ജനപ്രിയ വിവാദം മുരളീധരനെ വിട്ടൊഴിയുന്നില്ല; നാമനിർദേശ പത്രികക്കൊപ്പം സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ ചാനലിന്റെ കണക്കുകൾ മറച്ചുവച്ചു; വട്ടിയൂർക്കാവിലെ മുരളിയുടെ വിജയത്തിൽ നിയമ പോരാട്ടവും
കെ വി നിരഞ്ജൻ
കൊച്ചി: ജനപ്രിയ ചാനൽ തുടങ്ങാനായി കോടികൾ പിരിച്ചതും പിന്നീട് അതിന്റെ രജിസ്ട്രഷൻ അടക്കമുള്ളവ മറ്റൊരു ചാനലിന് കൈമാറിയതായുമായ വിവാദങ്ങൾ കോൺഗ്രസ് നേതാവ് കെ.മുരളീധരനെ വിട്ടൊഴിയുന്നില്ല. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ ജനപ്രിയയുടെ ചില കണക്കുകൾ മറച്ചുവച്ചെന്നും,അതിനാൽ വട്ടിയൂർക്കാവിൽ നിന്നുള്ള കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എതിർസ്ഥാനാർത്ഥിയായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഹൈക്കോടതിയിൽ ഹരജി നൽകി. ജനപ്രിയയുടെ യഥാർഥ വരവ് ബാധ്യതകൾ മറച്ചുവച്ചുവെന്നും പരാതിയുണ്ടായിട്ടും വരണാധികാരി പത്രിക സ്വീകരിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
നാമനിർദേശ പത്രികക്കൊപ്പം സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ വ്യക്തിയുടെ മുഴുവൻ ആസ്ഥിയും വരവും ബാധ്യതയും കാണിക്കണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലുള്ളത്. എന്നാൽ, മുരളീധരൻ മാനേജിങ് ഡയറക്ടറായ ജനപ്രിയ കമ്യൂണിക്കേഷൻ കോർപറേറ്റ്കാര്യ മന്ത്രാലയത്തിന് സമർപ്പിച്ച റിട്ടേണിലെ സാമ്പത്തിക ബാധ്യതകളേയോ വരവിനെയോ കുറിച്ച് സത്യവാങ്മൂലത്തിൽ പരാമർശമില്ളെന്ന് ഹരജിയിൽ പറയുന്നു. ഇതേ കമ്പനിയിൽനിന്ന് മാനേജ്മെന്റിലെ പ്രധാന വ്യക്തിയെന്ന നിലയിൽ മുരളീധരന് വ്യക്തിഗത വായ്പയായി 2.28 കോടി രൂപ നൽകിയിട്ടുള്ളതായാണ് റിട്ടേൺ സമർപ്പിച്ചിട്ടുള്ളത്. കമ്പനി എം.ഡിക്ക് വായ്പ നൽകുകയെന്നത് കമ്പനി നിയമ പ്രകാരം സാധ്യമാകില്ല. എന്നാൽ, പണം കൈപ്പറ്റിയ കാര്യം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടില്ല.
ജനപ്രിയ കമ്യൂണിക്കേഷനിൽനിന്ന് കെട്ടിട വാടകയിനത്തിൽ 16.85 ലക്ഷം കൈപ്പറ്റിയതും വ്യക്തമാക്കിയിട്ടില്ല. അതേസമയം, ജനപ്രിയ കമ്യൂണിക്കേഷനിലെ പ്രധാന ഓഹരി ഉടമ എന്ന നിലയിൽ 3.39 കോടി രൂപ നിക്ഷേപിച്ചത് നാമനിർദേശ പത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം മറ്റ് രണ്ട് കാര്യങ്ങൾ കൂടി സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. പത്രിക സൂക്ഷ്മ പരിശോധന വേളയിൽ ചില കാര്യങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവച്ചിട്ടുള്ളതായി വരണാധികാരി മുമ്പാകെ പരാതിപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല.
മതിയായ തെളിവുകൾ സൂക്ഷ്മ പരിശോധന സമയം പൂർത്തിയാകും മുമ്പേ എത്തിക്കാമെന്ന് അറിയിച്ചിട്ടും അനുവദിച്ചില്ല. തുടർന്നാണ് മുരളീധരന്റെ പത്രിക സ്വീകരിച്ച് മത്സരിക്കാൻ അനുമതി നൽകിയത്. ജനപ്രാതിനിധ്യ നിയമ പ്രകാരം തള്ളേണ്ട പത്രിക സ്വീകരിച്ച വരണാധികാരിയുടെ നടപടി നിയമ ലംഘനമാണ്. വരണാധികാരിയുടെ നടപടി സ്വേച്ഛാപരവും സ്വാഭാവിക നീതിയുടെ ലംഘനവുമാണ്. അതിനാൽ, തെരഞ്ഞെടുപ്പിൽ മുരളീധരന്റെ മത്സരം തന്നെ സാധുതയില്ലാത്തതാണ്. ഈ സാഹചര്യത്തിൽ മുരളീധരന്റെ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നും തെഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
അതേസമയം ലക്ഷക്കണക്കിന് രൂപ മലയാളികളിൽ നിന്ന് പിരിച്ചടെുത്തെങ്കിലും കെ മുരളീധരന്റെ ജനപ്രിയ ചാനലിൽ വിശ്വസിച്ച് പണം നിക്ഷേപിച്ച നിരവധി പേർക്ക് ഇപ്പോഴും പണം തിരച്ചുകിട്ടിയില്ളെന്ന് ആക്ഷേപമുണ്ട്. ജനപ്രിയ കമ്മ്യൂണിക്കേഷൻ കമ്പനിയുടെ ആഭിമുഖ്യത്തിലാണ് ജനപ്രിയ ചാനൽ തുടങ്ങാൻ കെ മുരളീധരൻ തയ്യറെടുത്തിരുന്നത്. കമ്പനിയുടെ വിവിധ പദ്ധതികളിൽ ഒന്നായിരുന്നു ചാനൽ. ഇതിനായി സംസ്ഥാനത്തും വിദേശത്തുമൊക്കെ പോയി മുരളീധരന്റെ നേതൃത്വത്തിൽ കോടിക്കണക്കിന് രൂപ പിരിച്ചടെുക്കുകയും ചെയ്തു.
മുരളീധരൻ കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചതിന് ശേഷമാണ് സ്വന്തമായൊരു ചാനൽ തുടങ്ങിയാലോ എന്ന മോഹം കെ മുരളീധരന് ഉണ്ടായത്. ഇതോടെ സാമ്പത്തിക സമാഹരണം നടത്താനായി രംഗത്തിറങ്ങി. നാട്ടിലും മറുനാട്ടിലുമെല്ലാം ചെന്ന് പാട്ട കുലുക്കി ഇരുപത് കോടിയോളം രൂപ മലയാളികളിൽ നിന്ന് സമാഹരിക്കുകയും ചെയ്തു. തിരുവനന്തപുരം പിഎംജി ജംഗ്ഷനിലായിരുന്നു ഡി ഐ സി യുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്. ഡി ഐ സി സ്വന്തം പാർട്ടിയെന്നത് പോലെ ഇത് മുരളീധരന്റെ സ്വന്തം കെട്ടിടമായിരുന്നു. ഈ കെട്ടിടത്തിന്റെ ഒരു ഭാഗം ചാനൽ ആസ്ഥാനമായി മാറ്റുകയും ചെയ്തു. മറ്റു ജില്ലകളിലും കൊട്ടിഘോഷിച്ച് ഉഗ്രൻ ഓഫീസുകളും ആരംഭിച്ചു. മുരളീധരൻ പിന്നെ എൻ സി പിയിലേക്ക് പോയപ്പോഴും ചാനലിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോയി. ഡി ഐ സിയുടെ ചാനൽ എൻ സി പി യുടെ ചാനലായി എന്നു മാത്രം.
ഇതിനിടയിലാണ് കോൺഗ്രസിലേക്ക് തന്നെ തിരിച്ചുപോയാലെ എന്നൊരു ആലോചന നടക്കുന്നത്. ഉടൻ ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പക്ഷെ അപ്പോഴും മുരളീധരൻ ചാനലിനായുള്ള പണപ്പിരിവ് മുടക്കിയില്ല. കോൺഗ്രസിന് നിലവിൽ ജയ്ഹിന്ദ് ചാനലുണ്ട്. മുരളി കോൺഗ്രസിലത്തെിയാൽ ഈ ചാനൽ പിന്നെ തുടങ്ങുമോ എന്ന് പലർക്കും സംശയം ഉണ്ടായിരുന്നു. താൻ കോൺഗ്രസിൽ പോയാലും ചാനൽ ആരംഭിക്കുക തന്നെ ചെയ്യം. സംശയങ്ങൾ ഉന്നയിച്ചവരോടെല്ലാം അദ്ദഹത്തേിന്റെ മറുപടി ഇതായിരുന്നു. ചാനലിന് കോൺഗ്രസുമായി ബന്ധമൊന്നുമില്ല. തമിഴ്നാട്ടിൽ പോയ് നോക്കൂ മൂന്ന് കോൺഗ്രസ് നേതാക്കൾ അവിടെ ചാനൽ നടത്തുന്നുണ്ട്. പാർട്ടിക്കതൊന്നും പ്രശ്നമല്ല ഇങ്ങനെയൊക്കെ പറഞ്ഞായിരുന്നു പലരിൽ നിന്നും പണം സ്വീീകരിച്ചത്.
കാര്യങ്ങൾ പക്ഷെ മാറി മറഞ്ഞു. മുരളീധരൻ കോൺഗ്രസിലത്തെിയതോടെ സ്ഥിതിയാകെ വെള്ളത്തിലായി. ചാനലിനെതിരെ കോൺഗ്രസിൽ പലർക്കും എതിർപ്പ്. കോൺഗ്രസിന് ജയ്ഹിന്ദ് ചാനലുണ്ടല്ലോ അതുകൊണ്ട് മുരളീധരൻ ജനപ്രിയ ചാനലുകമായി മുന്നോട്ട് പോകാൻ പാടില്ലന്നെ് ചില പാർട്ടി നേതാക്കൾ താക്കീത് നൽകി. പക്ഷെ മുരളീധരനുണ്ടോ പിന്മാറുന്നു. ജനപ്രിയയെ കോൺഗ്രസിന്റെ ദേശീയ ചാനലാക്കി മാറ്റിയാലോ എന്നദ്ദഹേം ആലോചിച്ചു. കോൺഗ്രസിന് ദേശീയ തലത്തിൽ ചാനലൊന്നുമില്ല. ജനപ്രിയയുടെ പ്രവർത്തനം ദേശീയ തലത്തിൽ വ്യാപിപ്പിച്ച് ഹിന്ദിയിലോ ഇംഗ്ളീഷിലോ ജനപ്രിയ ചാനൽ ആരംഭിക്കാനുള്ള നീക്കമായിരുന്നു പിന്നീട്. പിന്നീട് മുരളീധരൻ കോൺഗ്രസിൽ കൂടുതൽ സജീവമാകുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ സീറ്റ് ലഭിക്കുക കൂടി ചെയ്തതോടെ പാർട്ടിയിൽ പിടിച്ച് നിൽക്കാൻ ചാനൽ മോഹം പൂർണ്ണമായി ഉപേക്ഷിക്കാൻ മുരളീധരൻ തീരുമാനിച്ചു. ഡി ഐ സിയുടെ വിദേശമലയാളികളുടെ കൂട്ടായമയുടെ നേതൃത്വത്തിലായിരുന്നു ജനപ്രിയയ്ക്ക് വേണ്ടി ധനസമാഹാരണം നടത്തിയിരുന്നത്. ഈ സംഘടന ഉൾപ്പെടെ പിന്നീട് പിരിച്ചുവിടുകയും ചെയ്തു.
ഇതിനിടെ ഒരു സ്വകാര്യ ചാനൽ തുടങ്ങാൻ ആഗ്രഹിച്ചിരുന്നവർ ജനപ്രിയ വാങ്ങാൻ പദ്ധതിയിട്ടിരുന്നു. പക്ഷെ നിക്ഷേപകർ പ്രശ്നമുണ്ടാക്കുമോ എന്ന ഭയത്തിൽ അവർ നീക്കത്തിൽ നിന്ന് പിന്നോക്കം പോയി. ഇവർ പിന്നീട് ഒരു വിനോദ ചാനൽ ആരംഭിക്കുകയും ചെയ്തു. ഇവർ പുതുതായി ആരംഭിക്കാൻ പോകുന്ന ന്യൂസ് ചാനൽ ജനപ്രിയയുടെ ലൈസൻസിലാണ് ആരംഭിക്കുന്നത്. പക്ഷെ വൻകിട നിക്ഷേപകക്ക് പണം തിരിച്ചു കൊടുത്തെങ്കിലും ചെറുകിടക്കാർക്ക് പണം കിട്ടിയിട്ടിയിട്ടില്ല. ഇത് തെരഞ്ഞെടുപ്പ് കാലത്തുതന്നെ വലിയ വിവാദമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍