ഒരൊറ്റ അറസ്റ്റ് കൊണ്ട് പിണറായി സ്വന്തം ശത്രുവിന് നൽകിയത് വീരപരിവേഷം; ലാവലിൻ കേസിലെ പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച കെ എം ഷാജഹാന് ചാനൽ ചർച്ചകളിലെത്തിയിട്ടും ലേഖനങ്ങളെഴുതിയിട്ടും കിട്ടാത്ത പബ്ലിസിറ്റി; ഷാജഹാന്റെ മാതാപിതാക്കളുടെ പ്രണയ വിവാഹത്തെക്കുറിച്ചുള്ള പോസ്റ്റും വൈറൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഐഎം പ്രതിസ്ഥാനത്തു വരുന്ന ഏതു ടെലിവിഷൻ ചർച്ചയിലും എപ്പോഴും കയറിവരാവുന്ന അതിഥിയാണ് കെ എം ഷാജഹാൻ. ഒരു കാലത്ത് സിപിഎമ്മിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന ഷാജഹാൻ വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കാലത്താണ് കേരളത്തിലെ പൊതു സമൂഹത്തിനു സുപരിചിതരനാകുന്നത്. പിന്നീട് വി എസ് അച്യുതാനന്ദനുമായി അഭിപ്രായ വ്യത്യാസമുണ്ടായി സ്വന്തം വഴി തെരഞ്ഞെടുത്തു. വിഎസിന്റെയോ പിണറായിയുടെയോ തണലില്ലാഞ്ഞിട്ടും താനൊരു ഇടതുപക്ഷ സഹയാത്രികനാണെന്നുറക്കെപ്പറഞ്ഞു ഷാജഹാൻ പൊതുഇടത്തിൽ ഇടപെട്ടു. പക്ഷേ, ഒന്നൊന്നും ലഭിക്കാത്ത പ്രശസ്തിയാണ് ഇപ്പോൾ ഒരൊറ്റ അറസ്റ്റോടെ ഷാജഹാനു ലഭിച്ചിരിക്കുന്നത്.
സിപിഐഎമ്മിനെ കൊള്ളരുതായ്മകളിൽ ഉള്ളുതുറന്നു വിമർശിച്ചുകൊണ്ടാണു പിന്നെ ഷാജഹാനെ കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിസ്ഥാനത്തു കൽപിക്കപ്പെടുന്ന ലാവലിൻ കേസിൽ പിണറായിക്കെതിരേയുള്ള നിയമപ്പോരാട്ടവും ഷാജഹാന്റെ ഇടപെടലുകൾക്കു ബലം കൂട്ടി. വി എസ് ബ്രിഗേഡിൽനിന്നു പുറത്തായെങ്കിലും ഷാജഹാന്റെ ഏറ്റവും വലിയ ശത്രു പിണറായി വിജയൻ തന്നെയാണ്. സിഡിഎസിൽ ഗവേഷണം നടത്തുന്ന കാലത്താണ് ഷാജഹാനിലെ അഗ്നി സിപിഐഎം തിരിച്ചറിഞ്ഞത്. ആഗോള വൽകരണത്തിനെതിരായി നടന്ന സമരങ്ങളിൽ ഷാജഹാന്റെ ആശയങ്ങളും വാക്കുകളും പാർട്ടിയുടെ തുറുപ്പുചീട്ടായി.
ആസൂത്രണബോർഡ് ഉപാധ്യക്ഷൻ ഐഎസ് ഗുലാത്തിക്കു ആക്ടിവിസ്റ്റായ ബുദ്ധിജീവി വേണമെന്ന പാർട്ടി നിലപാടിൽ ഷാജഹാനെ ആ സ്ഥാനത്തേക്ക് ആനയിച്ചവർതന്നെ അദ്ദേഹത്തിന്റെ ശത്രുക്കളായി കാലന്തരത്തിൽ മാറുകയായിരുന്നു. ലാവലിൻ കേസിൽ പിണറായി വിജയനെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയതിനെതിരേ നടത്തുന്ന നിയമപ്പോരാട്ടമാണ് പിണറായിയുടെ കണ്ണിലെ കരടായി ഷാജഹാനെ മാറ്റിയത്. വി എസ്് അച്യുതാനന്ദന്റെ പ്രതാപ കാലത്ത് അദ്ദേഹത്തെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന വി കെ ശശിധരൻ, എൻ ബാലകൃഷ്ണൻ, എ സുരേഷ് എന്നിവർക്കൊപ്പം ശക്തനായിരുന്നു ഷാജഹാൻ. ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് മാത്യുവിന്റെയും ഷാജഹാന്റെയും ഉപദേശം തേടാതെ യാതൊന്നും വി എസ് ചെയ്തിരുന്നില്ലെന്നൊരു കാലം തന്നെയുണ്ടായിരുന്നു. സിപിഐഎം സംസ്ഥാനസമിതിക്കു നേരിട്ടു നിയന്ത്രണമുള്ള എകെജി സെന്റർ ബ്രാഞ്ചംഗമായിരുന്നു ഷാജഹാൻ. പക്ഷേ, വിഭാഗീയത ശക്തമാവുകയും വി എസിന്റെ അടുപ്പക്കാരെ പാർട്ടി പുറത്തുവിടുകയും ചെയ്തപ്പോൾ ഷാജഹാനും ആ വഴിതന്നെയായിരുന്നു ലഭിച്ചത്.
പാർട്ടിക്കു പുറത്തായെങ്കിലും പഴയ അടുപ്പക്കാർ വി എസിന്റെ ഒപ്പം പിന്നെയും പലയിടങ്ങളിലും ഉണ്ടായെങ്കിലും ഷാജഹാൻ ആ കൂട്ടത്തിലുണ്ടായില്ല. അങ്ങനെ വിഎസിന്റെയും പിണറായിയുടെയും ശത്രുവായി മാറുകയായിരുന്നു ഷാജഹാൻ. മൂന്നാർ ഓപ്പറേഷൻ സമയത്തും കിളിരൂർ കേസ് കേരളത്തിനു മുന്നിൽ വി എസ് ചർച്ചയാക്കിയപ്പോഴും ബുദ്ധികേന്ദ്രത്തിന്റെ ഭാഗമായി ഷാജഹാനുണ്ടായിരുന്നു. ലാവലിനിലെ ഇടപെടലുകളും പാർട്ടിക്കും അതീതനായി വി എസിനെ വളർത്തിയ ബുദ്ധിയിലെ പങ്കുമൊക്കെയാണ് കെ എം ഷാജഹാനെന്ന വി എസിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ ഷാജഹാനെ പിണറായിയുടെ ബദ്ധശത്രുവാക്കിയത്.
വൈര്യനിരാതന ബുദ്ധിക്കു പേരുകേട്ട പിണറായി, ഷാജഹാനെ പൂട്ടാനുള്ള താക്കോൽ തേടി നടക്കുകയായിരുന്നു കഴിഞ്ഞ കുറേക്കാലമായി. ജിഷ്ണുവിന്റെ മാതാവിന്റെ സമരത്തിൽ ഷാജഹാനെത്തിയതോടെ പിണറായിയുടെ മനസിലിരുപ്പും ലാവലിനിലെ പ്രശ്നങ്ങളും വ്യക്തമായി അറിയാവുന്ന സംസ്ഥാന പൊലീസ് മേധാവിക്കു സംശയിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ഷാജഹാനെ പിടിച്ചു പൊലീസ് വാഹനത്തിൽ കയറ്റിയതോടെ അദ്ദേഹം മുൻ കാലങ്ങളിലൊന്നും നേടാനാവാത്ത പ്രശസ്തിയാണു സൃഷ്ടിച്ചത്. ചാനൽ ചർച്ചകളിലും മറ്റും കണ്ടാലും ആരും തിരിച്ചറിയാതെയും ഗൗനിക്കാതെയും പോയിരുന്ന ഷാജഹാന് ഇത്തരമൊരു പ്രശ്നത്തിൽ പൊലീസിന്റെ കസ്റ്റഡിയിലായതോടെ പൊതു സമൂഹത്തിന്റെയും സാധാരണക്കാരുടെയും പിന്തുണയും വലിയ തോതിൽ ലഭിച്ചു.
മഹിജയ്ക്കു നേരെയുണ്ടായ പൊലീസ് നടപടിയിലെ വാർത്തകൾക്കൊപ്പം തന്നെ ഷാജഹാനും തലവാചകങ്ങളിൽ നിറഞ്ഞു. മഹിജയും ബന്ധുക്കളും സമരം നിർത്തിയിട്ടും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തപ്പെട്ടു പൊലീസിന്റെ കസ്റ്റഡിയിലുള്ള ഷാജഹാൻ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ് ഇപ്പോൾ. കെ എം ഷാജഹാൻ ആരാണ് എന്നകാര്യം പോലും ഇപ്പോഴാണ് മാധ്യമങ്ങൾ വിശദമായ റിപ്പോർട്ടുകളായി പുറത്തുവിടുന്നത്. ഫിഷറീസ് സയൻസിൽ ഉന്നത ബിരുദവും ഗവേഷണവും നടത്തിയിട്ടുള്ള ഇടതുപക്ഷ ബുദ്ധിജീവിയാണ് ഷാജഹാൻ എന്ന കാര്യം പലരും ഓർത്തെടുത്തതും ആദ്യമായി അറിഞ്ഞതും ഇപ്പോൾ തന്നെ.
കെ എം ഷാജഹാന്റെ പിതാവും മാതാവും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുപോലും ഇപ്പോൾ പോസ്റ്റുകൾ വൈറലായിരിക്കുകയാണ്. ഇടതുപക്ഷ സഹയാത്രികനാണ് ഷാജഹാൻ എന്ന് അരക്കിട്ടുറപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റുകളും അവയ്ക്കു ലഭിക്കുന്ന വൈറാലിറ്റിയുമാണ് കെ എം ഷാജഹാനെ ഇപ്പോൾ താരമാക്കുന്നത്. കെ എം ഷാജഹാനെ തലമറന്നു തെറിപറയുന്ന സിപിഐഎമ്മുകാർ അറിയണമെന്നു പറഞ്ഞാണ് വർഷങ്ങൾക്കു മുമ്പുള്ള സംഭവങ്ങൾ വരെ പോസ്റ്റുകളാകുന്നത്. ഷാജഹാന്റെ പിതാവ് മുഹമ്മദാലിയും മാതാവ് എൽ തങ്കമ്മയും വിവാഹിതരായതിനെക്കുറിച്ചു പ്രചരിക്കുന്ന പോസ്റ്റ് ഇങ്ങനെ...
'കെ.എം.ഷാജഹാനെ അറിയാത്ത സി.പി.എം.കാർക്കായി സമർപ്പിക്കുന്നു.....
സാക്ഷാൽ കാവുകാട്ട് പിതാവ് (ചങ്ങനാശേരി ആർച്ച് ബിഷപ്പായിരുന്ന മാർ മാത്യു കാവുകാട്ട്) കാളവണ്ടിയിൽ സഞ്ചരിക്കുന്ന കാലത്ത് ചങ്ങനാശേരിയിൽ കാറിൽ കറങ്ങി നടന്ന ഒരു മുഹമ്മദാലി ഉണ്ടായിരുന്നു. ധനിക കുടുംബാംഗമെങ്കിലും കറകളഞ്ഞ കമ്യൂണിസ്റ്റ് .
1957ലെ ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭയുടെ ഇന്ത്യൻ തലസ്ഥാനമായ ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ ജയിച്ചത് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി കല്യാണ കൃഷ്ണൻ നായർ.
പക്ഷെ അതോടെ മുഹമ്മദാലിയുടെ കാർ അപ്രത്യക്ഷമായി. കല്യാണ കൃഷ്ണൻ നായരുടെ തെരഞ്ഞെടുപ്പ് ചെലവ് മുഹമ്മദാലി ഏതാണ്ട് ഒറ്റക്ക് ചുമന്നതുകൊണ്ട് അതേ തരമുണ്ടായിരുന്നുള്ളു. മുഹമ്മദാലിക്ക് സുന്ദരമായൊരു പ്രണയമുണ്ടായിരുന്നു. കോളജ് വിദ്യാർത്ഥിനിയായിരുന്ന എൽ.തങ്കമ്മ. കോൺഗ്രസ് കമ്യൂണിസ്റ്റ് പാരമ്പര്യങ്ങൾ യോജിച്ച ഈഴവ കുടുംബാംഗം. ആ പ്രണയം അക്കാലത്ത് ചങ്ങനാശേരിയിലെ സംസാര വിഷയമായിരുന്നു.
ആ മുസ്ലിം ഈഴവ വിവാഹം നടന്നു. പാർട്ടി സഖാക്കൾ പരികർമികളായി. കേരളത്തിൽ അന്ന് അവേശത്തോടെ പലരും സ്വപ്നം കണ്ട നവോത്ഥാനത്തിന്റെ ഉത്തമോദാഹാരണമായിരുന്നു മുഹമ്മദാലി തങ്കമ്മ വിവാഹം. മുഹമ്മദാലി ഇപ്പോൾ ജീവിച്ചിരിപ്പില്ല. എൽ.തങ്കമ്മയെ ഇന്നലെ ടി.വി ചാനലുകളിൽ കണ്ടു. അന്യായ തടങ്കലിൽ കഴിയുന്ന മകന് നീതിക്കായി സമരമിരിക്കുമെന്ന് പ്രഖ്യാപിക്കാനായിരുന്നു അത്. സ്വാതന്ത്യത്തിന് മുമ്പ് ജനിച്ച് നവകേരള സൃഷ്ടിക്കായി ആവേശം കൊണ്ട ഒരു തലമുറയുടെ കരുത്ത് എൺപത് കഴിഞ്ഞ ആ മാതാവിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.
ആ മകനെ ഞാനറിയും. ഒരു പക്ഷെ നിങ്ങളും, കെ.എം ഷാജഹാൻ. പിണറായി വിജയൻ നിങ്ങളറിയില്ലേ എന്നു ചോദിച്ച ഷാജഹാൻ. പ്രസ്ഥാനത്തിനായി എല്ലാം ത്യജിച്ച എത്രയെത്ര മുഹമ്മദലിമാർ. കമ്യൂണിസ്റ്റുകാരെ വിശ്വാസപരമായി തന്നെ ചെകുത്താന്മാരായി കാണുന്ന ഒരു ജനതക്കിടയിലാണ് മുഹമ്മദാലി കമ്യൂണിസം വളർത്താൻ ശ്രമിച്ചത്. ന്യൂനപക്ഷങ്ങൾ ഇന്നും കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് എത്രയോ അകലെയാണെന്ന് ഓർക്കണം. മിശ്രവിവാഹത്തിലൂടെ ആദർശം വാക്കിൽ മാത്രമല്ലെന്ന് തെളിയിക്കുകയും ചെയ്തു. മുഹമ്മദാലിയുടെ സഹോദരൻ ഡോ.ബി. ഇഖ്ബാലിനെയും നമുക്കറിയാം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍