കടമെടുത്തുള്ള മുന്നോട്ടു പോക്കിന് താക്കീതായി കേന്ദ്രത്തിന്റെ കത്ത്; പിന്നാലെ ഭാരം മുഴുവൻ ഇന്ധന, മദ്യ സെസായി ജനങ്ങൾക്ക് മുകളിൽ കെട്ടിവെച്ചു ബാലഗോപാൽ; വിലക്കയറ്റം തടയാൻ പതിവ് 2000 കോടി നീക്കി വെക്കുമ്പോൾ തന്നെ മറുവശത്ത് വില കൂട്ടുന്ന വഴികളും; വ്യവസായ ഐടി നിർദേശങ്ങൾ പലതും എങ്ങനെ നടപ്പാക്കുമെന്ന ദിശാബോധം ഇല്ലാത്തത്

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കടംവാങ്ങി മുന്നോട്ടു പോകുന്ന സർക്കാറെന്ന ചീത്തപ്പേരായിരുന്നു കേരളത്തിന് കുറച്ചുകാലമായി തന്നെ ഉണ്ടായിരുന്നത്. എന്നാൽ കുറച്ചുകാലമായി കേന്ദ്രസർക്കാർ ഈ കടമെടുപ്പിനെതിരെ നിലപാട് സ്വീകരിച്ചു രംഗത്തുവന്നിരുന്നു. കേന്ദ്രം അയയില്ലെന്ന് ബോധ്യമായതോടയാണ് സ്വന്തം നിലയിൽ ധനം സമാഹരിക്കാൻവേണ്ടി സംസ്ഥാന സർക്കാർ തങ്ങൾക്ക് കൂട്ടാൻ കഴിയുന്ന മേഖലയിൽ നികുതി വർധിപ്പിച്ചത്. ഡീസലിനും പെട്രോളിനും 2 രൂപ സെസ് ഏർപ്പെടുത്തിയത് കേരള ജനതക്ക് മേൽ ഇരുട്ടടി ആകുകയും ചെയ്തു.
ഈ വർഷം കടമെടുക്കാൻ കഴിയുമെന്നു പ്രതീക്ഷിച്ചിരുന്ന തുകയിൽ നിന്ന് ഒറ്റയടിക്ക് 2,700 കോടി രൂപ വെട്ടിക്കുറച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ കത്ത് സർക്കാറിന് ലഭിച്ചിരുന്നു. ഇതോടെ ഈ വർഷത്തെയും അടുത്ത വർഷത്തെയും പദ്ധതികൾ താളം തെറ്റുമെന്ന ഘട്ടത്തിൽ തങ്ങൾ നികുതി കൂട്ടിയെന്നാണ് സർക്കാറിന്റെ വാദം. ഈ പ്രതിസന്ധി മറികടക്കാൻ എന്തു ചെയ്യുമെന്ന ആലോചനയിൽ നിന്നാണ് ഇന്ധന, മദ്യ സെസുകൾ ചുമത്താനുള്ള തീരുമാനം. മറ്റെല്ലാ നികുതികളും വർധിപ്പിച്ചെങ്കിലും ഈ നികുതികളിൽ മാത്രം വർധന വേണ്ടെന്നാണ് ആദ്യം തീരുമാനിച്ചത്.
കിഫ്ബിയും ക്ഷേമപെൻഷൻ നൽകുന്നതിനായി രൂപീകരിച്ച പെൻഷൻ കമ്പനിയും എടുത്ത വായ്പ ഈ വർഷവും അടുത്ത 2 വർഷങ്ങളിലുമായി സംസ്ഥാന സർക്കാരിന്റെ കടമെടുപ്പു പരിധിയിൽ നിന്നു വെട്ടിക്കുറയ്ക്കുമെന്നായിരുന്നു ധനവകുപ്പു കരുതിയിരുന്നത്. എന്നാൽ, പെൻഷൻ കമ്പനി എടുത്ത വായ്പ ഒറ്റത്തവണയായി സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്ന അറിയിപ്പു നേരത്തെ ലഭിച്ചിരുന്നു. 7,500 കോടി രൂപയാണ് ഇങ്ങനെ പിടിക്കുന്നത്. ഇതിനു പുറമേയാണ് ഇത്തവണത്തെ വായ്പയിൽ 2,700 രൂപ വെട്ടിക്കുറച്ചതായി വ്യാഴാഴ്ച ധനവകുപ്പിന് അറിയിപ്പു ലഭിച്ചത്.
വരുന്ന 3 മാസത്തെ ചെലവിനായി വെറും 900 കോടിരൂപ മാത്രമാണ് സംസ്ഥാനത്തിന് കടമെടുക്കാൻ അവശേഷിക്കുന്നത്. ഇതു വരും മാസങ്ങളിൽ ശമ്പളവും പെൻഷനും പോലും മുടങ്ങുന്ന സ്ഥിതിയിലെത്തിക്കുമെന്നാണു ധനവകുപ്പിന്റെ ആശങ്ക. ഡിസംബർ, ജനുവരി മാസത്തെ ക്ഷേമപെൻഷൻ തുക ഇപ്പോൾത്തന്നെ കുടിശികയാണ്. ഇങ്ങനെ മുന്നോട്ടു പോയാൽ അടുത്ത സാമ്പത്തിക വർഷം ക്ഷേമപെൻഷൻ മുടങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.
അതേസമയം വിലക്കയറ്റം തടയാൻ വേണ്ടി 2000 കോടി മുടക്കിയ സർക്കാർ വിലകയറാനുള്ള വഴികളാണ് നികുതികളിലൂടെ ഉണ്ടാക്കിയിരിക്കുന്നതും. കഴിഞ്ഞ തവണയും ഇതേ തുക തന്നെയായിരുന്നു നീക്കി വെച്ചത്. ഭക്ഷ്യ പൊതുവിതരണ വകുപ്പിനുള്ള വിഹിതമാണ് ഇതിൽ മുഖ്യപങ്കും. സപ്ലൈകോ വഴി സബ്സിഡി ഇനത്തിൽ 13 സാധനങ്ങൾ സർക്കാർ നൽകി വരുന്നതും മറ്റു ചില സാധനങ്ങൾ വിപണി നിരക്കിനെക്കാൾ കുറവിൽ നൽകുന്നതും ഈ തുക ഉപയോഗിച്ചാണ്. ഉത്സവകാലങ്ങളിൽ സപ്ലൈകോ സംഘടിപ്പിക്കുന്ന ചന്തകൾക്കും ഈ തുകയാണു ചെലവഴിക്കുക. സംസ്ഥാന സർക്കാർ സ്വന്തമായി സബ്സിഡി ഇനത്തിൽ നൽകുന്ന റേഷൻ ഭക്ഷ്യധാന്യങ്ങൾക്കും ഭക്ഷ്യ പൊതുവിതരണ മേഖലയിലെ ചെലവുകൾക്കും ഇതിൽ നിന്നു തുക കണ്ടെത്തും.
അബ്കാരി കുടിശികയും ക്വാറികൾക്ക് റോയൽറ്റിയും
അതേസമയം ബജറ്റിൽ ചില വിഷയങ്ങളിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. അബ്കാരി കുടിശിക 286 കോടി രൂപ പിരിക്കാൻ ആംനെസ്റ്റി സ്കീം നടപ്പാക്കുമെന്ന ബജറ്റ് പ്രഖ്യാപനം പഴയതാണ്. കഴിഞ്ഞ ഏപ്രിലിൽ എക്സൈസ് വകുപ്പിന്റെ മദ്യനയത്തിലും സ്കീം പ്രഖ്യാപിച്ചിരുന്നു. എന്നാൽ നടപടിയായില്ല. 1950 മുതൽ 2002 വരെ അബ്കാരികൾ സർക്കാരിലേക്ക് അടയ്ക്കേണ്ട തുകയുടെ പലിശയും പിഴപ്പലിശയും ഉൾപ്പെടെയാണ് 286 കോടി രൂപ. കുടിശികക്കാർ പലരും മരിച്ചു. റവന്യു റിക്കവറി നടപടികളിൽ കോടതികളിൽ കേസുമുണ്ട്.
അതിനിടെ പാറ, ചെങ്കൽ ക്വാറികൾക്കുൾപ്പെടെ റോയൽറ്റി പുതുക്കുമെന്ന തീരുമാനവും വരുമാനം ലക്ഷ്യം വച്ചാണ്. പൊതു, സ്വകാര്യ ഭൂമിയിലെ ധാതുക്കളുടെ ഉടമസ്ഥാവകാശം സർക്കാരിനായതിനാൽ ഓരോ ധാതുവും ഖനനം ചെയ്യുമ്പോൾ സർക്കാരിനു നൽകേണ്ട വിലയാണ് റോയൽറ്റി. കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് തുടങ്ങിയവ ഉൾപ്പെടുന്ന മൈനർ ധാതുക്കളുടെ റോയൽറ്റി 3 വർഷത്തിലൊരിക്കൽ പരിഷ്കരിക്കാമെന്നു വ്യവസ്ഥയുണ്ടെങ്കിലും 2015 ൽ ആണ് അവസാനമായി പുതുക്കിയത്. നിലവിൽ ഒരു ടൺ പാറയ്ക്ക് 24 രൂപ, മണ്ണിന് 20 രൂപ, കളിമണ്ണിന് (ക്ലേ) 40 രൂപ എന്നിങ്ങനെയാണ് റോയൽറ്റി തുക. പരിഷ്കരണത്തിലൂടെ നികുതിയിതര വിഭാഗത്തിൽ 600 കോടി രൂപയാണ് അധിക വരുമാനം പ്രതീക്ഷിക്കുന്നത്.
മൈനർ ധാതുക്കളുടെ എല്ലാ വിഭാഗത്തിലും റോയൽറ്റി പുതുക്കും. ധാതുക്കളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ റോയൽറ്റിയും സിനിയറേജും യോജിപ്പിച്ച് ഒറ്റ നിരക്കാക്കും. സർക്കാർ ഭൂമിയിൽനിന്ന് ഒരു ടൺ പാറഖനനം ചെയ്യുന്നതിനു നൽകേണ്ട സിനിയറേജ് നിലവിൽ 50 രൂപയാണ്. നിലവിൽ സ്വകാര്യ ഭൂമിയിൽ ഖനനം നടത്തുകയാണെങ്കിൽ ഒരു ടൺ പാറയ്ക്ക് റോയൽറ്റി മാത്രമായി 24 രൂപയും സർക്കാർ ഭൂമിയിലാണെങ്കിൽ റോയൽറ്റിയും സിനിയറേജും ചേർത്ത് 74 രൂപയുമാണ് റവന്യു വകുപ്പിനു നൽകേണ്ടത്. അതിന്റെ പലമടങ്ങ് തുകയാണ് ക്വാറി ഉടമകളും കരാറുകാരും ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത്.
പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി ഗ്രാനൈറ്റ്, ഡയമൻഷനൽ കല്ലുകൾ (ടൈൽസ്, മാർബിൾ തുടങ്ങിയവ) എന്നിവയ്ക്ക് വ്യത്യസ്ത വില സംവിധാനം ഏർപ്പെടുത്തും. നിലവിൽ ഒരു ക്യുബിക് മീറ്റർ ഡയമൻഷനൽ കല്ലിന് 6000 രൂപയാണ് സർക്കാരിനു ക്വാറി ഉടമ അടയ്ക്കേണ്ടത്. ഇതു കൂട്ടും. നിലവിൽ 5 ടൺ ശേഷിയുള്ള വാഹനത്തിൽ എത്ര ടൺ പാറയോ മണ്ണോ കയറ്റിയാലും 5 ടണിന്റെ റോയൽറ്റിയാണ് ഈടാക്കുക. ഇതിനുപകരം എത്രത്തോളം ചരക്ക് ഉപയോഗിക്കുന്നുവെന്നു കണക്കാക്കി റോയൽറ്റി തീരുമാനിക്കും. അനധികൃത ഖനനവും അനുബന്ധ പ്രവർത്തനങ്ങളും തടയാനുള്ള കർശന നടപടികളുടെ ഭാഗമായി പിഴ നിരക്കുകൾ പരിഷ്കരിക്കുമെന്നാണ് പ്രഖ്യാപനം.
ഐടി നിർദേശങ്ങൾ പലതും അപ്രായോഗികം
അതിനിടെ ബജറ്റിലെ വ്യവസായ ഐടി നിർദേശങ്ങൾ മിക്കതും മുൻപു പ്രഖ്യാപിച്ചു പാഴായതും നടപ്പാകാൻ സാധ്യതയില്ലാത്തതുമാണെന്ന വിമർശനവും ഉയരുന്നുണ്ട്. വർക്ക് നിയർ ഹോം പദ്ധതിയാണ് ഇതിലൊന്ന്. ഐടിയിൽ ടെക്കികൾക്കു വർക്ക് നിയർ ഹോം പദ്ധതിക്കു കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചത് 50 കോടിയാണ്. ഒന്നും നടന്നില്ല. വർഷങ്ങൾക്കു മുൻപു നടപ്പാക്കുകയും സമ്പൂർണപരാജയം ഏറ്റുവാങ്ങുകയും ചെയ്ത പദ്ധതിയാണിത്. ചെറിയ പട്ടണങ്ങളിൽ ലോഡ്ജുകളിലും മറ്റും ഐടി ഓഫിസ് സൗകര്യവും വൈഫൈയും വൈദ്യുതിയും ഉൾപ്പെടെ പ്ലഗ് ആൻഡ് പ്ലേ സൗകര്യം ഏർപ്പെടുത്തി. ചില ഡിടിപി സെന്ററുകളും മറ്റും വന്നതല്ലാതെ ഐടി കമ്പനികളൊന്നും എത്തിയില്ല. ഐടി വകുപ്പിന്റെയും അതതു പഞ്ചായത്തുകളുടെയും ഫണ്ട് പാഴായതു മിച്ചം.
മാത്രമല്ല, വർക്ക് നിയർ ഹോം പദ്ധതിയിലൂടെ മൂന്നു വർഷംകൊണ്ട് ഒരു ലക്ഷംപേർക്കു തൊഴിലും പറയുന്നുണ്ട്. 50 കോടിയും നീക്കിവച്ചു. കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ ടെക്നോപാർക്കിൽപോലും 70000 പേർക്കു മാത്രമേ ജോലിയുള്ളൂ. ഐടി വ്യവസായം പാർക്കുകളിൽ മാത്രമായി ഒതുങ്ങാതെ കേരളം മുഴുവൻ വ്യാപിപ്പിക്കാൻ വി എസ് സർക്കാരിന്റെ കാലത്ത് ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു. എല്ലാ പഞ്ചായത്തുകളിലും സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക് എന്നായിരുന്നു പ്രഖ്യാപനം. ചില പഞ്ചായത്തുകളിൽ ഇന്റർനെറ്റ് ഉൾപ്പെടെ ചില സൗകര്യങ്ങൾ ഏർപ്പെടുത്തി കുറെ ഫണ്ട് പാഴാക്കി എന്നല്ലാതെ ഒരു ഗുണവുമുണ്ടായില്ല.
അതേസമയം വർക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിക്കായി പണം വകയിരുത്തിയിട്ടണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വർക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിക്ക് മറ്റൊരു 10 കോടിയും നീക്കിവച്ചിട്ടുണ്ട്. ഫണ്ട് വിനിയോഗം എങ്ങനെയെന്നു വ്യക്തമല്ല. പൊതു സൗകര്യങ്ങൾ ടൂറിസം കേന്ദ്രങ്ങളിൽ ഒരുക്കുകയാണോ, ഹോംസ്റ്റേകൾക്കു സബ്സിഡിയാണോ എന്നൊന്നും വ്യക്തമല്ല. കണ്ണൂരിൽ ഐടി പാർക്ക് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഒന്നും നടന്നില്ല എന്ന വിമർശനം ഉയരുകയും ചെയ്തു. ഇക്കൊല്ലം പാർക്കിന്റെ നിർമ്മാണം ആരംഭിക്കുമെന്നു പറയുന്നു. വർഷങ്ങൾക്കു മുൻപ് എം.എ.ബേബി മന്ത്രിയായിരുന്ന കാലത്തുകൊല്ലത്ത് ടെക്നോപാർക്ക് സ്ഥാപിച്ചിട്ട് പറയാൻ പറ്റുന്ന ഒരു നിക്ഷേപവും വന്നില്ല.
ഗ്രീൻ ഹൈഡ്രജൻ ഹബ് കൊച്ചിയിലും തിരുവനന്തപുരത്തും എന്നതാണ് മറ്റൊരു പ്രഖ്യാപനം. ഇന്ത്യയിൽ എത്തിയിട്ടില്ലാത്ത ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഹൈഡ്രജൻ ഇന്ധനത്തിന്റേത്. എങ്ങനെ സാങ്കേതികവിദ്യ ലഭ്യമാകും, പദ്ധതി നടപ്പാകും എന്നതിനെക്കുറിച്ച് ഒരു രൂപവുമില്ല. 20 കോടി മാത്രമേ ബജറ്റിലുള്ളൂ. മേക്ക് ഇൻ കേരള പദ്ധതി 1000 കോടിയുടേതാണ്. വരും വർഷം 100 കോടി നീക്കിവച്ചിട്ടുണ്ട്. സിഡിഎസ് നടത്തിയ പഠന പ്രകാരമാണത്രേ കേരളത്തിൽ ഉപഭോക്തൃ ഉൽപന്നങ്ങൾ നിർമ്മിക്കാനുള്ള നീക്കം. പക്ഷേ, ഏതൊക്കെ ഉൽപന്നങ്ങൾ? ഇവിടെ നിർമ്മിക്കാൻ 'സാധ്യതയുള്ള' ഉൽപന്നങ്ങൾ കണ്ടെത്തുമെന്നാണു ബജറ്റിൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രൊസസ് ചെയ്ത ഇറച്ചി വാങ്ങിക്കഴിച്ചാൽ കാൻസർ വന്നു മരിക്കുമെന്ന് ഉറപ്പ്; പച്ചക്കറികളും ടിൻഡ് ഫുഡ്സും അടക്കം എന്തു കഴിച്ചാലും അപകടം; ബേക്കൺ കഴിക്കുന്നത് മരണം ചോദിച്ചു വാങ്ങാൻ: ഒരു ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
- സുജയാ പാർവ്വതിയുടെ സസ്പെൻഷൻ നിരുപാധികം പിൻവലിച്ച് 24 ന്യൂസ്; ന്യൂസ് എഡിറ്ററായി ഇന്ന് മുതൽ അവതാരകയ്ക്ക് ജോലിയിൽ പ്രവേശിക്കാം; ശ്രീകണ്ഠൻ നായരെ തിരുത്തലിന് പ്രേരിപ്പിച്ചത് സംഘപരിവാർ-ബിജെപി പ്രതിഷേധങ്ങളിലെ സമ്മർദ്ദം; ഗോകുലം ഗോപാലന്റെ നിലപാടും നിർണ്ണായകമായി; സുജയ വീണ്ടും 24 ന്യൂസ് ഓഫീസിലേക്ക്
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- കള്ള് ചെത്തുകാരെ സോപ്പിട്ട് അന്തിക്കള്ള് വിറ്റ് പത്താംക്ലാസുകാരി പണം ഉണ്ടാക്കി തുടങ്ങി; പ്രണയിച്ച് കെട്ടിയ ചെത്തുകാരൻ മരിച്ചതോടെ ജീവിക്കാനായി 'പാറിപ്പറക്കുന്ന പൂമ്പാറ്റയായി'; പോത്തിന്റെ തല ഉൾപ്പെടെയുള്ള ഡെക്കറേഷനുമായി താമസിക്കുന്നിടത്തെല്ലാം പൂജാ മുറിയൊരുക്കി ചാത്തൻ സേവ; ഇപ്പോൾ കാർ മറിച്ചു വിറ്റ് അകത്തായി; പൂമ്പാറ്റ സിനി വീണ്ടും കുടുങ്ങുമ്പോൾ
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- 'ലഹളക്കാർ അമ്മയുടെ രണ്ട് അമ്മാവന്മാരെ വെട്ടി കഷണങ്ങളാക്കി കോഴിക്കൂട്ടിൽ ഇട്ടു; വലിയ ഉരുളിയിൽ കയറി പുഴ കടന്ന് പലരും പലായനം ചെയ്തു; അമ്മായി, അമ്മിണിഅമ്മ ആമിനയായി; എന്നിട്ടും വിറകുപുരയിലെ അലമാരയിൽ ഒളിപ്പിച്ച ഗുരുവായൂരപ്പനെ തൊഴുതു': നാടകാചാര്യൻ വിക്രമൻനായരുടെ മലബാർ കലാപ അനുഭവം ഞെട്ടിപ്പിക്കുന്നത്
- ആ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് കിട്ടി; പക്ഷേ, അത് ആ വ്യക്തിയെ മാനസികമായി തകർത്തു കളഞ്ഞു; അത് ഞങ്ങളുടെ ഉദ്യോഗസ്ഥയുടെ മകളായിരുന്നു; കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നു പറഞ്ഞത് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ
- സ്കൂളിൽ നിന്ന് മടങ്ങിയ പത്താം ക്ലാസുകാരിയെ വലിച്ചിഴച്ച് റബർ തോട്ടത്തിലെത്തിച്ച് ബലാൽസംഗം ചെയ്തു; എഴുപത്തിമൂന്നുകാരനെ 47 വർഷം കഠിന തടവിന് വിധിച്ച് പോക്സോ കോടതി
- സൂര്യനിൽ ഭൂമിയുടെ 20 മടങ്ങ് വലിപ്പമുള്ള വിള്ളൽ കണ്ടെത്തി നാസ; ആഴ്ചകൾക്കുള്ളിൽ കണ്ടെത്തുന്നത് രണ്ടാമത്തെ വമ്പൻ ഗർത്തം; മണിക്കൂറിൽ 27 ലക്ഷം മൈൽ വേഗതയുള്ള സൗരക്കാറ്റ് ഭൂമിയിലേക്ക് എത്തിയേക്കുമെന്ന് ആശങ്ക
- മാണ്ഡ്യയിൽ തെരഞ്ഞെടുപ്പ് റാലിയിൽ കറൻസി നോട്ടുകൾ വാരിയെറിഞ്ഞ് ഡി കെ ശിവകുമാർ; തെളിവായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ; കോൺഗ്രസ് പ്രതിരോധത്തിൽ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്