ ഭീഷണിയെ തുടർന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയുടെ ന ടാലിലെ വീട്ടിനും കണ്ണൂർ ഡി.സി.സി ഓഫിസിനും പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കമാൻഡോകളുടേത് അടക്കമുള്ള സുരക്ഷ കെപിസിസി പ്രസിഡന്റിന് ഏർപ്പെടുത്തിയിരിക്കുന്നത്. സുധാകരന് നിലവിൽ രണ്ടു ഗൺമാന്മാരുടെ സുരക്ഷയാണുണ്ടായിരുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കമാൻഡോകളുടെ സുരക്ഷ കൂടാതെ ലോക്കൽ പൊലീസിന്റെ സുരക്ഷാ സംവിധാനം, പങ്കെടുക്കുന്ന ഓരോ പരിപാടിയിലും സ്പെഷൽ ബ്രാഞ്ച് സംവിധാനത്തിന്റെ നിരീക്ഷണം എന്നിവയും ഏർപ്പെടുത്തി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- 17വർഷം മുമ്പ് രാഹുലിനെ കാണാതാകുന്നത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കവേ; പൊലീസും സിബിഐയും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല; ഒരാൾ കൂട്ടിക്കൊണ്ടുപോയെന്ന മൊഴിയും തുമ്പായില്ല; നാർക്കോ അനാലിസിസ് അടക്കം നടന്ന കേസ്; ഒടുവിൽ മകനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു യാത്രയായി പിതാവും
- വയസ്സാംകാലത്ത് വിവാഹം കഴിക്കുമ്പോഴെങ്കിലും അല്പം വസ്ത്രം ധരിച്ചുകൂടെ? കോർട്നി കർദാഷിയാൻ മിന്നുകെട്ടിനെത്തിയതും ശരീരം മുഴുവൻ കാട്ടുന്ന വലിപ്പം കുറഞ്ഞ കല്യാണ വസ്ത്രങ്ങളണിഞ്ഞ്; വിവാഹ വസ്ത്ര സങ്കല്പത്തെ പൊളിച്ചെഴുതി റിയാലിറ്റി സ്റ്റാർ മോഡൽ
- ലണ്ടനിൽ രാഹുൽ ഗാന്ധിക്കൊപ്പം കുടുംബസുഹൃത്ത് സാം പിത്രോഡ മുതൽ സീതാറാം യെച്ചൂരി വരെ; മോദി വിരുദ്ധരെല്ലാം ഒന്നിച്ചു കൂടിയ ലണ്ടനിൽ യുവരാഷ്ട്രമായ ഇന്ത്യയെ കുറിച്ചുള്ള ചിന്തകളും സങ്കൽപ്പങ്ങളും; സ്യുട്ടണിഞ്ഞു വേദിയിലെത്തിയ രാഹുൽ ഒറ്റനോട്ടത്തിൽ രാജീവിന്റെ ട്രൂ കോപ്പിയായതിന്റെ സന്തോഷം ഏറ്റെടുത്തു സോഷ്യൽ മീഡിയയും
- ദിലീപിനെ രക്ഷിക്കാൻ 50 ലക്ഷം വാങ്ങി പൊലീസ് ഉന്നതൻ; വിരമിച്ച ഉദ്യോഗസ്ഥന് പണം കൊടുത്തയാളെ ചോദ്യം ചെയ്യാൻ ഒരുങ്ങവേ ശ്രീജിത്ത് തെറിച്ചു; അഭിഭാഷകരുടെ മൊഴിയെടുക്കൽ തടഞ്ഞതിലും ഉന്നത ഇടപെടൽ; നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നത് ഭരണതല ഇടപെടലിൽ; 30-ന് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു കടമ തീർക്കാൻ ക്രൈംബ്രാഞ്ച്
- രാത്രി 12.30ന് ഉണരും, എയർപോർട്ടിലെത്തി പുലർച്ചെ 6.30വരെ ലോട്ടറി വിൽക്കും; എല്ലാവരും ഉറങ്ങുമ്പോൾ ഭാഗ്യദേവതയുമായി ജീവിക്കാനിറങ്ങിയ രംഗനും ഭാര്യ ജസീന്തയും വിറ്റ വിഷു ബംബറിനാണ് ഒന്നാം സമ്മാനമായ 10 കോടി; ബംബറിന്റെ കമ്മീഷൻ തുക ഒരു കോടി; മരുമകന്റെ രോഗവും കടബാദ്ധ്യതയും തീരാനൊമ്പരമായിരുന്ന വലിയതുറയിലെ ദമ്പതികളെ ഭാഗ്യം കടാക്ഷിച്ച കഥ
- 'വെന്റോ കാർ ആണ് ഞാൻ ചോദിച്ചത്, തന്നതുകണ്ട് കിളിപോയി'; ബാത്ത്റൂം പണിയാനും ഷെഡ് പണിയാനുമൊക്കെ കാശുണ്ടല്ലോ; വിസ്മയയോട് വിലപേശി കിരൺ; ഫോൺ സംഭാഷണം പുറത്ത്
- 'അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളോ...ഒന്നുകൂടെ മറന്നടാ..ഒന്നുകൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്ത് വച്ചോളോ...വരുന്നുണ്ട്..വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ': റാലിയിൽ പിഞ്ചുകുട്ടിയെ കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച് പോപ്പുലർ ഫ്രണ്ട്; കേസെടുക്കണമെന്ന് ആവശ്യം ഉയരുന്നു
- മോറട്ടോറിയം കാലാവധി കഴിഞ്ഞതോടെ ജപ്തി നടപടികളുമായി എസ്.ബി.ഐ; 600 കോടി രൂപയുടെ വസ്തുവകൾ ലേലത്തിന്; വിൽപ്പനക്ക് വെച്ചിരിക്കുന്നത് ആയിരത്തിലധികം പ്രോപ്പർട്ടികൾ; കടുത്ത സാമൂഹിക പ്രത്യാഘാതങ്ങൾ സംഭവിച്ചേക്കാം; ഒരനക്കവുമില്ലാതെ പിണറായി സർക്കാർ
- വിമാനം പറത്തുമ്പോഴും പരിശീലകന്റെ ലൈംഗിക അതിക്രമം; വനിതാ പൈലറ്റ് ട്രെയിനിയുടെ പീഡന പരാതി മുഖ്യമന്ത്രിയുടെ ഓഫീസും അവഗണിച്ചു; സ്ത്രീ സുരക്ഷയെക്കുറിച്ച് പിണറായിക്കും ബഡായികൾ മാത്രം; ഒരിടത്തും നിന്നും നീതി കിട്ടാത്തതു കൊണ്ടാണ് നാട് വിട്ടതെന്ന് അതിജീവിത
- മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- പ്ലസ് ടുവിലെ പ്രണയം കല്യാണ ശേഷവും; ധ്യാനം കൂടാനെത്തിയപ്പോൾ ഒളിച്ചോട്ടം പ്ലാൻ ചെയ്തു; സൂപ്പർമാർക്കറ്റിൽ ജോലി നേടിയത് അച്ചൻ പട്ടം പോകുമെന്ന് ഉറപ്പുള്ളതിനാൽ; ബാലനീതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകരുതലും; ഒടുവിൽ കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് വൈദികനൊപ്പം ഭാര്യ പോയി; പീരുമേട് കോടതിയിൽ സ്റ്റെല്ലയും ടോണിയും ഒരുമിച്ച കഥ
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- ശ്രീശാന്തിനൊപ്പം കളിച്ച ഓഫ് സ്പിന്നർ; ബൈക്ക് റെയ്സിനിടെ കുടുംബത്തിൽ താളപ്പിഴകൾ; ഒടുവിൽ 2018ൽ ജയ്സാൽമേർ മരുഭൂമിയിൽ മരണം; ഒരു വാട്സാപ് സന്ദേശം കൊലപാതകം തെളിയിച്ചു; മങ്ങാട്ടെ അസ്ബാക്കിന്റെ ഭാര്യയും കുടുങ്ങി
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- തെരുവുകളിൽ കൂട്ടിയിട്ട് ഖുർആൻ കത്തിക്കുന്നു; ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും നല്ല കാര്യമെന്ന് പരസ്യമായി പറയുന്നു; തിരിച്ചടിയായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ഭൂമിയിലെ ഏറ്റവും സമാധാനമുള്ള സ്ഥലം എന്ന് അറിയപ്പെട്ടിരുന്ന സ്കാൻഡനേവിയ കലാപഭൂമിയാവുന്നു; ഇസ്ലാം ഭീതിയിൽ യൂറോപ്പിൽ തീവ്ര വലതുപക്ഷം ശക്തമാവുമ്പോൾ
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍